Connect with us

Culture

മുഖ്യമന്ത്രിക്ക് വധഭീഷണി: സുരക്ഷ ശക്തമാക്കി; ഭീഷണിപ്പെടുത്തിയയാളെ പൊലീസ് ചോദ്യം ചെയ്തുവരുന്നു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനുള്ളില്‍ വധിക്കുമെന്ന് ഭീഷണി. ഫോണിലൂടെയാണ് വധഭീഷണി നടത്തിയിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിക്ക് സുരക്ഷ ശക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ഫോണിലേക്കാണ് വധഭീഷണി കോള്‍ എത്തിയത്. തുടര്‍ന്ന് ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ ഉത്തരവിട്ടു. ഭീഷണിപ്പെടുത്തിയയാളെ പൊലീസ് ചോദ്യം ചെയ്തുവരുന്നതായാണ് സൂചന. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

international

വിമര്‍ശനം ശക്തമാകുന്നു; ഫിഫ പ്രഥമ സമാധാന പുരസ്‌കാരം ട്രംപിന് നല്‍കിയതിനെതിരെ പരാതി

മനുഷ്യാവകാശ സംഘടനയാ ‘ഫയര്‍സ്‌ക്വയര്‍’ ഫിഫ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നല്‍കി.

Published

on

വാഷിങ്ടണ്‍: രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന ലോക ഫുട്ബാള്‍ ഭരണസമിതിയുടെ നിയമം ലംഘിച്ച് ഫിഫ പ്രഥമ സമാധാന പുരസ്‌കാരം ട്രംപിന് നല്‍കിയതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ സംഘടനയാ ‘ഫയര്‍സ്‌ക്വയര്‍’ ഫിഫ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നല്‍കി.

ഫിഫയുടെ നിഷ്പക്ഷ നയവുമായി ബന്ധപ്പെട്ട് ഇന്‍ഫാന്റിനോ നാലു നിയമലംഘനങ്ങള്‍ നടത്തിയതായി ഫയര്‍സ്‌ക്വയര്‍ പരാതിയില്‍ പറയുന്നു. അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് ഇത്തരമൊരു പുരസ്‌കാരം നല്‍കുന്നത് ഫിഫയുടെ നിഷ്പക്ഷത നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് സംഘടന കുറ്റപ്പെടുത്തി.

സംഘടനയുടെ ലക്ഷ്യങ്ങളിലും നയങ്ങളിലും ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും സംഘടന വ്യക്തമാക്കി. കഴിഞ്ഞദിവസം വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററില്‍ നടന്ന ലോകകപ്പ് നറുക്കെടുപ്പ് വേദിയിലാണ് ഇന്‍ഫാന്റിനോ ട്രംപിന് പുരസ്‌കാരം സമ്മാനിച്ചത്.

മെഡലും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. ലോകത്തെ വിവിധ യുദ്ധങ്ങള്‍ അവസാനിപ്പിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തതിന്റെ അംഗീകാരമായാണ് പീസ് പ്രൈസ് ട്രംപിന് സമ്മാനിക്കുന്നതെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു. ജീവിതത്തിലെ വലിയ ബഹുമതികളിലൊന്നാണ് ഈ പുരസ്‌കാരമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ട്രംപും ഇന്‍ഫാന്റിനോയും അടുത്ത സുഹൃത്തുക്കളാണ്. ഗസ്സ വെടിനിര്‍ത്തല്‍ കരാറിനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് നൊബേല്‍ ലഭിക്കേണ്ടതായിരുന്നുവെന്ന് അടുത്ത അനുയായി കൂടിയായ ഇന്‍ഫാന്റിനോ മുമ്പ് പറഞ്ഞിരുന്നു.

ട്രംപിന്റ രാഷ്ട്രീയ നയങ്ങളെ പിന്തുണക്കുന്ന നിലപാടുകള്‍ നേരത്തെയും ഇന്‍ഫാന്റിനോ സ്വീകരിച്ചിരുന്നു. ആഗോള സമാധാനവും ഐക്യവും മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തികളെ അംഗീകരിക്കുന്നതിനായാണ് ഫിഫ സമാധാനം പുരസ്‌കാരം നല്‍കുന്നത്. കഴിഞ്ഞ നവംബറിലാണ് പുരസ്‌കാരം നല്‍കുന്ന കാര്യം ഫിഫ പ്രഖ്യാപിച്ചത്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ട്രംപിന് അവാര്‍ഡ് നല്‍കിയതെന്നും വിമര്‍ശനമുണ്ട്.

Continue Reading

kerala

ഇതുകൊണ്ടൊന്നും താന്‍ തളരാന്‍ ഉദ്ദേശിക്കുന്നില്ല; സൈബര്‍ ആക്രമണത്തിനെതിരെ അഡ്വ. ടി ബി മിനി

നടന്റെ കൂട്ടാളികള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന കൊലവിളിയും സൈബര്‍ ആക്രമണവും താന്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നുണ്ടെന്ന് ടി ബി മിനി ഫേസ്ബുക്കില്‍ കുറിച്ചു.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നതായി അതിജീവിതയുടെ അഭിഭാഷക അഡ്വ ടി ബി മിനി. ഇതുകൊണ്ടൊന്നും താന്‍ തളരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ടി ബി മിനി വ്യക്തമാക്കി.

നടന്റെ കൂട്ടാളികള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന കൊലവിളിയും സൈബര്‍ ആക്രമണവും താന്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നുണ്ടെന്ന് ടി ബി മിനി ഫേസ്ബുക്കില്‍ കുറിച്ചു.

വിധി കേരളത്തിലെ സ്ത്രീകളുടേയും അഭിഭാഷകരുടേയും എട്ട് വര്‍ഷമായി നടത്തി വന്ന പോരാട്ടത്തിനേറ്റ പ്രഹരമാണെന്ന് മിനി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കുറ്റം തെളിയാത്ത പശ്ചാത്തലത്തില്‍ മേല്‍ക്കോടതികളിലും പോരാട്ടം തുടരുമെന്ന് അഭിഭാഷക വ്യക്തമാക്കിയിരുന്നു.

Continue Reading

news

ഗുമ്മടി നര്‍സയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു; പൂജ ചടങ്ങില്‍ വികാരഭരിതനായി ശിവരാജ് കുമാര്‍

സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക് പോകുന്ന നേതാവായ നര്‍സയ്യയുടെ ജീവചരിത്രം ആസ്പദമാക്കിയ ബയോപിക്കില്‍ കന്നഡ സൂപ്പര്‍ താരം ശിവ രാജ്കുമാര്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്.

Published

on

യെല്ലാണ്ടു സി.പി.ഐയുടെ മുന്‍ എം.എല്‍.എയും ദരിദ്രരുടെ പോരാളിയുമായ ഗുമ്മടി നര്‍സയ്യയുടെ ജീവിതകഥയെ വെള്ളിത്തിരയില്‍ സംവിധായകന്‍ പരമേശ്വര്‍ ഹിവ്രാലെ എത്തിക്കുന്നു. സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക് പോകുന്ന നേതാവായ നര്‍സയ്യയുടെ ജീവചരിത്രം ആസ്പദമാക്കിയ ബയോപിക്കില്‍ കന്നഡ സൂപ്പര്‍ താരം ശിവ രാജ്കുമാര്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. പ്രവല്ലിക ആര്‍ട്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍. സുരേഷ് റെഡ്ഢിയാണ് ചിത്രം നിര്‍മിക്കുന്നത്.

ഇന്ന് പല്‍വഞ്ചയില്‍ നടന്ന ബ്രഹ്‌മാണ്ഡ മുഹൂര്‍ത്ത ചടങ്ങില്‍ ഛായാഗ്രഹണ മന്ത്രി കോമാട്ടിറെഡ്ഢി വെങ്കട് റെഡ്ഢി, കവിത, മല്ലു ഭാട്ടി വിക്രമര്‍ക്കയുടെ ഭാര്യ നന്ദിനി മല്ലു തുടങ്ങി നിരവധി രാഷ്ട്രീയപ്രമുഖര്‍ പങ്കെടുത്തു. ഗീത ശിവരാജ്കുമാര്‍ ആദ്യ ക്ലാപ്പ് നല്‍കി, കോമാട്ടി റെഡ്ഢി വെങ്കട്ട് റെഡ്ഢി ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തു, നന്ദിനി മല്ലു സ്‌ക്രിപ്റ്റ് കൈമാറി.

ചടങ്ങില്‍ സംവിധായകന്‍ പരമേശ്വരന്റെ വാക്കുകള്‍ ഇങ്ങനെ ”രാഷ്ട്രീയം തൊഴിലും ബിസിനസും അല്ല , അത് ഒരു സാമൂഹിക ഉത്തരവാദിത്തമാണ്. 20 വര്‍ഷം എം.എല്‍.എയായിരുന്ന ഗുമ്മടി നര്‍സയ്യ ഒരു രൂപ പോലും തന്റെ പേരില്‍ സമ്പാദിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മഹത്വം വെള്ളിത്തിരയില്‍ കാണിക്കേണ്ടതുണ്ട്. ഇത്രയും ഗംഭീര കഥയ്ക്ക് ഇത്രയും ഗംഭീര നായകനെ കിട്ടിയത് എന്റെ ഭാഗ്യമാണ്. ഡോ. ശിവരാജ് കുമാറിനോടും നിര്‍മാതാവ് എന്‍ സുരേഷ് റെഡ്ഢിയോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.’

നിര്‍മാതാവ് എന്‍ സുരേഷ് റെഡ്ഢിയുടെ വാക്കുകള്‍ ‘ ശിവരാജ് കുമാര്‍ യഥാര്‍ത്ഥ നായകനും നല്ല ഹൃദയമുള്ള മനുഷ്യനാണ്. ഈ കഥാപാത്ര ഏറ്റെടുത്തതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം രാഷ്ട്രീയത്തില്‍ പുതിയൊരു മാറ്റം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’.

നായകന്‍ ശിവരാജ് കുമാറിന്റെ വാക്കുകള്‍’ സന്തോഷത്തോടെയും അഭിമാനത്തോടെയും ഞാന്‍ ഈ കഥാപാത്രത്തെ സ്വീകരിക്കുന്നു. സംവിധായകന്‍ പരമേശ്വറിനോടും നിര്‍മാതാവിനോടും ഈ കഥാപാത്രം ഏല്‍പ്പിച്ചതില്‍ നന്ദി അറിയിക്കുന്നു. ഗുമ്മടി നര്‍സയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു. സ്വന്തം കാര്യം നോക്കി ജീവിക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കണമെന്ന് എന്റെ പിതാവ് എപ്പോഴും പറയുമായിരുന്നു. ഗുമ്മടി നര്‍സയ്യയെ കണ്ടപ്പോള്‍ ഞാന്‍ എന്റെ പിതാവിനെ കണ്ടതുപോലെയാണ് തോന്നിയത്. ഈ ചിത്രത്തിനായി ഞാന്‍ തെലുഗ് ഭാഷ പഠിച്ച് ഞാന്‍ ഡബ് ചെയ്യും. എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും ഈ ചിത്രം ഒരു പ്രചോദനമാകും’

ഗുമ്മടി നര്‍സയ്യയുടെ വാക്കുകള്‍ ഇങ്ങനെ’ ഈ സിസ്റ്റത്തില്‍ ഒരു മാറ്റം വേണം. ഞാന്‍ ഒരു മഹാനായ നേതാവല്ല, ഞാന്‍ നിങ്ങളെ പോലെ ഒരു സാധാരാണ മനുഷ്യനാണ്. ശിവരാജ് കുമാര്‍ ഈ വേഷം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം സമൂഹത്തില്‍ ഒരു വലിയ മാറ്റം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’.

ചിത്രത്തിന്റെ ഫസ്റ്റ്-ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും മറ്റ് അപ്ഡേറ്റുകളും ഇതിനോടകം തന്നെ വലിയ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. ഗുമ്മടി നര്‍സയ്യയായി ശിവ രാജ്കുമാറിന്റെ അവതരണം വ്യാപകമായ പ്രശംസ നേടി തെലുങ്ക് പ്രേക്ഷകരില്‍ വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തുകയും ചെയ്തു.

ടെക്‌നിക്കല്‍ ടീം : ബാനര്‍: പ്രവല്ലിക ആര്‍ട്‌സ് ക്രിയേഷന്‍സ്, നിര്‍മാതാവ്: എന്‍. സുരേഷ് റെഡ്ഡി (NSR), സംവിധായകന്‍: പരമേശ്വര്‍ ഹിവ്രാലെ, ഡി.ഒ.പി: സതീഷ് മുത്ത്യാല, എഡിറ്റര്‍: സത്യ ഗിഡുതുരി, സംഗീത സംവിധാനം: സുരേഷ് ബോബ്ബിളി , പി.ആര്‍.ഒ: ശബരി

 

Continue Reading

Trending