Culture
ഉപതെരഞ്ഞെടുപ്പ് ഫലം : മോദിക്ക് ഷോക്ക് ട്രീറ്റ്മെന്റ്
ന്യൂഡല്‍ഹി: കാലാവധി പൂര്‍ത്തിയാക്കും മുമ്പെ മോദി സര്‍ക്കാര്‍ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടില്ലെങ്കില്‍, അടുത്ത പൊതുതെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷത്തിലധികം സമയമുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പുറത്തു വരുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പൊതു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് തറപ്പിച്ചു പറയാനാവില്ല. രാഷ്ട്രീയത്തില്‍ എന്തും എപ്പോഴും സംഭവിച്ചേക്കാം. കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞേക്കാം. ആര്‍ക്കും ഒന്നും മുന്‍കൂട്ടി പറയാനാവില്ല.
എന്നാല്‍ ഒന്നുറപ്പുണ്ട്. 2019ല്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ എളുപ്പമാവില്ല. കാറ്റ് മാറി വീശുമോ എന്നത് കേവലം സംശയമല്ല. ഏറെക്കുറെ ഉറപ്പുള്ള യാഥാര്‍ത്ഥ്യമാണ്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപ്രതീക്ഷിത കരുനീക്കങ്ങള്‍ കൂടിയാണ് അത്തരമൊരു ചിന്തയെ ബലപ്പെടുത്തുന്നത്. ത്രിപുര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ ലഹരി ബി.ജെ.പിയുടെ തലയില്‍നിന്ന് ഇനിയും ഇറങ്ങിയിട്ടില്ല. രണ്ടര പതിറ്റാണ്ടിന്റെ ഇടതു ഭരണം തൂത്തെറിഞ്ഞതിന്റെ ആഘോഷം പ്രതിമ തകര്‍ത്തും തെരുവു കത്തിച്ചും രാജ്യമൊട്ടുക്കും ആഘോഷിക്കുകയാണ് അവര്‍. എന്നാല്‍ കാല് ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയുന്നില്ല. അതോ അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുന്നതോ?
രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ലോക്സഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റപ്പോള്‍, അതിനെ കാര്യമാക്കുന്നില്ലെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. യു.പിയിലും ബിഹാറിലും തോല്‍വി ആവര്‍ത്തിക്കുമ്പോഴും അതു തന്നെയാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. അമിത ആത്മവിശ്വാസം വിനയായെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഏറ്റു പറച്ചില്. നിസ്സാര വല്‍ക്കരിച്ച് തള്ളുമ്പോഴും ബി.ജെ.പിയുടെ കോട്ടകളിലാണ് ഈ ചോര്‍ച്ച എന്നത് 2019 എങ്ങോട്ട് എന്ന ചോദ്യത്തിന്റെ ഉത്തരംകൂടിയാണ്.
ബി.ജെ.പി അടുത്ത കാലത്ത് നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങളെല്ലാം താരതമ്യേന ചെറിയ സംസ്ഥാനങ്ങളിലായിരുന്നു. ഏറെയും ഒന്നോ രണ്ടോ മൂന്നോ ലോക്സഭാ സീറ്റുകള്‍ മാത്രമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. ഗുജറാത്ത് മാത്രമാണ് ഇതിന് അപവാദം. ഭരണം നിലനിര്‍ത്തിയെങ്കിലും ഗുജറാത്തില്‍ ബി.ജെ.പി പിറകോട്ടാണ് സഞ്ചരിച്ചത് എന്നതില്‍ തര്‍ക്കമില്ല എന്നത് മറ്റൊരു വസ്തുത.
എന്നാല്‍ തിരിച്ചടി നേരിടുന്നത് വലിയ സംസ്ഥാനങ്ങളിലാണ്. യു.പി തന്നെ ഉദാഹരണം. ആകെയുള്ള 540 ലോക്സഭാ മണ്ഡലങ്ങളുടെ ആറില്‍ ഒന്നും (80 സീറ്റ്) യു.പിയിലാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി ബി.ജെ.പി അധികാരത്തില്‍ എത്തി ആറു മാസം തികയും മുമ്പാണ് ഉപതെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയേറ്റുവാങ്ങിയത്. 2014ല്‍ മൂന്നു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുള്ള രണ്ട് മണ്ഡലങ്ങളാണ് ഒരുമിച്ച് കൈവിട്ടത്. ബി.ജെ.പിയില്‍നിന്നുള്ള വോട്ടുചോര്‍ച്ചയുടെ ആഴമാണ് ഇത് വ്യക്തമാക്കുന്നത്. അധികാരത്തിലേറി ആദ്യ ഒരു വര്‍ഷത്തേക്ക് സാധാരണ ഭരണവിരുദ്ധ വികാരങ്ങള്‍ പ്രതിഫലിക്കാറില്ല. എന്നാല്‍ ആറു മാസത്തിനകം തന്നെ ആദിത്യനാഥ് സര്‍ക്കാറിനെ ജനം കൈയൊഴിഞ്ഞതിന്റെ സൂചനയാണ് ഇപ്പോഴത്തെ തോല്‍വി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിലാണ് തോറ്റത് എന്നത് മറ്റൊരു ഘടകം.
2014ല്‍ 80ല്‍ 71 ലോകസഭാ മണ്ഡലങ്ങളിലും ബി.ജെ.പിക്കായിരുന്നു ജയം. വര്‍ഗീയത ഇളക്കിവിട്ടും സാമുദായിക ധ്രുവീകരണം സാധ്യമാക്കിയും നേടിയ ഈ വിജയം താല്‍ക്കാലികം മാത്രമാണെന്നതിന്റെ തെളിവ് കൂടിയാണ് ഗൊരഖ്പൂരിലെയും ഫുല്‍പൂരിലെയും ഉപതെരഞ്ഞെടുപ്പ് വിധി. മധ്യപ്രദേശ് ആണ് തിരിച്ചടി നേരിട്ട മറ്റൊരു സംസ്ഥാനം. 29 ലോക്സഭാ മണ്ഡലങ്ങള്‍ ഉണ്ട് ഇവിടെ. 2014ല്‍ 27 സീറ്റിലും ജയിച്ചത് ബി.ജെ.പിയാണ്. രണ്ടിടത്ത് മാത്രമായിരുന്നു കോണ്‍ഗ്രസ്. ഇവിടെയും ചിത്രങ്ങള്‍ മാറി മറിയുകയാണ്. രാജസ്ഥാനില്‍ 25 സീറ്റുണ്ട്. 2014ല്‍ 24 സീറ്റിലും ബി.ജെ.പിക്കായിരുന്നു ജയം. 2019ല്‍ ലോക്സഭക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്. ബിഹാറില്‍ 40 ലോക്സഭാ മണ്ഡലങ്ങളുണ്ട്. 2014ല്‍ 22 സീറ്റിലും ജയിച്ചത് ബി.ജെ.പിയാണ്. ഒമ്പതിടത്ത് ബി.ജെ.പി സഖ്യത്തിനായിരുന്നു ജയം. ശേഷിച്ചിടത്ത് മാത്രമാണ് മറ്റ് പാര്‍ട്ടികള്‍ ജയിച്ചത്.
ബി.ജെ.പി സഖ്യകക്ഷികള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലും കാര്യങ്ങള്‍ എതിര് ദിശയിലേക്കാണ്. ആന്ധ്രയില്‍ ടി.ഡി.പി അംഗങ്ങള്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത് കഴിഞ്ഞയാഴ്ചയാണ്. തമിഴ്നാട്ടില്‍ സഖ്യകക്ഷിയായ എ. ഐ.എ.ഡി.എം.കെക്കും തിരിച്ചടിയുടെ കാലമാണ്.
നോട്ടു നിരോധനവും ജി.എസ്.ടിയും ഉള്‍പ്പെടെ പൊതുജനത്തിന്റെ നട്ടെല്ലൊടിച്ച തീരുമാനമാണ് മോദി സര്‍ക്കാറിന് കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ കാരണമായത്. അതുകൊണ്ടു തന്നെ 2019 കൂടുതല്‍ പ്രവചനാതീതമാവുകയാണ്. കാറ്റ് എങ്ങോട്ട് എന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം.
Film
നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന് വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ
ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
കൊച്ചി: നടന് ഹരീഷ് കണാരന് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്ക്കുന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.
news
വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്
കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള് ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.
നടപടികളുടെ ഭാഗമായി ലൈവ് വാട്സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന് എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.
അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala13 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്

