Connect with us

Culture

യുവസംരംഭകര്‍ക്ക് പുത്തന്‍വേദിയൊരുക്കി; മലബാര്‍ മേള 5 മുതല്‍ കോഴിക്കോട്ട്

Published

on

കോഴിക്കോട്: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹനത്തിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ചതുര്‍ദിന സംരംഭകമേളയ്ക്ക് തിങ്കളാഴ്ച കോഴിക്കോട് തുടക്കമാകും. നിക്ഷേപര്‍, മൂലധന ദാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, നയരൂപീകരണ വ്യക്തികള്‍ തുടങ്ങിയവരുമായി സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ആശയവിനിമയത്തിനുള്ള വേദിയൊരുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യം. കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗൂഗിള്‍ ഇന്ത്യയുടെ സിഇഒ രാജന്‍ ആനന്ദന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടക്കും.

സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഒമ്പതാമത് ഐഡിയ ഡേ-യോടു കൂടിയാണ് സമ്മേളനത്തിന്റെ ഔപചാരികമായ തുടക്കമാകുന്നത്. നൂറിലധികം സ്റ്റാര്‍ട്ടപ്പുകളും വിദ്യാര്‍ത്ഥികളും തങ്ങളുടെ ആശയങ്ങള്‍ വിദഗ്ധരുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 12 പ്രമേയങ്ങളിലാണ് ആശയങ്ങള്‍ അവതരിപ്പിക്കേണ്ടത്. 12 ലക്ഷം രൂപ വരെയാണ് ആശയങ്ങള്‍ക്ക് ധനസഹായം ലഭിക്കുന്നത്.
ആശയങ്ങളെ മാതൃകകളാക്കാന്‍ സംരംഭകരെ സഹായിക്കുന്ന സീഡിംഗ് കേരളയാണ് ആറാം തിയതിയിലെ പ്രധാന ആകര്‍ഷണം. കോഴിക്കോട്ടെ യു.എല്‍ സൈബര്‍ പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ എയ്ഞ്ജല്‍ നിക്ഷേപകര്‍, ഫണ്ട് സ്‌പോണ്‍സര്‍മാര്‍, വിഭവശേഷി സമൂഹം എന്നിവരുമായി കൂടിക്കാഴ്ചയും ഒരുക്കിയിട്ടുണ്ട്.
ംംം.ലെലറശിഴസലൃമഹമ.ശി എന്ന വെബ്‌സൈറ്റില്‍ അപേക്ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. യെസ് ബാങ്ക് ആണ് സ്റ്റാര്‍ട്ടപ് മീറ്റിന്റെ ബാങ്കിംഗ് പങ്കാളി. സംരംഭകര്‍ക്കായുള്ള യെസ് ബാങ്കിന്റെ യെസ് ഹെഡ് സ്റ്റാര്‍ട്ടപ് പരിപാടി എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് അനില്‍ ചൊറിഞ്ജത്ത് അവതരിപ്പിക്കും. ഫ്യൂച്ചര്‍ സ്പാര്‍ക്കും കാസര്‍കോട്ടെ ഇന്നൊവേഷന്‍ സെന്ററിന്റെ ഉദ്ഘാടനവുമാണ് അവസാന ദിവസത്തെ പ്രധാന ആകര്‍ഷണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതിനായി ഫ്യൂച്ചര്‍ സ്പാര്‍ക്ക് എന്ന പരിപാടിയും അന്നേ ദിവസം തന്നെയാണ് സംഘടിപ്പിച്ചിരുക്കുന്നത്. ആശയങ്ങളെ വികസിപ്പിക്കാനും നവീന സാങ്കേതികവിദ്യയെ മനസിലാക്കാനും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. പരിശീലന കളരികള്‍, വെര്‍ച്വല്‍ റിയാലിറ്റി, ആഗ്മെന്റഡ് റിയാലിറ്റി, റോബോട്ടിക്‌സ് എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും മേളയിലുണ്ടാകും.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending