Connect with us

kerala

വോട്ടിന്റെ വഴിയില്‍ മണിനാദമായി മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി കലാഭവന്‍ രാജു

നാടറിയുന്ന കലാകാരന്‍ മാത്രമല്ല, പഞ്ചായത്ത് അംഗമായി നാടിന്റെ മനസറിഞ്ഞ രാജു ഇനി ബ്ലോക്ക് പഞ്ചായത്തംഗമാകാനുള്ള ജനവിധി തേടുകയാണ്

Published

on

ശരീഫ് കരിപ്പൊടി
കാസര്‍കോട്

നടന്‍ കലാഭവന്‍ മണിയുടെ ഡ്യൂപ്പായി നിരവധി കലാവേദികളില്‍ തിളങ്ങിയ കലാഭവന്‍ രാജു ഇന്ന് വോട്ടുവഴിയില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കുകയാണ്. നാടറിയുന്ന കലാകാരന്‍ മാത്രമല്ല, പഞ്ചായത്ത് അംഗമായി നാടിന്റെ മനസറിഞ്ഞ രാജു ഇനി ബ്ലോക്ക് പഞ്ചായത്തംഗമാകാനുള്ള ജനവിധി തേടുകയാണ്.

‘മണിക്കിലുക്ക’ത്തിലൂടെ ശ്രദ്ധേയനായ ഈ 45കാരന്‍ മുസ്്‌ലിംലീഗിന്റെ ഉറച്ച സീറ്റായ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കളനാട് ഡിവിഷനില്‍ നിന്ന് കോണി ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. നേരത്തെ ചെമ്മനാട് പഞ്ചായത്ത് ബെണ്ടിച്ചാലില്‍ നിന്ന് മുസ്്‌ലിംലീഗ് ടിക്കറ്റില്‍ തന്നെയാണ് മത്സരിച്ച് ജയിച്ചത്. ഇത്തവണ കളനാട് ഡിവിഷന്‍ പട്ടികജാതി സംവരണ സീറ്റായപ്പോള്‍ പഞ്ചായത്തംഗമായി അഞ്ചുവര്‍ഷം നാടിന്റെ കൂടെ നിന്ന ദളിത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ രാജുവിനെ മുസ്്‌ലിം ലീഗ് പഞ്ചായത്ത് നേതൃത്വം ഈ സീറ്റിലേക്ക് നിര്‍ദേശിക്കുകയായിരുന്നു.

സിപിഎമ്മിലെ ചന്ദ്രന്‍ കൊക്കാലാണ് രാജുവിന്റെ എതിര്‍ സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് ആകെ വാര്‍ഡില്‍ രണ്ടുസ്ഥാനാര്‍ഥികള്‍ മാത്രം. കഴിഞ്ഞ 2015ലെ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിംലീഗിലെ ആയിഷ സഹദുള്ളയായിരുന്നു ഇവിടെ നിന്ന് വിജയിച്ചത്. അന്ന് 1200ല്‍പരം വോട്ടുകള്‍ക്കാണ് സിപിഐയിലെ അനിതാരാജിനെ ആയിഷ തോല്‍പ്പിച്ചത്.

ഇരുപത് വര്‍ഷം ബിഎസ്എന്‍എല്ലില്‍ മസ്ദുര്‍ കരാര്‍ ജീവനക്കാരനായിരുന്ന രാജു നാട്ടുകാര്‍ക്കിടയില്‍ സര്‍വസമ്മതനായ പൊതുപ്രവര്‍ത്തകനാണ്. കലാഭവന്‍ ഫാന്‍സ് അസോസിയേഷന്റെ മുന്‍ ജില്ലാ പ്രസിഡന്റു കൂടിയാണ്. കലാഭവന്‍ മണിയോടുള്ള ചങ്ങാത്തവും അസോസിയേഷനോടൊത്തുള്ള പ്രവര്‍ത്തനവുമാണ് പേരിനൊപ്പം കലാഭവന്‍ എന്ന് ചേര്‍ന്നത്. മണി നായകനായ നന്മ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തതോടെ നാടറിഞ്ഞ കലാകാരനായി. പിന്നീട് ജനപ്രതിനിധിയായപ്പോഴും മിമിക്രിയെയും നാടന്‍പാട്ടിനെയും മറന്നില്ല. ഇന്ന് മണിയെ പോലെ പൊട്ടിച്ചിരിച്ചും പാടിത്തിമര്‍ത്തും കലാഭവന്‍ രാജു വോട്ടിന്റെ വഴിയില്‍ സജീവമാവുകയാണ്. ചട്ടഞ്ചാല്‍ കാവുംപള്ളം സ്വദേശിയാണ് രാജു. ഭാര്യ: ജിഷ. വിദ്യാര്‍ത്ഥികളായ റോഷന്‍ രാജ്, റോഷ്‌ന മക്കളാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുക്കാരനെ ആക്രമിച്ച കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍

കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്.

Published

on

തൃശൂര്‍: രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി പൊലീസിന്റെ വലയിലായി. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്. ഇവര്‍ക്ക് കൊട്ടേഷന്‍ നല്‍കിയ സിജോ കഴിഞ്ഞ ദിവസം തന്നെ പിടിയിലായിരുന്നു.

സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. തൃശൂര്‍ സ്വദേശിയായ സിജോയുടെ നേതൃത്വത്തില്‍ തന്നെയാണ് കൊട്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുന്‍പ് തിയേറ്ററില്‍ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയ കേസിലും സിജോ പ്രതിയായിരുന്നു. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ഈ ആക്രമണത്തിന് വഴിവെച്ചതെന്നാണു വിവരം.

സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സുനിലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ തൃശൂര്‍ കുറുപ്പം റോഡിലെ കടയും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു വെളപ്പായയിലെ സുനിലിന്റെ വീട്ടിന് മുന്നില്‍ ആക്രമണം നടക്കുന്നത്. കാറിലെത്തി ഗേറ്റ് തുറക്കാനിറങ്ങിയതാണ് ആദ്യം ഡ്രൈവര്‍ ആക്രമിക്കപ്പെടാനുള്ള കാരണം. തുടര്‍ന്ന് സുനിലിനെയും മൂന്ന് അംഗ സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടിയ ശേഷം തീ കൊളുത്തിക്കൊല്ലാനായിരുന്നു ശ്രമമെന്നതാണ് സുനിലിന്റെ മൊഴി.

Continue Reading

kerala

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കം: ആദ്യ മത്സരത്തില്‍ ഒഡീഷയ്‌ക്കെതിരെ കേരളം

ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.

Published

on

തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖ ടി20 ടൂര്‍ണമെന്റ് ആയ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കമാവുന്നു. ആദ്യ മത്സരത്തില്‍ ഒഡീഷയാണ് കേരളത്തിന്റെ എതിരാളി. ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.

യുവത്വവും പരിചയസമ്പത്തും ഒരുമിച്ചുള്ള ടീമില്‍ കെഎസിഎല്ലില്‍ മികവ് തെളിയിച്ച താരങ്ങള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. സഞ്ജുവിന്റെ സഹോദരനും കെഎസിഎല്‍ ടീം കോച്ചി ബ്ലൂ ടൈഗേഴ്‌സ് നായകനുമായ സാലി വി. സാംസണും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിനുവേണ്ടി സഹോദരങ്ങള്‍ ഒന്നിച്ചിറങ്ങുന്ന അപൂര്‍വ നിമിഷവുമാകും ഇത്.

വൈസ് ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാനൊപ്പം സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍ എന്നിവരുടെ സാന്നിദ്ധ്യത്തോടെ ശക്തമായ ബാറ്റിംഗ് നിരയാണ് കേരളത്തിനുള്ളത്. ഓള്‍റൗണ്ടര്‍ വിഭാഗത്തില്‍ അഖില്‍ സ്‌കറിയ, ഷറഫുദ്ദീന്‍, അങ്കിത് ശര്‍മ്മ എന്നിവര്‍ ടീമിന് ബഹുമുഖ കരുത്തേകും.

ബൗളിങ് നിരയില്‍ നിധീഷ്, കെ.എം ആസിഫ്, വിഘ്‌നേഷ് പുത്തൂര്‍ എന്നിവരെ കൂടാതെ കെഎസിഎല്ലില്‍ മികവു തെളിയിച്ച സിബിന്‍ ഗിരീഷ്, കൃഷ്ണദേവന്‍, അബ്ദുല്‍ ബാസിദ് എന്നിവരും ടീമിലുണ്ട്.

വലിയ പ്രതീക്ഷകളോടെയാണ് കേരളം ഇത്തവണ മുഷ്താഖ് അലി ട്രോഫിയില്‍ തുടക്കം കുറിക്കുന്നത്.

Continue Reading

kerala

അടൂരില്‍ ലൈവ് ലൊക്കേഷനും കോള്‍ റെക്കോര്‍ഡും ചോര്‍ത്തി തട്ടിപ്പ്; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വെലന്‍സ് ഓഫീസറായ പ്രവീണ്‍ കുമാറിനെയാണ് കേരള പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

Published

on

പത്തനംതിട്ട: അടൂരില്‍ ലൈവ് ലൊക്കേഷന്‍, കോള്‍ റെക്കോര്‍ഡ് എന്നിവ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയത് ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വെലന്‍സ് ഓഫീസറായ പ്രവീണ്‍ കുമാറിനെയാണ് കേരള പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

കേസില്‍ നേരത്തെ ഒന്നാം പ്രതിയായ അടൂര്‍ സ്വദേശി ജോയല്‍ വി ജോസിനെയും, സഹായിയായി പ്രവര്‍ത്തിച്ച ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനി ഹിരാല്‍ ബെന്‍ അനൂജ് പട്ടേല്‍ (37) നെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച് തട്ടിപ്പിന് പിന്നിലെ മുഖ്യ സൂത്രധാരനാണ് പ്രവീണ്‍ കുമാര്‍ എന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

കോള്‍ ടാപ്പിങ്ങും ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗും നടത്താനും ഉപയോഗിക്കുന്ന പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു പ്രതി. ഹാക്കറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പ്രവീണ്‍ കുമാര്‍ നല്‍കിയ രഹസ്യ വിവരങ്ങളാണ് തട്ടിപ്പിന് വഴിവച്ചതെന്നാണ് കണ്ടെത്തല്‍.

രാജ്യത്ത് മറ്റിടങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ കൈവശം വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറേണ്ട സാഹചര്യമുണ്ടാകും.

Continue Reading

Trending