Connect with us

kerala

ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

ഭാഗ്യലക്ഷമിയും സംഘവും തന്നെ മര്‍ദ്ദിച്ചതില്‍ പരാതിയില്ലെന്നും തെറ്റു മനസിലായെന്നുമാണ് വിജയ് പി നായര്‍ ഇന്നലെ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍ അര്‍ധരാത്രിയോടെ ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Published

on

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ച ഡോ.വിജയ് പി നായരരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. വിവാദ വീഡിയോകള്‍ പ്രചരിപ്പിച്ച് കുപ്രസിദ്ധി നേടിയ യൂട്യൂബ് ബ്ലോഗര്‍ വിജയ് പി നായരുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസാണ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്.

ഭാഗ്യലക്ഷമിയും സംഘവും തന്നെ മര്‍ദ്ദിച്ചതില്‍ പരാതിയില്ലെന്നും തെറ്റു മനസിലായെന്നുമാണ് വിജയ് പി നായര്‍ ഇന്നലെ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍ അര്‍ധരാത്രിയോടെ ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

അതേസമയം ബിന്ദു അമ്മിണി, ലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ വിജയ് പി നായരുടെ യൂട്യൂബ് വീഡിയോകളുടെ ലിങ്കുകള്‍ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നുവെങ്കിലും സൈബര്‍ പൊലീസോ ലോക്കല്‍ പൊലീസോ കേസ് എടുത്തില്ല. വിഷയത്തില്‍ പൊലീസിനും നിയമത്തിനുമെതിരെ ഭാഗ്യലക്ഷ്മി ഇന്നലെ പൊട്ടിത്തെറിച്ചിരുന്നു.

സോഷ്യല്‍മീഡിയ വഴി സ്ത്രീകള്‍ക്കെതിരെ അശ്ലീല പ്രചരണം നടത്തിയ സംഭവത്തില്‍ ഡോ.വിജയ്.പി.നായരെ കൈകാര്യം ചെയ്ത സംഭവത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളോടാണ് ഭാഗ്യലക്ഷ്മി പൊട്ടിത്തെറിച്ചത്.

സാമൂഹികമാധ്യമങ്ങളിലൂടെ ആര്‍ക്കും ആരേയും എന്തും പറയാമെന്നാണോയെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ചോദിച്ചു. കുറച്ചു ദിവസമായിട്ട് ഡോ.വിജയ് പി നായര്‍ എന്ന് പറയുന്ന ഒരാള്‍ സ്ഥിരമായി കേരളത്തിലെ സ്ത്രീകളെ വൃത്തിക്കെട്ട രീതിയില്‍ അപമാനിക്കുകയാണ്. ഇയാള്‍ക്കെതിരേ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരുന്നു, ഞാനല്ല മറ്റുപലരും കൊടുത്തിരുന്നു. പക്ഷേ ഇതുവരെയായിട്ടും നടപടിയുണ്ടായില്ല. അതോടെയാണ് ഇന്ന് ഞങ്ങള്‍ അയാളെപ്പോയിക്കണ്ടത്. നിയമം കയ്യിലെടുക്കരുത് എന്ന് തന്നെയാണ് ആഗ്രഹമെന്നും പക്ഷേ എല്ലാം സമ്മതിച്ച അയാള്‍ക്കെതിരെ ഒരു നടപടി ഉണ്ടാകാതായതോടെ ഞങ്ങള്‍ പ്രതികരിച്ചത്.

നിയമം കൈയിലെടുക്കരുത് എന്ന കമന്റുകള്‍ വരും പക്ഷേ ഞങ്ങള്‍ ചോദിക്കട്ടേ നിയമം ഞങ്ങള്‍ കൈയില്‍ എടുക്കുന്നില്ല, നിയമപ്രകാരം ഞങ്ങള്‍ പരാതി നല്‍കിയല്ലോ അതെന്തായി?’ ഭാഗ്യലക്ഷ്മി ചോദിച്ചു. അയാള്‍ ഇത്തരത്തില്‍ ചെയ്തപ്പോള്‍ ഈ സദാചാരവാദിക്കള്‍ ഒക്കെ എവിടെയായിരുന്നു. ആരും അനങ്ങുന്നതുപോലുമില്ല. എന്താണത്,ആര്‍ക്കും ആരേയും എന്തും പറയാമെന്നാണോ. ഇവിടേ ഞങ്ങള്‍ ഇതല്ലാതെ വേറെന്താണ് ചെയ്യേണ്ടത്, ഭാഗ്യലക്ഷ്മി ചോദിച്ചു.
ഇനി ഇതിന്റെ പേരില്‍ ജയിലില്‍ പോകാനും തയാറാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടി ആക്രമണക്കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന് 3.30ന്

ശിക്ഷയെ സംബന്ധിച്ച വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് പ്രഖ്യാപിക്കും. ശിക്ഷയെ സംബന്ധിച്ച വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ആറു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

”യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്തത് സുനി മാത്രമല്ലേയെന്ന്?” എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ എല്ലാവരും ചേര്‍ന്നാണ് കുറ്റകൃത്യം നടന്നതെന്നും യഥാര്‍ത്ഥ പ്രതി ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

വാദത്തിനിടെ അനാവശ്യ വിവാദങ്ങള്‍ തുടക്കം മുതല്‍ സൃഷ്ടിക്കപ്പെട്ടുവെന്നും ”എന്റെ ഭൂതകാലം അന്വേഷിക്കേണ്ടവര്‍ തിരയട്ടെ” എന്നും ജഡ്ജി ഹണി എം. വര്‍ഗീസ് അഭിപ്രായപ്പെട്ടു.

വാദത്തിനിടെ പ്രതികളായ മാര്‍ട്ടിനും പ്രദീപും കണ്ണീരൊഴുക്കിയതായി കോടതിവിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

ദേശീയപാത വട്ടപ്പാറ വയഡക്റ്റില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

വാഹനം പൂര്‍ണമായും കത്തിനശിച്ചു.

Published

on

മലപ്പുറം: ദേശീയപാത വട്ടപ്പാറ വയഡക്റ്റിന് മുകളില്‍ ഓടി ക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. ചാവക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വാഹനം പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കാറിന് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

 

Continue Reading

kerala

നടി ആക്രമണക്കേസ്: പ്രതികള്‍ക്ക് പരമാവധി ശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

അതിജീവിത നിരപരാധിയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയതെന്നും അതിന് മുഴുവന്‍ ഉത്തരവാദിത്വവും പ്രതികളുടേതാണെന്നും പ്രോസിക്യൂഷന്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ വാദിച്ചു.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ നിശ്ചയിക്കുന്ന ഘട്ടത്തില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മില്‍ കനത്ത വാദപ്രതിവാദം. അതിജീവിത നിരപരാധിയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയതെന്നും അതിന് മുഴുവന്‍ ഉത്തരവാദിത്വവും പ്രതികളുടേതാണെന്നും പ്രോസിക്യൂഷന്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ വാദിച്ചു. യഥാര്‍ത്ഥ കുറ്റവാളി ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നും പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ സമൂഹത്തിന് മാതൃകയായിരിക്കണമെന്ന് പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ വി. അജയ് കുമാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ”സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടത്?” എന്നായിരുന്നു പ്രോസിക്യൂഷനോട് കോടതിയുടെ ചോദ്യം. പ്രോസിക്യൂഷന്‍ വാദത്തിന് കൂടുതല്‍ സമയം തേടിയപ്പോഴാണ് കോടതിയുടെ പ്രതികരണം.

പള്‍സര്‍ സുനി ഉള്‍പ്പെടെ കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍ കൂട്ടബലാത്സംഗത്തില്‍ കലാശിച്ച കൂട്ടത്തട്ടിക്കൊണ്ടുപോകല്‍ നടപ്പാക്കിയവരാണെന്നും അതിനാല്‍ എല്ലാവര്‍ക്കും ഒരേ തരത്തിലുള്ള പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നും പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കി.

അതേസമയം, പരമാവധി ശിക്ഷ നല്‍കാന്‍ സാഹചര്യമില്ലെന്നാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ വാദം. കുറ്റം അതിക്രൂര വിഭാഗത്തിലുള്ളതല്ലെന്നും ഇത് ഡല്‍ഹിയിലെ നിര്‍ഭയ കേസുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ അതിജീവിതയുടെ നിസ്സഹായ അവസ്ഥ പരിഗണിക്കേണ്ടതല്ലേ എന്നായിരുന്നു കോടതിയുടെ മറുപടി.

പ്രതികള്‍ക്കും കോടതിയില്‍ അവരുടെ വാദം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. വീട്ടില്‍ അമ്മ മാത്രമാണ്, കുറഞ്ഞ ശിക്ഷ നല്‍കണമെന്നു പള്‍സര്‍ സുനി അഭ്യര്‍ത്ഥിച്ചു. ഒന്നും ചെയ്തിട്ടില്ലെന്ന് മാര്‍ട്ടിന്‍ വാദിച്ചു. ഭാര്യയും രണ്ട് ചെറിയ കുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും മണികണ്ഠന്‍ ആവശ്യപ്പെട്ടു. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് വിജീഷ് അഭ്യര്‍ത്ഥിച്ചു.

Continue Reading

Trending