Connect with us

Video Stories

പിണറായി ഏകാധിപതി -രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന കൗണ്‍സില്‍

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമാറുന്നത് ഏകാധിപതിയെപ്പോലെയെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. മുഖ്യമന്ത്രിയുടെ പെരുമാറ്റം തിരുത്താന്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു. കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന സമിതിയില്‍ കാനത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും കൗണ്‍സില്‍ യോഗത്തിലുണ്ടായി. ടാറ്റക്കുവേണ്ടി നിലകൊണ്ടത് സി.പി.ഐ അല്ല. ബംഗാളില്‍ ടാറ്റയെ സഹായിച്ചത് ആരെന്ന് ഓര്‍ക്കണം. തെറ്റുകളില്‍ നിന്നും പാഠം പഠിച്ച പാര്‍ട്ടിയാണ് സി.പി.ഐ എന്നും കോടിയേരി ബാലകൃഷ്ണന് മറുപടിയായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

കഴിഞ്ഞ നാലുമാസം പാര്‍ട്ടിനേതൃത്വം സ്വീകരിച്ച നിലപാടുകള്‍ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു. കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടിക്ക് പൂര്‍ണ പിന്തുണ നല്‍കിയ യോഗം, റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ അഭിനന്ദിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ക്ക് നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് പിന്നീടു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ വേണം. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക നിയമവും കോടതികളും വേണമെന്നും സി.പി.ഐ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥന്‍മാര്‍ക്ക് നേരെ പൊതുപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ശാരീരികമായോ മാനസികമായോ നടപടികള്‍ ഉണ്ടാകരുതെന്നും കാനം പറഞ്ഞു.
വ്യാഴാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ ടാറ്റയുടെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് എല്‍.ഡി.എഫില്‍ ചോദിച്ചപ്പോള്‍ അതു സാധ്യമാകുമോ എന്ന സന്ദേഹത്തിലായിരുന്നു കാനം രാജേന്ദ്രനെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. അതിനു പോയാല്‍ ഒടുവില്‍ ടാറ്റക്ക് അങ്ങോട്ടു കൊടുക്കേണ്ടിവരുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് കാനം നല്‍കിയത്. ടാറ്റയുടെ ഭൂമി ആരാണ് എടുത്തതെന്ന് ജനങ്ങള്‍ക്ക് അറിയാം. തങ്ങളെ ടാറ്റയുടെ വക്താക്കളാക്കി മാറ്റാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം അറിയുന്നവരുടെ മുന്നില്‍ വിലപ്പോവില്ല. ടാറ്റയുടെ കൈവശമുണ്ടായിരുന്ന 1,37,000 ഏക്കര്‍ ഭൂമി ഏറ്റെടുത്തത് 1971ലെ അച്യുതമേനോന്‍ സര്‍ക്കാറാണ്. ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കാതെ ആ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.
1974ലെ ട്രിബ്യൂണല്‍ വിധിപ്രകാരം 57,359 ഏക്കര്‍ ഭൂമി ടാറ്റക്ക് തിരിച്ചുനല്‍കി. ഏറ്റെടുത്ത ഭൂമിയിലാണ് ഇരവികുളം ദേശീയ പാര്‍ക്കും മാട്ടുപ്പെട്ടി ഇന്‍ഡോ സിസ് പ്രോജക്ടും സ്ഥിതിചെയ്യുന്നത്. കണ്ണന്‍ ദേവന്‍ കമ്പനിയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ അന്നും ഇന്നും എ.ഐ.ടി.യു.സി ആണെന്നകാര്യം ആരും വിസ്മരിക്കരുത്. ടാറ്റക്ക് ഒരു സെന്റ് ഭൂമിയെങ്കിലും അധികമായുണ്ടെങ്കില്‍ അത് ഏറ്റെടുക്കുന്നതിന് സി.പി.ഐ എതിരല്ലെന്നും ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു.
കോണ്‍ഗ്രസ് ബന്ധമെന്ന ഉമ്മാക്കികാട്ടി സി.പി.ഐയെ ആരും ഭയപ്പെടുത്തേണ്ടെന്നും സി.പി.എം വിമര്‍ശനത്തിന് മറുപടിയായി കാനം പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയവരും കേന്ദ്രത്തില്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് സ്പീക്കറായവരും ഇവിടെയുണ്ട്. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് പറഞ്ഞത് വര്‍ഗീയതക്കെതിരെ മതനിരപേക്ഷ ശക്തികള്‍ ഒന്നിക്കണമെന്നാണ്. ഇത് തെരഞ്ഞെടുപ്പ് മുന്നണിയല്ല. സി.പി.ഐ പറയുന്നത് ന്യൂനപക്ഷ അഭിപ്രായമല്ല. എല്ലാ അംഗങ്ങളും ഒരുമിച്ചെടുത്ത തീരുമാനങ്ങളാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

 

Continue Reading

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

Trending