News
പോര്‍ച്ചുഗലിന് ഖത്തറില്‍ പുതിയ കുപ്പായം
പച്ച ഷോര്‍ട്ട്സും ചുവന്ന ഷര്‍ട്ടുമായിരുന്നു ഇത് വരെ പോര്‍ച്ചുഗലിന്റെ ജഴ്സിയെങ്കില്‍ ഖത്തറില്‍ ചെറിയ മാറ്റമുണ്ടാവും.
ദോഹ: പോര്‍ച്ചുഗല്‍ എന്ന കൊച്ചു യൂറോപ്യന്‍ രാജ്യം ഇത് വരെ ലോകകപ്പില്‍ മുത്തമിട്ടിട്ടില്ല. പക്ഷേ യുസേബിയോയെ അറിയാത്തവരില്ല. ലൂയിസ് ഫിഗോയെ അറിയാത്തവരില്ല. അവരുടെ ചലനങ്ങള്‍ ലോകകപ്പില്‍ എത്രയോ തവണ കണ്ടിരിക്കുന്നു. ഫിഗോ യുഗത്തിന് ശേഷം കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന ഇതിഹാസം. ലോക ഫുട്ബോള്‍ കണ്ട സമാനതകളില്ലാത്ത പ്രതിഭ. പ്രായം തളര്‍ത്താത്ത പോരാളി ഖത്തറിലേക്ക് വരുന്നത് പുത്തന്‍ ദേശീയ കുപ്പായത്തില്‍.
പച്ച ഷോര്‍ട്ട്സും ചുവന്ന ഷര്‍ട്ടുമായിരുന്നു ഇത് വരെ പോര്‍ച്ചുഗലിന്റെ ജഴ്സിയെങ്കില്‍ ഖത്തറില്‍ ചെറിയ മാറ്റമുണ്ടാവും. പോര്‍ച്ചുഗല്‍ ദേശീയ പതാകയുടെ നിറത്തില്‍ ചുവപ്പിനൊപ്പം പച്ച നിറവും ഉള്‍ക്കൊളളുന്ന പുതിയ ഷര്‍ട്ടിലായിരിക്കും സി.ആര് സംഘം ലോകകപ്പിനിറങ്ങുക. നൈകി ഡിസൈന്‍ ചെയ്ത പുതിയ ജഴ്സി കഴിഞ്ഞ ദിവസം പുറത്തിറക്കി. പതാകയണിയു എന്ന മുദ്രാവാക്യത്തിലാണ് പുത്തന്‍ ജഴ്സി. പരമ്പരാഗതമായി പറങ്കി ടീം ചുവന്ന ഷര്‍ട്ടിലാണ് ഇറങ്ങാറുള്ളത്. ഇതിനൊരു മാറ്റം വന്നത് 2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലായിരുന്നു. ചുവപ്പിനൊപ്പം പച്ച നിറം ഹൊറിസോണ്ടലായി നല്‍കിയിരുന്നു.
എന്നാല്‍ 2014 ലും 2018 ലും ടീം ചുവപ്പിലേക്ക് തന്നെ മാറി. 2016 ല്‍ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ ടീം യൂറോപ്യന്‍ ചാമ്പ്യന്മാരായപ്പോള് അണിഞ്ഞത് ഇതേ ചുവപ്പായിരുന്നു. ഖത്തറില്‍ കളിക്കുന്നതിന് മുമ്പ് തന്നെ പുതിയ ജഴ്സി രംഗത്തിറക്കാനാണ് ടീമിന്റെ പരിപാടി. ഈ മാസാവസാനം നടക്കുന്ന യുവേഫ നാഷന്‍സ് ലീഗില്‍ ചെക്ക് റിപ്പബ്ലിക്, സ്പെയിന് എന്നിവര്‍ക്കെതിരായ മല്‍സരത്തില്‍ പുതിയ ജഴ്സിയിലാവും ടീം. ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലാണ് സി.ആര് സംഘം. ആദ്യ റൗണ്ടില്‍ ഘാന, യുറഗ്വായ്, ദക്ഷിണ കൊറിയ എന്നിവരാണ് പ്രതിയോഗികള്‍.
പത്തനംതിട്ടയില്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു. നാല് വയസ്സുകാരന് യദുവാണ് മരിച്ചത്. ഏഴുവയസുകാരിയായ ആദ്യലക്ഷ്മി നേരത്തെ മരിച്ചിരുന്നു. യദുവിനെ അപകടത്തിന് പിന്നാലെ കാണാതായിരുന്നു. ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് യദുവിനെ കണ്ടെത്തിയത്. കുട്ടി മരച്ചതായി കോന്നി എംഎല്‍എ കെയു ജനീഷ് കുമാര്‍ സ്ഥിരീകരിച്ചു.
അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. കരിമാന്‍തോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നല്കി വീട്ടിലേക്ക് മടങ്ങി.
റോഡിന് കുറുകെ പാമ്പ് വന്നതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോള്‍ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറയുകയായിരുന്നു. കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിലും ആദ്യലക്ഷ്മിയുടെ മരണം സംഭവിച്ചിരുന്നു. ആദിലക്ഷ്മിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
News
മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
ഇമ്രാന് ഖാനെ ജയിലില്‍ കാണാന്‍ അനുമതി തേടിയ സഹോദരിമാരെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും ആരോപണമുണ്ട്
മുന്‍ പാക് പ്രധാനമന്ത്രിയും തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായി ഇമ്രാന് ഖാന് ജയിലില്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം. പാക് സമൂഹമാധ്യമങ്ങളിലാണ് ഈ വാര്‍ത്ത പ്രചരിക്കുന്നത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2023 മുതല്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുകയാണ് 73 കാരനായ ഇമ്രാന് ഖാന്. പാക് ചാരസംഘടനയായ ഐഎസ്ഐ ഇമ്രാന് ഖാനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം ഉയരുന്നത്.
അതേസമയം ഇമ്രാന് ഖാനെ ജയിലില്‍ കാണാന്‍ അനുമതി തേടിയ സഹോദരിമാരെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. സഹോദരിമാരായ നൂറിന് ഖാന്, അലീമ ഖാന്, ഉസ്മ ഖാന് എന്നിവരാണ് ജയിലിന് പുറത്ത് പ്രതിഷേധം നടത്തിയത്. മൂന്ന് ആഴ്ചയിലധികമായി സഹോദരനെ കാണാന്‍ അനുവദിക്കുന്നില്ലെന്നും സഹോദരിമാര്‍ പറഞ്ഞു.
അതേസമയം ജയിലിന് പുറത്ത് ഇരിക്കുകയായിരുന്ന ഇവരെ പൊലീസ് അകാരണമായി മര്‍ദിച്ചെന്ന് തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. പൊലീസ് അതിക്രമത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഇമ്രാന് ഖാനെ 2023 ആഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുകയാണ്.
താന്‍ ജയിലില്‍ പീഡനം അനുഭവിക്കുന്നതായി ഇമ്രാന് ഖാന് കഴിഞ്ഞ ജൂലൈയില്‍ പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ സൈനിക മേധാവി അസിം മുനീറായിരിക്കും അതിന് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Cricket
‘ഇംഗ്ലണ്ടില്‍ വിജയം നേടിയ, ചാമ്പ്യന്‍സ് ട്രോഫി നേടിയ അതേ ആളാണ് ഞാന്‍, ‘: ഗൗതം ഗംഭീര്‍
തന്റെ ഒന്നരവര്‍ഷത്തെ ഭരണത്തില്‍ ടീം എന്ത് നേട്ടങ്ങളാണ് കൈവരിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഗുവാഹത്തിയില്‍ ദക്ഷിണാഫ്രിക്കയോട് 408 റണ്‍സിന്റെ നാണംകെട്ട തോല്‍വി 2-0ന് കലാശിച്ചതിന് പിന്നാലെ, തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞു. തന്റെ ഒന്നരവര്‍ഷത്തെ ഭരണത്തില്‍ ടീം എന്ത് നേട്ടങ്ങളാണ് കൈവരിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
‘ഇത് തീരുമാനിക്കേണ്ടത് ബിസിസിഐയാണ്. ഞാന്‍ ഇത് മുമ്പ് പറഞ്ഞിട്ടുണ്ട്, ഇന്ത്യന്‍ ക്രിക്കറ്റ് പ്രധാനമാണ്, ഞാന്‍ പ്രധാനമല്ല. ഇംഗ്ലണ്ടില്‍ വിജയിച്ച, ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവ നേടിയ അതേ പയ്യനാണ് ഞാന്‍. ഇത് പഠിക്കുന്ന ടീമാണ്,’ മത്സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞു.
കൂടാതെ, തന്നില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് എല്ലാവരും കുറ്റക്കാരാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു. കുറ്റം എല്ലാവരുടെയും പേരിലാണെന്നും തുടങ്ങുന്നത് എന്നില്‍ നിന്നാണെന്നും ഗംഭീര്‍ പറഞ്ഞു.
‘ഞങ്ങള്‍ നന്നായി കളിക്കേണ്ടതുണ്ട്. 95/1 മുതല്‍ 122/7 വരെ സ്വീകാര്യമല്ല. നിങ്ങള്‍ ഏതെങ്കിലും വ്യക്തിയെയോ ഏതെങ്കിലും പ്രത്യേക ഷോട്ടിനെയോ കുറ്റപ്പെടുത്തരുത്. കുറ്റപ്പെടുത്തല്‍ എല്ലാവര്‍ക്കുമായി കിടക്കുന്നു. ഞാന്‍ ഒരിക്കലും വ്യക്തികളെ കുറ്റപ്പെടുത്തിയിട്ടില്ല, അത് മുന്നോട്ട് പോകില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെയും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും നടന്ന ഇരട്ട ഹോം വൈറ്റ്വാഷുകള്‍ ഉള്‍പ്പെടെ 18 ടെസ്റ്റുകളില്‍ 10 എണ്ണത്തിലും തോറ്റ ഗംഭീറിന് കീഴില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനം കുറഞ്ഞു.
408 റണ്‍സിന്റെ തോല്‍വി ടെസ്റ്റ് ക്രിക്കറ്റിലെ റണ്ണിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണ്, അത് നാട്ടിലായാലും പുറത്തായാലും. മുന്‍ ക്രിക്കറ്റ് താരങ്ങളായ വെങ്കിടേഷ് പ്രസാദും അനില്‍ കുംബ്ലെയും ഗംഭീറിനെ വിമര്‍ശിച്ചു. ടീമിലെ അടിക്കടിയുള്ള മാറ്റങ്ങളും പരമ്പരാഗത ഫോര്‍മാറ്റിലെ സ്പെഷ്യലിസ്റ്റുകളേക്കാള്‍ ഓള്‍റൗണ്ടര്‍മാരില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കോച്ചിന്റെ ചായ്വുമാണ് ഇത്തരം പ്രകടനങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞു. എന്നിരുന്നാലും, ടെസ്റ്റ് ക്രിക്കറ്റിന് പരിമിതമായ കഴിവുകളുള്ള കഠിനമായ കഥാപാത്രങ്ങള്‍ ആവശ്യമാണെന്ന് ഗംഭീര്‍ പറഞ്ഞു. ‘ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഏറ്റവും പ്രഗത്ഭരും കഴിവുറ്റവരുമായ ക്രിക്കറ്റ് താരങ്ങളെ ആവശ്യമില്ല. ഞങ്ങള്‍ക്ക് വേണ്ടത് പരിമിതമായ കഴിവുകളുള്ള കഠിനമായ കഥാപാത്രങ്ങളാണ്. അവര്‍ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍മാരെ ഉണ്ടാക്കുന്നു,’ ഗംഭീര്‍ പറഞ്ഞു.
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി

