Connect with us

kerala

എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസിനോട് പ്രേമം; അജിത് കുമാറിന് പിന്നാലെ ബി അശോകും പട്ടികയില്‍

എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ട വിവാദം കെട്ടടങ്ങും മുന്‍പാണ് മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിവരങ്ങള്‍ പുറത്താകുന്നത്.

Published

on

കേരളത്തില്‍ ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന ഘട്ടത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസിനോടുള്ള അടുപ്പം കൂടുതലെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ട വിവാദം കെട്ടടങ്ങും മുന്‍പാണ് മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിവരങ്ങള്‍ പുറത്താകുന്നത്.

2024 ഓഗസ്റ്റ് 10-ന്, ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച വിചാരസത്രം എന്ന സെമിനാറില്‍ ബി. അശോക് പങ്കെടുക്കുകയും, കേരളത്തിലെ യുവത പ്രതീക്ഷകള്‍ എന്ന വിഷയത്തില്‍ ക്ലാസ് എടുക്കുകയും ചെയ്തു. നിലവില്‍ കൃഷിവകുപ്പ് സെക്രട്ടറിയാണ് ബി അശോക്. നേരത്തെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന ഘട്ടത്തില്‍ അശോകിന്റെ ആര്‍എസ്എസ് ബന്ധത്തെ ചോദ്യം ചെയുകയും, നടപടി എടുക്കുകയും ചെയ്തിരുന്നു. നരേന്ദ്ര മോദിയെ പുകഴ്ത്തി ലേഖനം എഴുതിയതിനായിരുന്നു അന്ന് അദേഹത്തിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.

പിന്നാലെ ഭരണത്തില്‍ വന്ന വി.എസ് അച്ചുതാനന്ദന്‍ അശോകുമായി അകലം പാലിക്കുകയും ചെയ്തു. എന്നാല്‍ അങ്ങനെ ഒരു ഉദ്യോഗസ്ഥനെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കുന്ന വേളയില്‍ കെഎസ്ഇബി ചെയര്‍മാന്‍ ആയി നിയമിച്ചതും, പിന്നീട് കൃഷി വകുപ്പ് സെക്രട്ടറി, കാര്‍ഷിക സര്‍വകലാശാലയുടെ വിസി ആയും സ്ഥാനം നല്‍കിയതും. കര്‍ഷകരുടെ പല ന്യായമായ ആവശ്യങ്ങളും ബി അശോക് നിരസിച്ചതായുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കര്‍ഷക വിരുദ്ധ സമീപനമുള്ള കേന്ദ്രസര്‍ക്കാരുമായി ബന്ധമുള്ള ഉദ്യോഗസ്ഥനില്‍ നിന്നും അതെ പ്രതീക്ഷിക്കാനും കഴിയു. എന്തായാലും ബി അശോകിന്റെ ഈ നീക്കത്തിനെതിരെ നടപടി വേണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും. ഉയര്‍ന്നു കഴിഞ്ഞു.

എഡിജിപി എം ആര്‍ അജിത് കുമാര്‍ രണ്ട് തവണ ആര്‍എസ്എസ് നേതാക്കളെ കണ്ട വിവരം. പുറത്ത് വന്നതിന് പിന്നാലെയാണ് മറ്റൊരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ഇത്തരമൊരു ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് പിണറായി വിജയന്‍ പറഞ്ഞിട്ടാണ് എന്നാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്ന ആക്ഷേപം. ആരോപണം ഉന്നയിച്ച് 21 ദിവസങ്ങള്‍ക്കു ശേഷമാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് പോലും ഉത്തരവിടുന്നത്. സമാനമായ രീതിയില്‍ മറ്റൊരു ഉദ്യോഗസ്ഥനും ആര്‍എസ്എസ് അനുഭാവ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത്, പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്കു നേരെ വെടിയുതിര്‍ത്തു; ഭര്‍ത്താവ് അറസ്റ്റില്‍

മംഗലംഡാം പൂതകോട് ആണ് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ എടുത്ത് വെടിയുതിര്‍ത്തത്.

Published

on

പാലക്കാട് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്കു നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. മംഗലംഡാം പൂതകോട് ആണ് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ എടുത്ത് വെടിയുതിര്‍ത്തത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പാലക്കാട് മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍ ശിവന്‍ (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്. കാല്‍മുട്ടിന് പരിക്കേറ്റ മേരി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Continue Reading

kerala

ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി; ഗുരുതര പരിക്ക്

ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് താഴേക്ക് ചാടികയായിരുന്നു.

Published

on

വയനാട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി. ഇതര സംസ്ഥാന തെഴിലാളിയായ മനോജ് കിഷന്‍ (28) ആണ് കെഎസ്ആര്‍ട്ടിസി സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് ചാടിയത്.

ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് താഴേക്ക് ചാടികയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും ബസ്സില്‍ കയറിയ മനോജ് ചുണ്ടേല്‍ മുതല്‍ ബസ്സിനുള്ളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബസ് ജീവനക്കാര്‍ അറിയിച്ചു.
കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ എ ടി സി 25 ബസ്സില്‍ വെച്ച് മാനന്തവാടി ദ്വാരകയ്ക്ക് സമീപമായിരുന്നു സംഭവം.

Continue Reading

kerala

തിരുവനന്തപുരത്ത് 10 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

നേമം സ്വദേശി വിഷ്ണു രാജ്, കരമന സ്വദേശി സനോജ് എന്നിവരാണ് പിടിയിലായത്.

Published

on

തിരുവനന്തപുരം പാറശ്ശാലയില്‍ ആന്ധ്രാ പ്രദേശില്‍ നിന്നും ബസില്‍ കടത്തിയ 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. നേമം സ്വദേശി വിഷ്ണു രാജ്, കരമന സ്വദേശി സനോജ് എന്നിവരാണ് പിടിയിലായത്.

ആന്ധ്രയില്‍ നിന്ന് ആദ്യം നാഗര്‍കോവിലേക്കെത്തിച്ച കഞ്ചാവ് പിന്നീട് തിരുവനന്തപുരത്തേക്ക് എത്തിക്കവെയാണ് പാറശ്ശാലയില്‍വെച്ച് പിടികൂടിയത്, പാറശ്ശാല പൊലീസും ഡാന്‍സാഫും നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. പിടിയിലായ വിഷ്ണു രാജ ഒരു കൊലപാതക കേസില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു

Continue Reading

Trending