Connect with us

india

അർ‌ജുനെ തേടി ആറാം നാൾ, തിരച്ചിൽ പുനരാരംഭിച്ചു; രക്ഷാദൗത്യത്തിന് സേനയെത്തും

11 മണിയോടെ തിരച്ചിലിനായി സൈന്യവും എത്തും.

Published

on

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ തിരച്ചിൽ പുനഃരാരംഭിച്ചു. കനത്ത മഴയെ തുടർന്നാണ് ശനിയാഴ്ച രാത്രി എട്ടരയോടെ തിരച്ചിൽ നിർത്തിവെച്ചത്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ ദുരന്തമുഖത്ത് എത്തിച്ചിട്ടുണ്ട്. 11 മണിയോടെ തിരച്ചിലിനായി സൈന്യവും എത്തും. ബെലഗാവിയിൽ നിന്നുള്ള 60 അംഗ സംഘമാണ് തിരച്ചിലിൽ പങ്കാളികളാവുക. ഉച്ചക്ക് രണ്ടുമണിയോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകട സ്ഥലത്തെത്തും.

തിരച്ചിലിന് ഐ.എസ്.ആർ.ഒയുടെ സഹായവും തേടിയിട്ടുണ്ട്. അപകടസ്ഥലത്തെ ഉപഗ്രഹ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ ലഭ്യമാക്കും. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം നടത്തിയ റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലില്‍ ഒരു സിഗ്നല്‍ ലഭിച്ചിരുന്നു. റഡാറിൽ ലോറിയുണ്ടെന്ന് തെളിഞ്ഞ സ്ഥലത്താണ് പരിശോധന നടത്തുക. ഏകദേശം ഹൈവേയുടെ മധ്യഭാഗത്തായി അടിഞ്ഞുകൂടിയ മൺകൂനയിലാണ് യന്ത്രഭാഗത്തിന്റേതെന്ന് കരുതാവുന്ന സിഗ്നൽ ലഭിച്ചത്. ഇത് ലോറിയുടേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കുന്നിടിഞ്ഞ് ആറു മീറ്ററോളം ഉയരത്തിൽ ഹൈവേയിൽ മൺകൂന രൂപപ്പെട്ടിരുന്നു. നീക്കുന്തോറും മണ്ണിടിയുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്.

തിരച്ചിൽ നടക്കുന്നിടത്ത് കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് വിവരം. ആറാംദിവസമാണ് അർജുനെ കണ്ടെത്താനായി തിരച്ചിൽ തുടരുന്നത്.നിലവിലെ രക്ഷാദൗത്യത്തിൽ വിശ്വാസമില്ലെന്നും തിരച്ചിലിനായി സൈന്യത്തെ ഇറക്കണമെന്നും അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ദൗത്യത്തിന് സൈന്യത്തെ അയക്കണമെന്നാവശ്യപ്പെട്ട് അർജുന്റെ കുടുംബം പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.

കനത്ത മഴ രക്ഷാദൗത്യത്തിന് തടസ്സമാണ്. കര്‍ണാടക എസ്.ഡി.ആര്‍.എഫിന്റെ സംഘം, കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, അര്‍ജുന്റെ ബന്ധു ജിതിന്‍ തുടങ്ങിയവര്‍ അപകടസ്ഥലത്തേക്ക് തിരച്ചിലിനായി പുറപ്പെട്ടിട്ടുണ്ട്.

കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളക്ക് സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. മലപ്പുറം എടവണ്ണപ്പാറയിലേക്ക് തടിയുമായി വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഒരുവശത്ത് ചെങ്കുത്തായ മലനിരകളും മറുവശത്തു ഗംഗാവലി നദിയുമുള്ള സ്ഥലത്താണ് അപകടം.

india

മലയോര മേഖലയില്‍ പ്ലാസ്റ്റിക് നിരോധനം; ഹൈക്കോടതി ഉത്തരവില്‍ വിശദീകരണം തേടി സുപ്രിംകോടതി

ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോടാണ് വിശദീകരണം തേടിയത്.

Published

on

മലയോര മേഖലയില്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവില്‍ വിശദീകരണം തേടി സുപ്രീംകോടതി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോടാണ് വിശദീകരണം തേടിയത്. ബ്രഹ്‌മപുരം വിഷയം പരിഗണിക്കാനുള്ള പ്രത്യേക ബെഞ്ച് രൂപീകരണ ഉത്തരവും ഹാജരാക്കണമെന്ന് നിര്‍ദേശം.

നാലാഴ്ചക്കകം വിശദീകരണം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. പരിഗണനാ വിഷയത്തിന് പുറത്ത് നിന്നാണ് ഹൈക്കോടതിയുടെ നിരോധന നടപടിയെന്നായിരുന്നു ഹരജിക്കാരുടെ വാദം.

Continue Reading

india

334 രാഷ്ട്രീയ പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 334 അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളെ (ആര്‍യുപിപിഎസ്) തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച പട്ടികയില്‍ നിന്ന് ഒഴിവാക്കി.

Published

on

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 334 അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളെ (ആര്‍യുപിപിഎസ്) തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച പട്ടികയില്‍ നിന്ന് ഒഴിവാക്കി. രാഷ്ട്രീയ ഭൂപ്രകൃതിയെ ശുദ്ധീകരിക്കാനുള്ള സമഗ്രവും നിരന്തരവുമായ തന്ത്രമായി ഇസി വിശേഷിപ്പിച്ച ഏറ്റവും പുതിയ റൗണ്ടായിരുന്നു ഡീലിസ്റ്റ് ചെയ്യല്‍.

1961 ലെ ആദായനികുതി നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകളും (റിസര്‍വേഷനും അലോട്ട്മെന്റും) പാര്‍ട്ടിയുടെ രജിസ്ട്രേഷനായുള്ള പാര്‍ട്ടി മാര്‍ഗനിര്‍ദേശങ്ങള്‍ സൂചിപ്പിക്കുന്നില്ലെങ്കില്‍, 1961-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 29 ബി, സെക്ഷന്‍ 29 സി എന്നിവ പ്രകാരം ഡീലിസ്റ്റ് ചെയ്ത RUPP-കള്‍ക്ക് ഇനി ആദായനികുതി ഇളവുകള്‍ ലഭിക്കില്ല. ആറ് വര്‍ഷത്തേക്ക് തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍, രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് അത് നീക്കം ചെയ്യപ്പെടും. കൂടാതെ, ആര്‍ പി ആക്റ്റ് 1951 ലെ സെക്ഷന്‍ 29 എ പ്രകാരം, പാര്‍ട്ടികള്‍ രജിസ്‌ട്രേഷന്‍ സമയത്ത് പേര്, വിലാസം, ഭാരവാഹികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കണം, എന്തെങ്കിലും മാറ്റം കമ്മീഷനെ കാലതാമസം കൂടാതെ അറിയിക്കണം.

ഈ വര്‍ഷം ജൂണില്‍, EC അതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും ജനപ്രാതിനിധ്യ നിയമത്തിനും കീഴില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കുന്നതിനെക്കുറിച്ച് 345 RUPP യുടെ പരിശോധനാ അന്വേഷണങ്ങള്‍ നടത്താന്‍ സംസ്ഥാന/യുടി ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരോട് (സിഇഒ) നിര്‍ദ്ദേശിച്ചിരുന്നു.

സിഇഒമാര്‍ അന്വേഷണം നടത്തി, ഈ ആര്‍യുപിപികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി, ഓരോ കക്ഷിക്കും വ്യക്തിപരമായ ഹിയറിംഗിലൂടെ പ്രതികരിക്കാനും അവരുടെ വാദം അവതരിപ്പിക്കാനും അവസരമൊരുക്കി. തുടര്‍ന്ന്, സിഇഒമാരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, മൊത്തം 345 ആര്‍യുപിപികളില്‍ 334 ആര്‍യുപിപികളും മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. പട്ടികയില്‍ നിന്ന് വ്യതിചലിച്ചവര്‍ക്ക് ഓര്‍ഡര്‍ ലഭിച്ച് 30 ദിവസത്തിനകം EC യില്‍ അപ്പീല്‍ നല്‍കാം. 2,520 RUPP കള്‍ കൂടാതെ നിലവില്‍ ആറ് ദേശീയ പാര്‍ട്ടികളും 67 സംസ്ഥാന പാര്‍ട്ടികളും പോളിംഗ് പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

india

ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

Published

on

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

Trending