Connect with us

Culture

സ്ത്രീവിദ്യാഭ്യാസത്തില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ മുന്നേറ്റം നിസ്തുലം: ഡോ.ശശി തരൂര്‍

Published

on

കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന്റെ ആധാരശില വിദ്യാഭ്യാസമായിരിക്കെ ആ മേഖലയില്‍ മുന്‍മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ നേടിയ തുല്യതയില്ലാത്ത റെക്കോര്‍ഡാണെന്ന്് ഡോ.ശശി തരൂര്‍ എംപി. മുസ്്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഘാടനത്തിലൂടെ ശാക്തീകരണം എന്ന വിഷയത്തിലുളള യുവതീസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗ്യതയുള്ള യുവതികളാണ് സ്ത്രീ മുന്നേറ്റത്തിന് കരുത്തുപകരുക. ജനാധിപത്യത്തില്‍ സ്ത്രീകളെ മുന്നോട്ടുകൊണ്ടുവരുന്നതിന് പാര്‍ലമെന്റില്‍ സ്ത്രീ സംവരണം അനിവാര്യമായിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ പാര്‍ലമെന്റില്‍ അത് പാസാക്കാനായില്ല. ലോകത്തെ ആദ്യത്തെ വനിതാ അഭിഭാഷകയും ഡോക്ടറും രണ്ടാമത്തെ പ്രധാനമന്ത്രിയുമൊക്കെ ഇന്ത്യന്‍ സ്ത്രീകളില്‍ നിന്നാണുയര്‍ന്നുവന്നത്. സ്ത്രീശാക്തീകരണത്തിന് വിദ്യാഭ്യാസ അവസരങ്ങള്‍ കൂടുതല്‍ ഉറപ്പുവരുത്തണം. ശൈശവ വിവാഹങ്ങള്‍ നിയന്ത്രിക്കണം. വിവാഹജീവിതത്തിലെ ബലാല്‍ക്കാരങ്ങള്‍ നിയമത്തിലൂടെ തടയണം. ശബരിമലയിലുള്‍പെടെ സ്ത്രീ സാന്നിധ്യമുണ്ടാവണം.സമൂഹത്തിന്റെ മനസ്ഥിതിയിലുണ്ടാകേണ്ട മാറ്റമാണ് സ്ത്രീ ശാക്തീകരണത്തിന് അനിവാര്യമെന്നും ശശി തരൂര്‍ പറഞ്ഞു.

CK 6-28മുസ്്‌ലിംയൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷനായി. ഫാസിസവും പ്രതിരോധവും എന്ന വിഷയത്തില്‍ ഡോ.എംകെ മുനീര്‍ എംഎല്‍എ, ബഹുസ്വരഇന്ത്യയുടെ വീണ്ടെടുപ്പ് വിഷയത്തില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സ്ത്രീശാക്തീകരണം എന്ന വിഷയത്തില്‍ ഡോ.ഷീന ഷുക്കൂര്‍, ഇന്ത്യന്‍ ജനാധിപത്യത്തിലെ സ്ത്രീസാന്നിധ്യം വിഷയത്തില്‍ അഡ്വ.നൂര്‍ബിന റഷീദ്, ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ അപചയം വിഷയത്തില്‍ കെഎം ഷാജി എംഎല്‍എ, മുസ്ലിംലീഗ് ദര്‍ശനവും ദൗത്യവും വിഷയത്തില്‍ പികെ ഫിറോസ്, കാമ്പസ് വര്‍ത്തമാനം വിഷയത്തില്‍ അഡ്വ.ഫാത്തിമ തഹലിയ തുടങ്ങിയവര്‍ സംസാരിച്ചു.

ഉമ്മര്‍ പാണ്ടികശാല, എന്‍സി അബൂബക്കര്‍, നജീബ് കാന്തപുരം, മിസ്്ഹബ് കീഴരിയൂര്‍, ആഷിഖ് ചെലവൂര്‍, പിജി മുഹമ്മദ്, വിവി മുഹമ്മദലി, പി കുല്‍സു ടീച്ചര്‍, ഷറഫുന്നീസ, നജ്മ തബ്ഷിറ, എംഎ റസാഖ് മാസ്റ്റര്‍, അലി പള്ളിയത്ത് സംസാരിച്ചു. കെകെ നവാസ് സ്വാഗതവും ഷംന വികെ നന്ദിയും പറഞ്ഞു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിഥുന, ഫാറൂഖ് കോളജ് ചെയര്‍പേഴ്‌സണ്‍ മിനഫര്‍സാന തുടങ്ങിയവരെ ശശി തരൂര്‍ അനുമോദിച്ചു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending