Culture
നോമ്പും ഉസ്മാനും പിന്നെ കെ.ടി ജലീലും….
പി.കെ ഫിറോസ്
ആലുവയില്‍ ഉസ്മാനെന്നയാളെ പോലീസുകാര്‍ മര്‍ദ്ധിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പരിക്കേറ്റയാളെ ‘നോമ്പുകാരന്’ എന്ന് വിശേഷിപ്പിച്ചത് മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നാണ് മന്ത്രി കെ.ടി ജലീലിന്റെ കണ്ടുപിടുത്തം. അതിന് ന്യായമായി പറഞ്ഞത് തല്ലിയവരുടെ കൂട്ടത്തില്‍ നോമ്പുകാരായ പോലീസുമുണ്ടായിരുന്നു എന്നതാണ്. ഒരു പാവം മനുഷ്യന്റെ കവിളെല്ല് അടിച്ചു പൊട്ടിച്ചിട്ട് നോമ്പുകാര്ക്കുണ്ടാവേണ്ട സഹന ശക്തിയെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന മന്ത്രിയുടെ തൊലിക്കട്ടിയെ അപാരം എന്നേ വിശേഷിപ്പിക്കാനാവൂ. ഒപ്പം ഒരു കാര്യം കൂടി സമര്‍ത്ഥമായി അദ്ധേഹം ഒളിച്ചു കടത്തുന്നുണ്ട്. കമ്യൂണിസ്റ്റ് കാപാലികരാല്‍ കൊല്ലപ്പെട്ട ശുക്കൂറിന്റെയും ഫസലിന്റെയും ശുഹൈബിന്റെയും മതം പറയുന്നത് മഹാപാപമാണത്രേ! ഭാഗ്യത്തിന് കൊന്നവരുടെ കൂട്ടത്തില്‍ മുസ്ലിംകളും ഉണ്ടായിരുന്നു എന്ന ന്യായം പറഞ്ഞിട്ടില്ല!!
ന്യൂനപക്ഷ വിഭാഗത്തില്പ്പെട്ടവര്ക്കെതിരെയോ ആദിവാസിദളിത് വിഭാഗത്തില്പ്പെട്ടവര്ക്കെതിരെയോ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങളുണ്ടായാലോ അവര്‍ കൊല ചെയ്യപ്പെട്ടാലോ അവരുടെ സ്വത്വത്തെ ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് പ്രതിഷേധമുയര്‍ത്തേണ്ടത് എന്ന കാര്യം ജലീലിന് അറിയാത്തത് കൊണ്ടാണോ, അതോ ദീര്‍ഘകാലം സ്വത്വരാഷ്ട്രീയ പ്ലാറ്റ്ഫോമില്‍ നിലയുറപ്പിച്ചതിനു ശേഷം അധികാരത്തിന്റെ അപ്പക്കഷ്ണം നുകരാന്‍ വേണ്ടി മാത്രം മറ്റൊരു പാളയത്തിലേക്ക് ചേക്കേറിയത് കൊണ്ട് മനപ്പൂര്‍വ്വം മറന്നതാണോ? ഒരു ഭാഗത്ത് ന്യൂനപക്ഷ സംരക്ഷണം അവകാശപ്പെടുകയും, സംഘ് പരിവാറുകളാല് കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തെ ഡല്‍ഹി വരെ ചെന്ന് സങ്കടമറിയിക്കാന്‍ വരെ താല്‍പ്പര്യം കാണിക്കുകയും ചെയ്ത മുഖ്യന്റെ പാര്‍ട്ടി ഇവിടെ അതേ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെ കൊന്നു തള്ളുകയും ചെയ്യുമ്പോള്‍ പിന്നെന്താണ് സര് പറയേണ്ടത്?
യു.ഡി.എഫിന്റെ ഭരണ കാലത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ നടന്നു എന്നാണ് പിന്നെയുള്ള വെളിപ്പെടുത്തല്‍. ആ കണക്ക് അവിടെ നില്ക്കട്ടെ! ഇവിടെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് പലപ്പോഴും തിരി കൊളുത്തിയത് ആരാണ്? ടി.പി ചന്ദ്രശേഖരനെ കൊല്ലാന്‍ പോയ ഇന്നോവ കാറിന്റെ പുറത്ത് മാഷാ അള്ളാഹ് എന്ന സിറ്റക്കറൊട്ടിച്ചത് എന്തിനായിരുന്നു സര്? കൊല നടത്തിയതിനു ശേഷം മുസ്ലിം തീവ്രവാദികളാണ് കൊല നടത്തിയത് എന്ന് പ്രചരിപ്പിച്ചത് എന്തിനു വേണ്ടിയായിരുന്നു സര്?
തലശ്ശേരിയിലെ ഫസലിനെ കൊന്ന് തള്ളിയതിനു ശേഷം രക്തത്തുള്ളികള്‍ ഒരു ടവ്വലിലാക്കി ആര്. എസ്.എസ്സുകാരന്റെ വീട്ടുപടിക്കല്‍ ഉപേക്ഷിച്ചത് ആരായിരുന്നു? നാദാപുരത്ത് രാഷ്ട്രീയ കാരണങ്ങളാലല്ലാതെ ഷിബിന്‍ എന്ന ചെറുപ്പക്കാരന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികാരമെന്നോണം കൊലപാതകികളുടെ മതം നോക്കി, ആ മതത്തില്‍പെട്ട ഒരു പ്രദേശത്തെ മുഴുവനാളുകളെയും കൊള്ളയടിച്ചത് ഏത് മതേതരത്വ പ്രവര്‍ത്തനമായിരുന്നു സര്? സ്വന്തം പാര്‍ട്ടിയില്‍ പെട്ട ഇത്തരക്കാരെ മതേതരത്വത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചിട്ട് പോരേ ആരുടെ ഭരണകാലത്താണ് വര്‍ഗ്ഗീയ കലാപങ്ങളുണ്ടായത് എന്ന കണക്ക് പരിശോധിക്കാന്‍?
ഭരണത്തിന്റെ വീഴ്ചകള്‍ മറച്ചുപിടിക്കാന്‍ മുട്ടിനു മുട്ടിനു നിങ്ങള്‍ ഉപയോഗിക്കുന്ന സംഘടനകളുടെ പേരാണല്ലോ എസ്.ഡി.പി.ഐയും വെല്‍ഫയര്‍ പാര്‍ട്ടിയും. ഈ സംഘടനകളോട് നിങ്ങളുടെ പാര്‍ട്ടിക്കുള്ള എതിര്‍പ്പില്‍ വല്ല ആത്മാര്‍ത്ഥതയുമുണ്ടോ? മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ലീഗിനെ തോല്‍പ്പിക്കാന്‍ വേണ്ടി മാത്രം എത്ര പഞ്ചായത്തിലാണ്, താങ്കളിപ്പോള്‍ ഓരം പറ്റി നില്ക്കുന്ന പാര്‍ട്ടി അവരുമായി സഖ്യമുണ്ടാക്കിയത്! അതറിയാന്‍ തദ്ധേശ മന്ത്രിയുടെ അധികാരമൊന്നും ഉപയോഗപ്പെടുത്തേണ്ടതില്ലല്ലോ!! ആ അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഒഴിവാക്കാന്‍ ചങ്കൂറ്റം കാണിച്ചിട്ടു പോരേ ഇത്തരം ഗീര്‍വാണ പ്രസ്താവനകള്‍?
‘
പിന്കുറിപ്പ്: ഒന്നരക്കിലോ ബീഫും വരട്ടി ന്യൂനപക്ഷ സംരക്ഷണവും അവകാശപ്പെട്ട് ഇനിയും വരണേ, ഇതു വഴിയേ….
Film
വാരണാസിയുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന് രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
Film
RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്
പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര് എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.
തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.
താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.
ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
Film
“നിലാ കായും”; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്, ചിത്രം നവംബർ 27ന്…
ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
ചിത്രത്തിന്റെ ട്രെയ്ലർ ഉടൻ പുറത്തു വരുമെന്നാണ് സൂചന. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും നൽകുന്ന സൂചന. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
-
GULF10 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories22 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

