Connect with us

Health

പാര്‍ക്കിന്‍സണ്‍സിനെ അറിയാം, അതിജീവിക്കാം

Published

on

ഇന്ന് ലോക പാര്‍ക്കിന്‍സണ്‍സ് ദിനമാണ്. ദൈനംദിന ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ പാര്‍ക്കിന്‍സണ്‍സ് എന്ന് ഉത്തരം പറയാന്‍ പലപ്പോഴും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല. ഒരു കൊതുക് വന്നിരുന്ന് കടിച്ചാല്‍ പോലും വേദന സഹിച്ചിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ സാധിക്കാത്ത ദുസ്സഹമായ അവസ്ഥയെക്കുറിച്ചൊന്ന് ആലോചിച്ച് നോക്കൂ. സമീപകാലം വരെ വലിയ ചികിത്സയൊന്നും ഇല്ലാതിരുന്ന രോഗം കൂടിയായിരുന്നു പാര്‍ക്കിന്‍സണ്‍സ്. എന്നാല്‍ ഡി ബി എസ് പോലുള്ള ചികിത്സാ രീതികളുടെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥ പാടേ മാറിയിരിക്കുന്നു.

എന്താണ് പാര്‍ക്കിന്‍സണ്‍സ്

ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് മസ്തിഷ്‌കത്തിന്റെ ചില ഭാഗങ്ങളിലെ നാഡികള്‍ക്ക് ക്ഷയം സംഭവിക്കുന്നത് കൊണ്ടാണ് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടാകുന്നത്. നൈഗ്രോ സ്ട്രയേറ്റല്‍ പാത്ത്വേ എന മസ്തിഷ്‌ക നാഡീ പാതയിലെ കോശ സന്ധികളില്‍ ഡോപ്പമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്ററിന്റെ സാന്നിദ്ധ്യം ഇല്ലാതാവുകയോ കുറയുകയോ ചെയ്യുന്നത് മൂലമാണ് പ്രധാനമായും പാര്‍ക്കിന്‍സണ്‍സ് ഉണ്ടാകുന്നത്. കൃത്യമായി ഏതെങ്കിലും ഒരു കാരണം മാത്രമായി ചൂണ്ടിക്കാണിക്കുവാന്‍ ശാസ്ത്രലോകത്തിന് ഇന്നും സാധിച്ചിട്ടില്ല എന്നതും പാര്‍ക്കിന്‍സണ്‍സിനെ സംബന്ധിച്ചുള്ള വസ്തുതയാണ്. 35 വയസ്സ് മുതല്‍ മുകളിലേക്ക് പ്രായമുള്ളവരില്‍ ഈ രോഗാവസ്ഥ കാണപ്പെടാറുണ്ടെങ്കിലും പ്രധാനമായും രോഗനിര്‍ണ്ണയം നടക്കാറുള്ളത് 50കളിലാണ്. അപൂര്‍വ്വമായി കുഞ്ഞുങ്ങളിലും (ജുവൈനല്‍ പാര്‍ക്കിന്‍സണ്‍സ്) കാണപ്പെടാറുണ്ട്.

വിറയല്‍ തന്നെയാണ് പാര്‍ക്കിന്‍സണ്‍സിന്റെ പ്രധാന ബുദ്ധിമുട്ടും ലക്ഷണവുമായി അനുഭവപ്പെടുന്നത്. എന്നാല്‍ ഇതോടൊപ്പം തന്നെ ഉറക്കം നഷ്ടപ്പെടുക, വിഷാദരോഗത്തിനടിമപ്പെടുക, അമിതമായ ഉത്കണ്ഠ കാണപ്പെടുക, ആഹാരം ഇറക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, പേശികളുടെ അയവ് നഷ്ടപ്പെടുകയും തന്മൂലം ശരീരഭാഗങ്ങള്‍ ദൃഢമായി മാറുകയും ചെയ്യുക, ചലനശേഷി കുറയുക തുടങ്ങിയ പ്രശ്‌നങ്ങളും കാണപ്പെടാറുണ്ട്.

ചികിത്സ

ഡോപ്പമിന്റെ അഭാവമാണ് രോഗകാരണമെന്നതിനാല്‍ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയുടെ പ്രധാന ലക്ഷ്യം ഡോപ്പമിനെ ശരിയായ നിലയില്‍ എത്തിക്കുക എന്നതാണ്. ഡോപ്പമിന്‍ നശിപ്പിക്കപ്പെടാതിരിക്കാനുള്ള മരുന്നുകളും ഡോപ്പമിന്‍ ഉത്തേജിപ്പിക്കാനുള്ള മരുന്നുകളും നല്‍കാറുണ്ട്. മസ്തിഷ്‌കത്തെ ഉത്തേജിപ്പാനുള്ള ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ എന്ന രീതി കൂടുതല്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിനകത്ത് ശസ്ത്രക്രിയ വഴി ഇലക്ട്രോഡുകള്‍ സ്ഥാപിച്ച് രോഗബാധിതമായ മേഖലയെ ഉത്തേജിപ്പിക്കുകയാണ് ഡി ബി എസിലൂടെ

ചെയ്യുന്നത്.
ഏറ്റവും പ്രധാനം ബന്ധുക്കളുടേയും കൂട്ടിരിപ്പുകാരുടേയും ക്ഷമയും സ്‌നേഹത്തോടെയുള്ള മനോഭാവവുമാണ്. ദൈനംദിന ജീവിതത്തെ പാടെ ദുരിതത്തിലാക്കുന്ന രോഗാവസ്ഥ എന്ന നിലയില്‍ രോഗിയുടെ മനോനിലയില്‍ വളരെ പെട്ടെന്ന് തന്നെ വലിയ മാറ്റങ്ങളുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിരാശ, മാനസിക സംഘര്‍ഷം തുടങ്ങിയവ രോഗി അഭിമുഖീകരിക്കേണ്ടി വരും. സ്വാഭാവികമായും ബന്ധുക്കളുടെ സ്‌നേഹത്തോടെയും അനുകമ്പയോടെയുമുള്ള പരിചരണം രോഗിയുടെ തുടര്‍ജീവിതത്തെ വലിയ രീതിയില്‍ സ്വാധീനിക്കും എന്ന് ഓര്‍മ്മിക്കുക.

തയാറാക്കിയത്
Dr. Jim Mathew
കൺസൽട്ടൻ്റ് ന്യൂറോ സർജൻ
ആസ്‌റ്റർ മിംസ് ഹോസ്പിറ്റൽ – കോഴിക്കോട്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

പിങ്ക് സോള്‍ട്ട് ആരോഗ്യത്തിന് യഥാര്‍ത്ഥത്തില്‍ നല്ലതാണോ?

പിങ്ക് സോള്‍ട്ട് അഥവാ ഹിമാലയന്‍ സോള്‍ട്ട്, ഇരുമ്പ്, മഗ്‌നീഷ്യം, കാല്‍സ്യം പോലുള്ള ധാതുക്കള്‍ അടങ്ങിയതിനാലാണ് പിങ്ക് നിറം കൈവരിക്കുന്നത്.

Published

on

ഭക്ഷണത്തിന്റെ രുചി നിര്‍ണയിക്കുന്ന ഏറ്റവും പ്രധാന ഘടകം ഉപ്പാണ്. അതിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്താല്‍ വിഭവത്തിന്റെ രുചിയില്‍ വലിയ മാറ്റം വരും. ചിലര്‍ക്ക് ഉയര്‍ന്ന സോഡിയം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍, സാധാരണ ഉപ്പിന് പകരമായി ഇപ്പോള്‍ പലരും ഉപയോഗിക്കുന്നത് പിങ്ക് സോള്‍ട്ട് (ഇന്തുപ്പ്) ആണ്. ഇത് സാധാരണ ഉപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമാണെന്ന് കരുതപ്പെടുന്നു.

പിങ്ക് സോള്‍ട്ട് അഥവാ ഹിമാലയന്‍ സോള്‍ട്ട്, ഇരുമ്പ്, മഗ്‌നീഷ്യം, കാല്‍സ്യം പോലുള്ള ധാതുക്കള്‍ അടങ്ങിയതിനാലാണ് പിങ്ക് നിറം കൈവരിക്കുന്നത്. കുറഞ്ഞ പ്രോസസ്സിംഗുള്ളതിനാല്‍ ഇത് കൂടുതല്‍ പ്രകൃതിദത്തമാണെന്ന് കരുതുന്നു. രാജസ്ഥാന്‍, പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ എന്നിവിടങ്ങളാണ് പ്രധാന ഉറവിടങ്ങള്‍.

സാധാരണ ഉപ്പും പിങ്ക് സോള്‍ട്ടും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ധാതുക്കളുടെ അളവിലാണ്. പിങ്ക് സോള്‍ട്ടില്‍ 84 ഓളം ട്രേസ് മിനറലുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് രക്തസമ്മര്‍ദമുള്ളവര്‍ക്ക് ഇത് നല്ലതാണെന്ന് പറയാറുണ്ട്. എന്നാല്‍ സാധാരണ ഉപ്പില്‍ ഈ ധാതുക്കള്‍ ഇല്ലെങ്കിലും തൈറോയ്ഡ് ആരോഗ്യത്തിന് ആവശ്യമായ അയോഡിന്‍ ചേര്‍ത്തിട്ടുണ്ട്. ഇത് അയോഡിന്‍ കുറവ് തടയാന്‍ സഹായിക്കുന്നു.

കുറഞ്ഞ അളവില്‍ ഉള്ള മഗ്‌നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം എന്നിവ അസ്ഥികളും പേശികളും ആരോഗ്യവാന്‍മാരാകാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു. സാധാരണ ഉപ്പിന്റെ ഏകീകൃത ഘടനയും രുചിയും കാരണം പാചകത്തിലും ബേക്കിങ്ങിലും ഇത് കൂടുതലായി ഉപയോഗിക്കുന്നു. പിങ്ക് സോള്‍ട്ടില്‍ അന്റികേക്കിങ് ഏജന്റുകള്‍ ഇല്ല, അയോഡിനും ചേര്‍ത്തിട്ടില്ല. എന്നാല്‍ രണ്ടു തരത്തിലും സോഡിയം അടങ്ങിയിരിക്കുന്നതിനാല്‍, മിതമായി മാത്രം ഉപയോഗിക്കണം. അമിതമായ സോഡിയം ഉപയോഗം ഉയര്‍ന്ന സമ്മര്‍ദം, ഹൃദ്രോഗം എന്നിവക്ക് കാരണമാകാം.

 

Continue Reading

Health

പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ലളിത മാര്‍ഗങ്ങള്‍

സമീകൃത ഭക്ഷണം ശീലമാക്കുക. പ്രോട്ടീന്‍ കൂടുതലും കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവുമായ സമീകൃതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

Published

on

പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് അത്യാവശ്യമാണ്. ഇത് സാധിക്കാത്ത പക്ഷം നാഡികള്‍, വൃക്കകള്‍, രക്തക്കുഴലുകള്‍ എന്നിവക്ക് കേടുവരുത്തുകയും ഹൃദ്രോഗം അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. രക്തത്തിലെ പഞ്ചസാര കൂടുമ്പോള്‍ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, കാഴ്ച മങ്ങല്‍ എന്നിവയും, കുറയുമ്പോള്‍ വിറയല്‍, വിയര്‍പ്പു, കണ്‍ഫ്യൂഷന്‍, വാക്ക് വ്യക്തത കുറയുക എന്നിവയും അനുഭവപ്പെടാം.

പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രധാന കാര്യങ്ങള്‍

സമീകൃത ഭക്ഷണം ശീലമാക്കുക. പ്രോട്ടീന്‍ കൂടുതലും കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവുമായ സമീകൃതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ധാരാളം പ്രോട്ടീന്‍, ഫൈബര്‍, നോണ്‍സ്റ്റാര്‍ച്ച് പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തിയ ഭക്ഷണം ദഹനം മന്ദഗതിയിലാക്കുകയും, ഭക്ഷണശേഷമുള്ള ഷുഗര്‍ പെട്ടെന്ന് ഉയരുന്നതു തടയുകയും ചെയ്യുന്നു.

ചീര, ബ്രൊക്കോളി പോലുള്ള പച്ചക്കറികള്‍ അന്നജത്തിനു മുന്‍പ് കഴിക്കുന്നത് ഷുഗര്‍ ഉയരുന്നത് കുറയ്ക്കും. ഭക്ഷണം ചവച്ച് നന്നായി കഴിക്കുക. വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തെ ബാധിക്കും. ശരിയായ ചവയ്ക്കല്‍ ദഹനവും പോഷകങ്ങളുടെ ആഗിരണവും മെച്ചപ്പെടുത്തും.

മൈന്‍ഡ്ഫുള്‍ ച്യൂയിങ്ങ് ഇന്‍സുലിന്‍ പ്രതികരണം മെച്ചപ്പെടുത്തുകയും, ഭക്ഷണശേഷം ഗ്ലൂക്കോസ് ഉയരുന്നത് തടയുകയും ചെയ്യും. സമ്മര്‍ദ്ദം നിയന്ത്രിക്കുക. സ്ട്രെസ് രക്തത്തിലെ പഞ്ചസാര ഉയരാന്‍ കാരണമാകുന്ന പ്രധാന ഘടകമാണ്. ശ്വസന വ്യായാമങ്ങള്‍, ധ്യാനം, ബോക്സ് ബ്രീത്തിങ്ങ് എന്നിവ പരിശീലിച്ച് കോര്‍ട്ടിസോള്‍ കുറയ്ക്കുകയും മനസിനെ ശാന്തമാക്കുകയും ചെയ്യാം.

സമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് ഗ്ലൂക്കോസ് ലെവല്‍ സ്ഥിരതയുള്ളതാക്കും. ഭക്ഷണശേഷം നടക്കുക.ഭക്ഷണത്തിന് ശേഷം കുറഞ്ഞത് 10 മിനിറ്റ് നടക്കുന്നത് ദഹനത്തിനും ഇന്‍സുലിന്‍ പ്രവര്‍ത്തനത്തിനും സഹായകരമാണ്. ഇത് ശരീരത്തിന് ഗ്ലൂക്കോസ് ഊര്‍ജമായി മാറ്റി ഉപയോഗിക്കാന്‍ സഹായിക്കുകയും ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

 

Continue Reading

Health

കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചു; ഞെട്ടിക്കുന്ന കണ്ടെത്തൽ

14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്

Published

on

കോപ്പൻഹേഗൻ: കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേം ബാങ്കിനാണ് ഈ വലിയ അമളി പിണഞ്ഞത്. 14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്.

ദുഃഖകരമെന്ന് പറയട്ടെ ജനിച്ച കുട്ടികളിൽ ചിലർക്കും പിതാവിൻ്റെ ജീനിൽ ലി-ഫ്രൗമേനി സിൻഡ്രം എന്ന അർബുദ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില കുഞ്ഞുങ്ങൾ ഇതിനോടകം മരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവാനായ യുവാവിൽ കാൻസർ കണ്ടെത്തിയിരുന്നില്ല. എന്നാൽ അയാളുടെ കോശത്തിൽ ജനിതകപരമായി കാൻസർ ഉണ്ടാകുന്ന ജനിതക വ്യതിയാനം മുൻകൂട്ടി കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണ്.

സ്പേം ദാതാവിൽ നിന്നും ബീജം സ്വീകരിക്കുമ്പോൾ നടത്തുന്ന സാധാരണ ജനിതക പരിശോധനകളിൽ കണ്ടെത്താനാകാത്ത അസുഖമാണിതെന്നാണ് വിലയിരുത്തൽ. ബിബിസി ഉൾപ്പെടെയുള്ള 14 പൊതുമേഖലാ ചാനലുകൾ യൂറോപ്യൻ സ്പേം ബാങ്കുമായി സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം വെളിച്ചത്ത് വന്നത്.

2005ൽ വിദ്യാർഥിയായിരിക്കെ ബീജ ദാനം ചെയ്യാൻ തുടങ്ങിയ അജ്ഞാതനായ ഒരു ദാതാവിൽ നിന്നാണ് 20 ശതമാനം വരെ കാൻസർ ബാധിതമായ ബീജം നിരവധി സ്ത്രീകളിൽ ഗർഭധാരണത്തിനായി ഉപയോഗിച്ചത്. 17 വർഷത്തിനിടയിൽ നിരവധി പേർക്ക് കുട്ടികളുണ്ടാകാൻ രോഗിയായ ഈ യുവാവിൻ്റെ ബീജം ഉപയോഗിച്ചിരുന്നു. ആരോഗ്യവാനായ യുവാവ് പ്രാഥമികമായി നടത്തുന്ന സ്റ്റാൻഡേർഡ് ഡോണർ സ്‌ക്രീനിംഗ് ടെസ്റ്റുകൾ വിജയിച്ചിരുന്നു.

ജനനത്തിനു മുമ്പ് അദ്ദേഹത്തിൻ്റെ ചില കോശങ്ങളിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചിരുന്നു. അസാധാരണമായ കോശ വളർച്ച നിയന്ത്രിക്കുന്നതിലൂടെ കാൻസർ വികസിക്കുന്നതിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ജീൻ ആയ ടിപി53 എന്ന ജീനിനെ ഈ മ്യൂട്ടേഷൻ ബാധിച്ചു.

അയാളുടെ ശരീരത്തിൽ മറ്റെവിടെയും മ്യൂട്ടേഷൻ ചെയ്യപ്പെട്ട ടിപി53 ജീൻ സാന്നിധ്യം ഉണ്ടായിരുന്നില്ലെങ്കിലും, അയാളുടെ ബീജത്തിൽ 20% വരെ മ്യൂട്ടേഷൻ സംഭവിച്ച ജീനുകൾ ഉണ്ടായിരുന്നു. ഈ ബാധിച്ച ബീജങ്ങളിൽ ഒന്നിൽ നിന്നാണ് ഒരു കുട്ടി ഗർഭം ധരിക്കുന്നതെങ്കിൽ ആ കുട്ടിയുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും മ്യൂട്ടേഷൻ സംഭവിക്കാം.

ഇത് കുഞ്ഞുങ്ങളിൽ അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഡെൻമാർക്ക് ആസ്ഥാനമായുള്ള യൂറോപ്യൻ ബീജ ബാങ്ക് 2023 നവംബറിൽ, വളരെ വൈകിയാണ് ഈ യുവാവിൻ്റെ ജനിതക വൈകല്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും നിരവധി കുഞ്ഞുങ്ങൾക്ക് കാൻസർ ബാധിക്കുകയും ചില കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തിരുന്നു.

Continue Reading

Trending