Connect with us

kerala

പിന്നോക്ക വിരുദ്ധ ഇടതു മുന്നണിക്കെതിരെ ശക്തമായ സമരത്തിന് യൂത്ത്‌ലീഗ് നേതൃത്വം നല്‍കും: പി.കെ ഫിറോസ്

ദളിത് പിന്നോക്ക ന്യൂനപക്ഷ കൂട്ടായ്മയുടെ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ യൂത്ത്‌ലീഗ് ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

Published

on

കോഴിക്കോട്: അനേകവര്‍ഷങ്ങളുടെ പോരാട്ടത്തിന്റെ ഫലമായി പിന്നോക്ക വിഭാഗക്കാര്‍ നേടിയെടുത്ത സംവരണം എന്ന അവകാശത്തെ ഇല്ലാതാക്കുന്ന ഇടത് സര്‍ക്കാറിനെ ശക്തമായ സമരങ്ങള്‍ ഉയര്‍ന്നുവരണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ദളിത് പിന്നോക്ക ന്യൂനപക്ഷ കൂട്ടായ്മയുടെ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ യൂത്ത്‌ലീഗ് ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസ്താവനയുടെ പൂര്‍ണരൂപം:
പതിറ്റാണ്ടുകൾ നീണ്ടുനിന്ന പേരാട്ടങ്ങളുടെ ഫലമായാണ് ഭരണഘടനാ ശിൽപികൾ രാജ്യത്തെ പിന്നാക്ക സമുദായങ്ങൾക്ക് വിദ്യാഭ്യാസ/തൊഴിൽ മേഖലകളിൽ സംവരണം ഏർപ്പെടുത്തിയത്. നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ജാതീയമായ അടിച്ചമർത്തലുകളുടെയും വിവേചനങ്ങുടെയും ഫലമായി സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്തള്ളപ്പെട്ട ബഹുജന സമൂഹങ്ങളെ സാമൂഹിക മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനുള്ള പരിഹാരക്രിയ എന്ന നിലയിലാണ് സംവരണം എന്ന ആശയം ആവിഷ്കരിക്കപ്പെട്ടത്. ചില സമുദായങ്ങളിൽ ജനിച്ചു എന്നത് കൊണ്ടു മാത്രം അധികാര കേന്ദ്രങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നത് ഒഴിവാക്കാനും അധികാരം ചില സമുദായങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്നത് തടയാനുമാണ് സംവരണം കൊണ്ട് ലക്ഷ്യം വെക്കുന്നത്. സംവരണം അധികാരത്തിലുള്ള പങ്കാളിത്തവും അവസരസമത്വവും ഉറപ്പുവരുത്താനുള്ളതാണ്. അത് തൊഴിൽദാന സംരംഭമോ/ദാരിദ്യനിർമാർജന പദ്ധതിയോ അല്ല.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുവേണ്ടി സാമ്പത്തികനിലയെ ആധാരമാക്കി നിരവധി പദ്ധതികൾ സർക്കാറുകൾ ആവിഷ്കരിച്ചു നടപ്പാക്കാറുണ്ട്. നിലവിലുള്ള വിവിധതരം പെൻഷനുകൾ അടക്കമുള്ള ആനുകൂല്യങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും സാമ്പത്തിക മാനദണ്ഡങ്ങൾ അനുസരിച്ചുള്ളതാണ്. എപിഎൽ/ബിപിൽ തരംതിരിവുകളിലടക്കം സാമ്പത്തികമായ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന ഒരു സർക്കാർ പദ്ധതികളിലും മുന്നോക്കർ വിവേചനമോ അനീതിയോ നേരിടുന്നതായി ചൂണ്ടിക്കാണിക്കാനാവില്ല. മാത്രമല്ല, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികപിന്നാക്കാവസ്ഥ നേരിടുന്നവർക്ക് അതിനുള്ള കൂടുതൽ പരിഹാര പദ്ധതികൾ ആവശ്യമുണ്ടെങ്കിൽ അത് നൽകുന്നതിന് സംവരണീയ സമുദായങ്ങളോ സംഘടനകളോ ഇന്നേവരെ എതിരുനിന്നിട്ടുമില്ല. സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള സംവരണപദ്ധതിയെ സാമ്പത്തിക മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി അട്ടിമറിക്കരുത് എന്നുമാത്രമാണ് ആവശ്യം.
കേരളത്തിൽ സി.പി.എം സാമ്പത്തിക സംവരണം കൊണ്ടുവരിക മാത്രമല്ല, രാജ്യവ്യാപകമായി അത് നടപ്പിലാക്കാൻ കൊടിയേരി ബാലകൃഷ്ണൻ ആർ എസ് എസിനെയും ബിജെപി സർക്കാരിനെയും വെല്ലുവിളിക്കുകയുമാണ് ചെയ്യുന്നത്. സി.പി.എമ്മിന്റെ ആവശ്യം മോദി അംഗീകരിക്കുന്നതാണ് പിന്നീട് നാം കാണുന്നത്.
സംവരണത്തിനായുള്ള ബിൽ പാർലമെന്റിൽ കൊണ്ടു വന്നപ്പോൾ എതിർത്ത് വോട്ടുചെയ്യാൻ മുസ്‌ലിം ലീഗിന്റെ എം.പിമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജ്യത്ത് പിന്നാക്ക സമുദായത്തിനാണ് ഭൂരിപക്ഷമെങ്കിലും രാജ്യത്തിന്റെ ഗതി നിർണ്ണയിക്കുന്നത് മുന്നോക്ക സമുദായം തന്നെയാണെന്നാണ് ഇത് തെളിയിക്കുന്നത്.
കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്ത് പത്ത് ശതമാനം മുന്നോക്ക സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചപ്പോൾ കേരളത്തിൽ പന്ത്രണ്ട് ശതമാനമാണ് സി.പി.എം നടപ്പിലാക്കുന്നത്. അത് ഫലത്തിൽ മെറിറ്റ് ക്വാട്ടയുടെ ഇരുപത് ശതമാനവും അതിൽ കൂടുതലുമാണ്. എംബിബിഎസ് പ്രവേശനത്തിൽ ഇതിനകം അത് നടപ്പിലാക്കിക്കഴിഞ്ഞു.
കാലിക്കറ്റ് സർവകലാശാലയിലേക്ക് 116 അധ്യാപക തസ്തികളിലേക്ക് നിയമനം നടക്കാനിരിക്കുകയാണ്. ബാക്ക്ലോഗ് നികത്തേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും വലിയ നഷ്ടം സംഭവിക്കാൻ പോകുന്നത് വിശ്വകർമ്മ സമുദായത്തിനാണ്. പിന്നെ ഈഴവർക്കും മുസ്‌ലിംകൾക്കും.
കേരളത്തിൽ 15 സർവകലാശാലയിൽ ഒന്നിൽ പോലും ഒരു മുസ്‌ലിം വി.സി ഇല്ല. ഒടുവിൽ പെട്ടിക്കടയിലോ മറ്റോ തുടങ്ങിയ ഒരു ഓപ്പൺ സർവകലാശാലയിലാണ് ആകെ ഒരു മുസ്‌ലിം വിസിയെ നിയമിച്ചിരിക്കുന്നത്. അതിലാകട്ടെ പിന്നാക്ക വിഭാഗങ്ങളെ തന്നെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ കൗശലമാണ് സി.പി.എം പ്രയോഗിച്ചത്.
പിന്നാക്ക വിഭാഗങ്ങൾക്കെതിരെയുള്ള സി.പി.എമ്മിന്റെയും ഇടതു സർക്കാറിന്റെയും നയങ്ങൾക്കെതിരെ പിന്നാക്ക വിഭാഗങ്ങളുടെ കൂട്ടായ മുന്നേറ്റം അനിവാര്യമായ സമയമാണിത്. ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡൽ കിട്ടാത്തത് പോലും ഇന്ത്യയിൽ സംവരണമുള്ളത് കൊണ്ടാണെന്ന് കളിയാക്കിയവരൊന്നും മുന്നോക്ക സംവരണം വന്നപ്പോൾ മിണ്ടുന്നില്ല. സംവരണം വന്നാൽ മെറിറ്റിനെ ബാധിക്കുമെന്ന് ന്യായം പറഞ്ഞവരും ഇപ്പോൾ മിണ്ടുന്നില്ല. മിണ്ടില്ല. കാരണം പ്രശ്നം സംവരണമല്ല. പിന്നാക്ക വിഭാഗങ്ങളോടുള്ള സമീപനമാണ്.
1957 ലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാറിന്റെ കാലം മുതൽ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് അധ്യക്ഷനായ ഒന്നാം ഭരണപരിഷ്കാര കമ്മീഷനാണ് ഇന്ത്യയിലാദ്യമായി സാമ്പത്തിക സംവരണം എന്ന ആശയം മുന്നോട്ടുവെച്ചത്. കെഎം സീതിസാഹിബും കെ സുകുമാരനും കെ ആർ നാരായണനുമടക്കമുള്ള പിന്നാക്ക സമുദായ നേതാക്കളുടെ ധീരമായ ചെറുത്തുനിൽപ്പിനുമുന്നിൽ ഒടുവിൽ ഇഎംഎസിന് മുട്ടുമടക്കേണ്ടിവന്ന ചരിത്രം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മറന്നുപോകരുത്. പിന്നാക്ക വിരുദ്ധ ഇടതുമുന്നണിക്കെതിരെ ശക്തമായ സമരം ഉയർന്നു വരട്ടെ. ദളിത് പിന്നാക്ക ന്യൂനപക്ഷ സമുദായ കൂട്ടായ്മ അതിനു നേതൃത്വം നൽകട്ടെ. ആ സമരങ്ങളുടെ മുന്നണിപ്പടയായി അണിനിരക്കാൻ മുസ്‌ലിം യൂത്ത് ലീഗ് പ്രതിജ്ഞാബദ്ധമാണ്.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി

Published

on

കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 95,440 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.

ഇതോടെ ഈ മാസത്തെ ഉയര്‍ന്ന നിരക്കായ ഗ്രാമിന് 11,980 രൂപയിലും പവന് 95,840 രൂപയിലും സ്വര്‍ണവില എത്തിയിരുന്നു. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് ഒമ്പത് ഡോളറിന്റെ കുറവാണ് ഉണ്ടായത്.

4,205 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം പിന്നീട് 4,198 ഡോളറിലേക്ക് താഴ്ന്നു. ഇതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ മാസം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അനുപാതികമായി സ്വര്‍ണവിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Continue Reading

kerala

ഇടുക്കിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍

മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്.

Published

on

ഇടുക്കി: അടിമാലിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍. മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 10 ലിറ്റര്‍ വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു.

മാങ്കുളം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്‍ഡിഎഫ് കണ്‍വീനറാണ് ദിലീപ്.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; വന്‍തോക്കുകള്‍ക്കും പങ്കെന്ന് ഹൈക്കോടതി

പ്രതികളും ഉന്നതപദവിയില്‍ ഇരിക്കുന്നവരും ഗൂഢാലോചന നടത്തി

Published

on

കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി വന്‍തോക്കുകള്‍ക്ക് ബന്ധമുണ്ടന്നും ഇവരുടെ പങ്കും അന്വേഷിക്കണമെന്നും ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി യായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ നിയന്ത്രിച്ച ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം നല്‍കി. ഇതുവരെ പ്രതികളല്ലാത്ത വന്‍തോക്കുകളുടെ സഹായമില്ലാതെ ഇത്ര വലിയ കൊള്ള നടക്കില്ലെന്നും അന്വേഷണം എത്രയും വേഗം അവരിലേക്ക് നീങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയായ എസ്. ജയശ്രീയുടെയും ആറാം പ്രതിയായ എസ്. ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിര്‍ദേശം.
വന്‍തോക്കുകളിലേക്ക് അന്വേഷണം പോകട്ടെ, എന്തിനാണ് മടിച്ചു നില്‍ക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട വന്‍ തോക്കുകള്‍ പുറത്തുവരാനുണ്ട്. എസ്.ഐ.ടിക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. ഒരാളെയും വിട്ടുകളയരുത് എല്ലാവരിലേക്കും അന്വേഷണം പോകണം. ഉണ്ണി കൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി വലിയൊരു പ്രഭാവലയം സൃഷ്ടിച്ച് അനിയന്ത്രിത
മായ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. യഥാര്‍ത്ഥ സ്‌പോണ്‍സര്‍ ആരെന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. കൊള്ള്ക്കു പിന്നിലെ വ
ന്‍ ഗൂഢാലോചനയും എസ്‌ഐടി അന്വേഷിക്കണം. പ്രതികളും ശബരിമലയുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് ഉന്നത പദവിയിലിരിക്കുന്നവരും ചേര്‍ന്നുള്ള ഗൂഢാലോചന നടന്നെന്ന് പ്രോസിക്യൂഷന്‍ രേഖകളില്‍നിന്നു വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമല ക്ഷേത്രത്തിന്റെ പൂജാരിയോ സഹ പുജാരിയോ അല്ല. എന്നാല്‍ ഒരു സ്ഥാനവുമില്ലാതെ ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സോടെ സന്നിധാനത്തെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.

Continue Reading

Trending