Connect with us

Video Stories

മലപ്പുറം കൊടുത്ത പണിയും കുരിശായ മണിയും

Published

on

ശാരി പിവി

അങ്ങനെ മലപ്പുറം ഉപ തെരഞ്ഞെടുപ്പ് കഴിഞ്ഞു. പതിവ് പോലെ തോറ്റതിനു ശേഷം എത്തുന്ന സി.പി.എമ്മിന്റെ ന്യായീകരണ തൊഴിലാളികള്‍ അരങ്ങിലെത്തി. ഇത്തവണ പതിവ് ചേരുവകളോടൊപ്പം മലപ്പുറത്തെ അപ്പാടെ വര്‍ഗീയ മേഖലയാക്കിയാണ് ന്യായീകരണമെന്ന് മാത്രം. എന്തു കൊണ്ട് തോറ്റുവെന്ന് ചോദിച്ചാല്‍ വാര്‍ഷിക പരീക്ഷക്ക് തോറ്റ വിദ്വാന്‍ എനിക്ക് ഓണപ്പരീക്ഷയേക്കാളും മാര്‍ക്കില്ലേ എന്നു ചോദിക്കും മട്ടിലാണ് സഖാക്കളുടെ ന്യായം. 2014ല്‍ തോറ്റതിനേക്കാളും ഭൂരിപക്ഷം കുറഞ്ഞില്ലേ എന്നാണ് ചോദ്യം. അപ്പോ എല്‍.ഡി.എഫ് ജയിച്ചോ എന്നു ചോദിച്ചാല്‍ വര്‍ഗാധിപത്യവും, കൊളോണിയല്‍ ചിന്താസരണികളും, അതായത് റാഡിക്കലായുള്ള മാറ്റമല്ലെന്ന ശങ്കരാടി സ്‌റ്റൈല്‍ മറുപടി. അപ്പോഴും യു.ഡി.എഫും കുഞ്ഞാലിക്കുട്ടിയും ജയിച്ചില്ലേ എന്നു ചോദ്യം ഉയരുമ്പോ ദാ വരുന്നു. ഉള്ളി സുരുവിന് പഠിച്ചു കൊണ്ട് മന്ത്രി വക അവലോകനം. വര്‍ഗാധിപത്യമല്ല, വര്‍ഗീയ മേഖലയുടെ ആധിപത്യമെന്ന്. (സി.പി.എം ആയി ജനിച്ചാല്‍ എന്തരോ, എന്തോ ആകുമെന്ന് നിയമസഭയില്‍ ഗീര്‍വാണം പറഞ്ഞ ഒരു മന്ത്രിയുണ്ടായിരുന്നു മലപ്പുറത്ത് ടിയാന്‍ വര്‍ഗീയ മേഖലയില്‍ പെടുമോ ആവോ?.) പോരാത്തതിന് സുഡാപ്പികളും, ഗ്യാസ് കുറ്റി മുതലാളിമാരായ വെല്‍ഫയറും തക്കം പാര്‍ത്തിരിക്കുകയായിരുന്നുവത്രേ!. ജമാഅത്തെ ഇസ്്‌ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയും എസ്്.ഡി.പി.ഐയും യു.ഡി.എഫിന് വിശിഷ്യ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തുവെന്ന് മുഖ്യന്‍ മുതല്‍ സകല ഞാഞ്ഞൂള്‍ നേതാക്കള്‍ വരെ പറഞ്ഞപ്പോഴാണ് ഇവരുടെയൊക്കെ തലക്കകത്ത് ഉള്ള ആള്‍ താമസത്തെ കുറിച്ച് മാലോകര്‍ക്ക് മനസിലായത്. രണ്ട് ലീഗ് വിരുദ്ധ പാര്‍ട്ടികള്‍ മത്സരിച്ചിരുന്നപ്പോള്‍ യു.ഡി.എഫിന് ഭൂരിപക്ഷം 1.94 ലക്ഷം മത്സരിക്കാതിരുന്നപ്പോള്‍ ഭൂരിപക്ഷം 1.71 ലക്ഷം അപ്പോള്‍ അരി ആഹാരം കഴിക്കുന്നവര്‍ക്ക് കണക്ക് കൂട്ടാമല്ലോ വോട്ട് എവിടേക്ക് പോയെന്ന്. ഗുരുവായൂര്‍, ഒറ്റപ്പാലം, തിരുവമ്പാടി ഉപ തെരഞ്ഞെടുപ്പുകളും രണ്ടായിരത്തി നാലിലെ മഞ്ചേരി അടക്കമുള്ള പൊതുതിരഞ്ഞെടുപ്പിലും തുടര്‍ന്ന് വന്ന കുറ്റിപ്പുറം, മങ്കട, തിരൂര്‍ അടക്കം 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരക്കാരുടെ കൊടി കൂട്ടികെട്ടിയത് ചെങ്കൊടിക്കൊപ്പമായിരുന്നെന്നത് സൗകര്യപൂര്‍വം ന്യായീകരണത്തൊഴിലാളികളങ്ങു മറന്നു. ഏറ്റവും ഒടുവില്‍ ജെ.സി.ബി നിരോധിച്ച് ഗിന്നസ് റെക്കോര്‍ഡിട്ട മുഖ്യന്‍ അധികാരത്തില്‍ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് ,കോഴിക്കോട് സൗത്ത് ,കുറ്റിയാടി ,മണ്ണാര്‍ക്കാട്, താനൂര്‍, കൊടുവള്ളി ,തിരുവമ്പാടി എന്നിവിടങ്ങളിലൊക്കെ ലീഗിന്റെ പരാജയം ഉറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു സുഡാപ്പിയും ഗ്യാസില്ലാ കുറ്റിയും. മൂല്യം നോക്കി വോട്ട് ചെയ്യുന്ന കാലത്തും നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പ് വിജയത്തിന്റെ ചെലവിലും ഈ വോട്ട് വരവായി കോണി ചിഹ്നത്തില്‍ വന്നത് ചരിത്രത്തില്‍ മൈക്രോസ്‌കോപ്പ് വെച്ചാല്‍ പോലും കാണില്ല. ജനാധിപത്യത്തിലെ സാമാന്യ പ്രക്രിയയാണ് തെരഞ്ഞെടുപ്പ് അവിടെ ഉന്നത അഭിപ്രായമെന്നത് ജനഹിതം തന്നെയാണ്, ഒരു പാര്‍ട്ടിയെ ജയിപ്പിച്ചു എന്നതുകൊണ്ട് ഒരു പ്രദേശത്തെ ജനതയെ മുഴുവന്‍ വര്‍ഗീയതയുടെ പേരില്‍ കുരിശിലേറ്റുകയെന്നത് ചിന്താഗതിയുടെ കുഴപ്പം തന്നെയാണ്. ജയിച്ചവന്‍ വര്‍ഗീയവാദിയും, തോറ്റവന്‍ മാനവികതയുടെ അപ്പോസ്തലനുമായി വിലയിരുത്തി തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ഒരു ജനതയുടെ മുഖത്ത് മുഴുവന്‍ കരിവാരിത്തേച്ച് അങ്ങനെ കേരളത്തിലെ സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് തങ്ങളുടെ ഭാഗം ഭംഗിയാക്കി. 2014ല്‍ മുസ്്‌ലിം ലീഗ് നേതാവ് ഇ അഹമ്മദ് ജയിച്ച ഭൂരിപക്ഷം കിട്ടിയില്ല എന്നായി പിന്നീട് ന്യായീകരണ തൊഴിലാളികളുടെ പ്രചരണം. സി.പി.എമ്മുകാരുടെ വാദം കേട്ടാല്‍ ന്യായമായും തോന്നുക മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മത്സരിച്ചത് ഇ അഹമ്മദിനോടാണെന്നാണ്. സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാവും തെരഞ്ഞെടുപ്പ് ഫലമെന്ന് മംഗള്‍യാന്‍ സഖാവ് ആദ്യമെ വെടിപൊട്ടിച്ചതാണ്. പക്ഷേ ഫലം പുറത്തു വന്നു തുടങ്ങിയപ്പോഴേ സംഗതി മുഖ്യന്‍ നൈസായി വെട്ടി. ഭരണ വിലയിരുത്തലല്ലെന്ന് ടിയാന്‍ ആണയിട്ടു. ഓരോ തെരഞ്ഞെടുപ്പ് വിജയം വരുമ്പോഴും ലീഗിന് വര്‍ഗീയ പട്ടം ചാര്‍ത്തി നല്‍കുക എന്നതാണല്ലോ പ്രധാനമായും സഖാക്കളുടെ ജോലി. എന്നാല്‍ ഇതിനെ അതിജീവിച്ച് മുസ്്‌ലിം ലീഗ് ഓരോ തവണയും കൂടുതല്‍ വിജയം നേടുമെന്നത് ഒരു പ്രപഞ്ച സത്യവുമാണ്. മലപ്പുറത്ത് കോണിക്ക് വോട്ടു ചെയ്തവരെല്ലാം വര്‍ഗീയവാദികളായ സ്ഥിതിക്ക് വേങ്ങരയില്‍ വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം വോട്ടു ചോദിക്കില്ലായിരിക്കും. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിച്ചതോടെ സഖാക്കള്‍ കണ്ണു പൂട്ടിയതിനാല്‍ കാണാതിരുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന് മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി ജയിച്ചതോടെ തിരുത്തിയത് നേരത്തെ വയനാട് എംപി എംഐ ഷാനവാസിന്റെ റെക്കോര്‍ഡാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷമെന്ന ഷാനവാസിന്റെ റെക്കോര്‍ഡാണ് കുഞ്ഞാലിക്കുട്ടി മറികടന്നത്. ഒന്നാമത്തെ വലിയ ഭൂരിപക്ഷമെന്ന റെക്കോര്‍ഡ് മലപ്പുറത്തു നിന്നു തന്നെ ഇ അഹമ്മദ് നേടിയതാണ്. ഒപ്പം കേരളത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ലോക്‌സഭയിലേക്ക് അഞ്ചുലക്ഷത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കുന്നതും ഇതാദ്യമാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കണക്കുമായി നടക്കുന്ന ഇടതന്‍മാര്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് മിണ്ടില്ല. കാരണം അത് നഷ്ടക്കച്ചവടമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന് ഒരു വര്‍ഷം പിന്നിടും മുന്‍പെ എത്തിയ ഉപതെരഞ്ഞെടുപ്പില്‍ 29,572 വോട്ടുകളുടെ നഷ്ടമാണ് എല്‍ഡിഎഫിന് ഉണ്ടായിരിക്കുന്നത്. ഇതിപ്പോ മലപ്പുറമായാല്‍ എന്തു കൊണ്ടും പ്രശ്‌നമാണ്. കുട്ടികള്‍ എങ്ങാനും പഠിച്ച് ജയിച്ചാല്‍ കോപ്പിയടി, മത്സരിച്ചു ജയിച്ചാല്‍ വര്‍ഗീയത. സുബ്രഹ്മണ്യന്‍ സ്വാമിയെ തോല്‍പിക്കാന്‍ മത്സരിക്കുന്ന പാര്‍ട്ടി ഇനി വേങ്ങരയിലേക്ക് എന്ത് അച്ചാണാവോ പണിയിക്കുന്നത്.
……………………………………………………….
എല്‍ ഡി എഫ് വന്നിട്ട് ഒന്നും ശരി ആയില്ല എന്ന് പറയാന്‍ വരട്ടെ. വിപ്ലവകരമായ രണ്ടു തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എടുത്തു കഴിഞ്ഞു. ഇതില്‍ ഒന്ന് ലോക ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത, എന്നാല്‍ ഏവര്‍ക്കും മാതൃകയാക്കാവുന്ന തീരുമാനമാണ്. മുന്നാറില്‍ മണ്ണുമാന്തിയുടെ ഉപയോഗത്തിനു നിരോധനം ഏര്‍പ്പെടുത്തി. കാരണം മൂന്നാറിലെ എല്ലാ പ്രശ്‌നങ്ങളുടേയും കാരണക്കാരനും കൊടും ഭീകരനുമാണ് ജെ.സി.ബി എന്നു പറയുന്ന മണ്ണുമാന്തി യന്ത്രം. സി.പി.ഐ സെക്രട്ടറി കാനം പറയുന്നത് മണ്ണുമാന്തി യന്ത്രം വേണ്ട കയ്യേറ്റം ഒഴിപ്പിക്കാന്‍ നിശ്ചയദാര്‍ഡ്യം മതിയെന്നാണ്. രണ്ടാമത്തെ തീരുമാനം അതിലും ബഹുജോറാണ് പ്രദേശിക രാഷ്ട്രീയ പ്രവര്‍ത്തകരെ വിശ്വാസത്തിലെടുത്ത് വേണം കൈയേറ്റം ഒഴിപ്പിക്കാന്‍. സിംപിളായി പറഞ്ഞാല്‍ ലോകചരിത്രത്തില്‍ ആദ്യമായാവും കൈയേറ്റകാരെ കൂടി വിശ്വാസത്തില്‍ എടുത്ത് കയ്യേറ്റം ഒഴിപ്പിക്കുന്നത്. മണ്ണുമാന്തി യന്ത്രം പോയതിനാല്‍ ഇനി കൈകൊണ്ടു മാന്തി വന്‍ തോതിലുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കുകയും, ഒഴിപ്പിക്കുകയും വേണമെന്നാണ് ഒരു ഭരണാധികാരി നിര്‍ദേശിക്കുന്നത്. അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത സബ് കലക്ടറെ എവിടേക്കാണ് അയക്കേണ്ടതെന്ന് വണ്‍ ടൂ, ത്രീ മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ചെയ്ത രീതി തീരെ ശരിയായില്ല പോലും. കുരിശ് നീക്കിയത് ബാബരി മസ്ജിദ് തകര്‍ത്ത പോലെയാണത്രേ!. (അപ്പോള്‍ കയ്യേറ്റ ഭൂമിയിലാണ് ബാബരി മസ്ജിദെന്ന് പറയാതെ പറഞ്ഞു വെച്ചതിനാല്‍ സംഘികളുടെ പിന്തുണയും താമസിയാതെ വരും.) അതിനാല്‍ ടിയാനെ ഊളമ്പാറയിലേക്ക് അയക്കണമെന്നാണ് തിട്ടൂരം. മണിമുഴക്കത്തിന് പിറകെ ആരെയാണ് അയക്കേണ്ടതെന്ന് പൊമ്പിളൈ ഒരുമൈ കൂട്ടം പിന്നാലെ പ്രഖ്യാപിച്ചിട്ടുമുണ്ട്. അല്ലെങ്കിലും അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്യേണ്ടത് അങ്ങനെ ആയിരുന്നില്ല. പാര്‍ട്ടിക്കാര്‍ പറയും പോലെ ചുവട്ടില്‍ കുറെ വെള്ളം ഒഴിക്കുക, കുറച്ച് കഴിയുമ്പോള്‍ കുതിര്‍ന്ന് തനിയെ വീഴുമായിരുന്നു. അല്ലേല്‍ പാര്‍ട്ടിക്കാര്‍ എല്ലാവരും വന്ന് ആഞ്ഞ് ഉന്തിത്തള്ളിയിടുമായിരുന്നു. ഈ അവസരമാണ് സബ് കലക്ടര്‍ കളഞ്ഞു കുളിച്ചത്. അതിനാല്‍ സബ് കലക്ടറെ മാറ്റുക തന്നെ വേണം. ആളുകള്‍ക്ക് വിസ കൊടുക്കുന്ന സംഘികളെ പോലെ കേരളത്തിലും സ്ഥലം മാറ്റം ഫ്രീയായി സംഘടിപ്പിച്ചു കൊടുക്കപ്പെടുകയാണ് മതേതരത്വത്തിന്റെ അപ്പോസ്തലന്‍മാര്‍ ചമയുന്നവര്‍. നാട്ടു ഭാഷയും നാട്ടുമനസുമായി ഒരു മന്ത്രിയെന്നായിരുന്നു സഖാക്കള്‍ ടിയാനെ കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന മട്ടില്‍ എന്തും ഏതും വിളിച്ചു പറയുന്ന പരുവമാണിപ്പോള്‍. അതിനാല്‍ ഈ ഡെക്കറേഷന്‍ കൊണ്ടൊന്നും ടിയാനുണ്ടാക്കുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ല. ഈ പോക്ക് പോയാ താമസിയാതെ ഭരണിപ്പാട്ട് വകുപ്പെന്ന ഒരു വകുപ്പ് കൂടി ഉടന്‍ സൃഷ്ടിക്കാവുന്നതുമാണ്. അല്ലെങ്കില്‍ എല്ലാത്തിനും ഉപദേശകരുള്ള മന്ത്രിസഭയില്‍ മര്യാദ ഉപദേശിക്കാനും ഒരാളാവാം. വിവരമില്ലായ്മ ഒരു തെറ്റൊന്നുമല്ല, എന്നാല്‍ അത് ഒരു അലങ്കാരമായി കൊണ്ടു നടക്കുന്നത് നാട്ടു നടപ്പില്ലാത്തതാണ്. ഇനി പോയി പോയി മൂന്നാറിലെ തണുപ്പു കൂടി നിരോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കാതിരുന്നാല്‍ മതിയായിരുന്നു. ഇനി അങ്ങിനൊരു കുരിശു മാത്രമേ സര്‍ക്കാര്‍ വക കിട്ടാന്‍ ബാക്കിയുള്ളൂ.

ലാസ്റ്റ് ലീഫ്:
ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമങ്ങള്‍ സെല്‍ഫ് പ്രമോഷന് വേണ്ടി ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി. അതിനൊക്കെ പേറ്റന്റുള്ളവര്‍ വേറെയില്ലേ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ അവഹേളനം; നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകള്‍ ഷഹാന മുംതാസ് (19) ആണ് മരിച്ചത്

Published

on

മലപ്പുറം: കൊണ്ടോട്ടിയില്‍ പത്തൊമ്പതുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളും മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുല്‍ വാഹിദിന്റെ ഭാര്യയുമായ ഷഹാന മുംതാസ് (19) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

കൊണ്ടോട്ടി ഗവ.കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പെണ്‍കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Video Stories

മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചത്; പി.വി. അന്‍വര്‍

രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കില്ല

Published

on

തിരുവനന്തപുരം: മലയോര ജനതക്കായി വനനിയമത്തിനെതിരെ പോരാടാന്‍ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. അതോടൊപ്പം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അന്‍വര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പോടെ എംഎല്‍എ സ്ഥാനം രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സ്വതന്ത്രനായി ജയിച്ച് എം.എല്‍.എയായതിനാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുമ്പോള്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്‌നമായതിനാല്‍ കാലതാമസം പാടില്ലെന്നും ഉടന്‍ രാജിവെച്ച് പ്രവര്‍ത്തിക്കണമെന്നും മമത പറഞ്ഞു. തുടര്‍ന്ന് ഇക്കഴിഞ്ഞ 11ന് തന്നെ സ്പീക്കര്‍ക്ക് രാജിക്കത്ത് ഇമെയില്‍ ചെയ്തിരുന്നു. എന്നാല്‍, നേരിട്ട് കൈമാറണമെന്ന നിര്‍ദേശം ലഭിച്ചതിനാലാണ് കൊല്‍ക്കത്തയില്‍നിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത് -അന്‍വര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. ഔദ്യോഗിക എക്‌സ് പേജിലൂടെ അന്‍വറിന് അംഗത്വം നല്‍കിയ വിവരം തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അന്‍വറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

ആഭ്യന്തര കോമഡിയും പൂഞ്ഞാര്‍ കോളാമ്പിയും

പിണറായി വിജയന്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഇക്കാര്യത്തില്‍ മൗനം സമ്മതമാണ്.

Published

on

നാഴികക്ക് നാല്‍പത് വട്ടം കളം മാറിച്ചവിട്ടിയ റെക്കോഡുള്ളതിനാല്‍ കേരള രാഷ്ട്രീയത്തിലെ എടുക്കാചരക്കായത് മാത്രമാണ് പി.സി ജോര്‍ജെന്ന രാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയ സമ്പാദ്യം. ലൈംലൈറ്റില്‍ നിന്നും അകന്നതോടെ സ്വന്തം പാര്‍ട്ടിയായ ജനപക്ഷം ചാണക പക്ഷമാക്കി ബി.ജെ.പിയിലാണ് ജോര്‍ജ്ജും മകനും ഒടുവില്‍ അഭയം തേടിയത്. നാക്കിന് എല്ലില്ലാത്തതിനാല്‍ വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന നിലയില്‍ എന്തും വിളിച്ചു പറയും. എല്ലാത്തിനും തെളിവുണ്ടെന്ന് വീമ്പ് പറയും ഒടുവില്‍ സിനിമയില്‍ ശങ്കരാടി കാണിക്കുന്ന പോലെ കൈ രേഖ ഉയര്‍ത്തിക്കാണിക്കും ഇതാണ് പി.സി സ്‌റ്റൈല്‍. ഇടത് മാറി വലത് മാറി ഒടുവില്‍ ചാണകക്കുഴിയില്‍ വി ണതോടെ ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റുക എന്ന എളുപ്പ പണിയാണ് പി.സി പയറ്റുന്നത്. കൂട്ടിന് ക്രിസംഘികളും സാക്ഷാല്‍ സംഘികളുമുള്ളതിനാല്‍ യഥേഷ്ടം മേഞ്ഞ് നടക്കുകയാണ്. ഇപ്പോള്‍ മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ വിഷം തുപ്പി നടക്കുകയാണ് ജോര്‍ജ്ജ്. നിരന്തരം വര്‍ഗീയ വിഷം വിളമ്പുന്ന ഒരാള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാന്‍ എന്താണ് ഇത്ര വിമു ഖത എന്നതാണ് അത്ഭുതം. മനുഷ്യര്‍ക്കിടയില്‍ ജാതിമത വിഭാഗീയത ഉണ്ടാക്കുക മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയത പ്രസംഗി ക്കുക എന്നത് ഇന്ത്യന്‍ നിയമപ്രകാരം കുറ്റമാണ്. ആ കുറ്റം ഒരാള്‍ ചെയ്തു എന്ന് തെളിഞ്ഞാല്‍ മുന്‍പില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അയാള്‍ക്കെതിരെ പരാതിയില്ലാതെ കേസ് എടുക്കാനും നിയമനടപടികളുമായി മുന്നോട്ടു പോകാ നുള്ള ബാധ്യത ഭരണകുടത്തിനുണ്ട്. എന്നിട്ടും ഇതിനൊന്നും തയ്യാറാവാതെ പി.സിയെ കെട്ടഴിച്ചു വിട്ടിരിക്കുകയാണ് ആഭ്യന്തര വകുപ്പും പൊലീസും. മുഖ്യധാരയില്‍ നിന്ന് ആട്ടി അകറ്റപ്പെട്ട ഒരാള്‍ രാഷ്ട്രീയമായി മോഹഭംഗം വന്ന ഒരാള്‍ എന്തൊക്കെയോ പിച്ചും പേയും വിളിച്ചു പറയുന്നു.

അയാള്‍ പറയട്ടെ എന്ന രീതിയില്‍ അത്രത്തോളം ലാഘവത്തോടെ ഇതിനു മൗനാനുവാദം നല്‍കുന്നതിന് പിന്നില്‍ സര്‍ക്കാറിന് കൃത്യമായ അജണ്ടയുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന് വര്‍ഗീയത പറയുന്നുണ്ടെങ്കില്‍ അയാള്‍ക്കെതിരെ കേസ് എടുക്കുക എന്നത് നിയമപരമായ ഭരണഘടനാപരമായ സര്‍ക്കാരിന്റെ ബാധ്യതയാണ്. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഇക്കാര്യത്തില്‍ മൗനം സമ്മതമാണ്.

കേസ് എടുത്ത് പി.സിയെ വളര്‍ത്തണ്ട എന്ന ന്യായവാദത്തിലൂടെ പി.സിയെ പരോക്ഷമായി പിന്തുണച്ചു പോവുകയാണ് സര്‍ക്കാര്‍. കേസ് എടുക്കുക എന്നുള്ളതാണ് നിയമപരമായ കാര്യം. എന്നാല്‍ ഈ ഭരണകുടം അത് ചെയ്യുന്നില്ല. സ്ഥിരമായി ഒരേ കുറ്റം ആവര്‍ത്തിക്കുന്നയാളാണ് പി.സി. നേരത്തെ അനന്തപുരിയിലെ ഹിന്ദു മഹാപരിഷത്തിന്റെ ചടങ്ങില്‍ മറ്റു മതങ്ങളിലെ ആളുകളെ വന്ധീകരിക്കാന്‍ വേണ്ടി എന്തൊക്കെയോ പണികള്‍ മുസ്ലിംകള്‍ ചെയ്യുന്നു എന്ന് പ്രസംഗിച്ച് കേസില്‍ പെടുകയും ആ കേസില്‍ അറ സ്റ്റിലാക്കപ്പെടുകയും ചെയ്തിരുന്നു. അന്ന് കര്‍ശനമായ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം നല്‍കുന്നത്. അന്നു തന്നെ പ്രോസിക്യൂട്ടര്‍ ഹാജരാവാതെ പി.സിക്കു വേണ്ടി ഒത്തു കളിച്ചുവെന്ന വിവാദം നിലനില്‍ക്കുന്നുണ്ട്. അറസ്റ്റു തന്നെ എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയെ പിടിക്കാതെ സര്‍ക്കാരും സി.പി.എമ്മും നക്ഷത്രമെണ്ണുന്ന സമയത്താണ്. താല്‍ക്കാലിക രക്ഷപ്പെടലിനു വേണ്ടി മാത്രം. 2023 ല്‍ ഇതിനേക്കാള്‍ വലിയ വര്‍ഗീയ പരാമര്‍ശങ്ങളുമായി ജോര്‍ജ് വിണ്ടും രംഗത്ത് വന്നു. ഇപ്പോഴിതാ 2025 ല്‍ പി.സി വീണ്ടും ഒരു ചാനലിലൂടെ മുസ്ലിംകള്‍ക്കെതിരായിട്ടുള്ള കടുത്ത വര്‍ഗീയ വിഭജന മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് രംഗത്ത് വരുന്നു. പി.സിയെ 153 എ ചുമത്തി ക്കൊണ്ട് അറസ്റ്റു ചെയ്തു പോയാല്‍ ഒരു കോടതിക്കും ജാമ്യം അനുവദിക്കാന്‍ കഴിയില്ല. കാരണം ഇത് അബദ്ധത്തില്‍ പറ്റിയതാണെന്നോ വാക്കുകള്‍ വളച്ചൊടിച്ചതാണെ ന്നോ പറഞ്ഞു ഒഴിവാക്കാന്‍ അയാള്‍ക്ക് ഒരിക്കലും പറ്റില്ല.

കാരണം നിരന്തരമായി അയാള്‍ തീവ്ര വര്‍ഗീയത പറഞ്ഞു കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട് ഇലക്ടറല്‍ പൊളിറ്റിക്സിന്റെ മുഖ്യധാരയില്‍ നിന്ന് ജനം ആട്ടി അകറ്റിയ ഒരാളെന്ന നിലയില്‍ മാത്രം പി.സിയെ കാണാനാവില്ല. ഇന്നയാള്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ്. അതു കൊണ്ട് തന്നെ ഇത് പി.സിയുടെ വ്യക്തിപരമായ വാദമായി മാത്രം കാണാനാവില്ല. മുമ്പ് അനന്തപുരി സമ്മേളനത്തിന്റെ ഭാഗമായി വര്‍ഗീയത പ്രസംഗിച്ച കേസില്‍ അറസ്റ്റിലായി ജാ മ്യത്തിലായ പി.സിയെ കാണാന്‍ ഒരു മതപുരോഹിതന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു പുറത്തിറങ്ങി വന്നപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ബി.ജെ.പിക്കാര്‍ പൊലീസ് വാഹനം തടഞ്ഞത് വരെ നാം കണ്ടതാണ്.

പി.സി ഒറ്റപ്പെട്ട സംഭവമല്ല. വലിയ പൊളിറ്റിക്കല്‍ പ്രോജക്ടിന്റെ പ്രചാരകനാണ് എന്നത് ഈ സര്‍ക്കാര്‍ മാത്രം മനസിലാക്കുന്നില്ല. അല്ലെങ്കില്‍ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് സര്‍ക്കാറിനു കൂടി സഹായകരമായ രീതിയില്‍ സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കുക എന്ന പരിപാടിയാണ് നടത്തുന്നത്. സര്‍ക്കാറിനെ നയിക്കുന്നവരും പാര്‍ട്ടിയും അല്ലെങ്കില്‍ തന്നെ പ്രതിപക്ഷത്തിനെതിരെ ഒരു നറേറ്റീവ് സ്യഷ്ടിച്ച് തിരഞ്ഞെടുപ്പില്‍ താല്‍ക്കാലിക ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ തന്നെ പി.സിയും പല പി.സിമാരും എന്തു പറഞ്ഞാലും നമ്മള്‍ക്ക് കിട്ടണം വോട്ട് എന്നത് മാത്രമാണ് സര്‍ക്കാര്‍, ഇടത് നിലപാട്. പാലക്കാട് ഇതിന്റെ പ്രമോ സീന്‍ ആയിരുന്നു. ഇനി മുഴുസീന്‍ വരാനിരിക്കുന്നു. ഹണി റോസിന്റെ പരാതിയില്‍ ബോയെ അറസ്റ്റു ചെയത് അകത്താക്കാന്‍ കാണിച്ച വ്യഗ്രത പരസ്യ വര്‍ഗീയത പറയുന്ന പി.സിക്കെതിരെ എന്തേ കാണിക്കാത്തത്. ആഭ്യന്തര വകുപ്പ് ഇത്രമേല്‍ കോമഡിയായി മാറിയ ഒരു ഭരണ കുടം ലോകത്ത് തന്നെ കണ്ടേക്കില്ല.

 

Continue Reading

Trending