Connect with us

kerala

വോട്ടിന്റെ വഴിയില്‍ മണിനാദമായി മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി കലാഭവന്‍ രാജു

നാടറിയുന്ന കലാകാരന്‍ മാത്രമല്ല, പഞ്ചായത്ത് അംഗമായി നാടിന്റെ മനസറിഞ്ഞ രാജു ഇനി ബ്ലോക്ക് പഞ്ചായത്തംഗമാകാനുള്ള ജനവിധി തേടുകയാണ്

Published

on

ശരീഫ് കരിപ്പൊടി
കാസര്‍കോട്

നടന്‍ കലാഭവന്‍ മണിയുടെ ഡ്യൂപ്പായി നിരവധി കലാവേദികളില്‍ തിളങ്ങിയ കലാഭവന്‍ രാജു ഇന്ന് വോട്ടുവഴിയില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കുകയാണ്. നാടറിയുന്ന കലാകാരന്‍ മാത്രമല്ല, പഞ്ചായത്ത് അംഗമായി നാടിന്റെ മനസറിഞ്ഞ രാജു ഇനി ബ്ലോക്ക് പഞ്ചായത്തംഗമാകാനുള്ള ജനവിധി തേടുകയാണ്.

‘മണിക്കിലുക്ക’ത്തിലൂടെ ശ്രദ്ധേയനായ ഈ 45കാരന്‍ മുസ്്‌ലിംലീഗിന്റെ ഉറച്ച സീറ്റായ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കളനാട് ഡിവിഷനില്‍ നിന്ന് കോണി ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. നേരത്തെ ചെമ്മനാട് പഞ്ചായത്ത് ബെണ്ടിച്ചാലില്‍ നിന്ന് മുസ്്‌ലിംലീഗ് ടിക്കറ്റില്‍ തന്നെയാണ് മത്സരിച്ച് ജയിച്ചത്. ഇത്തവണ കളനാട് ഡിവിഷന്‍ പട്ടികജാതി സംവരണ സീറ്റായപ്പോള്‍ പഞ്ചായത്തംഗമായി അഞ്ചുവര്‍ഷം നാടിന്റെ കൂടെ നിന്ന ദളിത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ രാജുവിനെ മുസ്്‌ലിം ലീഗ് പഞ്ചായത്ത് നേതൃത്വം ഈ സീറ്റിലേക്ക് നിര്‍ദേശിക്കുകയായിരുന്നു.

സിപിഎമ്മിലെ ചന്ദ്രന്‍ കൊക്കാലാണ് രാജുവിന്റെ എതിര്‍ സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് ആകെ വാര്‍ഡില്‍ രണ്ടുസ്ഥാനാര്‍ഥികള്‍ മാത്രം. കഴിഞ്ഞ 2015ലെ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിംലീഗിലെ ആയിഷ സഹദുള്ളയായിരുന്നു ഇവിടെ നിന്ന് വിജയിച്ചത്. അന്ന് 1200ല്‍പരം വോട്ടുകള്‍ക്കാണ് സിപിഐയിലെ അനിതാരാജിനെ ആയിഷ തോല്‍പ്പിച്ചത്.

ഇരുപത് വര്‍ഷം ബിഎസ്എന്‍എല്ലില്‍ മസ്ദുര്‍ കരാര്‍ ജീവനക്കാരനായിരുന്ന രാജു നാട്ടുകാര്‍ക്കിടയില്‍ സര്‍വസമ്മതനായ പൊതുപ്രവര്‍ത്തകനാണ്. കലാഭവന്‍ ഫാന്‍സ് അസോസിയേഷന്റെ മുന്‍ ജില്ലാ പ്രസിഡന്റു കൂടിയാണ്. കലാഭവന്‍ മണിയോടുള്ള ചങ്ങാത്തവും അസോസിയേഷനോടൊത്തുള്ള പ്രവര്‍ത്തനവുമാണ് പേരിനൊപ്പം കലാഭവന്‍ എന്ന് ചേര്‍ന്നത്. മണി നായകനായ നന്മ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തതോടെ നാടറിഞ്ഞ കലാകാരനായി. പിന്നീട് ജനപ്രതിനിധിയായപ്പോഴും മിമിക്രിയെയും നാടന്‍പാട്ടിനെയും മറന്നില്ല. ഇന്ന് മണിയെ പോലെ പൊട്ടിച്ചിരിച്ചും പാടിത്തിമര്‍ത്തും കലാഭവന്‍ രാജു വോട്ടിന്റെ വഴിയില്‍ സജീവമാവുകയാണ്. ചട്ടഞ്ചാല്‍ കാവുംപള്ളം സ്വദേശിയാണ് രാജു. ഭാര്യ: ജിഷ. വിദ്യാര്‍ത്ഥികളായ റോഷന്‍ രാജ്, റോഷ്‌ന മക്കളാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ചാരിനിന്നതിന് 14കാരന് മര്‍ദനം; ബി.ജെ.പി നേതാവിനെതിരെ ബാലാവകാശ കമ്മിഷനിലും പരാതി നൽകി

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി

Published

on

പോസ്റ്ററിൽ ചാരിനിന്നതിന് 14കാരനെ ബി.ജെ.പി നേതാവ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദനം.

ബി.ജെ.പി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനെതിരെയാണു പരാതിയുള്ളത്. സംഭവത്തില്‍ ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി. സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

കേരളത്തിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് മാറ്റണമെന്ന് കോൺഗ്രസ്; കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്ന് കെപിസിസി. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

മുസ്ലിം വിഭാഗത്തിന് മതപരമായി പ്രത്യേകതയുള്ള ദിവസമാണ് വെള്ളി. ആ ദിവസം തെരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടി പ്രവർത്തകർക്കും വോട്ടർമാർക്കും ഒരു വിഭാഗം ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാർക്കും ബുദ്ധിമുട്ടുണ്ടാകും. അതിനാൽ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച മെയിൽ സന്ദേശത്തിൽ ഇരുവരും ആവശ്യപ്പെട്ടു.

 

Continue Reading

kerala

ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു

അദാനി തുറമുഖത്തേയ്ക്ക് കല്ല് കൊണ്ടുവന്ന ടിപ്പറിൽ നിന്നാണ് കല്ലുതെറിച്ച് വീണത്

Published

on

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തു(24) വാണ് മരിച്ചത്. തുറമുഖത്തിന് സമീപം മുക്കോല ജംങ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

അദാനി തുറമുഖത്തേയ്ക്ക് കല്ല് കൊണ്ടുവന്ന ടിപ്പറിൽ നിന്നാണ് കല്ലുതെറിച്ച് വീണത്. കൈക്കും തലയ്ക്കും ഗുരുതര പരിക്ക് പറ്റിയ അനന്തുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

Trending