Connect with us

Culture

ദുരന്ത സ്മരണയില്‍ ഫലസ്തീനികള്‍ നക്ബ ആചരിച്ചു

Published

on

 

ജറൂസലം: ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ പോരാട്ടം ശക്തമാക്കാന്‍ ആഹ്വാനം ചെയ്തും നഷ്ടപ്പെട്ട മണ്ണിന്റെ വീണ്ടെടുപ്പിന് പ്രതിജ്ഞ പുതുക്കിയും ഫലസ്തീന്‍ ജനത നക്ബ ദിനം ആചരിച്ചു.
ഏഴര ലക്ഷം ഫലസ്തീനികളെ നിഷ്‌കരുണം അടിച്ചിറക്കിയും അഞ്ഞൂറിലേറെ ഗ്രാമങ്ങളും പട്ടണങ്ങളും തകര്‍ത്തും ഇസ്രാഈല്‍ രാഷ്ട്രം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ 69-ാം ദുരന്തവാര്‍ഷിക ദിനത്തില്‍ ഫലസ്തീനിലെങ്ങും റാലികളും മാര്‍ച്ചുകളും അരങ്ങേറി. സയണിസ്റ്റ് അധിനിവേശത്തിനെതിരെ മെഴുകുതിരി കത്തിച്ചും സൈറണുകള്‍ മുഴുക്കിയും ജനം തെരുവിലിറങ്ങി.
ഇസ്രാഈലിലെ ജയിലുകളില്‍ 1500ഓളം ഫലസ്തീന്‍ തടവുകാര്‍ നടത്തുന്ന നിരാഹാര സമരം 29-ാം ദിവസത്തേക്ക് പ്രവേശിച്ച പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഇത്തവണത്തെ നക്ബ ദിനാചരണം.
വെസ്റ്റ്ബാങ്കില്‍ റാലിക്ക് സമാപനം കുറിച്ച് നടന്ന പരിപാടിയില്‍ തടവുകാരുടെ കുട്ടികള്‍ പ്രസംഗിച്ചു. നക്ബ ദിനത്തില്‍ നിസ്സഹകരണത്തില്‍ പങ്കെടുക്കാന്‍ ഇസ്രാഈലില്‍ ജയിലില്‍ നിരാഹാരം കിടക്കുന്ന ഫലസ്തീന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂതി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 1948ല്‍ ഫലസ്തീനികളെ അവരുടെ മണ്ണിനിന്ന് അടിച്ചിറക്കിയതിന് ഇസ്രാഈല്‍ മാപ്പുപറയണമെന്ന് ഫലസ്തീന്‍ മുഖ്യ കൂടിയാലോചകന്‍ സാഇബ് എറകാത്ത് ആവശ്യപ്പെട്ടു. ഫലസ്തീനികള്‍ക്ക് അവകാശങ്ങളെല്ലാം നിഷേധിച്ച് തെരുവിലേക്ക് തള്ളിയതിന്റെ ദേശീയ ദുരന്തമാണ് നക്ബയെന്ന് അദ്ദേഹം പറഞ്ഞു. 1948 മെയ് 14നായിരുന്നു ഇസ്രാഈല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. അന്ന് അടിച്ചിറക്കപ്പെട്ട ദശലക്ഷക്കണക്കിന് ഫലസ്തീനികളില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരും അവരുടെ പിന്മുറക്കാരും ദുരന്ത സ്മരണകളുമായി ഫലസ്തീനിന് അകത്തും പുറത്തുമുള്ള അഭയാര്‍ത്ഥി ക്യാമ്പുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ദുരന്ത സ്മകരണകളുമായി ജീവിതം തള്ളിനീക്കുകയാണ്.
ഫലസ്തീനിലെ ഗസ്സയിലും വെസ്റ്റ്ബാങ്കിലും ജോര്‍ദാന്‍, ലബനാന്‍, സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലും അഭയാര്‍ത്ഥികളായി നരകിക്കുകയാണ് അവര്‍. സ്വന്തം വീടുകളിലേക്ക് മടങ്ങുന്നതില്‍നിന്ന് ഇസ്രാഈല്‍ അവരെ തടഞ്ഞിരിക്കുകയാണ്. യു.എന്‍ പ്രമേയപ്രകാരം തങ്ങള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ അവകാശമുണ്ടെന്ന് ഫലസ്തീനികള്‍ പറയുന്നുണ്ടെങ്കിലും ഇസ്രാഈല്‍ അത് അംഗീകരിക്കുന്നില്ല.
ലോകത്തിന്റെ പല ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായി ചിതറിക്കിടക്കുന്ന ഫലസ്തീനികള്‍ എന്നെങ്കിലുമൊരിക്കല്‍ മടങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. അത്തരമൊരു പ്രതീക്ഷയുടെ പ്രതീകമായി തകര്‍ക്കപ്പെട്ട വീടുകളുടെ താക്കോലുകള്‍ ഇന്നും അവര്‍ സൂക്ഷിക്കുകയും തലമുറകള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
7,60,000 ഫലസ്തീനികളാണ് ഒറ്റയടിക്ക് അടിമത്വത്തിലേക്ക് അടിച്ചിറക്കപ്പെട്ടത്. തുടര്‍ന്ന് അവരും അവരുടെ പിന്മുറക്കാരും പൗരത്വം പോലുമില്ലാതെ ലോകത്തിന്റെ പല ഭാഗങ്ങളിലും അലഞ്ഞുതുടങ്ങി. ഇസ്രാഈല്‍ രൂപീകരണത്തിന്റെ തുടര്‍ന്നുള്ള ദിനങ്ങളില്‍ പത്തോളം കൂട്ടക്കുരുതികളും അരങ്ങേറി. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമടക്കം പതിനായിരക്കണക്കിന് ഫലസ്തീനികളെയാണ് ഇസ്രാഈല്‍ കൊന്നുതള്ളിയത്.
ഫലസ്തീനികളെ ഭൂമുഖത്ത് തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സയണിസ്റ്റ് നീക്കങ്ങള്‍. ഫലസ്തീനിന്റെ അടയാളം പോലും അവശേഷിക്കരുതെന്ന് ഇസ്രാഈലിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്ഥലനാമങ്ങള്‍ പോലും തിരുത്തിയെഴുതി. അറബി പേരുകള്‍ക്ക് പകരം ഹീബ്രു പേരുകള്‍ എഴുതിച്ചേര്‍ത്തു.
ചരിത്രസ്മാരകങ്ങള്‍ തച്ചുടച്ചും അവയുടെ ചരിത്രങ്ങള്‍ തിരുത്തിയെഴുതിയും സയണിസ്റ്റുകള്‍ ഒരു പ്രദേശത്തെ വേരോടെ പിഴുതെറിയാന്‍ ശ്രമിച്ചതിന്റെ ദുരന്ത സ്മരണയാണ് നക്ബ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

ഇനി ജോര്‍ജുകുട്ടിയുടെ കാലം;’ദൃശ്യം 3′ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍

ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.

Published

on

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദ്യശ്യം 3 ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍. ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.

ആദ്യ രണ്ട് ഭാഗങ്ങള്‍ വലിയ വാണിജ്യ വിജയമായിരുന്നത് കൊണ്ട് തന്നെ ദൃശ്യം മൂന്നാം ഭാഗം ഭാഗം വരുമ്പോള്‍ എന്തൊക്കെ സസ്‌പെന്‍സ് ആണ് ചിത്രത്തിലുള്ളത് എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ റീമേക്കുകള്‍ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു. അജയ് ദേവ്ഗണ്‍ ആയിരുന്നു ഹിന്ദി ചിത്രത്തില്‍ നായകനായി എത്തിയിരുന്നത്. ശ്രിയ ശരണും തബുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നു. മലയാളത്തില്‍ ദൃശ്യം 3 വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ദൃശ്യം 3 ഹിന്ദി പതിപ്പ് ആദ്യം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ വ്യക്തത വരുത്തിയിരുന്നു സംവിധായകന്‍ ജീത്തു ജോസഫ്.

മലയാളത്തിന്റെ സ്‌ക്രിപ്റ്റിന് വേണ്ടി അവര്‍ കാത്തിരിക്കുകയാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്. മോഹന്‍ലാല്‍ വീണ്ടും ജോര്‍ജുകുട്ടിയായി വരുമ്പോള്‍ കുടുംബ കഥയ്ക്കാണ് പ്രാധാന്യം എന്നും ജീത്തു ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് ദൃശ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തത്.

Continue Reading

Film

‘തുടരും’ ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്നു

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ വിവരം നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Published

on

തിരുവനന്തപുരം: വന്‍ വിജയമായി മാറിയ തുടരും എന്ന ചിത്രത്തിന് ശേഷം സൂപ്പര്‍താരം മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ വിവരം നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രവും പോസ്റ്റിനോടൊപ്പം പങ്കിട്ടിട്ടുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിനായി മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിന് ഉണ്ട്.

”ഒരു കഥാകാരനും ഒരു ഇതിഹാസവും വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഒരു പ്രപഞ്ചം ഇളകിമറിയുന്നു… തുടരും ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഞങ്ങളോടൊപ്പം മറ്റൊരു യാത്രയ്ക്ക്. നിങ്ങളുടെ അനുഗ്രഹത്തോടെ മറ്റൊരു അധ്യായം നെയ്യുന്നു,” എന്നായിരുന്നു ആഷിഖ് ഉസ്മാന്റെ കുറിപ്പ്.

പുളിക്കാരന്‍ സ്റ്റാറാ, ഇഷ്‌ക്, ആദി എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവിയാണ് പുതിയ സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. നരന്‍, പുലിമുരുകന്‍, തുടരും എന്നിവയില്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ച ഷാജി കുമാര്‍ ഛായാഗ്രഹണം കൈകാര്യം ചെയ്യും. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

അതേസമയം, മലയാളത്തിലെ ഈ വര്‍ഷത്തെ വമ്പന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാലിനും ശോഭനക്കും പുറമേ പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. കെ.ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.

ഇതിനിടെ, ഫഹദ് ഫാസില്‍, നസ്ലെന്‍, അര്‍ജുന്‍ ദാസ്, ഗണപതി എന്നിവരെ ഒരുമിപ്പിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ടോര്‍പിഡോയും തരുണ്‍ മൂര്‍ത്തിയുടെ വരാനിരിക്കുന്ന പ്രോജക്ടുകളിലൊന്നാണ്.

 

Continue Reading

india

വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍

ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

Published

on

പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.

അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.

Continue Reading

Trending