hospital
നഴ്‌സുമാരെ നിയമിക്കുന്നില്ല ; മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനം താളം തെറ്റുന്നു
കോഴിക്കോട് :സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് ആനുപാതികമായി സ്റ്റാഫ് നഴ്‌സുമാരുടേയോ അനുബന്ധ ജീവനക്കാരുടെയോ നിയമനമെന്നാവശ്യത്തോട് മുഖം തിരിച്ച് ആരോഗ്യവകുപ്പ്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജീവനക്കാരുടെ കുറവ് കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടും ഒഴിവ് വന്ന തസ്തികകളില്‍ പോലും ആരോഗ്യവകുപ്പ് നിയമനങ്ങള്‍ നടത്തിയിട്ടില്ല.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷാലിറ്റി കോംപ്ലക്സ് (പിഎംഎസ്‌എസ് വൈ ബ്ലോക്ക്) പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ പോലും പുതിയ നിയമനം നടത്താതെ നിലവിലെ ജീവനക്കാര്‍ക്ക് മേല്‍ അമിത ജോലിഭാരം നല്‍കുന്ന സമീപനമാണ് ആരോഗ്യവകുപ്പിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. നഴ്‌സുമാരാണ് ഇതില്‍ ഏറെ വെല്ലുവിളി നേരിട്ടു വരുന്നത്. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്‍റെ ചട്ടങ്ങള്‍ പ്രകാരം നഴ്സ്-രോഗി അനുപാതം 1:4 ആണെങ്കിലും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇത് 1:40 ആണ്.നാല് രോഗിക്ക് ഒരു നഴ്‌സ് വേണ്ട സ്ഥാനത്ത് 100 രോഗിക്ക് ഒരു നഴ്‌സ് എന്ന രീതിയിലാണ് മെഡിക്കല്‍ കോളജില്‍ മുന്നോട്ട് നീങ്ങുന്നത്. ഇത് 1:10 എങ്കിലുമാക്കി പുനഃക്രമീകരിക്കുകയാണെങ്കില്‍ മാത്രമേ രോഗികള്‍ക്ക് ആവശ്യമായ പരിചരണം ലഭ്യമാകുവെന്ന് കേരള ഗവ.നഴ്‌സസ് യൂണിയന്‍ പറയുന്നു.
ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്‍റെ ചട്ടങ്ങളിലെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജില്‍ 1,004 ഹെഡ് നഴ്സുമാര്‍, 4,008 നഴ്‌സിംഗ് ഓഫിസര്‍മാര്‍, 937 നഴ്‌സിംഗ് അസിസ്റ്റന്‍റുമാര്‍, 1669 ഹോസ്പിറ്റല്‍ അസിസ്റ്റന്‍റുമാര്‍ (അറ്റന്‍ഡര്‍മാര്‍) എന്നിങ്ങനെ തസ്തിക വേണമെന്നാണ് കണ്ടെത്തിയത്. എന്നാല്‍ നഴ്സുമാരും ഹെഡ് നഴ്സുമാരും കൂടി ആകെ 500 പേരാണ് മെഡിക്കല്‍ കോളജിലുള്ളത്.
200 നഴ്‌സിംഗ് അസിസ്റ്റന്‍റ്, ദിവസ വേതനത്തില്‍ നിയമിക്കപ്പെടുന്ന 220 പേര്‍ എന്നിവരും ചേരുന്നതാണ് അംഗസഖ്യ. മെഡിക്കല്‍ കോളജിലെ എട്ട് ചികിത്സാ കേന്ദ്രങ്ങളിലേക്കാണ് ഈ നഴ്‌സുമാരെ വെച്ച് മുന്നോട്ട് നീക്കുന്നത്. സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കില്‍ 2016ല്‍ 250 തസ്തിക അനുവദിച്ചതിന് ശേഷം കാര്യമായ നിയമനങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല.
hospital
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
വൈദ്യുതി പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ ഈ മരുന്ന് കൊടുക്കണമായിരുന്നോ എന്നാണ് കൂട്ടിരിപ്പുക്കാരുടെ ചോദ്യം
വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മുടങ്ങി. ഗര്‍ഭിണികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതിയില്ലന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ബാബുലാല്‍ പറഞ്ഞു. ജനറേറ്റര്‍ കേടാണെന്നും ഡീസലുമില്ലെന്നും ബാബുലാല്‍ വ്യക്തമാക്കി. വൈദ്യുതി എപ്പോള്‍ വരുമെന്ന് അറിയില്ല അതുകൊണ്ട് മുന്‍കരുതല്‍ എന്ന നിലയ്ക്ക് രണ്ടു ഗര്‍ഭിണികളെയാണ് ജില്ല ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ തൊട്ട് കറണ്ട് ഇല്ലെന്ന് അവിടെയുണ്ടായിരുന്നവര്‍ പറയുന്നു. നാല് മണിക്കും ആറുമണിക്കും വേദന വരാനുള്ള മരുന്ന് കൊടുത്തിരുന്നു. വൈദ്യുതി പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ ഈ മരുന്ന് കൊടുക്കണമായിരുന്നോ എന്നാണ് കൂട്ടിരിപ്പുക്കാരുടെ ചോദ്യം.
ഡീസലില്ല, വാങ്ങാന്‍ ബ്ലോക്കില്‍ നിന്ന് ഫണ്ട് അനുവദിച്ചു തന്നിട്ടില്ലെന്നാണ് സൂപ്രണ്ടിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി.
hospital
ആലപ്പുഴയിലെ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായി
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മാതാവ് പരാതി നല്‍കി.
ഗുരുതര വൈകല്യങ്ങളോടെ നവജാത ശിശു ജനിച്ച സംഭവത്തില്‍ ആരോപണം നേരിട്ട ആലപ്പുഴയിലെ ആശുപത്രിക്കെതിരെ വീണ്ടും പരാതി. കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെയാണ് വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്.
ഇതേ ആശുപത്രിയില്‍ ജനിച്ച ആലപ്പുഴ തെക്കനാര്യാട് അവലുകൂന്ന് പുത്തന്‍പുരയ്ക്കല്‍ ആഗേഷ്-രമ്യ ദമ്പതികളുടെ രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്നാണ് പരാതി.
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മാതാവ് പരാതി നല്‍കി. നിലവില്‍ ആരോപണം നേരിടുന്ന വനിത ഡോക്ടറാണ് അന്ന് ചികിത്സ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
പ്രസവത്തിനായി സെപ്റ്റംബര്‍ 29നാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. കുഞ്ഞിനെ വാക്വം ഉപയോഗിച്ച് പുറത്തെടുത്തതിലുണ്ടായ പിഴവാണ് വൈകല്യത്തിനു കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം
രണ്ടുമാസം കഴിഞ്ഞ് ഫിസിയോതെറപ്പിയിലൂടെ ശരിയാകുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴും ചലനശേഷി തിരിച്ചുകിട്ടിയിട്ടില്ല. സംഭവത്തില്‍ ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
Health
മഞ്ചേരിയില്‍ എംപോക്‌സ് രോഗലക്ഷണമുള്ളയാള്‍ ചികിത്സയില്‍
വിദേശത്തുനിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്.
മഞ്ചേരിയിൽ മങ്കി പോക്‌സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്പിള്‍
കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു.
വിദേശത്തുനിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്. പനിയും തൊലിപ്പുറത്തു ചിക്കൻപോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.
റിസൾട്ട് ഉച്ചയോടെ പ്രതീക്ഷിക്കുന്നു. സ്ഥിരീകരിച്ചിട്ടില്ല
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala9 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports1 day agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

