india
സംഭൽ മസ്ജിദ് പ്രസിഡന്റിന് ഇടക്കാല ജാമ്യമില്ല
അഡീഷണല്‍ ജില്ലാ ജഡ്ജി നിര്‍ഭയ് നാരായണ്‍ റായിയുടേതാണ് വിധി.

സംഭല്‍ മസ്ജിദ് സര്‍വ്വേയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ അറസ്റ്റിലായ ഷാഹി ജുമാമസ്ജിദ് പ്രസിഡന്റിന് ഇടക്കാല ജാമ്യം നിഷേധിച്ച് കോടതി. അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് മാര്‍ച്ച് 23 മുതല്‍ ജയിലില്‍ കഴിയുന്ന സംഭല്‍ ജുമാ മസ്ജിദ് പ്രസിഡന്റ് സഫര്‍ അലിയുടെ ഇടക്കാല ജാമ്യാപേക്ഷ വ്യാഴാഴ്ച സംഭാലിലെ ഒരു പ്രാദേശിക കോടതി തള്ളുകയായിരുന്നു.
അഡീഷണല്‍ ജില്ലാ ജഡ്ജി നിര്‍ഭയ് നാരായണ്‍ റായിയുടേതാണ് വിധി. ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്തുന്നതിനിടെ 700-800 പേരടങ്ങുന്ന ഒരു ജനക്കൂട്ടം തടിച്ചുകൂടി സര്‍വേ തടസപ്പെടുത്താന്‍ ശ്രമിച്ചു എന്ന് എതിര്‍ വക്കീല്‍ വാദിച്ചു. എന്നാല്‍ എഫ്.ഐ.ആറില്‍ സഫര്‍ അലിക്ക് സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പറയുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആസിഫ് അക്തര്‍ പറഞ്ഞു.
2024 നവംബര്‍ 25ന് ഒരു പത്രസമ്മേളനം നടത്തി, സംഭവം ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചു എന്നതാണ് സഫര്‍ അലിക്കെതിരെയുള്ള ഏക കുറ്റം. ഒരു പത്രസമ്മേളനത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത് തെറ്റായ തെളിവുകള്‍ കെട്ടിച്ചമയ്ക്കുന്നതിന് തുല്യമല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ സഫര്‍ അലിയുടെ പ്രസ്താവന മാറ്റാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ വക്കീല്‍ പറഞ്ഞു.
ജനക്കൂട്ടത്തെ സംഘടിപ്പിക്കല്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍, പൊതു സ്വത്തിന് കേടുപാടുകള്‍ വരുത്തല്‍, തെറ്റായ വസ്തുതകള്‍ കെട്ടിച്ചമയ്ക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. വാദങ്ങളുടെ അടിസ്ഥാനത്തില്‍, കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം നിഷേധിക്കുകയും ഏപ്രില്‍ രണ്ടിന് പതിവ് ജാമ്യാപേക്ഷ പരിഗണിക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.
മുഗള്‍ കാലഘട്ടത്തിലെ പള്ളിയില്‍ സര്‍വേ നടത്താനുള്ള കോടതി ഉത്തരവിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മാര്‍ച്ച് 23 നായിരുന്നു അദ്ദേഹം അറസ്റ്റിലായത്. അതേ ദിവസം തന്നെ, ചന്ദൗസിയിലെ ഒരു കോടതി അലിയുടെ ജാമ്യാപേക്ഷ നിരസിക്കുകയും മൊറാദാബാദ് ജയിലിലേക്ക് രണ്ട് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി അയയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം സഫര്‍ അലിയുടെ അറസ്റ്റിനെത്തുടര്‍ന്ന്, ജില്ലാ ബാര്‍ അസോസിയേഷന്‍, സിവില്‍ കോടതി ബാര്‍ അസോസിയേഷന്‍, ടാക്‌സ് ബാര്‍ അസോസിയേഷന്‍, തഹസില്‍ ബാര്‍ അസോസിയേഷന്‍ എന്നിവയുള്‍പ്പെടെ നിരവധി നിയമ സംഘടനകള്‍ കോടതി പരിസരത്ത് ഒരു യോഗം വിളിച്ചുചേര്‍ക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
സഫര്‍ അലിയുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ ജയിലില്‍ കാണാന്‍ അനുവദിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ അബ്ദുള്‍ റഹ്മാന്‍ ആരോപിച്ചു. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് അവര്‍ ആരോപിച്ചു. ന്യായമായ അന്വേഷണം നടത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലയില്‍ നിന്ന് മാറ്റണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.
മുഗള്‍ കാലഘട്ടത്തിലെ ഷാഹി ജുമാ മസ്ജിദ് ഒരു പുരാതന ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് നില്‍ക്കുന്നതെന്ന് അവകാശപ്പെട്ട് ഒരു ഹരജി വരികയും, 2024 നവംബര്‍ 24 ന്, കോടതി പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതിനല്‍കുകയും ചെയ്തതോടെയാണ് പ്രതിഷേധം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സംഭാലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. മസ്ജിദില്‍ നടത്തിയ സര്‍വേയ്ക്കിടെ നാട്ടുകാര്‍ പൊലീസുമായി ഏറ്റുമുട്ടി. ഇതില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 29 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
india
പ്രണയ പക; അധ്യാപികയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി വിദ്യാര്‍ത്ഥി
26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂര്‍വ വിദ്യാര്‍ഥി തീ കൊളുത്തിയത്.

മധ്യപ്രദേശിലെ ഭോപാലില്‍ അധ്യാപികയെ വിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതായി പരാതി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂര്‍വ വിദ്യാര്‍ഥി തീ കൊളുത്തിയത്. നര്‍സിംഗ്പൂര്‍ ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന എക്‌സലന്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. പ്രതി സൂര്യാന്‍ഷ് കൊച്ചാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയും പ്രതിയും തമ്മില്‍ രണ്ട് വര്‍ഷത്തിലേറെ പരിചയമുണ്ട്.
പ്രതി അധ്യാപകയുമായി ഏകപക്ഷീയമായ പ്രണയത്തിലായിരുന്നു. അധ്യാപിക ഇപ്പോള്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ നിന്നും പ്രതിയെ രണ്ട് വര്‍ഷം മുമ്പ് പുറത്താക്കിയിരുന്നു.
ഓഗസ്റ്റ് 15ന് സ്‌കൂളില്‍ നടന്ന പൊതു പരിപാടിയില്‍ സാരി ധരിച്ചെത്തിയ അധ്യാപികയെ പ്രതി വിലക്കുകയും ശാഖരിക്കുകയും ചെയ്തു. അധ്യാപിക നല്‍കിയ പരാതിയെത്തുടര്‍ന്ന് വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ (എസ്.ഡി.ഒ.പി) മനോജ് ഗുപ്ത പറഞ്ഞു.
വൈകുന്നേരം 3:30 ഓടെയാണ് സംഭവം. പെട്രോള്‍ നിറച്ച കുപ്പിയുമായി പ്രതി അധ്യാപികയുടെ വീട്ടിലേക്ക് പോയി. യാതൊരു മുന്നറിയിപ്പും കൂടാതെ പെട്രോള്‍ അവരുടെ മേല്‍ ഒഴിച്ച് തീകൊളുത്തുകയും തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. അധ്യാപികക്ക് പൊള്ളലേറ്റ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റത് ഗുരുതരമാണെങ്കിലും ജീവന് ഭീഷണയല്ലെന്ന് ഡോക്ടര്‍മാര്‍ ചികിത്സക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു.
ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 124 , മറ്റ് പ്രസക്തമായ വകുപ്പുകളും പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അധ്യാപികയുടെ പൂര്‍ണ്ണ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മനോജ് ഗുപ്ത പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ ഡോണ്‍ഗര്‍ഗാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കല്യാണ്‍പൂര്‍ ഗ്രാമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
india
പര്‍ദ ധരിച്ചവരെ തീവ്രവാദികളായി ചിത്രീകരിച്ച് ഗുജറാത്തിലെ സ്‌കൂളില്‍ നാടകം
സ്വാതന്ത്ര്യദിനത്തിലാണ് നാടകം അവതരിപ്പിച്ചത്

ഗുജറാത്തിലെ ഭാവ്നഗറിലെ കുംഭര്‍വാഡ സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ നാടകം ബുര്‍ഖയും പര്‍ദയും ധരിച്ച് തീവ്രവാദികളായി ചിത്രീകരിക്കുന്ന പെണ്‍കുട്ടികളെ കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് വ്യാപകമായ രോഷത്തിന് കാരണമായിട്ടുണ്ട്.
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും സാക്ഷ്യം വഹിച്ച പ്രകടനത്തില്‍ ബുര്‍ഖയും പര്‍ദയും ധരിച്ച പെണ്‍കുട്ടികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ചിത്രീകരിച്ചു. രാജ്യസ്നേഹത്തിന്റെ മറവില്‍ മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്താനും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി.
‘ഇതൊരു നാടകമല്ല, വിഷമാണ്,’ പ്രാദേശിക പ്രവര്‍ത്തകനായ ഷാഹിദ് ഖാന്‍ പറഞ്ഞു. ‘സ്വാതന്ത്ര്യ ദിനത്തില്‍, സാഹോദര്യത്തെയും സമത്വത്തെയും കുറിച്ച് സംസാരിക്കേണ്ട സമയത്ത്, അവര്‍ മുസ്‌ലിംകളെ അപമാനിക്കാന്‍ തിരഞ്ഞെടുത്തു.’
രാജ്യവ്യാപകമായി രോഷത്തിന് ഇടയാക്കിയ വീഡിയോ പിന്നീട് വൈറലായി. പൊതു ഇടങ്ങളില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന വിദ്വേഷത്തിന്റെ വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷത്തെ നാടകം പ്രതിഫലിപ്പിക്കുന്നുവെന്ന് പൗരന്മാരും സമുദായ നേതാക്കളും പറയുന്നു.
ഇത്തരമൊരു പ്രകടനം അനുവദിച്ച സ്‌കൂള്‍ മാനേജ്മെന്റിനെയും അധ്യാപകരെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. യോജിപ്പിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ക്ലാസ് മുറികള്‍ വിദ്വേഷത്തിന്റെ വേദികളാക്കി മാറ്റുകയാണെന്ന് സാമൂഹിക ഗ്രൂപ്പുകള്‍ വാദിക്കുന്നു.
തെരുവുകള്‍ മുതല്‍ ക്ലാസ് മുറികള്‍ വരെ മുസ്‌ലിംകള്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നുവെന്ന് അഭിഭാഷകന്‍ നസീം അഹമ്മദ് പറഞ്ഞു.
അന്വേഷണം നടക്കുകയാണെന്ന് പ്രാദേശിക അധികാരികള്‍ അറിയിച്ചെങ്കിലും ഇതുവരെ പോലീസ് പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.
india
പൊതുപരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍
ഔദ്യോഗിക വസതിയില്‍ ബുധനാഴ്ച നടന്ന ജന്‍ സണ്‍വായ് (പബ്ലിക് ഹിയറിംഗ്) പരിപാടിക്കിടെയാണ് സംഭവം.

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ ബുധനാഴ്ച നടന്ന ജന്‍ സണ്‍വായ് (പബ്ലിക് ഹിയറിംഗ്) പരിപാടിക്കിടെയാണ് സംഭവം.
ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, പ്രതി ആദ്യം പേപ്പറുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി, തുടര്‍ന്ന് മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിന് മുമ്പ് ആക്രോശിക്കുകയും നിലവിളിക്കുകയും ചെയ്തു. ഉടന്‍ തന്നെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
സംഭവത്തോട് പ്രതികരിച്ച് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പറഞ്ഞു, ‘ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രിയാണ് ഡല്‍ഹിയെ മുഴുവന്‍ നയിക്കുന്നത്, ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ അപലപിക്കപ്പെടും, അത് കുറയുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഈ സംഭവം സ്ത്രീസുരക്ഷയെ തുറന്നുകാട്ടുന്നു. ദില്ലി മുഖ്യമന്ത്രി സുരക്ഷിതയല്ലെങ്കില്‍, ഒരു സാധാരണക്കാരനോ സാധാരണ സ്ത്രീയോ എങ്ങനെ സുരക്ഷിതരാകും?’
-
Film23 hours ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala3 days ago
കോട്ടയത്ത് റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
വനിതകള്‍ അമ്മയുടെ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമായിരുന്നു; ആസിഫ് അലി
-
kerala3 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി
-
india3 days ago
ദേശീയ പതാക കാലുകള്‍ കൊണ്ട് മടക്കിവെക്കാന്‍ ശ്രമിച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
-
india3 days ago
‘അദാനിയേയും അംബാനിയേയും സഹായിക്കാന്‍ ബിഹാറില്‍ 65 ലക്ഷം വോട്ടുകള്‍ വെട്ടി’; വോട്ട് കൊള്ളക്കെതിരെ രാഹുല്‍ ഗാന്ധി