Connect with us

kerala

രക്തജന്യ രോഗികളുടെ മരണനിരക്കുയരുന്നു

മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഇല്ലാതായതോടെ മാരക രക്തജന്യ രോഗികളുടെ മരണനിരക്കുയരുന്നു.

Published

on

ശരീഫ് കരിപ്പൊടി
കാസര്‍കോട്

മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഇല്ലാതായതോടെ മാരക രക്തജന്യ രോഗികളുടെ മരണനിരക്കുയരുന്നു. വിദഗ്ധ ചികിത്സയുടെ അഭാവമാണ് സംസ്ഥാനത്ത് മരണനിരക്ക് കൂടാനിടയാക്കുന്നത്. തുടര്‍ചികിത്സ ലഭിക്കാതെ രണ്ടാഴ്ചയ്ക്കിടെ രണ്ടു മരണങ്ങളാണ് കണ്ണൂര്‍, മലപ്പുറം ജില്ലകളിലായി റിപ്പോര്‍ട്ട് ചെയ്തത്.

മലബാറിലെ ഭൂരിഭാഗവും ആശ്രയിക്കുന്ന ആശുപത്രിയായിട്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രക്തജന്യ രോഗികള്‍ക്കായി കേന്ദ്രീകൃത ചികിത്സാ സൗകര്യമോ വിദ്ഗധ ചികിത്സക്കായി ഹെമറ്റോളജി കേന്ദ്രമോ ഇല്ല എന്നതാണ് വസ്തുത. ആശാധാരാ പദ്ധതി വഴി രക്തജന്യ രോഗികള്‍ക്ക് മരുന്നുകളും ചികിത്സാ ഉപകരണങ്ങളും സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ടെങ്കിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യം സംസ്ഥാനത്തുടനീളമില്ല. മാരക രക്തജന്യ രോഗങ്ങളായ തലാസീമിയ, ഹീമോഫീലിയ, സിക്കിള്‍സെല്‍ അനീമിയ എന്നിവയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. സര്‍ക്കാറിനുകീഴില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹെമറ്റോളജി വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രത്യേകമായി ഹെമറ്റോളജി വകുപ്പില്ല. ഇതു രക്തജന്യ രോഗികളുടെ വിദഗ്ധ ചികിത്സയെ ദോഷകരമായി ബാധിക്കുന്നു.

ചികിത്സകിട്ടാതെയുള്ള മരണനിരക്കുയരുമ്പോഴും വര്‍ഷങ്ങളായി ഹെമറ്റോളജി കേന്ദ്രം വേണമെന്ന രോഗികളുടെ ആവശ്യത്തോട് മുഖംതിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. രക്തജന്യ രോഗികള്‍ക്കായി എല്ലാ ജില്ലകളിലും വിദഗ്ധ ചികിത്സാകേന്ദ്രം തുടങ്ങുന്നതിന് ആരോഗ്യവകുപ്പ് ഉത്തരവായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇനിയും നടപ്പായില്ല. കാസര്‍കോട് ജില്ലയില്‍ അമ്പതിലധികം മാരക രക്തജന്യ രോഗികളുണ്ടെന്നാണ് കണക്ക്. ഇവര്‍ നിലവില്‍ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രികളെയും കോഴിക്കോട് മെഡിക്കല്‍ കോളജിനെയുമാണ് ആശ്രയിക്കുന്നത്. എന്നാല്‍ യഥാസമയത്ത് ചികിത്സ ലഭിക്കാത്തത് കാരണം മരണത്തിനിരയാവുകയാണ്.

ഹെമറ്റോളജി കേന്ദ്രമില്ലാത്തതിനാല്‍ മജ്ജ മാറ്റല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെ തുടര്‍ ചികിത്സ താളംതെറ്റുന്നു. ദശലക്ഷക്കണക്കിന് രൂപ ചെലവാക്കി നടത്തുന്ന ശസ്ത്രക്രിയക്ക് ശേഷമുള്ള തുടര്‍ചികിത്സ പിഴച്ചാല്‍ എല്ലാ അധ്വാനവും പ്രതീക്ഷയും വിഫലമാവുന്ന സ്ഥിതിയാണുണ്ടാവുക. സമയത്തിന് ഹെമറ്റോളജി വിദഗ്ധ തുടര്‍ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണത്തിനു കീഴടങ്ങുകയാണ് രോഗികള്‍.
മജ്ജ മാറ്റിവച്ച കുട്ടികള്‍ക്ക് അണുബാധയോ പനിയോ ഉണ്ടായാല്‍ നേരിട്ട് ചെല്ലാന്‍ ഒരിടമില്ലാത്ത അവസ്ഥയാണിവിടെ. ഒരു ചെറിയ പനിക്ക് പോലും വെല്ലൂരിലേക്കോ ബെംഗളൂരുവിലേക്കോ കൊണ്ടുപോകേണ്ട അവസ്ഥയാണ്. കണ്ണൂര്‍ ജില്ലയിലെ ഒരു കുട്ടി ബംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ വിജയകരമായ മജ്ജ മാറ്റല്‍ ശസ്തക്രിയ കഴിഞ്ഞിരുന്നു. ആറു മാസം പിന്നിട്ടശേഷം പനിവന്നു ഇവിടെ വിദഗ്ധ സംവിധാനമില്ലാത്തതിനാല്‍ കുട്ടിയെ വീണ്ടും ബെംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.

ഹെമറ്റോളജി കേന്ദ്രം
അനിവാര്യം

മജ്ജ മാറ്റിവെക്കല്‍ സൗകര്യത്തോടെയുളള ഒരു ഹെമറ്റോളജി കേന്ദ്രമാണ് ഉണ്ടാവേണ്ടത്. രക്തജന്യ രോഗികളും രക്ഷിതാക്കളും കേരള ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലും കാല്‍ നൂറ്റാണ്ടിലധികമായി ഇതിനുവേണ്ടി പ്രക്ഷോഭമുഖത്താണ്. കേന്ദ്ര ആരോഗ്യ വകുപ്പും കോള്‍ ഇന്ത്യാ ലിമിറ്റഡും തലാസീമിക് ഇന്ത്യയും ഒപ്പുവച്ച കരാറടിസ്ഥാനത്തില്‍ മജ്ജ മാറ്റിവക്കുന്ന തലാസീമിയ, അപ്ലാസ്റ്റിക് അനീമിയ തുടങ്ങിയ രോഗികള്‍ക്ക് പത്ത് ലക്ഷം രൂപയുടെ സഹായം ചില നിബന്ധനയോടെ നല്‍കി വരുന്നുണ്ട്.

എന്നാല്‍ ദക്ഷിണേന്ത്യയില്‍ ഇതു വെല്ലുര്‍ കൃസ്ത്യന്‍ മെഡിക്കല്‍ കോളജ്, ബെംഗളൂരു നാരായണ ഹെല്‍ത്ത് സിറ്റി തുടങ്ങിയ ആശുപത്രികളില്‍ ചെയ്യുന്ന ശസ്ത്രക്രിയക്കു മാത്രമേ ലഭിക്കൂ. കേരളത്തില്‍ ഇതു ലഭിക്കുന്ന ആശുപത്രികളൊന്നുമില്ല. കേരളത്തിലെ രോഗികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വെല്ലൂരോ ബെംഗളൂരുവിലോ പോകണം. പാവപ്പെട്ടവര്‍ക്ക് ഇതിനു കഴിയാത്ത അവസ്ഥയാണുളളത്. ഒരു വിദഗ്ധ ഹെമറ്റോളജി കേന്ദ്രമുണ്ടായാല്‍ രോഗികള്‍ക്ക് അവരുടെ തുടര്‍ ചികിത്സക്ക് ഏറെ അനുഗ്രഹമാവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു; ആഭ്യന്തരമന്ത്രി ടൂറില്‍: ക്രിമിനലുകള്‍ക്കെതിരെ പൊലീസ്‌ കർശന നടപടി സ്വീകരിക്കണമെന്ന് വി.ഡി. സതീശന്‍

സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ്‌ സംവിധാനം.

Published

on

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്നും ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന അവസ്ഥയായി മാറിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ്‌ സംവിധാനം.

ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണെന്നും മുഖ്യമന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാക്കാന്‍ സംസ്ഥാന പൊലീസ്‌ മേധാവി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് എല്ലാ ദിവസങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തലയോട്ടി പിളര്‍ന്ന നിലയിലാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. മൂവാറ്റുപുഴയില്‍ മകന്‍ അമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരിന്തല്‍മണ്ണയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ദമ്പതികള്‍ കൊലപ്പെടുത്തി. തൃശൂര്‍ ചേര്‍പ്പില്‍ അച്ഛനും മകനുമായുള്ള വഴക്കില്‍ ഇടപെട്ട യുവാവിനെ ഗുണ്ടകള്‍ അടിച്ചുകൊന്നു. എറണാകുളം തമ്മനത്ത് നടുറോഡില്‍ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ഇങ്ങിനെ എത്രയെത്ര കൊലപാതകങ്ങളും അക്രമ സംഭവങ്ങളുമാണ് ഓരോ ദിവസവും കേരളത്തില്‍ നടക്കുന്നത്?

നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ് സംവിധാനം. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണ്. അദ്ദേഹം സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ച് പ്രദേശിക സ്റ്റേഷനുകളുടെ നിയന്ത്രണം സി.പി.എം ജില്ല, ഏരിയ കമ്മിറ്റികള്‍ക്ക് വിട്ടുകൊടുത്തതാണ് സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണം. ലഹരി- ഗുണ്ടാ മാഫിയകളുടെ കണ്ണികളായ പ്രവര്‍ത്തിക്കുന്നതും അത്തരം സംഘങ്ങള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നതും സി.പി.എം നേതാക്കളാണ്. ആലപ്പുഴയില്‍ ഉള്‍പ്പെടെ ഇത് എത്രയോ തവണ വ്യക്തമായതാണ്.

പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടിച്ചൊതുക്കലും സി.പി.എം ക്രിമിനലുകള്‍ക്ക് സുരക്ഷ ഒരുക്കലും മാത്രമാണ് കേരള പൊലീസിന്റെ പണി. പൊലീസിന്റെ ആത്മാഭിമാനമാണ് ഈ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. സംസ്ഥാനത്ത് ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പൊലീസ് സേനയ്ക്ക് ഒരു തലവനുണ്ടോയെന്നു പോലും സംശയിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

സംസ്ഥാനത്തെ ക്രമസമാധാനം വീണ്ടെടുക്കാനും ക്രിമിനലുകളെയും ലഹരി സംഘങ്ങളെയും നിയന്ത്രിക്കാനും പൊലീസ് അടിയന്തരമായി തയാറാകണം. ടൂറിനു പോയ ആഭ്യന്തര മന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ക്രമസമാധാനം നടപ്പാക്കാനുമുള്ള നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധവി തയാറാകണം.

Continue Reading

kerala

ഡ്രൈവിങ് ടെസ്റ്റ് അനിശ്ചിതത്വം തുടരുന്നു; മുടങ്ങിയത് മുക്കാൽ ലക്ഷം ടെസ്റ്റുകൾ

ഒമ്പത് ദിവസമായി തുടരുന്ന സമരത്തില്‍ 75,000 ലൈസന്‍സ് ടെസ്റ്റുകള്‍ മുടങ്ങിയിട്ടുണ്ട്.

Published

on

മോട്ടോർ വാഹനവകുപ്പ് കടുംപിടുത്തം തുടർന്നതോടെ ഡ്രൈവിങ് ടെസ്റ്റിലെ അനിശ്ചിതത്വം കനക്കുന്നു. സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തില്‍ മിക്ക സ്ഥലത്തും ടെസ്റ്റ് മുടങ്ങി. ഒമ്പത് ദിവസമായി തുടരുന്ന സമരത്തില്‍ 75,000 ലൈസന്‍സ് ടെസ്റ്റുകള്‍ മുടങ്ങിയിട്ടുണ്ട്. പൊലീസ് കാവലിൽ ടെസ്റ്റ് നടത്താനുള്ള ശ്രമവും വിജയംകണ്ടില്ല.

തൃശൂര്‍ അത്താണിയില്‍ ടെസ്റ്റിങ് ഗ്രൗണ്ടില്‍ ശവക്കുഴി ഒരുക്കിയായിരുന്നു സമരം. താമരശേരിയിലും കൊല്ലം ആശ്രാമത്തും പ്രതിഷേധത്തിന്റെ ഭാഗമായി കഞ്ഞിവെച്ചു. കൊല്ലം ചിറ്റുമൂലയില്‍ പഴയ വാഹനങ്ങള്‍ ടെസ്റ്റിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടും തിരുവനന്തപുരം മുട്ടത്തറയില്‍ റോഡില്‍ കിടന്നും പ്രതിഷേധം നടന്നു. മലമ്പുഴയില്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ കപ്പയും കട്ടന്‍ചായയും ഒരുക്കിയാണ് സമരം ചെയ്ത്.

അതേസമയം വെള്ളിയാഴ്ച വിവിധ ഓഫിസുകളിലായി 86 അപേക്ഷകരെത്തിയെന്ന് അധികൃതർ പറയുന്നു. ഇതില്‍ 84 പേര്‍ ടെസ്റ്റില്‍ പങ്കെടുത്തു. ഇതില്‍ 63 പുതിയ അപേക്ഷകളാണ്. വെള്ളിയാഴ്ച ചടയമംഗലത്ത് മാത്രമാണ് ഡ്രൈവിങ് സ്‌കൂളിന്റെ വാഹനത്തില്‍ ടെസ്റ്റ് നടന്നത്.

ഇതിനിടെ ഡ്രൈവിങ് ടെസ്റ്റ് നടത്താനായി കെ.എസ്.ആര്‍.ടി.സി നല്‍കിയ സ്ഥലം മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി. ടെസ്റ്റ് നടത്താന്‍ കഴിയുംവിധത്തിൽ ഇവിടങ്ങളിൽ ക്രമീകരണം വേണം. കഴക്കൂട്ടം, ചാത്തന്നൂര്‍, പന്തളം, എടത്വ, തേവര, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, നിലമ്പൂര്‍, കോഴിക്കോട്, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഉടന്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ഭൂമിയുള്ളത്.

Continue Reading

EDUCATION

വിജയത്തിൻ്റെ ത്രിമധുരവുമായി പഴമള്ളൂരിലെ പാലത്തിങ്ങൽ വീട്

പാലത്തിങ്ങൽ അബ്ദുൽ സലാം സിംലിജാസ് ദമ്പതികളുടെ മക്കളായ നഷ് വ, നൈഫ, മുഹമ്മദ് സയാൻ എന്നിവരാണ് എ പ്ലസുകളും എൽ.എസ്.എസും നേടി ത്രിമധുരം സമ്മാനിച്ചത്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഈ വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, എൽ.എസ്.എസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ മലപ്പുറം കൂട്ടിലങ്ങാടി കുറുവ പഴമള്ളുരിലെ പാലത്തിങ്ങൽ വീട്ടിന് ത്രിമധുരം.

പാലത്തിങ്ങൽ അബ്ദുൽ സലാം സിംലിജാസ് ദമ്പതികളുടെ മക്കളായ നഷ് വ, നൈഫ, മുഹമ്മദ് സയാൻ എന്നിവരാണ് എ പ്ലസുകളും എൽ.എസ്.എസും നേടി ത്രിമധുരം സമ്മാനിച്ചത്.

ഇവരുടെ മൂത്ത മകളും കോട്ടക്കൽ യൂണിവേഴ്സൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയുമായ നഷ് വ ഹയർ സെക്കണ്ടറിയിലും രണ്ടാമത്തെ മകൾ ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസിലെ നൈഫഎസ്.എസ്.എൽ.സി പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ മൂന്നാമത്തെ മകൻ ചെറുകുളമ്പ് അൽ ഇർഷാദ് സ്കൂളിലെ മുഹമ്മദ് സയാൻ എൽ.എസ്.എസ് സ്കോളർഷിപ്പും നേടി.

2022 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് ജേതാവ് കൂടിയായ
നഷ് വ പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1184 മാർക്കോടെയാണ് (98.66 %) എ പ്ലസ് ജേതാവായത്. ഇരുവരും യു.പി.ക്ലാസിൽ യു.എസ്.എസ് സ്കോളർഷിപ്പ് നേടിയിട്ടുണ്ട് .

മങ്കട സബ്ജില്ല ശാസ്ത്രമേളയിൽ കാർഡ്ബോർഡ് &സ്ട്രോബോർഡ് നിർമ്മാണ മത്സരത്തിൽ മുഹമ്മദ് സയാൻ എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനവും നൈഫ സ്റ്റിൽമോഡൽ സയൻസിൽ
മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

മൂന്നു മക്കളുടെയും നേട്ടങ്ങളിൽ സന്തോഷിക്കുകയാണ് രക്ഷിതാക്കളായ
ഉമ്മത്തൂർ എ എം.യു.പി.സ്കൂൾ അധ്യാപകനും മങ്കട ബ്ളോക്ക് പഞ്ചായത്ത് മുൻ അംഗവും കുറുവ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ അബ്ദുസലാം മാസ്റ്ററും വടക്കാങ്ങര ടി.എസ്.എസ് ഹൈസ്കൂൾ അധ്യാപികയായ സിംലിജാസും.

Continue Reading

Trending