More
ഗതകാലങ്ങള്‍ ഓര്‍മിക്കപ്പെടേണ്ടത് ചരിത്രത്തെ പുനര്‍നിര്‍മിക്കുന്നവര്‍ക്കെതിരായ പോരാട്ടം: ഇ.ഷെമീര്‍
ചാവക്കാട്: ഗതകാലങ്ങള്‍ ഓര്‍മ്മിക്കപ്പെടേണ്ടത് ചരിത്രത്തെ പുനര്‍നിര്‍മ്മിക്കുന്നവര്‍ക്കെതിരായ പോരാട്ടമാണെന്ന് എം.എസ്.എഫ് ദേശീയ സെക്രട്ടറി ഇ.ഷെമീര്‍. എം.എസ്.എഫ് സ്‌കൂള്‍ തല മെമ്പര്‍ഷിപ്പ് ജില്ലാ തല ഉദ്ഘാടനം കടപ്പുറം ഗവ:വി.എച്ച്.എസ്.എസ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ചരിത്രം പുനര്‍നിര്‍മിക്കാന്‍ വ്യാപകമായി ശ്രമിക്കുകയാണ് സംഘപരിവാര്‍.സ്വാതന്ത്ര്യ സമരത്തെയും ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തെയും ഇല്ലാതാക്കാനുള്ള ശ്രമം നടക്കുമ്പോള്‍ ഗതകാലങ്ങള്‍ പുനര്‍വായിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അല്‍റെസിന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് വി.എം.മനാഫ്, സുഹൈല്‍ തങ്ങള്‍, ടി.ആര്‍.ഇബ്രാഹിം, എം.എസ്.എഫ് ജില്ലാ സെക്രട്ടറിമാരായ ജുറൈജ് ചേറ്റുവ, കെ.എം.അബ്ദുള്‍ ഗഫൂര്‍, മണ്ഡലം പ്രസിഡന്റ് ആരിഫ് പാലയൂര്‍, എം.എസ്.എഫ് നേതാക്കളായ ഷറഫുദ്ധീന്‍, അനസ്, ആഷിഫ്, അസ്ഹര്‍ എന്നിവര്‍ പങ്കെടുത്തു
More
‘ഇന്നും നാളെയും ഇനി വരാനിരിക്കുന്ന ദിവസങ്ങളിലും ഞങ്ങൾ അപരിചിതനൊപ്പമായിരിക്കും’: കുടിയേറ്റ നയം വ്യക്തമാക്കി മംദാനി’
ന്യൂയോർക്ക്: അപരിചിതനെ ചേർത്തുനിർത്തലാണ് തന്റെ കുടിയേറ്റ നയമെന്ന് വ്യക്തമാക്കി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. ഇന്നും നാളെയും ഇനി വരാനിരിക്കുന്ന എല്ലാ ദിവസങ്ങളിലും ഞങ്ങൾ അപരിചിതന്റെ കൂടെയായിരിക്കുമെന്ന് മംദാനി പ്രഖ്യാപിച്ചു. വിശ്വാസം അപരിചിതന്റെ പക്ഷത്ത് നിൽക്കാനുള്ള നൈതിക ദിശാബോധം നമുക്ക് നൽകുന്നുണ്ടെങ്കിൽ, അതിനാവശ്യമായ വിഭവങ്ങൾ നൽകാൻ സർക്കാരിന് കഴിയുമെന്നും മംദാനി വ്യക്തമാക്കി.
വെള്ളിയാഴ്ച, വിവിധ മതവിശ്വാസികൾക്കുള്ള വാർഷിക വിരുന്നിൽ സംസാരിക്കുകയായിരുന്നു മേയർ മംദാനി. ‘ആഗ്രഹം, വെറുപ്പ്, അജ്ഞത എന്നീ മൂന്ന് വിഷങ്ങളെ നമ്മുടെ ജീവിതത്തിൽ നിന്ന് തുടച്ചുനീക്കിയാൽ മാത്രമേ കഷ്ടപ്പാടുകളിൽ നിന്നും മോചനം കിട്ടൂ എന്ന് ഞാൻ കരുതുന്നു. അങ്ങനെയാണ് ബുദ്ധൻ പഠിപ്പിക്കുന്നത്. മാറ്റമില്ലാത്ത കാര്യമാണ് കഷ്ടപ്പാടെന്ന് നാം കരുതേണ്ടതില്ല. വെറുപ്പിനെ സ്വാഭാവിക അവസ്ഥയായും നാം കാണരുത്. നമ്മെത്തന്നെ സ്വതന്ത്രരാക്കാനുള്ള ശക്തി നമുക്കുണ്ട്’- മംദാനി പറഞ്ഞു.
പരിപാടിയിൽ യുഎസ് കുടിയേറ്റ നയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടിനെക്കുറിച്ചും പരാമർശിച്ചു. എന്റെ സ്വന്തം വിശ്വാസമായ ഇസ്‌ലാം, കുടിയേറ്റത്തിന്റെ ആഖ്യാനത്തിൽ കെട്ടിപ്പടുത്ത ഒരു മതമാണെന്ന് ഞാൻ കരുതുന്നു. ഹിജ്‌റയുടെ കഥ നമ്മെ ഓർമിപ്പിക്കുന്നത് പ്രവാചകൻ മുഹമ്മദ് നബിയും ഒരു അപരിചിതനായിരുന്നുവെന്നും മക്കയിൽ നിന്ന് പലായനം ചെയ്ത അദ്ദേഹത്തെ മദീന സ്വാഗതം ചെയ്തെന്നും ആണ്.
ഖുർആനിലെ സൂറത്ത് അന്നഹ്ൽ 42ാം അധ്യായത്തിൽ ഇങ്ങനെ പറയുന്നു: ‘അതിക്രമത്തിന് വിധേയരായ ശേഷം സ്രഷ്ടാവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞ് പോയവര്‍ക്ക് ഇഹലോകത്ത് നാം നല്ല താമസസൗകര്യം ഏർപ്പെടുത്തിനൽകും’. പ്രവാചൻ മുഹമ്മദ് നബി പറയുന്നു: ‘ഇസ്‌ലാം മക്കയിൽ അപരിചിതമായാണ് ആരംഭിച്ചത്. അന്ന് വിശ്വാസികളുടെ എണ്ണം വളരെ കുറവായിരുന്നു. അവസാനകാലത്തും അത് അപരിചിതമായ അവസ്ഥയിലേക്ക് തിരിച്ചുപോകും. അപരിചിതർക്ക് സന്തോഷവാർത്ത’.
‘വിശ്വാസം അപരിചിതന്റെ പക്ഷത്ത് നിൽക്കാൻ നമുക്ക് നൈതിക ദിശാബോധം നൽകുന്നുണ്ടെങ്കിൽ, അതിനാവശ്യമായ വിഭവങ്ങൾ നൽകാൻ സർക്കാരിന് കഴിയും. സ്നേഹിക്കാനും ആലിംഗനം ചെയ്യാനും സംരക്ഷിക്കാനും അധികാരം വിനിയോഗിക്കുന്ന ഒരു സിറ്റി ഹാളിനെക്കുറിച്ചുള്ള പുതിയ പ്രത്യാശ നമുക്കുണ്ടാക്കാം. ഇന്നും നാളെയും ഇനി വരാനിരിക്കുന്ന എല്ലാ ദിവസങ്ങളിലും നമ്മൾ അപരിചിതന്റെ കൂടെയായിരിക്കും’.
‘അതുകൊണ്ടാണ് ഇന്ന് രാവിലെ, നമ്മുടെ നഗരത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഞാൻ ഒപ്പുവച്ചത്. നമ്മുടെ സഹ കുടിയേറ്റക്കാരായ ന്യൂയോർക്ക് നിവാസികൾക്ക് മാത്രമല്ല, എല്ലാ ന്യൂയോർക്ക് നിവാസികൾക്കും കുടിയേറ്റ നിയമം ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് അത് സംരക്ഷണം നൽകും’.
kerala
‘തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും 110; എല്ലാ കാര്യത്തിലും അഭിപ്രായം പറയാന്‍ ഞാനില്ല’: വി ഡി സതീശന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുമെന്നും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വികസനമല്ലാതെ മറ്റൊന്നും യുഡിഎഫ് പറഞ്ഞിട്ടില്ല. പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്‍ക്കും മനസിലാകുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘വികസനമല്ലാതെ മറ്റെന്താണ് ഞങ്ങള്‍ ഇതുവരെ പറഞ്ഞിട്ടുള്ളത്. പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്‍ക്കും മനസിലാകും. മുഖ്യമന്ത്രി യുഡിഎഫിന്റെ യാത്രകളെ ശ്രദ്ധിക്കുന്നുണ്ടെന്ന് മാത്രമല്ല, അവിടെ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ എന്തെല്ലാമായിരിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. ആ ഉപദേശങ്ങളുംകൂടി ഞങ്ങള്‍ സ്വീകരിക്കാം.’- വികസനം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് ഭയമാണെന്നും യുഡിഎഫ് കാണുന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നുമുള്ള ആക്ഷേപത്തിന് മറുപടിയായി വി ഡി സതീശന്‍ പറഞ്ഞു.
സമസ്തയടക്കമുള്ള സമുദായ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്നും ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയേണ്ട ആളല്ല പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു സമുദായ സംഘടനകളുടെയും ആഭ്യന്തരകാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെടാറില്ല. കാരണം ഞങ്ങള്‍ക്ക് വേറെ പണിയുണ്ട്. ഈ കുറ്റം പറയുന്നവര്‍ക്ക് പരസ്പരം പഴിചാരാം, ഒത്തുചേരാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. അത്തരം കാര്യങ്ങളിലെല്ലാം കേറി അഭിപ്രായം പറയേണ്ട ആവശ്യമെന്താണ്? അങ്ങനെ അഭിപ്രായം പറയേണ്ടവരല്ല രാഷ്ട്രീയ നേതാക്കള്‍. പ്രതിപക്ഷ നേതാവിന്റെ ജോലി അതല്ല. എന്‍എസ്എസിലോ എസ്എന്‍ഡിപിയിലോ സമസ്തയിലോ എന്തെങ്കിലും തീരുമാനം എടുത്താല്‍ നിങ്ങള്‍ ഉടനെ എന്റെയടുത്തേക്ക് വരും, അതിലൊന്നും അഭിപ്രായം പറയേണ്ട ആളല്ല ഞാന്‍. സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും, ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതികരണം നടത്തേണ്ട ആളല്ല പ്രതിപക്ഷ നേതാവ്. ഓരോ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങള്‍ അവര്‍ നോക്കിക്കോളും, അവിടെയുള്ള പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിച്ചോളും.’- അദ്ദേഹം പറഞ്ഞു.
kerala
ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നു; ഗണേഷ് കുമാറിന്‍റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം സുധീർ മലയിൽ
തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ മുൻ പെഴ്സണൽ സ്റ്റാഫിന്‍റെ മൊഴി ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീർ മലയിലിന്‍റെ മൊഴി.
പലവട്ടം ഇക്കാര്യം ഗണേഷ് പറഞ്ഞിരുന്നെന്ന് സാക്ഷിമൊഴി നൽകി. 2011 മുതൽ 2013 വരെപെഴ്സണൽ സ്റ്റാഫ് അംഗം ആയിരുന്നു സുധീർ. കൊട്ടാരക്കര കോടതിയിലാണ് ഗണേഷിനതിരെ മൊഴി നൽകിയത്. സോളാർ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും സാക്ഷി മൊഴിയിലുണ്ട്. സോളാർ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമുണ്ട്.
മന്ത്രിവസതിയിലും ഓഫീസുകളിലും ഇവർ നിത്യ സന്ദർശക ആയിരുന്നെന്നും മുൻ സ്റ്റാഫ് അംഗം പറയുന്നു. ആരോപണങ്ങൾ ഉയർന്നപ്പോൾ ഉമ്മൻ ചാണ്ടി ഗണേഷിനെ രാജി വെപ്പിച്ചിരുന്നു. മന്ത്രിസ്ഥാനം തിരികെ നൽകാത്ത ഉമ്മൻ ചാണ്ടിയെ പാഠം പഠിപ്പിക്കാൻ ഗണേഷ് തീരുമാനിച്ചിരുന്നുവെന്നും സുധീര്‍ വ്യക്തമാക്കി. സോളാർ പരാതിയിൽ നാല് പേജുകൾ കൂട്ടിച്ചേർത്തത് ഗൂഢാലോചനയാണെന്ന പരാതിയിൽ ആണ് മൊഴി. അഭിഭാഷകനായ സുധീർ ജേക്കബ് ആണ് ഹരജിക്കാരൻ.
-
More1 day ago‘ഇന്നും നാളെയും ഇനി വരാനിരിക്കുന്ന ദിവസങ്ങളിലും ഞങ്ങൾ അപരിചിതനൊപ്പമായിരിക്കും’: കുടിയേറ്റ നയം വ്യക്തമാക്കി മംദാനി’
-
kerala1 day ago‘തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും 110; എല്ലാ കാര്യത്തിലും അഭിപ്രായം പറയാന്‍ ഞാനില്ല’: വി ഡി സതീശന്‍
-
News1 day agoചരിത്രവിജയവുമായി ഇന്ത്യന്‍ ടീം; അണ്ടര്‍-19 ലോകകപ്പ് ജേതാക്കള്‍ക്ക് 7.5 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
-
News1 day ago‘ടൈം മെഷീന് കിട്ടിയാല്‍ 2014ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും’; നടന് കിഷോറിന്റെ വാക്കുകള്‍ വൈറല്‍
-
News1 day agoമധ്യപ്രദേശില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ക്രൂരത; കൂട്ടബലാത്സംഗ കേസില്‍ നാല് പേര് പിടിയില്‍
-
News1 day ago‘ഒരു സ്ത്രീയെയും ഗര്‍ഭം പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കാനാവില്ല’; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഏഴ് മാസത്തെ ഗര്‍ഭഛിദ്രത്തിന് സുപ്രിംകോടതി അനുമതി
-
News1 day agoഓര്‍മയുണ്ടായിരുന്നത് പേരും താമസ സ്ഥലവും മാത്രം; തമിഴ്നാട്ടില്‍ നിന്നും കാണാതായ വനിതാ ഡോക്ടറെ കൊച്ചിയില്‍ കണ്ടെത്തി
-
News24 hours agoറീല്‍ ചിത്രീകരണത്തിനിടെ ദാരുണാന്ത്യം; യുവതി അബദ്ധത്തില്‍ തൂങ്ങിമരിച്ചു
