Connect with us

Culture

മലപ്പുറം: കരുത്തരുടെ ഉരുക്കുകോട്ട

Published

on

അനീഷ് ചാലിയാര്‍
മലപ്പുറം

ചരിത്രമുറങ്ങുന്ന മണ്ണ്, മലപ്പുറത്തിന് പറയാനുള്ളത് തെരഞ്ഞെടുപ്പുകളില്‍ റെക്കോര്‍ഡുകള്‍ തിരിത്തിയെഴുതിയ ചരിത്രം. 2008 ലെ മണ്ഡലം പുനര്‍ക്രമീകരണത്തോടെ രൂപീകൃതമായ മലപ്പുറം മണ്ഡലത്തില്‍ മുസ്്‌ലിംലീഗിന്റെ ചരിത്ര വിജയത്തിന്റെ കഥമാത്രമാണ് പറയാനുള്ളത്. പുനക്രമീകരണത്തിന് ശേഷം 2009 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 2004 ല്‍ മഞ്ചേരിയില്‍ വിജയിച്ച ടി.കെ ഹംസയെ 115597 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിശ്വപൗരന്‍ ഇ. അഹമ്മദ് മലപ്പുറത്തിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലേക്കെത്തിയത്. 2014 ലും ഇ.അഹമ്മദ് മത്സരിക്കാനെത്തുമ്പോള്‍ അതിനെതിരെ പ്രചാരണം നടത്തിയവര്‍ക്ക് മലപ്പുറം ചുട്ടമറുപടിയാണ് നല്‍കിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അഹമ്മദെന്ന അനിവാര്യതക്ക് കേരളചരിത്രത്തിലെ ഏറ്റവും വിലയ ഭൂരിപക്ഷമായിരുന്നു മലപ്പുറം സമ്മാനിച്ചത്. എതിര്‍ സ്ഥാനാര്‍ഥി പി.കെ സൈനബയെ 194739 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഹമ്മദ് പരാജയപ്പെടുത്തിയത്. 437723 വോട്ടുകളാണ് അഹമ്മദ് ഈ തെരഞ്ഞെടുപ്പില്‍ നേടിയത്. 2017 ല്‍ അദ്ദേഹത്തിന്റെ വിയോഗത്തോടെ നടന്ന തെരഞ്ഞെടുപ്പില്‍ ഏപ്രില്‍ 17 ന് പിന്‍ഗാമിയായെത്തിയ പി.കെ കുഞ്ഞാലിക്കുട്ടി വിജയിക്കുന്നത് മറ്റൊരു റെക്കോര്‍ഡുമായിട്ടായിരുന്നു. കേരളചരിത്രത്തില്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥി നേടുന്ന ഏറ്റവും വലിയ വോട്ട് എന്ന റെക്കോര്‍ഡുമായാണ് പി.കെ കുഞ്ഞാലിക്കുട്ടി ജയിച്ചുകയറിയത്. 515330 വോട്ടാണ് പി.കെ കുഞ്ഞാലിക്കുട്ടി നേടിയത്. 171023 വോട്ടിന്റെ ഭൂരിപക്ഷവും നേടി. എതിര്‍സ്ഥാനാര്‍ഥി എം.ബി ഫൈസല്‍ 344307 വോട്ടുകളും നേടി.
ദേശീയ രാഷ്ട്രീയവും വികസനവും ചര്‍ച്ചയാവുന്ന തെരഞ്ഞെടുപ്പുകളില്‍ മലപ്പുറത്ത് സി.പി.എമ്മിനൊപ്പം ഒട്ടും നില്‍ക്കക്കള്ളിയില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. 2014 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ കുറഞ്ഞ വോട്ടിങ് ശതമാനമാണ് 2017 ലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചത്. രണ്ട് തെരഞ്ഞെടുപ്പുകളിലും എന്‍ ശ്രീപ്രകാശായിരുന്നു ബിജെപി സ്ഥാനാര്‍ഥി.
വീണ്ടുമൊരു ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വിജയങ്ങളുടെ റെക്കോര്‍ഡ് തിരുത്തിയെഴുതാനുള്ള പടയൊരുക്കത്തിലാണ് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി. മണ്ഡലത്തില്‍ മത്സരത്തിന് മുമ്പെ തോല്‍വി സമ്മതിക്കുന്ന സി.പി.എം ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. പ്രമുഖര്‍ മത്സരത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയതോടെ എസ്.എഫ്.ഐ നേതാവായ വി.പി സാനുവിനെയാണ് ബലിയാടാക്കിയിരിക്കുന്നത്.
നിലവിലുള്ള വോട്ടര്‍പട്ടികയിലെ കണക്കനുസരിച്ച് 1340545 വോട്ടര്‍മാരാണ് മലപ്പുറത്തുള്ളത്. ഇതില്‍ 674750 പുരുഷന്മാരും 665791 സ്ത്രീകളും നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണുള്ളത്.
നിയമസഭാ മണ്ഡലങ്ങള്‍
മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളെയും പ്രതിനിധാനം ചെയ്യുന്നത് മുസ്്‌ലിംലീഗാണ്. കൊണ്ടോട്ടി (ടി.വി ഇബ്രാഹിം), മഞ്ചേരി (അഡ്വ.ഉമ്മര്‍), പെരിന്തല്‍മണ്ണ (മഞ്ഞളാംകുഴി അലി), മങ്കട (ടി.എ അഹമ്മദ് കബീര്‍), മലപ്പുറം (പി.ഉബൈദുല്ല), വേങ്ങര (കെ.എന്‍.എഖാദര്‍), വള്ളിക്കുന്ന് (പി. അബ്ദുല്‍ ഹമീദ്) മണ്ഡലങ്ങളാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലുള്ളത്. മലപ്പുറമൊഴികെ 2016 ലെ അസംബ്ലി തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷമാണ് ലോക്‌സഭയിലേക്ക് 2017 ല്‍ പി.കെ കുഞ്ഞാലിക്കുട്ടി നേടിയത്. 2016 ല്‍ കൊണ്ടോട്ടി 10654, മഞ്ചേരി 19616, പെരിന്തല്‍മണ്ണ 579, മങ്കട 1508, മലപ്പുറം 35672, വേങ്ങര 38057, വള്ളിക്കുന്ന് 12610 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം. 2017 പി.കെ കുഞ്ഞാലിക്കുട്ടി കൊണ്ടോട്ടിയില്‍ 25904, മഞ്ചേരിയില്‍ 22843, പെരിന്തല്‍മണ്ണയില്‍ 8527, മങ്കടയില്‍ 19262, മലപ്പുറത്ത് 33281, വേങ്ങര 40529, വള്ളിക്കുന്നില്‍ 20677 വോട്ടിന്റെയും ഭൂരിപക്ഷം നേടി.
2009 ന് മുമ്പുള്ള മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രമെടുത്ത് പരിശോധിച്ചാലും 2004 മാറ്റി നിര്‍ത്തിയാല്‍ മുസ്്‌ലിംലീഗിന്റെ ചരിത്രവിജയങ്ങള്‍ തന്നെയാണ് പറയാനുള്ളത്. ഇന്ത്യന്‍ ഭരണഘടനാസമിതിയില്‍ അംഗമായിരുന്ന ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബിനെയും ഇബ്രാഹിം സുലൈമാന്‍ സേട്ടുവിനെയും മുസ്്‌ലിംലീഗിന്റെ പ്രതിനിധികളായി പാര്‍ലമെന്റിലേക്കയച്ചിട്ടുണ്ട് മഞ്ചേരി. കേരള മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
1962, 1967, 1971 തെരഞ്ഞെടുപ്പുകളിലാണ് ഖാഇദെ മില്ലത്ത് മഞ്ചേരിയെ പ്രതിനിധീകരിച്ചത്. 1973 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.എച്ച് മുഹമ്മദ് കോയ മഞ്ചേരിയില്‍ നിന്നും വിജയിച്ചു. 1977, 1980, 1984,1989 തെരഞ്ഞെടുപ്പുകളില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടുവും വിജയച്ചു. 1991, 1996, 1998, 1999 തെരഞ്ഞെടുപ്പുകളില്‍ ഇ അഹമ്മദും മഞ്ചേരിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തി. മഞ്ചേരിയില്‍ നിന്ന് ആദ്യമായി 1957 ല്‍ പാര്‍ലമെന്റിലെത്തിയത് ബി. പോക്കര്‍ സാഹിബായിരുന്നു.
ഉപതെരഞ്ഞെടുപ്പുകള്‍

മലപ്പുറം പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ രണ്ട് ഉപതെരഞ്ഞെടുപ്പുകളാണ് നടന്നിട്ടുള്ളത്. ഖാഇദെ മില്ലത്തിന്റെ നിര്യാണത്തെ (1972 ഏപ്രില്‍ 5ന് ) തുടര്‍ന്നും ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017 ലുമായിരുന്നു അത്. 1973 ജനുവരി 23 ന് സി.എച്ച് മഞ്ചേരിയില്‍ വിജയിച്ചു. എതിര്‍സ്ഥാനാര്‍ഥി അഡ്വ.എ ഉമ്മര്‍ഖാനെ 95860 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 210881 വോട്ടാണ് അന്ന്് സി.എച്ച് മുഹമ്മദ് കോയ നേടിയത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു ഡമ്മി സ്ഥാനാര്‍ഥി. 2017 ല്‍ അഹമ്മദിന് ശേഷം പി.കെ കുഞ്ഞാലിക്കുട്ടി പിന്‍ഗാമിയായെത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം “ദശാവതാരം”; ‘രംഗപൂജ’ ഗാനം പുറത്ത്, ചിത്രം ഡിസംബർ 12 ന്

മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും.

Published

on

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം പതിപ്പിലെ “രംഗപൂജ” ഗാനം പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും. എ വി.പ്രഫുൽചന്ദ്ര സംഗീതമൊരുക്കിയ ഗാനത്തിന് വരികൾ രചിച്ചത് ഗുരു താക്കൂർ. അജയ് ഗോഗവാലെ മറാത്തിയിൽ ആലപിച്ച ഈ ഗാനത്തിന്, വിവേക് നായിക്, സന്തോഷ് ബോട്ടെ, മങ്കേഷ് ഷിർക്കെ, ശിശിർ സപ്ലെ, ജനാർദൻ ധത്രക്, ഉമേഷ് ജോഷി എന്നിവരാണ് പിന്നണിയിൽ ശബ്ദം നൽകിയിരിക്കുന്നത്.

സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവർ ചേർന്നാണ്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത. ചരിത്രത്തിൽ ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ തീയേറ്റർ റിലീസായെത്തുന്നത്.

ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഏതു ഭാഷയിലെയും മികച്ച ചിത്രങ്ങളെ ഒരേ മനസ്സോടെ സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ എന്നത് കൊണ്ടാണ് ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് അവർക്കു മുന്നിലേക്ക് എത്തിക്കുന്നതെന്ന് വരുൺ ഗുപ്ത വെളിപ്പെടുത്തിയിരുന്നു. “ദശാവതാരം” എന്ന ചിത്രത്തിലെ ദൃശ്യങ്ങളും ഈ ചിത്രം പങ്ക് വെക്കുന്ന വികാരവും തന്നെ അമ്പരപ്പിച്ചു എന്നും, ഇത്തരമൊരു മികച്ച ചിത്രം ഭാഷയുടെ അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങി പോകരുത് എന്ന ആഗ്രഹമാണ് ഇത് മലയാളത്തിൽ എത്തിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നും അദ്ദേഹം വിശദീകരിച്ചു.

ക്രിയേറ്റീവ് പ്രൊഡ്യൂസർ-അജിത് ഭുരെ, ഛായാഗ്രഹണം-ദേവേന്ദ്ര ഗോലത്കർ, സംഗീതം, പശ്‌ചാത്തല സംഗീതം- എ വി.പ്രഫുൽചന്ദ്ര, എഡിറ്റർ-ഫൈസൽ മഹാദിക്, ഗാനരചന, സംഭാഷണം-ഗുരു താക്കൂർ, ഓൺ സെറ്റ് എഡിറ്റർ-സുദർശൻ സത്പുതേ, സൌണ്ട് ഡിസൈൻ-ശിശിർ ചൌസാൽക്കർ, അക്ഷയ് വൈദ്യ, പ്രൊഡക്ഷൻ ഡിസൈൻ-സഞ്ജീവ് റാണെ, കോസ്റ്റ്യൂം ഡിസൈൻ-സച്ചിൻ ലോവലേക്കർ, മേക്കപ്പ് ഡിസൈൻ-രോഹിത് മഹാദിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ചന്ദ്രശേഖർ നന്നവെയർ, നൃത്തസംവിധായക-സോണിയ പാർച്ചൂരെ, പൂജ കാലെ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ-സിദ്ധാന്ത് പാട്ടീൽ, കൺസെപ്റ്റ് ആർട്ട്-ആശിഷ് ബോയാനെ, നിർമ്മാണ ടീം- വിക്രാന്ത് ഷിൻഡെ, അക്ഷയ് കോലാപൂർക്കർ, സിദ്ധാർത്ഥ ശങ്കര, നരേന്ദ്ര റാസൽ, സംവിധാന ടീം- മോഹിത് കുണ്ടെ, സിദ്ധാന്ത് പാട്ടീൽ, ഹൃതുജ വാസൈകർ, ആശിഷ് മോറെ, റീ-റെക്കോർഡിംഗ്-വിത്തൽ ഗോർ, ആക്ഷൻ-ബികാഷ് കുമാർ സിംഗ്, ഡിഐ & വിഎഫ്എക്സ്-ന്യൂബ് സിറസ്, കളറിസ്റ്റ്-ഹാനി ഹാലിം, ചീഫ് അസിസ്റ്റന്റ് ഡയറക്ടർ-സേജൽ രൺദീവ്, അനികേത് സാനെ, പിആർഒ- ശബരി

Continue Reading

Film

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘കിരീടം’ 4K പ്രീമിയര്‍; ‘ഇത് ഒരു ബഹുമതിയെന്ന് മോഹന്‍ലാല്‍

മോഹന്‍ലാല്‍-തിലകന്‍ താരജോഡി അമരക്കാരാക്കിയ ഈ സിനിമയുടെ സ്‌ക്രീനിങ്, പ്രത്യേക പ്രദര്‍ശനങ്ങളുടെ ഭാഗമായി ലോക പ്രീമിയറായാണ് നടന്നത്.

Published

on

ഗോവ: മലയാളത്തിന്റെ ക്ലാസിക് ചിത്രമായ ‘കിരീടം’ 56ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (IFFI) 4k ദൃശ്യഗുണത്തോടെ പ്രദര്‍ശിപ്പിച്ചു. മോഹന്‍ലാല്‍-തിലകന്‍ താരജോഡി അമരക്കാരാക്കിയ ഈ സിനിമയുടെ സ്‌ക്രീനിങ്, പ്രത്യേക പ്രദര്‍ശനങ്ങളുടെ ഭാഗമായി ലോക പ്രീമിയറായാണ് നടന്നത്. നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ (NFAI) 35mm റിലീസ് പ്രിന്റില്‍ നിന്നാണ് ചിത്രം സൂക്ഷ്മതയോടെ പുനഃസ്ഥാപിച്ചത്. യഥാര്‍ത്ഥ ക്യാമറ നെഗറ്റീവ് ജീര്‍ണ്ണിച്ചിരുന്നുവെങ്കിലും, പതിറ്റാണ്ടുകളായി ആര്‍ക്കൈവ് അത് സംരക്ഷിച്ചുവെന്നാണ് വിവരം. ചിത്രത്തിന് അന്തിമ ഗ്രേഡിങ് നിര്‍വഹിച്ചത് ഇതിന്റെ ഛായാഗ്രാഹകനായ എസ്. കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു.

ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചു. ‘കിരീടം പുനഃസ്ഥാപിച്ച് ലോകപ്രീമിയര്‍ കാണാന്‍ കഴിയുന്നത് ഒരു ബഹുമതിയാണ്, ഇന്ത്യയുടെ സിനിമാറ്റിക് പൈതൃകം ഭാവി തലമുറകള്‍ക്കായി സംരക്ഷിക്കുന്ന NFAIക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. മോഹന്‍ലാല്‍-തിലകന്‍ വികാരാധിഷ്ഠിതമായി അവതരിപ്പിച്ച അച്ഛന്‍-മകന്‍ ബന്ധം, പ്രത്യേകിച്ച് ‘കത്തി താഴെയിടെടാ’ എന്ന ഐക്കോണിക് രംഗം, ഇന്നും മലയാളസിനിമയിലെ ഏറ്റവും ശക്തമായ നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

ചിത്രത്തിന്റെ നിര്‍മാതാക്കളായ എന്‍. ഉണ്ണിക്കൃഷ്ണനും ദിനേഷ് പണിക്കറും നല്‍കിയ പഴയ അഭിമുഖത്തില്‍, ‘കിരീടത്തിന് ജനങ്ങളില്‍ നിന്ന് ലഭിച്ച സ്വീകാര്യത, പിന്നീടുണ്ടാക്കിയ സിനിമകള്‍ക്കുപോലും ലഭിച്ചിട്ടില്ല. കഥയുടെ ആഴമാണ് അതിന്റെ ശക്തി’ എന്ന് വ്യക്തമാക്കിയിരുന്നു. കിരീടത്തിന്റെ തുടര്‍ച്ചയായിരുന്ന ചെങ്കോല്‍ ഈ സ്വീകാര്യതയിലേക്കുയര്‍ന്നില്ല എന്നും അവര്‍ പറഞ്ഞിരുന്നു. ലോഹിതദാസിന്റെ തിരക്കഥയും സിബി മലയില്‍ സംവിധാനം ചെയ്ത സംവിധാന മികവും ഒന്നിച്ചെത്തി 1989 ജൂലൈ ഏഴിന് പുറത്തിറങ്ങിയ കിരീടം, ഒരു യുവാവിന്റെ ജീവിതം സാഹചര്യങ്ങള്‍ എങ്ങനെ വഴിമാറിക്കുന്നു എന്നതിന്റെ കടുത്ത സാമൂഹിക-വൈകാരിക അവതരണമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച ‘ഭരതം’ ഉള്‍പ്പെടെ നിരവധി ക്ലാസിക് സിനിമകളുടെ റെസ്റ്ററേഷന്‍ നടപടികളും ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.

Continue Reading

entertainment

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് നവംബര്‍ 28ന്

വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക.

Published

on

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ‘ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് തീയതി പുറത്ത്. നവംബര്‍ 28 വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’.

ഇപ്പൊള്‍ ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന ‘ഐ ആം ഗെയിം’ ല്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കതിര്‍, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന്‍ എന്നിവരും വേഷമിടുന്നുണ്ട്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാര്‍ എന്നീ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിട്ടുള്ള അന്‍പറിവ് മാസ്റ്റേഴ്‌സ് ‘ആര്‍ഡിഎക്‌സ്’ എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി, മേക്കപ്പ് – റോണക്‌സ് സേവ്യര്‍. കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍- രോഹിത് ചന്ദ്രശേഖര്‍. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, VFX – തൗഫീഖ് – എഗ്വൈറ്റ്, പോസ്റ്റര്‍ ഡിസൈന്‍- ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്‌സ് – കണ്ണന്‍ ഗണപത്, സ്റ്റില്‍സ്- എസ് ബി കെ, പിആര്‍ഒ- ശബരി

Continue Reading

Trending