Connect with us

Culture

ദുരഭിമാനക്കൊലയിലെ ദലിത് യുവാവിന്റെ മരണം; തെലുങ്കാനയില്‍ രാഷ്ട്രീയ വിവാദമാവുന്നു

Published

on

ഹൈദരാബാദ്: ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ ഗര്‍ഭിണിയായ ഭാര്യക്കു മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവത്തിനു പിന്നാലെ തെലുങ്കാനയില്‍ സംഘര്‍ഷാവസ്ഥ. വിവിധ ദളിത്, യുജവന സംഘടനകള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയ സംഘര്‍ഷാവസ്ഥ ഇപ്പോള്‍ തെലുങ്കാനയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു ഇടയായിരിക്കുകയാണ്.

കൊലപാതകത്തില്‍ ടി.ആര്‍.എസ് എം.എല്‍.എയുടെ പങ്കുള്ളതായി കൊല്ലപ്പെട്ട പ്രണയുടെ ഭാര്യ വ്യക്തമാക്കിയതാണ് തെലങ്കാനയില്‍ പുതിയ വിവാദങ്ങള്‍ക്ക് കാരണാമായത്.

കഴിഞ്ഞ ദിവസമാണ് പ്രണയ്കുമാര്‍ എന്ന ദളിത് യുവാവിനെ വെട്ടിക്കൊന്നത്. നല്‍ഗോണ്ട ജില്ലയിലെ മ്രിയാല്‍ഗുഡയില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.
ഗര്‍ഭിണിയായ ഭാര്യ അമൃത വര്‍ഷിണിയുടെ കണ്‍മുന്നിലിട്ടാണ് പ്രണയ് കുമാറിനെ വെട്ടിവീഴ്ത്തിയത്. ഇന്നലെ നടന്ന പ്രണയ് കുമാറിന്റെ സംസ്‌കാര ചടങ്ങുകളില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നല്‍ഗോണ്ടയിലും പരിസര പ്രദേശങ്ങളിലും നേരത്തെ തന്നെ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് കഴിഞ്ഞ ജനുവരിയിലാണ് ഉയര്‍ന്ന ജാതിക്കാരിയായ അമൃത വര്‍ഷിണി കാമുകനായ പ്രണയ് കുമാറിനൊപ്പം ജീവിതം ആരംഭിച്ചത്. ഇതേതുടര്‍ന്ന് പ്രണയ് കുമാറിനെ കൊല്ലുമെന്ന് അമൃതയുടെ കുടുംബം നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

ഭര്‍ത്താവിന്റെ കൊലപാതകത്തിന് പിന്നാലെ തളര്‍ന്നുവീണ അമൃത ഇപ്പോഴും ആസ്പത്രിയില്‍ ചികിത്സയിലാണ്. തന്റെ ഗര്‍ഭം അലസിപ്പിക്കാനും വീട്ടിലേക്ക് തിരിച്ചു വരാനും പിതാവ് നിര്‍ബന്ധിച്ചതായി അമൃത മാധ്യമങ്ങളോട് പറഞ്ഞു.

‘കൂടുംബത്തിലെ ഏക മകളാണ് ഞാന്‍. കഴിഞ്ഞ ജനുവരിയിലാണ് ഞാന്‍ പ്രണയിയെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം അപൂര്‍വമായാണ് എന്റെ അച്ഛനെ കാണാറുള്ളത്. അപ്പോഴൊക്കെ വീട്ടിലേക്ക് മടങ്ങാനും ഗര്‍ഭം അലസിപ്പിക്കാന്‍ എന്നോടു ആവശ്യപ്പെടാറുണ്ടായിരുന്നു, അമൃത പറഞ്ഞു.

കൊലപാതകത്തിന് രണ്ടുദിവസത്തിനു മുമ്പും ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ‘നിങ്ങള്‍ ഗര്‍ഭധാരണം അവസാനിപ്പിച്ച് മൂന്ന് വര്‍ഷത്തെ കുട്ടികളെ കൂടാതെ ജീവിക്കാന്‍ തയ്യാറായാല്‍, ഞാന്‍ നിങ്ങളുടെ വിവാഹം അംഗീകരിക്കുമെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്.

നക്രെക്കല്‍ എം.എല്‍.എ വെമുല വീരഷം ഞങ്ങളെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അയാളുടെ ചരിത്രം കണ്ട് പ്രണയവും ഞാനും ഭയക്കുയാണുണ്ടായത്.

നല്‍ഗൊണ്ടയിലെ പല ക്രിമിനല്‍ കേസുകളിലും അയാല്‍ ആയാള്‍ പങ്കാളിയാണെന്ന് വാര്‍ത്ത കണ്ടിരുന്നതുകൊണ്ടാണ് ഞങ്ങളെ ഭീതിയിലായത്.

പ്രണായിയുടെ അച്ഛനെതിരെ അയാള്‍ കേസ് കൊടുത്തിരുന്നു. പ്രണായക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്യാനും പൊലീസിന് ഭീഷണിയുണ്ടായിരുന്നു, അമൃത പറഞ്ഞു


സംഭവവുമായി ബന്ധപ്പെട്ട് അമൃത വര്‍ഷിണിയുടെ പിതാവ് ടി മുരളീധര്‍ റാവു, അമ്മാവന്‍ ടി ശരവണ്‍ റാവു എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് ഇവര്‍ പ്രണയ് കുമാറിനെ വകവരുത്തിയതെന്നും ഇതിന് പ്രതിഫലമായി പത്തു ലക്ഷം രൂപ നല്‍കിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ അഡ്വാന്‍സ് തുകയായ അഞ്ച് ലക്ഷം രൂപ നേരത്തെ നല്‍കിയിരുന്നു.

തുടര്‍ന്ന് രണ്ടുമാസത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ക്വട്ടേഷന്‍ സംഘം യുവാവിനെ കൊലപ്പെടുത്തിയത്. അഞ്ചുമാസം ഗര്‍ഭിണിയായ അമൃതയെ തന്റെ അമ്മ പ്രമീളയേയും കൂട്ടി ആസ്പത്രിയില്‍ കാണിച്ച് തിരിച്ചു വരും വഴിയാണ് പ്രണയ് കുമാറിനു നേരെ ആക്രമണമുണ്ടായത്.

ദമ്പതികളെ പിന്തുടര്‍ന്നെത്തിയ അക്രമി വടിവാള്‍ ഉപയോഗിച്ച് പ്രണയ്കുമാറിനെ വെട്ടുകയായിരുന്നു. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭയന്ന് വിറച്ച അമൃത സഹായത്തിനായി കേഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അമൃതയും കൂടെ ഉണ്ടായിരുന്ന സ്ത്രീയും പ്രണയിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഭര്‍ത്താവ് കണ്‍മുന്നില്‍ കിടന്നുപിടയുന്നത് കണ്ട അമൃത സഹായം തേടി ആസ്പത്രിയിലെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവിന്റെ കൊലപാതകത്തിന് പിന്നാലെ തളര്‍ന്നുവീണ അമൃത ഇപ്പോഴും ആസ്പത്രിയില്‍ ചികിത്സയിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിരൂപണങ്ങളും അഭിപ്രായങ്ങളും ഹൃദയം നിറയ്ക്കുന്നുവെന്ന് മമ്മൂട്ടി

താന്‍ നായകനും നിര്‍മ്മാതാവുമായ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി.

Published

on

“കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ ഏവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന ഒരു സിനിമയാണിത്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. അതിന് ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം”താന്‍ നായകനും നിര്‍മ്മാതാവുമായ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനായി മമ്മൂട്ടി എത്തുന്ന ചിത്രം ഇന്‍വെസ്റ്റി​ഗേഷന്‍ കഥയാണ്. കാസര്‍​ഗോഡ് നടക്കുന്ന ഒരു കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജും സംഘവും ഇന്ത്യയൊട്ടാകെ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പശ്ചാത്തലം.

 

 

Continue Reading

Celebrity

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു’; കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ മമ്മൂട്ടി

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു

Published

on

അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നുവെന്നണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു.

മമ്മൂട്ടിയുമായുള്ള കെ ജി ജോര്‍ജിന്റെ ദീര്‍ഘകാല ബന്ധത്തിന് തുടക്കമിട്ട ചിത്രം 1980ല്‍ പുറത്തിറങ്ങിയ മേളയാണ്.രഘുവും മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തില്‍, സര്‍ക്കസിലെ കുറുകിയ ശരീര പ്രകൃതമുള്ള ഒരു കോമാളി, സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതും പിന്നീട് അവന്റെ ജീവിതം എങ്ങനെ മാറുന്നു എന്നതിനെയും കുറിച്ചാണ്.

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍’. മമ്മൂട്ടി കുറിച്ചു.

1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് കെ ജി ജോര്‍ജിന്റെ അവസാന ചിത്രം. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായ അദ്ദേഹം അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചേയര്‍മാനായും കെ.ജി. ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

Celebrity

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു

യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്.

Published

on

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. 40 വര്‍ഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലര്‍ദീപ നാളം നീട്ടി (ഉള്‍ക്കടല്‍ )എന്ന ഹിറ്റ് ഗാനം ആലപിച്ചത് സല്‍മയാണ്. നടന്‍ മോഹന്‍ ജോസ് ഭാര്യാ സഹോദരനാണ്. അരുണ്‍, താര എന്നീ രണ്ടു മക്കള്‍.

സാമുവല്‍ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മെയ് 24ന്. തിരുവല്ലയിലായിരുന്നു കെ.ജി.ജോര്‍ജിന്റെ ജനനം. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. തിരുവല്ല എസ്ഡി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും സിനിമാ സംവിധാനം കോഴ്‌സ് പൂര്‍ത്തിയാക്കി. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.

നെല്ല് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി. ആദ്യ ചിത്രമായ ‘സ്വപ്നാടനം’ 1976ല്‍ ആണ് പുറത്തിറങ്ങിയത്. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ‘സ്വപ്നാടനം’ നേടി.

മികച്ച തിരക്കഥയ്ക്ക് പമ്മന്‍, കെ.ജി. ജോര്‍ജ് എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍ തുടങ്ങിയവയാണ് ജോര്‍ജിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. ഇവയില്‍ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. 1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജാണ്. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു.

200ല്‍ ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി. അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചെയര്‍മാനായും പ്രവര്‍ത്തിച്ചു

Continue Reading

Trending