Connect with us

kerala

വെല്ലുവിളിയായി അജൈവ മാലിന്യ നീക്കം : കോവിഡ് പ്രതിരോധ രംഗത്തും ഒഴിവാക്കാനാകാതെ പ്ലാസ്റ്റിക്

Published

on

കോവിഡ് പ്രതിരോധ മേഖലയിലും ഒഴിച്ച് കൂടാനാകാത്ത വിധം പ്ലാസ്റ്റിക് കയ്യടക്കുമ്പോള്‍ പാളുന്നു നിയന്ത്രണവും സംസ്‌കരണവും. ഉപയോഗ ശേഷം ആസ്പത്രികളില്‍ നിന്നുള്‍പ്പെടെ പുറന്തള്ളുന്ന അജൈവ മാലിന്യം നീക്കം ചെയ്യുന്നതും വെല്ലുവിളിയാകുന്നു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന സാമഗ്രികളില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് നിര്‍മിതമായതിനാല്‍ പ്ലാസ്റ്റിക് നിയന്ത്രണത്തെയാണ് ബാധിക്കുന്നത്. പ്ലാസ്റ്റിക്കിനാല്‍ നിറഞ്ഞ് അജൈവ മാലിന്യങ്ങള്‍ കുന്നുകൂടുന്ന അവസ്ഥയില്‍ ഇവയുടെ സംസ്‌കരണവും പാളുകയാണ്. കോവിഡ് പ്രതിരോധ സാമഗ്രികളായി ഉപയോഗിക്കുന്ന പിപിഇ കിറ്റ് മുതല്‍ ഡിസ്‌പോസബിള്‍ ഏപ്രണ്‍, ഫെയ്‌സ് ഷീല്‍ഡ്, ഓക്‌സിജന്‍ മാസ്‌ക് ഉള്‍പ്പെടെ പ്രതിരോധ സാമഗ്രികള്‍ ഏറെയും പ്ലാസ്റ്റിക് നിര്‍മിതമാണ്. ഒരിക്കല്‍ മാത്രം ഉപയോഗിച്ച് പുറന്തള്ളുന്ന ഇത്തരം മാലിന്യങ്ങള്‍ ഒന്നിച്ച് കത്തിക്കാറാണ് പതിവ്. ആസ്പത്രികളില്‍ നിന്ന് ലോഡ് കണക്കിനാണ് ഇത്തരം മാലിന്യങ്ങള്‍ പുറന്തള്ളുന്നത്.

ഇവകൂടാതെ മാളുകളില്‍ ഉള്‍പ്പെടെ ഉപഭോക്താക്കള്‍ എത്തുമ്പോള്‍ നല്‍കുന്ന കട്ടികുറഞ്ഞ പ്ലാസ്റ്റിക് ഗ്ലൗസും ഉപയോഗ ശേഷം വലിച്ചെറിയുന്ന സ്ഥിതിയാണ്. ഇവ പാരിസ്ഥിതിക ഭീഷണിയുയര്‍ത്തുന്നതോടൊപ്പം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമിടയാക്കുകയാണ്. ഇത്തരം പ്ലാസ്റ്റിക് ഗ്ലൗസുകളാണേറെയും മാളുകള്‍ക്ക് മുന്നിലെ വീപ്പയില്‍ കുമിഞ്ഞ് കൂടുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ വെച്ച് കത്തിക്കുകയാണ് പതിവ്. ഒരിക്കല്‍ മാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക് നിര്‍മിത പ്രതിരോധ സാമഗ്രികള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നതും പുഴയിലും തോട്ടിലും തള്ളുന്നതും പാരിസ്ഥിതിക ഭീഷണിയുയര്‍ത്തുകയാണ്. പ്ലാസ്റ്റിക് നിര്‍മിതമായ കോവിഡ് പ്രതിരോധ സാമഗ്രികള്‍ ഉപയോഗിക്കേണ്ട സാഹചര്യത്തിലും ഇവ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സംവിധാനമില്ലെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.

തിരിച്ചെത്തി നിരോധിച്ച
പ്ലാസ്റ്റിക് ക്യാരിബാഗുകളും

അതേസമയം പരിസ്ഥിതിക്ക് ദോഷകരമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നിരോധിച്ച പ്ലാസ്റ്റിക് ക്യാരിബാഗുകളും കോവിഡിന്റെ മറവില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തിരികെയെത്തിയിട്ടുണ്ട്. ഭൂരിഭാഗം കടകളിലും സുലഭമാണ് ഇത്തരം കവറുകള്‍. പ്ലാസ്റ്റിക് കവറിനൊപ്പം പ്ലാസ്റ്റിക്ക് കോട്ടിംഗോടും കൂടിയ പേപ്പര്‍ ഇലയുള്‍പ്പെടെ നിരോധിച്ചിരുന്നു. എന്നാല്‍ ഇവ വ്യാപാര സ്ഥാപനങ്ങളില്‍ ലഭ്യമാണ്. പ്ലാസ്റ്റിക്കിനെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ആരോഗ്യ വിഭാഗമാണ് നടപടികള്‍ കൈകൊണ്ടത്. ഇതേതുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് കവറുകള്‍ നല്‍കുന്നത് കുറഞ്ഞിരുന്നു. ജനങ്ങള്‍ക്കിടയില്‍ തുണിസഞ്ചിയുടെ ഉപയോഗത്തിന് പ്രോത്സാഹനം നല്‍കിയാണ് പ്ലാസ്റ്റിക് നിരോധിച്ചത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക്കിനെതിരെയുള്ള നടപടികള്‍ നിലച്ചതോടെ പ്ലാസ്റ്റിക് കവറുകള്‍ കടകളില്‍ തിരിച്ചെത്തുകയായിരുന്നു. ഇപ്പോള്‍ എല്ലാ കടകളിലും പ്ലാസ്റ്റിക് കവറുകളിലാണ് സാധനങ്ങള്‍ നല്‍കുന്നത്. കോവിഡ് പ്രതിരോധത്തിനിടയില്‍ പ്ലാസ്റ്റിക്കിനെതിരെയുള്ള നടപടികള്‍ തുടരാനായില്ലെങ്കില്‍ പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നാട് നിറയുന്ന സ്ഥിതിയാകും.

പ്രയോജനമില്ലാതെ
ബോധവല്‍കരണം

ബോധവല്‍കരണം കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. ഇപ്പോഴും ഗ്രാമങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നിറയുകയാണ്. രാത്രി കാലങ്ങളില്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ഗ്രാമങ്ങളിലെ പാതയോരത്ത് വ്യാപകമായാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നത്. അതിര്‍ത്തിക്കപ്പുറത്ത് പ്ലാസ്റ്റിക് ഉല്‍പ്പാദനം തടഞ്ഞുവെങ്കിലും അതീവ രഹസ്യമായി ഇവ കേരളത്തില്‍ കച്ചവടത്തിന് എത്തിക്കുന്ന സംഘങ്ങള്‍ സജീവമാണ്. ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചാല്‍ മാത്രമെ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാന്‍ സാധിക്കൂ. മത്സ്യചന്തകളിലും ഇപ്പോള്‍ വ്യാപകമായാണ് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കുന്നത്. നിരോധനം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയ അവസ്ഥയാണ്.

അപകടകാരി പ്ലാസ്റ്റിക്

പ്ലാസ്റ്റിക് ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളെ കുറിച്ച് കാര്യമായ അറിവ് ലഭിക്കാത്തതാണ് ഉപയോഗം വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കുന്നത്. പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന പുക അത്യന്തം അപകടകരമാണ്. അര്‍ബുദത്തിന് വഴിയൊരുക്കുന്നതാണ് ഈ പുക. അറിഞ്ഞോ അറിയാതെയോ ഈ പുക ശ്വസിക്കുമ്പോള്‍ ഇതിലടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ ശ്വാസകോശത്തിലൂടെ ശരീരത്തിലെത്തും. അര്‍ബുദത്തിന്റെ ഒരു പ്രധാന കാരണക്കാരനായിട്ടാണ് ഡോക്ടര്‍മാര്‍ പ്ലാസ്റ്റിക്കിനെ ചൂണ്ടിക്കാട്ടുന്നത്. പൊതുസ്ഥലത്ത് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കത്തിക്കുന്നത് നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. പ്ലാസ്റ്റിക് ഉല്‍പന്നങ്ങളില്‍ വലിയൊരു വിഭാഗം തന്നെ കാര്‍സിനോജന്‍ ആണെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് കത്തുമ്പോള്‍ ഡയോക്‌സിന്‍, ഫുറാന്‍സ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ് തുടങ്ങി നിരവധി മാരകമായ വിഷവാതകങ്ങളാണ് പുറംതള്ളപ്പെടുന്നത്. ഇവ ശ്വസിക്കുന്നതിനും ഇടയാക്കുകയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending