Sports
ഹാപ്പിയാണ് നെയ്മര്‍
ലണ്ടന്‍: സമ്മര്‍ദ്ദത്തിലായിരുന്നു ഇത് വരെ നെയ്മര്‍. 98 ദിവസമായി കളിച്ചിട്ട്. കളിക്കാനിറങ്ങിയാല് പാദങ്ങള്‍ ഏത് വിധം സഹകരിക്കും..? വീണ്ടും വീണാല്‍ വിനയാവുമോ..? അര്ധധൈര്യത്തിലും 80 ശതമാനം ആത്മവിശ്വാസത്തിലുമായിരുന്നു അദ്ദേഹം ക്രൊയേഷ്യക്കെതിരെ കളിച്ചത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ സൂപ്പര്‍ താരം പക്ഷേ ഇറങ്ങി അധികസമയം കഴിയും മുമ്പ് സ്ക്കോര്‍ ചെയ്തു-പതിവ് ശൈലിയില്‍ തന്നെ. ഇതോടെ ഹാപ്പിയാണ് നെയ്മര്‍. ഇന്നലെ അദ്ദേഹം ടീമിലെ സഹതാരം വില്ലിയാന് ലണ്ടനില്‍ നടത്തുന്ന ബാബോ റസ്റ്റോറന്ഡിലെത്തി. കൂട്ടിന് ഗബ്രിയേല്‍ ജീസസും. അല്‍പ്പസമയം അവിടെ ചെലവഴിച്ചാണ് വീണ്ടും ട്രെയിനിംഗ് ക്യാമ്പിലേക്ക് മടങ്ങിയത്. നെയ്മറിന് പിറകെ ടീമിലെ എല്ലാവരുമെത്തിയതോടെ വില്ലിയാനും കൂട്ടുകാരന് ഡേവിഡ് ലൂയിസും നടത്തുന്ന ഹോട്ടല്‍ വാര്‍ത്തകളില്‍ നിറഞ്ഞു. നെയ്മര്‍ ആരോഗ്യം തെളിയിച്ചതിന്റെ സന്തോഷം കോച്ച് ടീറ്റേയും അറിയിച്ചു. വളരെ നേരത്തെ തന്നെ ടീമിനെ ഒരുക്കിയ ടിറ്റേക്ക് നെയ്മറിന്റെ പരുക്കായിരുന്നു കാര്യമായ തലവേദന. ടീമിന്റെ നായകനായി അദ്ദേഹം കണ്ടു വെച്ചതും നെയ്മറെ തന്നെ. പക്ഷേ പി.എസ്.ജിക്കായി കളിക്കവെ സംഭവിച്ച് പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സര്‍ജറിക്ക് നിര്‍ദ്ദേശിച്ചത് കോച്ചാണ്. അത് ബ്രസീലില്‍ വെച്ച് തന്നെ ചെയ്തു. ചികില്‍സയുടെ ഓരോ ഘട്ടത്തിലും അദ്ദേഹം ഇടപെട്ടിരുന്നു. നെയ്മര്‍ ആദ്യ മല്‍സരത്തില്‍ തന്നെ പൂര്‍ണ്ണ സമയത്തില്ലെങ്കിലും ഇറങ്ങാനാണ് സാധ്യതകള്‍. ഗ്രൂപ്പിലെ ആദ്യ മല്‍സരങ്ങള്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്തില്ല എന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ നോക്കൗട്ട് ഘട്ടം മുതല്‍ നെയ്മറിന്റെ സേവനം പൂര്‍ണ സമയത്ത് തേടും. നെയ്മര്‍ ഫോമിലെത്തിയതിന്റെ ആഹ്ലാദം അദ്ദേഹത്തിന്റെ രാജ്യത്തും പ്രകടമാണ്. ബ്രസീല്‍ സംഘം ദിവസങ്ങള്‍ക്ക് മുമ്പാണ് ബ്രസീലില്‍ നിന്നും ഇംഗ്ലണ്ടിലെത്തിയത്
Cricket
കളത്തിലും ഗൂഗിളിലും ട്രെന്‍ഡ്; ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് വൈഭവിനെ
കൗമാരക്കാരനായ ബാറ്റിംഗ് പ്രതിഭ 2025-ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരയുന്ന വ്യക്തിത്വമായി മാറി.
വൈഭവ് സൂര്യവംശി കളത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുക മാത്രമല്ല ചെയ്തത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും (ഐപിഎല്‍), ഇന്ത്യ എയിലും ഏജ്-ഗ്രൂപ്പ് ക്രിക്കറ്റിലും തന്റെ ഇടിവെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ കൗമാരക്കാരനായ ബാറ്റിംഗ് പ്രതിഭ 2025-ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരയുന്ന വ്യക്തിത്വമായി മാറി.
വെറും 14 വയസ്സുള്ളപ്പോള്‍, സൂര്യവംശി ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന യുവ ബാറ്റ്സ്മാനായി ഉയര്‍ന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന് റോയല്‍സിനായി 38 പന്തില്‍ 101 റണ്‍സ് അടിച്ചുകൂട്ടി – ടി20 സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമായി മാറിയപ്പോള്‍ ഇടംകൈയ്യന്‍ ദേശീയ വേദിയിലേക്ക് പൊട്ടിത്തെറിച്ചു. 11 സിക്സറുകളും ഏഴ് ബൗണ്ടറികളും അടങ്ങുന്ന അദ്ദേഹത്തിന്റെ സ്ഫോടനാത്മക ഇന്നിംഗ്സ്, വെറും 35 പന്തില്‍ സെഞ്ച്വറിയിലെത്തി – ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയതും ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയതും.
എന്നാല്‍ 2025 ലെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മാത്രം ഒതുങ്ങിയില്ല. റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയെ പ്രതിനിധീകരിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരെ 32 പന്തില്‍ സെഞ്ച്വറി നേടിയ അദ്ദേഹം 15 സിക്സറുകളും 11 ബൗണ്ടറികളും സഹിതം ഇന്നിംഗ്സിനെ തകര്‍ത്തു.
ആഭ്യന്തര മേഖലയില്‍ സൂര്യവംശി ബീഹാറിന് വേണ്ടി തിളങ്ങി. 2025-26 രഞ്ജി ട്രോഫിയിലെ ടീമിന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു, മത്സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ക്യാപ്റ്റനായി. മഹാരാഷ്ട്രയ്ക്കെതിരെ ബീഹാറിന് വേണ്ടി 61 പന്തില്‍ പുറത്താകാതെ 108 റണ്‍സ് നേടിയ അദ്ദേഹം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.
Sports
തകര്‍പ്പന്‍ ഫോമില്‍ കോലി; വിശാഖപട്ടണത്തെ മൂന്നാം ഏകദിന ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു
തുടക്കത്തില്‍ വില്‍പ്പനയ്ക്ക് അത്ര നല്ല പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍..
വിശാഖപട്ടണം: അപൂര്‍വ്വ ഫോമില്‍ വിരാട് കോലി. ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ നേടിയ കോലി, തന്റെ ഫോമും ടീമിലെ സ്ഥാനവും ചോദ്യം ചെയ്തവര്‍ക്ക് തകര്‍പ്പന്‍ മറുപടിയാണ് നല്‍കിയിരിക്കുന്നത്. ഇതോടെ ശനിയാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന മൂന്നാം ഏകദിന മത്സരത്തിനുള്ള ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നതായി ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന് (എസിഎ) സ്ഥിരീകരിച്ചു.
നവംബര്‍ 28നാണ് മൂന്നാം ഏകദിനത്തിനായുള്ള ആദ്യഘട്ട ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. തുടക്കത്തില്‍ വില്‍പ്പനയ്ക്ക് അത്ര നല്ല പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍ റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തിലും കോലി സെഞ്ചുറി നേടിയതോടെ കാഴ്ച മാറി.
രണ്ടാം, മൂന്നാം ഘട്ടങ്ങളില്‍ വില്‍പ്പനയ്ക്ക് വെച്ച മുഴുവന്‍ ടിക്കറ്റുകളും നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റഴിഞ്ഞു. ‘ഒന്നുപോലും വില്‍ക്കാതെ അവശേഷിച്ചില്ല,’ എന്ന് എസിഎ മീഡിയ ആന്‍ഡ് ഓപ്പറേഷന്‍സ് ടീമിലെ വൈ. വെങ്കിടേഷ് വ്യക്തമാക്കി.
പരമ്പരയില്‍ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളില്‍ നിന്ന് 118.50 ശരാശരിയില്‍ 237 റണ്‍സാണ് കോലി അടിച്ചുകൂട്ടിയിരിക്കുന്നത്. പരമ്പരയിലെ നിലവിലെ ടോപ്പ് സ്കോറും, ഏറ്റവും കൂടുതല്‍ സിക്സറുകളും ബൗണ്ടറികളും നേടിയ താരവുമാണ് കോലി.
വിശാഖപട്ടണത്ത് കോലിയുടെ ഏകദിന റെക്കോഡും അതിഗംഭീരമാണ്. ഇവിടെ കളിച്ച ഏഴ് ഏകദിനങ്ങളില്‍ മൂന്ന് സെഞ്ചുറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഒരു മത്സരത്തില്‍ 99 റണ്‍സില്‍ പുറത്തായ കോലിക്ക് ഈ ഗ്രൗണ്ടിലെ ശരാശരി 97.83 ആണ്.
Sports
ഗൗതം ഗംബീറിനെയും അഗാര്‍ക്കറെയും ട്രോളി കേരളാ പോലീസിന്റെ ഫെയ്ബുക്ക് പോസ്റ്റ്
റോഡ് സുരക്ഷാ ബോധവത്ക്കറണത്തിനായി പങ്കുവച്ച പോസ്റ്റിലാണ് ഗൗതം ഗംബീറിന്റെയും അഗാര്‍ക്കറിന്റെ ഫോട്ടോ..
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജമെന്റ്ിനെ ട്രോളി കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം അത് റോഡിലായാലും ഫീല്‍ഡിലായാലും’ എന്നതാണ് പോസ്റ്റ്. റോഡ് സുരക്ഷാ ബോധവത്ക്കറണത്തിനായി പങ്കുവച്ച പോസ്റ്റിലാണ് ഗൗതം ഗംബീറിന്റെയും അഗാര്‍ക്കറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയത്.
ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച ഫോമിലേക്കെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനെതിരെ ടീം മാനേജ്മെന്റിന് ആരാധകരില്‍ നിന്നും മുന്‍ ക്രിക്കറ്റ് താരങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്കോര്‍ നേടിയിട്ടും അത് പ്രധിരോധിക്കാനാവാതെ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. പ്രധാനമായും ബൗളിങ് നിരക്കെതിരെയായിരുന്നു വിമര്‍ശനങ്ങള്‍. മുഹമ്മദ് ഷമി പോലുള്ള മികച്ച താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏകദിനത്തില്‍ നിന്നും മലയാളി താരം സഞ്ജുവിനെ തഴയുന്നുതും ആരാധകര്‍ക്ക് ടീം മാനേജമെന്റിനോടുള്ള
അകല്‍ച്ച കൂടാന്‍ ഇടയാക്കിട്ടുണ്ട്.സീനിയര്‍ താരങ്ങളുമായി കോച്ച് ഗൗതം ഗംബീര്‍ അത്ര ഫോമില്‍ അല്ല എന്നുള്ളതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമാണ്.
‘ഗംഭീറിന് ഒരു പണി കൊടുത്തു,ഈ പോസ്റ്റിന് ഇവരുടെ ഫോട്ടോയാണ് ചേരുന്നത്’ തുടങ്ങി നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് വന്നിരിക്കുന്നത്.
-
kerala3 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

