Connect with us

Culture

ദുരന്ത സ്മരണയില്‍ ഫലസ്തീനികള്‍ നക്ബ ആചരിച്ചു

Published

on

 

ജറൂസലം: ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ പോരാട്ടം ശക്തമാക്കാന്‍ ആഹ്വാനം ചെയ്തും നഷ്ടപ്പെട്ട മണ്ണിന്റെ വീണ്ടെടുപ്പിന് പ്രതിജ്ഞ പുതുക്കിയും ഫലസ്തീന്‍ ജനത നക്ബ ദിനം ആചരിച്ചു.
ഏഴര ലക്ഷം ഫലസ്തീനികളെ നിഷ്‌കരുണം അടിച്ചിറക്കിയും അഞ്ഞൂറിലേറെ ഗ്രാമങ്ങളും പട്ടണങ്ങളും തകര്‍ത്തും ഇസ്രാഈല്‍ രാഷ്ട്രം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ 69-ാം ദുരന്തവാര്‍ഷിക ദിനത്തില്‍ ഫലസ്തീനിലെങ്ങും റാലികളും മാര്‍ച്ചുകളും അരങ്ങേറി. സയണിസ്റ്റ് അധിനിവേശത്തിനെതിരെ മെഴുകുതിരി കത്തിച്ചും സൈറണുകള്‍ മുഴുക്കിയും ജനം തെരുവിലിറങ്ങി.
ഇസ്രാഈലിലെ ജയിലുകളില്‍ 1500ഓളം ഫലസ്തീന്‍ തടവുകാര്‍ നടത്തുന്ന നിരാഹാര സമരം 29-ാം ദിവസത്തേക്ക് പ്രവേശിച്ച പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഇത്തവണത്തെ നക്ബ ദിനാചരണം.
വെസ്റ്റ്ബാങ്കില്‍ റാലിക്ക് സമാപനം കുറിച്ച് നടന്ന പരിപാടിയില്‍ തടവുകാരുടെ കുട്ടികള്‍ പ്രസംഗിച്ചു. നക്ബ ദിനത്തില്‍ നിസ്സഹകരണത്തില്‍ പങ്കെടുക്കാന്‍ ഇസ്രാഈലില്‍ ജയിലില്‍ നിരാഹാരം കിടക്കുന്ന ഫലസ്തീന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂതി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 1948ല്‍ ഫലസ്തീനികളെ അവരുടെ മണ്ണിനിന്ന് അടിച്ചിറക്കിയതിന് ഇസ്രാഈല്‍ മാപ്പുപറയണമെന്ന് ഫലസ്തീന്‍ മുഖ്യ കൂടിയാലോചകന്‍ സാഇബ് എറകാത്ത് ആവശ്യപ്പെട്ടു. ഫലസ്തീനികള്‍ക്ക് അവകാശങ്ങളെല്ലാം നിഷേധിച്ച് തെരുവിലേക്ക് തള്ളിയതിന്റെ ദേശീയ ദുരന്തമാണ് നക്ബയെന്ന് അദ്ദേഹം പറഞ്ഞു. 1948 മെയ് 14നായിരുന്നു ഇസ്രാഈല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. അന്ന് അടിച്ചിറക്കപ്പെട്ട ദശലക്ഷക്കണക്കിന് ഫലസ്തീനികളില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരും അവരുടെ പിന്മുറക്കാരും ദുരന്ത സ്മരണകളുമായി ഫലസ്തീനിന് അകത്തും പുറത്തുമുള്ള അഭയാര്‍ത്ഥി ക്യാമ്പുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ദുരന്ത സ്മകരണകളുമായി ജീവിതം തള്ളിനീക്കുകയാണ്.
ഫലസ്തീനിലെ ഗസ്സയിലും വെസ്റ്റ്ബാങ്കിലും ജോര്‍ദാന്‍, ലബനാന്‍, സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലും അഭയാര്‍ത്ഥികളായി നരകിക്കുകയാണ് അവര്‍. സ്വന്തം വീടുകളിലേക്ക് മടങ്ങുന്നതില്‍നിന്ന് ഇസ്രാഈല്‍ അവരെ തടഞ്ഞിരിക്കുകയാണ്. യു.എന്‍ പ്രമേയപ്രകാരം തങ്ങള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ അവകാശമുണ്ടെന്ന് ഫലസ്തീനികള്‍ പറയുന്നുണ്ടെങ്കിലും ഇസ്രാഈല്‍ അത് അംഗീകരിക്കുന്നില്ല.
ലോകത്തിന്റെ പല ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായി ചിതറിക്കിടക്കുന്ന ഫലസ്തീനികള്‍ എന്നെങ്കിലുമൊരിക്കല്‍ മടങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. അത്തരമൊരു പ്രതീക്ഷയുടെ പ്രതീകമായി തകര്‍ക്കപ്പെട്ട വീടുകളുടെ താക്കോലുകള്‍ ഇന്നും അവര്‍ സൂക്ഷിക്കുകയും തലമുറകള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
7,60,000 ഫലസ്തീനികളാണ് ഒറ്റയടിക്ക് അടിമത്വത്തിലേക്ക് അടിച്ചിറക്കപ്പെട്ടത്. തുടര്‍ന്ന് അവരും അവരുടെ പിന്മുറക്കാരും പൗരത്വം പോലുമില്ലാതെ ലോകത്തിന്റെ പല ഭാഗങ്ങളിലും അലഞ്ഞുതുടങ്ങി. ഇസ്രാഈല്‍ രൂപീകരണത്തിന്റെ തുടര്‍ന്നുള്ള ദിനങ്ങളില്‍ പത്തോളം കൂട്ടക്കുരുതികളും അരങ്ങേറി. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമടക്കം പതിനായിരക്കണക്കിന് ഫലസ്തീനികളെയാണ് ഇസ്രാഈല്‍ കൊന്നുതള്ളിയത്.
ഫലസ്തീനികളെ ഭൂമുഖത്ത് തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സയണിസ്റ്റ് നീക്കങ്ങള്‍. ഫലസ്തീനിന്റെ അടയാളം പോലും അവശേഷിക്കരുതെന്ന് ഇസ്രാഈലിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്ഥലനാമങ്ങള്‍ പോലും തിരുത്തിയെഴുതി. അറബി പേരുകള്‍ക്ക് പകരം ഹീബ്രു പേരുകള്‍ എഴുതിച്ചേര്‍ത്തു.
ചരിത്രസ്മാരകങ്ങള്‍ തച്ചുടച്ചും അവയുടെ ചരിത്രങ്ങള്‍ തിരുത്തിയെഴുതിയും സയണിസ്റ്റുകള്‍ ഒരു പ്രദേശത്തെ വേരോടെ പിഴുതെറിയാന്‍ ശ്രമിച്ചതിന്റെ ദുരന്ത സ്മരണയാണ് നക്ബ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending