Connect with us

Culture

മുസ്‌ലിം ലീഗിനെ ഇല്ലാതാക്കാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം: മഞ്ഞളാംകുഴി അലി

Published

on


തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ ഇല്ലാതാക്കാമെന്ന സി.പി.എമ്മിന്റെ മോഹം ഐസ്‌ക്യൂബില്‍ പെയിന്റടിക്കുന്നതു പോലെയാണെന്ന് മഞ്ഞളാംകുഴി അലി. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് വലിയൊരു സംഘടനയാണ്. അതിനെ ഇല്ലാതാക്കാന്‍ ആരും ശ്രമിക്കണ്ട. മുസ്‌ലിം ലീഗ് പഴയകാല നേതാക്കള്‍ പ്രാര്‍ത്ഥനയോടെ രൂപം നല്‍കിയ പാര്‍ട്ടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം പിടിച്ചെടുക്കും, പൊന്നാനി ചുവപ്പിക്കും എന്നൊക്കെ പറഞ്ഞവര്‍ ഇപ്പോള്‍ എവിടെയാണെന്നറിയില്ല. പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം കത്രികയായിരുന്നു. ആ കത്രിക കൊണ്ട് ലീഗിനെ കീറിമുറിക്കുമെന്നും ഇല്ലാതാക്കുമെന്നും വീമ്പിളക്കിയവര്‍ കത്രിക കൊണ്ട് ഇപ്പോള്‍ എന്ത് പണിയാണ് ചെയ്യുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കെ.എം ഷാജിക്കെതിരെ സി.പി.എം നേതാക്കള്‍ വെറുതെ ആരോപണം ഉന്നയിക്കണ്ട. കെ.എം ഷാജി മുസ്‌ലിം ലീഗിന്റെ വലിയ നേതാവാണ്. ഷാജി കഴിഞ്ഞ ദിവസം അവതരിപ്പിച്ച അടിയന്തര പ്രമേയം സി.പി.എമ്മിന്റെ അസ്തിക്കു പിടിച്ചെന്ന് വ്യക്തമായി. അതുകൊണ്ടാണ് ഷാജിക്കെതിരെ ഷംസീറിനെ പോലുള്ളവര്‍ ആരോപണവുമായി രംഗത്തുവരുന്നത്. പാലാരിവട്ടം പാലത്തിന്റെ പേര് പറഞ്ഞ് മുസ്‌ലിം ലീഗിനെ പേടിപ്പക്കണ്ട. പുകമറ സൃഷ്ടിക്കുന്ന വിധത്തില്‍ അവ്യക്തമായി കാര്യങ്ങള്‍ പറഞ്ഞാല്‍ ഭയപ്പെടുന്നവരല്ല ലീഗുകാര്‍. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കാരണം പ്രവാസി സുഹൃത്ത് ആത്മഹത്യ ചെയ്ത സംഭവത്തെ എങ്ങനെ എതിര്‍ക്കുന്നുവോ അതേപോലെ എതിര്‍ക്കപ്പെടേണ്ടതാണ് ഈ സര്‍ക്കാരിന്റെ ധനാഭ്യര്‍ത്ഥനകള്‍. വിദ്യാഭ്യാസ രംഗത്ത് ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഇപ്പോള്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ 65000 കുട്ടികള്‍ പെരുവഴിയിലാണ്. ആവശ്യത്തിന് സീറ്റുകളില്ല. മലബാറിലെ സ്ഥിതി ദയനീയമാണ്. മലപ്പുറത്ത് മാത്രം 26000 കുട്ടികള്‍ പുറത്തുനില്‍ക്കുന്നു. 63 വര്‍ഷത്തെ ചരിത്രമുള്ള കേരളത്തില്‍ 27 വര്‍ഷവും മുസ്‌ലിം ലീഗാണ് വിദ്യാഭ്യാസ വകുപ്പ് ഭരിച്ചത്. അതിന്റേതായ നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും ഹൈസ്‌കൂള്‍ ആരംഭിച്ചത് ലീഗാണ്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ കൊണ്ടുവന്നതും ലീഗാണ്.
ആറ് സര്‍വകലാശാലകളാണ് ലീഗ് മന്ത്രിമാരുടെ നേതൃത്വത്തില്‍ സ്ഥാപിതമായത്. പി.കെ അബ്ദുറബ്ബ് മന്ത്രിയായിരിക്കെ പ്ലസ് ടുവിന് 84000 സീറ്റുകളാണ് വര്‍ധിപ്പിച്ചത്. ഇതെല്ലാം മുസ്‌ലിം ലീഗിന്റെ ഭരണനേട്ടങ്ങളാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്താണ് ചെയ്തത്. ഇപ്പോഴും 80ല്‍ അധികം സ്‌കൂളുകള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കുറച്ച് പറയുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് യു.ഡി.എഫിന്റെ ശൈലി. കേന്ദ്രസര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. അത് വിശദമായി പരിശോധിച്ച് കൂട്ടായ ചര്‍ച്ചകളിലൂടെ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുകയാണ് വേണ്ടത്, പോരായ്മകള്‍ പരിഹരിക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടത്. അതിനു പകരം ഇവിടെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാനാണ് സര്‍ക്കാരിന് തിടുക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending