Connect with us

Culture

പാകിസ്താന്‍-സിംബാബ്‌വെ പരമ്പര: ഫഖാര്‍ സമാനിന്റെ റെക്കോര്‍ഡില്‍ കണ്ണുവെച്ച് ക്രിക്കറ്റ് ലോകം

Published

on

ബുലവായോ:തകര്‍ന്നടിയുന്ന സിംബാബ്‌വെ ക്രിക്കറ്റിനുമേല്‍ അവസാന ആണി അടിക്കാന്‍ ഇന്ന് പാക്കിസ്താന്‍. ഏകദിന പരമ്പരയിലെ അഞ്ചാം മല്‍സരം ഇന്ന് ഇവിടെ അരങ്ങേറുമ്പോള്‍ പാക്കിസ്താന്‍ ലക്ഷ്യമിടുന്നത് റെക്കോര്‍ഡുകള്‍ മാത്രമാണ്. പരമ്പരയിലെ നാല് മല്‍സരങ്ങളിലും തകര്‍ന്നടിഞ്ഞ സിംബാബ്‌വെ ക്രിക്കറ്റിന് ഇനി തിരിച്ചുവരവ് പോലും അസാധ്യമാവുന്ന തരത്തിലാണ് അവരുടെ പ്രകടനം. കഴിഞ്ഞ ദിവസം ഇതേ വേദിയില്‍ നടന്ന നാലാം ഏകദിനത്തില്‍ ഫഖാര്‍ സമാന്റെ ഡബിള്‍ സെഞ്ച്വറി മികവില്‍ പാക്കിസ്താന്‍ 244 റണ്‍സിന് ജയിച്ചെങ്കില്‍ ഇന്ന് സമാന്‍ മറ്റൊരു റെക്കോര്‍ഡിന് അരികിലാണ്. ഇന്ന് ഇരുപത് റണ്‍സ് നേടിയാല്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന വലിയ ബഹുമതി പാക്കിസ്താന്‍ ഓപ്പണറെ തേടിയെത്തും.


അപാരമായ ഫോമിലാണ് സമാന്‍ ഈ പരമ്പരയില്‍ കളിക്കുന്നത്. പതിനേഴ് ഇന്നിംഗ്‌സില്‍ നിന്ന് ഇതിനകം യുവ ഓപ്പണര്‍ സ്വന്തമാക്കിയത് 980 റണ്‍സാണ്. ഇന്നത്തെ ഇന്നിംഗ്‌സില്‍ തിളങ്ങിയാല്‍ ലോകോത്തര ക്രിക്കറ്റര്‍മാരുടെ ശ്രേണിയിലേക്കാണ് അദ്ദേഹം ഉയരുക. വിന്‍ഡീസിന്റെ ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഇംഗ്ലീഷ് ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്‌സണ്‍,ജോനാഥന്‍ ട്രോട്ട്, ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക്, പാക്കിസ്താന്റെ ബബര്‍ അസം എന്നിവരാണ് രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ അതിവേഗതയില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയവര്‍. ഇവരെല്ലാം 21 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ആയിരം പിന്നിട്ടതെങ്കില്‍ ഫഖാര്‍ ഇന്ന് കളിക്കാന്‍ പോവുന്നത് പതിനെട്ടാമത്തെ ഇന്നിംഗ്‌സാണ്.

പാക്കിസ്താന്‍ നിറയെ ഇപ്പോള്‍ സംസാര വിഷയം ഫഖാറാണ്. പ്രതിയോഗികള്‍ സിംബാബ്‌വെ എന്നുള്ളതല്ല വിഷയം-പാക്കിസ്താന്‍ ബാറ്റിംഗ് നിരയിലേക്ക് ഗാംഭീര്യത്തോടെ യുവതാരങ്ങള്‍ വരുന്നു എന്നതാണ് സംസാര വിഷയം. ജാവേദ് മിയാന്‍ദാദ്, സഹീര്‍ അബ്ബാസ്, ഇന്‍സമാമുല്‍ ഹഖ്, സയ്യിദ് അന്‍വര്‍, സലീം മാലിക്, യൂസഫ് യൂഹാന്ന, യൂനസ്ഖാന്‍, മിസാബ്ഹുല്‍ ഹഖ്, ഷാഹിദ് അഫ്രീദി തുടങ്ങിയ വിഖ്യാതരായ ബാറ്റ്‌സ്മാന്മാരുടെ കരുത്തില്‍ ലോക ക്രിക്കറ്റില്‍ ഉന്നതങ്ങളിലെത്തിയ പാക് ബാറ്റിംഗ് നിരയിലെ പുതിയ താരകമായാണ് മാധ്യമങ്ങള്‍ ഫഖാറിനെ വാഴ്ത്തുന്നത്. ഏറ്റവും വേഗതയില്‍ നേടിയ ഡബിള്‍ സെഞ്ച്വറി സമാന്‍ സമര്‍പ്പിക്കുന്നത് തന്റെ കോച്ച്് മിക്കി ആര്‍തറിനാണ്. നാലാം ഏകദിനം ആരംഭിക്കുന്നതിന് മുമ്പ് ആര്‍തര്‍ ഫഖാറിനോട് പറഞ്ഞിരുന്നു ഇന്ന് ഡബിള്‍ സെഞ്ച്വറി നേടണമെന്ന്. കോച്ചിന്റെ ആവശ്യം പോലെ തന്നെ ഫഖാര്‍ മിന്നിത്തിളങ്ങിയപ്പോള്‍ സിംബാബ്‌വെ ബൗളിംഗ് നിലം പരിശായി മാറി. ഇന്നും ടോസ് നേടിയാല്‍ ബാറ്റിംഗ് തന്നെയായിരിക്കും പാക്കിസ്താന്‍ തെരഞ്ഞെടുക്കുക. ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങളില്‍ കൂറ്റന്‍ റണ്‍സും പിറന്നേക്കാം.

മത്സരം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും.

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Film

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു

Published

on

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

Continue Reading

Trending