Connect with us

News

പോര്‍ച്ചുഗലിന് ഖത്തറില്‍ പുതിയ കുപ്പായം

പച്ച ഷോര്‍ട്ട്‌സും ചുവന്ന ഷര്‍ട്ടുമായിരുന്നു ഇത് വരെ പോര്‍ച്ചുഗലിന്റെ ജഴ്‌സിയെങ്കില്‍ ഖത്തറില്‍ ചെറിയ മാറ്റമുണ്ടാവും.

Published

on

ദോഹ: പോര്‍ച്ചുഗല്‍ എന്ന കൊച്ചു യൂറോപ്യന്‍ രാജ്യം ഇത് വരെ ലോകകപ്പില്‍ മുത്തമിട്ടിട്ടില്ല. പക്ഷേ യുസേബിയോയെ അറിയാത്തവരില്ല. ലൂയിസ് ഫിഗോയെ അറിയാത്തവരില്ല. അവരുടെ ചലനങ്ങള്‍ ലോകകപ്പില്‍ എത്രയോ തവണ കണ്ടിരിക്കുന്നു. ഫിഗോ യുഗത്തിന് ശേഷം കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന ഇതിഹാസം. ലോക ഫുട്‌ബോള്‍ കണ്ട സമാനതകളില്ലാത്ത പ്രതിഭ. പ്രായം തളര്‍ത്താത്ത പോരാളി ഖത്തറിലേക്ക് വരുന്നത് പുത്തന്‍ ദേശീയ കുപ്പായത്തില്‍.

പച്ച ഷോര്‍ട്ട്‌സും ചുവന്ന ഷര്‍ട്ടുമായിരുന്നു ഇത് വരെ പോര്‍ച്ചുഗലിന്റെ ജഴ്‌സിയെങ്കില്‍ ഖത്തറില്‍ ചെറിയ മാറ്റമുണ്ടാവും. പോര്‍ച്ചുഗല്‍ ദേശീയ പതാകയുടെ നിറത്തില്‍ ചുവപ്പിനൊപ്പം പച്ച നിറവും ഉള്‍ക്കൊളളുന്ന പുതിയ ഷര്‍ട്ടിലായിരിക്കും സി.ആര്‍ സംഘം ലോകകപ്പിനിറങ്ങുക. നൈകി ഡിസൈന്‍ ചെയ്ത പുതിയ ജഴ്‌സി കഴിഞ്ഞ ദിവസം പുറത്തിറക്കി. പതാകയണിയു എന്ന മുദ്രാവാക്യത്തിലാണ് പുത്തന്‍ ജഴ്‌സി. പരമ്പരാഗതമായി പറങ്കി ടീം ചുവന്ന ഷര്‍ട്ടിലാണ് ഇറങ്ങാറുള്ളത്. ഇതിനൊരു മാറ്റം വന്നത് 2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലായിരുന്നു. ചുവപ്പിനൊപ്പം പച്ച നിറം ഹൊറിസോണ്ടലായി നല്‍കിയിരുന്നു.

എന്നാല്‍ 2014 ലും 2018 ലും ടീം ചുവപ്പിലേക്ക് തന്നെ മാറി. 2016 ല്‍ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ ടീം യൂറോപ്യന്‍ ചാമ്പ്യന്മാരായപ്പോള്‍ അണിഞ്ഞത് ഇതേ ചുവപ്പായിരുന്നു. ഖത്തറില്‍ കളിക്കുന്നതിന് മുമ്പ് തന്നെ പുതിയ ജഴ്‌സി രംഗത്തിറക്കാനാണ് ടീമിന്റെ പരിപാടി. ഈ മാസാവസാനം നടക്കുന്ന യുവേഫ നാഷന്‍സ് ലീഗില്‍ ചെക്ക് റിപ്പബ്ലിക്, സ്‌പെയിന്‍ എന്നിവര്‍ക്കെതിരായ മല്‍സരത്തില്‍ പുതിയ ജഴ്‌സിയിലാവും ടീം. ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലാണ് സി.ആര്‍ സംഘം. ആദ്യ റൗണ്ടില്‍ ഘാന, യുറഗ്വായ്, ദക്ഷിണ കൊറിയ എന്നിവരാണ് പ്രതിയോഗികള്‍.

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending