kerala
ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു
അടുത്ത മാസം രണ്ടിലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ റിമാന്റില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. അടുത്ത മാസം രണ്ടിലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ ജാമ്യം തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടില്‍ പങ്കുണ്ടെന്നാരോപിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറടക്ടേറ്റ് (ഇഡി) കഴിഞ്ഞ മാസം 28ന് ശിവശങ്കറെ അറസ്റ്റുചെയ്തത്.
സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും വേറെ തെളിവുകള്‍ ഒന്നുമില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. എന്നാല്‍ സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേതു കൂടിയാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്.
kerala
കാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
സാബിർ, ഹസീബ് തുടങ്ങിയ അഞ്ചോശം സി.പി.എം പ്രവർത്തകർ ഇരുമ്പ് വടി, വടിവാൾ, സൈക്കിൾചെയിൻ എന്നിവ കൊണ്ട് അതി ക്രൂരമായി മർദിക്കുകയായിരുന്നു.
കാഞ്ഞങ്ങാട്: പരാജയത്തിൽ വിറളിപൂണ്ട സി.പി.എമ്മുകാർ സംസ്ഥാന വ്യാപകമായി അക്രമം തുടരുന്നു. കാഞ്ഞങ്ങാട് കല്ലൂരാവി പഴയ കടപ്പുറം 35,37 വാർഡുകളിലെ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിന് പോയ പിഞ്ചു കുട്ടികളായ ഹംസ(12) നാസിഫ് (14)സിനാൻ മുണ്ടത്തോട് (14) എന്നിവരെ പഴയ കടപ്പുറത്തെ സാബിർ, ഹസീബ് തുടങ്ങിയ അഞ്ചോശം സി.പി.എം പ്രവർത്തകർ ഇരുമ്പ് വടി, വടിവാൾ, സൈക്കിൾചെയിൻ എന്നിവ കൊണ്ട് അതി ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
kerala
കണ്ണൂര്‍ പിണറായിയില്‍ ബോംബ് പൊട്ടിത്തെറിച്ച് സി.പി.എം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു
ബോംബ് നിര്‍മ്മാണത്തിനിടെയായിരുന്നു സ്‌ഫോടനം.
കണ്ണൂരില്‍ ബോംബ് പൊട്ടി സി.പി.എം പ്രവര്‍ത്തകന് ഗുരുതരപരിക്ക്. കണ്ണൂര്‍ പിണറായി വെണ്ടുട്ടായില്‍ ആണ് സ്‌ഫോടനം. ബോംബ് നിര്‍മ്മാണത്തിനിടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍ രാജിന്റെ കൈപ്പത്തി തകര്‍ന്നു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സ്‌ഫോടനം. വിപിന്‍രാജിന്റെ വീടിന് സമീപത്ത് വെച്ച് ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റ വിപിനെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിപിന്‍ രാജ്.
kerala
സൂരജ് ലാമയുടെ തിരോധാനം; സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി
‘പീപ്പിള്‍ ഫ്രണ്ട്‌ലി’ എന്ന് പറയുന്ന സംസ്ഥാനത്താണ് ഇത് നടന്നത്.
സൂരജ് ലാമയുടെ തിരോധാനത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. ‘പീപ്പിള്‍ ഫ്രണ്ട്‌ലി’ എന്ന് പറയുന്ന സംസ്ഥാനത്താണ് ഇത് നടന്നത്. ഇവിടെയുള്ള സംവിധാനമാണ് സൂരജ ലാമയെ മരിക്കാന്‍ അനുവദിച്ചതെന്ന് ഹൈക്കോടതി പറഞ്ഞു.
സൂരജ് ലാമയുടെ തിരോധാനത്തില്‍ ഹൈക്കോടതി നിരവധി ചോദ്യങ്ങളും ഉന്നയിച്ചു. വിഐപി ആയിരുന്നെങ്കില്‍ ഇങ്ങനെ ഉണ്ടാവുമോ ? നാടുകടത്തിയത് പ്രോട്ടോകോള്‍ പ്രകാരമാണോ ? ഇമിഗ്രേഷന്‍ നടപടികള്‍ പാലിച്ചോ എന്നും കോടതി ചോദിച്ചു. സിയാല്‍ അധികൃതരും അനാസ്ഥ കാണിച്ചു. കാണാനില്ല എന്ന എന്ന പരാതി കിട്ടിയതില്‍ എന്ത് നടപടി സ്വീകരിച്ചു ? എന്തിനാണ് അദ്ദേഹത്തെ ഡിപോര്‍ട്ട് ചെയ്തത് ? കൊല്ലാന്‍ വേണ്ടിയാണോ കൊണ്ടുവന്നതെന്നും കോടതി ചോദിച്ചു.
-
kerala3 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala1 day agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india20 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
india22 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala1 day agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala1 day agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
kerala10 hours ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india21 hours agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
