Views
ചന്ദ്രിക: ശബ്ദമില്ലാത്തവരുടെ ശബ്ദം
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
(മാനേജിങ് ഡയരക്ടര്‍, ചന്ദ്രിക)
ഇന്ത്യയിലെ ന്യൂനപക്ഷ-പിന്നാക്ക-ദലിത് മുന്നേറ്റത്തിന്റെ ഇതിഹാസ പന്ഥാവിലെ നാഴികക്കല്ലുകളിലൊന്നിന്റെ പേരാണ് ചന്ദ്രിക. പ്രസിദ്ധീകരണത്തിന്റെ എണ്‍പത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ചന്ദ്രികക്ക് പറയാന്‍ രാജ്യത്തിന്റെയും കേരളത്തിന്റെയും വിശിഷ്യാ മലബാറിന്റെയും അധ:സ്ഥിത-മര്‍ദിത വിഭാഗങ്ങളുടെ ഉയര്‍ച്ചകളുടെ ഉജ്വല കഥകളാണ്. 1934 മാര്‍ച്ച് 26ന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ചന്ദ്രികയുടെ കഴിഞ്ഞ എട്ടരപ്പതിറ്റാണ്ട് കേരളീയ നവോത്ഥാനത്തിന്റെ നാള്‍വഴികള്‍ കൂടിയാണ്. പകലന്തിയോളം മണ്ണിലും ചേറിലും കടലിലും വിയര്‍പ്പൊഴുക്കിയിരുന്ന പട്ടിണിപ്പാവങ്ങളുടെ ശബ്ദമായുയര്‍ന്ന ചന്ദ്രികയുടെ ഉത്തരവാദിത്തം കേവലം സാമ്പത്തിക താല്‍പര്യങ്ങളുടേതല്ല. ബ്രിട്ടീഷ് വാഴ്ചക്കാലം മുതല്‍ ഇന്നോളം വരെ കീഴാളജനതയുടെ സമ്പൂര്‍ണമായ ക്ഷേമവികാസത്തിന്റെ ബാധ്യതകൂടിയാണ് അത് ഏറ്റെടുത്തിട്ടുള്ളത്. കെ.എം സീതിസാഹിബിലൂടെ തുടങ്ങിവെച്ച ആ മഹത്തായ ദൗത്യമാണ് ആധുനിക സാങ്കേതികവിദ്യയുടെ ഉച്ചസ്ഥായിയില്‍ ഇന്ന് സമൂഹത്തോട് തലയുയര്‍ത്തിനിന്ന് സംവദിക്കാന്‍ ചന്ദ്രികയെയും ഒരു സമൂഹത്തെയും പ്രാപ്തമാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കേവലമൊരു മാധ്യമസ്ഥാപനം മാത്രമല്ല ചന്ദ്രിക. മറിച്ച് അതൊരു ബഹുജനപ്രസ്ഥാനം കൂടിയാണ്. 1930കളില്‍ പത്ര പ്രസിദ്ധീകരണം ദുര്‍ഭലമായ കാലത്ത് ആരംഭിച്ച ന്യൂനപക്ഷ ക്ഷേമം മുദ്രയാക്കിയ മാധ്യമദൗത്യത്തിന്റെ അത്യപൂര്‍വമായ വിജയകരമായ പരീക്ഷണം. അത്യുച്ചത്തില്‍ വിലപിച്ചിട്ടും കേള്‍ക്കാത്ത അധികാരികളുടെ കാതുകളില്‍ അലയടിച്ച ശബ്ദമില്ലാത്തവരുടെ ശബ്ദം.
നിരക്ഷരരും ദരിദ്രരുമായ ഒരു ജനതയുടെ മുന്നിലേക്കാണ് ചന്ദ്രിക പ്രശോഭിതമായി വന്നണയുന്നത്. സീതിസാഹിബിന് പുറമെ സത്താര്‍സേട്ട്, പ്രഥമ മാനേജിങ് ഡയരക്ടര്‍ സി.പി. മമ്മുക്കേയി, എ.കെ കുഞ്ഞിമായിന്‍ഹാജി എന്നിവര്‍ നേതൃത്വം നല്‍കിയ ചന്ദ്രിക ബാലാരിഷ്ടതകള്‍ക്കിടയിലും ഏറ്റെടുത്ത ദൗത്യം അന്നത്തെ കാലത്ത് അനിതരസാധാരണമായിരുന്നു. പ്രതിസന്ധികളുടെ താളപ്പിഴകള്‍ മറികടന്ന് കെ.കെ മുഹമ്മദ്ഷാഫി തുടങ്ങിയ പത്രാധിപന്‍മാരിലൂടെ ചന്ദ്രിക മുന്നേറി. 1946 ല്‍ കോഴിക്കോട്ടേക്ക് മാറി .എ.കെ കുഞ്ഞിമായിന്‍ഹാജി, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരുടെ മാനേജിംഗ്ഡയറക്ടര്‍ പദവിയിലൂടെ ചന്ദ്രിക ഉയരങ്ങളിലേക്ക് കുതിച്ചു. 1950ലാണ് സി.എച്ച് മുഹമ്മദ് കോയ പത്രാധിപത്യം ഏറ്റെടുക്കുന്നത്. പ്രൊഫ. കെ.വി അബ്ദുറഹ്മാന്‍, വി.സി അബൂബക്കര്‍, പ്രൊഫ. മങ്കട അബ്ദുല്‍അസീസ്, റഹീംമേച്ചേരി തുടങ്ങിയ മണ്‍മറഞ്ഞ പത്രാധിപന്‍മാര്‍, എ.എം കുഞ്ഞിബാവ, പി.എ മുഹമ്മദ്കോയ, യു.എ. ബീരാന്‍, പി.എം അബൂബക്കര്‍ തുടങ്ങിയവര്‍ എല്ലാം ചന്ദ്രികയുടെ നേതൃസ്ഥാനങ്ങളിലിരുന്ന് തൂലിക ചലിപ്പിച്ചു. സി.എച്ചിലൂടെ കേരളത്തിന്റെ സാംസ്‌കാരിക -സാഹിത്യരംഗത്തും നിര്‍ണായകമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ചന്ദ്രികക്ക് കഴിഞ്ഞു. തനിക്ക് ആദ്യമായി എഴുത്തിനുള്ള പ്രതിഫലം സമ്മാനിച്ചത് ചന്ദ്രികയാണെന്ന് ജ്ഞാനപീഠ ജേതാവ് എം.ടി വാസുദേവന്‍ നായര്‍ ഏറെ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. സി.എച്ചിന്റെ കാലത്ത് കേരളത്തിലാകമാനം ഉണ്ടായിരുന്ന സാംസ്‌കാരിക മുന്നേറ്റത്തിന് അനുസൃതമായി ചന്ദ്രികയുടെ താളുകളിലൂടെ നിരവധി വിദ്യാഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങള്‍ രൂപംകൊണ്ടു. സര്‍വകലാശാലകള്‍. സ്‌കൂളുകള്‍, കോളജുകള്‍, മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയവ ചന്ദ്രികയുടെ കൂടി പ്രവര്‍ത്തനഫലമായി രൂപപ്പെട്ടതായിരുന്നു. ഫാറൂഖ് കോളജും കാലിക്കറ്റ് സര്‍വകലാശാലയും മലപ്പുറം ജില്ലയും ഇവയില്‍ പ്രധാനം.
സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ രാജ്യത്തിന്റയും ജനങ്ങളുടെയും വിശിഷ്യാ ന്യൂനപക്ഷങ്ങളുടെയും അവകാശപോരാട്ടങ്ങള്‍ ചന്ദ്രികയുടെ താളുകളിലൂടെയാണ് രൂപാന്തരം പ്രാപിച്ചത്. മതന്യൂനപക്ഷങ്ങള്‍ക്ക് തൊഴില്‍സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വെച്ചത് ചന്ദ്രികയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം വികസനം കാത്തുകിടന്ന പ്രദേശങ്ങള്‍ക്ക് ചന്ദ്രിക ഇന്ധനമായി. യുവാക്കളുടെയും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചന്ദ്രികയുടെ താളുകളിലൂടെ വെളിച്ചം കണ്ടു. അത് കണ്ടില്ലെന്ന ്നടിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക ്കഴിയില്ലെന്നായി.
രാജ്യത്തെ ന്യൂനപക്ഷപിന്നാക്ക ജനത അഭൂതപൂര്‍വമായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന, രാജ്യം സാമ്പത്തികവും സാമൂഹികവുമായി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ചന്ദ്രികക്കു കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നുവെന്ന് നാം തിരിച്ചറിയുന്നു. സ്വാതന്ത്ര്യസമര കാലത്തും ബാബരിമസ്ജിദ് ധ്വംസനത്തിന്റെ തൊണ്ണൂറുകളിലും തുടങ്ങി വര്‍ഗീയവിധ്വംസക ശക്തികള്‍ ഇന്ന് രാജ്യത്താകമാനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആപത്ഭീഷണികളെ തരണം ചെയ്യേണ്ടതെങ്ങനെയെന്നതിനെക്കുറിച്ച് കൂലങ്കഷമായി ചര്‍ച്ചകള്‍ നടന്നുവരുന്ന കാലഘട്ടമാണിത്. യുവാക്കളുടെയും പൊതുസമൂഹത്തിന്റെയും വിദ്യാഭ്യാസത്തിനും അവരുടെ ധിഷണാപരമായ പുരോഗതിക്കും അവരെ സമാധാനത്തിന്റെയും സത്യത്തിന്റെയും വഴികളിലൂടെ നയിക്കുന്നതിനുമുള്ള ഉത്തരവാദിത്തം കൂടി ചന്ദ്രിക നിര്‍വഹിക്കുന്നു. സമൂഹത്തില്‍ അന്ത:ഛിദ്രവും വര്‍ഗീയവൈരവും സൃഷ്ടിച്ച് അധികാരമുതലെടുപ്പിന് ശ്രമിക്കുന്ന നിഗൂഢശക്തികളെയും രാജ്യത്തിന്റെ അധികാരപ്പുറത്ത് കയറിയിരുന്ന് പാവപ്പെട്ടവരെയും അരികുവല്‍കരിക്കപ്പെട്ടവരെയും വെല്ലുവിളിക്കുകയും കശാപ്പ് ചെയ്യുകയും ചെയ്യുന്ന ശക്തികളെയും എതിര്‍ത്ത് പരാജയപ്പെടുത്തുന്നതിനുള്ള ദിശാബോധവും ചങ്കൂറ്റവും പകര്‍ന്നു നല്‍കുന്നതില്‍ ചന്ദ്രിക വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
നാടിനെ മതമൈത്രിയിലും പരസ്പരമാനവ സാഹോദര്യത്തിലും അണിമുറിയാതെ യോജിപ്പിച്ചുനിര്‍ത്താന്‍ മുസ്‌ലിംലീഗും ഇതര ജനാധിപത്യ രാഷ്ട്രീയ കക്ഷികളും വഹിക്കുന്ന മഹത്തായ ദൗത്യം വിജയിപ്പിച്ചെടുത്തത് ചന്ദ്രികയുടെ കൂടി പിന്തുണ കൊണ്ടാണെന്ന തിരിച്ചറിവ് സമൂഹത്തിനിന്നുണ്ട്. ആദര്‍ശനിഷ്ഠമായ സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും നിര്‍മിതിക്ക് ചന്ദ്രികയുടെ താളുകള്‍ വഹിക്കുന്ന സേവനത്തെ പ്രത്യേകം പ്രശംസിക്കേണ്ടതായുണ്ട്. വരാനിരിക്കുന്ന നാളുകളും ആശങ്കയുടെയും ആകുലതയുടേതുമാകാതിരിക്കാനുള്ള ജാഗ്രതയാണ് കാലം നമ്മോടേവരോടും ആവശ്യപ്പെടുന്നത്. അതിനുള്ള പ്രകാശഗോപുരമായി നിലകൊള്ളാന്‍ എന്തുകൊണ്ടും ചന്ദ്രികക്ക് കഴിയുമെന്ന ്നിസ്സംശയം പറയാന്‍കഴിയും.
വ്യവസ്ഥാപിതമായ മാധ്യമപ്രവര്‍ത്തനത്തിന്റെ കാലം പോയ് മറയുകയാണിന്ന്. ഓരോരുത്തരും വാര്‍ത്താലേഖകരായി മാറുന്ന സാമൂഹികമാധ്യമങ്ങളുടെ കാലം. ഇതിലെ വെല്ലുവിളികളും മുന്‍കാലത്തെപോലെ തന്നെ ഏറെയാണ്. സമ്പത്തും സ്വാധീനവുമുള്ള ആര്‍ക്കും സമൂഹത്തെ തെറ്റായ വഴിക്ക് നയിക്കാനും അധികാരകേന്ദ്രങ്ങളെ വരച്ചവരയില്‍ നിര്‍ത്താനും കഴിയുന്ന കാലം. താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി അധികാര, സാമ്പത്തിക ശക്തികളുടെ കുഴലൂത്തുകാരാവാതെ രാജ്യതല്‍പര്യവും ആദര്‍ശ പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമ പ്രവര്‍ത്തനത്തെയാണ് സമൂഹം ആഗ്രഹിക്കുന്നത്. ആ ജനാഭിലാഷത്തിന്റെ സാക്ഷാത്കാരമാണ് ചന്ദ്രികയുടെ ഈ എട്ടരപ്പതിറ്റാണ്ട് ചരിത്രം.
മുസ്‌ലിംകളാദി ന്യൂനപക്ഷ, അധഃസ്ഥിത പിന്നാക്ക ജനതയില്‍ അവകാശ ബോധവും സംഘടിത ശക്തിയും രൂപപ്പെടുത്തിയ പ്രസ്ഥാനമാണ് ചന്ദ്രിക. അവഗണനയുടെ ഇരുട്ടില്‍ കഴിഞ്ഞ ജനതയില്‍ അറിവും ആത്മവിശ്വാസവും പകര്‍ന്ന് വെളിച്ചത്തിലേക്ക് നയിച്ചു. അവരെ അധികാര ശക്തിയാക്കി. വിദ്യാഭ്യാസവും തൊഴിലും കൈവരിക്കാനുള്ള വഴികള്‍ തുറന്നുകൊടുത്തു. വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ സന്ധിയില്ലാതെ പൊരുതി. സമാധാനവും സംസ്‌കാരവും വിളയുന്ന മണ്ണായി കേരളത്തെ നിലനിര്‍ത്തുന്നതില്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുകയാണ് ചന്ദ്രിക.
kerala
‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf1 day agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

