Connect with us

News

ഖത്തര്‍ ലോകകപ്പ് വിവാദം: മിഷേല്‍ പ്ലാറ്റിനിയെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു

Published

on

പാരീസ്:2022 ലെ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ യുവേഫയുടെ മുന്‍ തലവനും ഫ്രഞ്ച് ഇതിഹാസ താരവുമായ മിഷേല്‍ പ്ലാറ്റിനിയെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. 2022 ലെ ലോകകപ്പ് വേദി സംബന്ധിച്ച വിവാദത്തില്‍ സാമ്പത്തിക ക്രമകേടുണ്ടെന്ന ആരോപണം അന്വേഷിക്കുന്ന ഫ്രഞ്ച് പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗമാണ് പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തത്. 2010 ലെ ഫിഫ കോണ്‍ഗ്രസ്സില്‍ വെച്ചായിരുന്നു 2018 ല്‍ റഷ്യക്കും 2022 ല്‍ ഖത്തറിനും ലോകകപ്പ് വേദി അനുവദിച്ചത്. അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ശക്തര്‍ ലോകകപ്പ് വേദിക്കായി രംഗത്തുള്ളപ്പോള്‍ ഖത്തര്‍ തെരഞ്ഞെടുക്കപ്പെട്ടത് വിവാദമായിരുന്നു. ഗുരുതരമായ സാമ്പത്തിക ക്രമേക്കേട് ഇതിന് പിറകിലുണ്ടെന്ന് യൂറോപ്പ് ആരോപിച്ചതിന് പിറകെയായിരുന്നു അന്വേഷണം നടന്നതും പ്ലാറ്റിനിയും അന്ന് ഫിഫയുടെ തലവനായിരുന്ന സെപ് ബ്ലാറ്ററും ആരോപണ വിധേയരായതും. തുടര്‍ന്ന് ഫിഫ എത്തിക്‌സ് കമ്മിറ്റി പ്ലാറ്റിനിക്കും ബ്ലാറ്റര്‍ക്കും ആദ്യം എട് വര്‍ഷത്തേക്കും പിന്നെ അത് ആറാക്കി ചുരുക്കിയും ഒടുവില്‍ നാല് വര്‍ഷമായും വിലക്ക് പ്രഖ്യാപിച്ചത്. 2016 ല്‍ പ്ലാറ്റിനി യുവേഫ അധ്യക്ഷ സ്ഥാനവും രാജിവെച്ചിരുന്നു. 2010 ല്‍ ഫിഫ കോണ്‍ഗ്രസില്‍ വെച്ച് ലോകകപ്പ് വേദി ഖത്തറിന് അനുവദിക്കുന്നതിന് മുമ്പ് താന്‍ അന്നത്തെ ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസി, ഇപ്പോഴത്തെ ഖത്തര്‍ അമീര്‍ എന്നിവര്‍ക്കൊപ്പം പ്രസിഡിഡണ്ടിന്റെ കൊട്ടാരത്തില്‍ വെച്ച് ഭക്ഷണം കഴിച്ചിരുന്നതായി പ്ലാറ്റിനി വെളിപ്പെടുത്തിയിരുന്നു ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നതിനോട് സര്‍ക്കോസിക്കും താല്‍പ്പര്യമുണ്ടായിരുന്നു. ഖത്തറിന് അനുകൂലമായാണ് പ്ലാറ്റിനി വോട്ട് ചെയ്തതെന്നായിരുന്നു ആരോപണം. വിവാദം ശക്തമായപ്പോള്‍ ഖത്തറിന് അനുകൂലമായാണ് താന്‍ വോട്ട് ചെയ്തതെന്നും എന്നാല്‍ ആ തീരുമാനത്തിന് പിറകില്‍ സാമ്പത്തിക താല്‍പ്പര്യമില്ലെന്നും അന്വേഷണത്തിലൂടെ എന്തെങ്കിലും കണ്ടെത്താനായാല്‍ ലോകകപ്പ് വേദിയുടെ കാര്യത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കപ്പെട്ടതിന് ശേഷം ഖത്തറും ഫ്രാന്‍സും തമ്മില്‍ ശക്തമായ വ്യാപാര ബന്ധം ഉടലെടുത്തതായും പറയപ്പെട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് പ്ലാറ്റിനിയെ കസ്റ്റഡിയിലെടുത്തതെന്നാണ് ഫ്രഞ്ച് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ അവര്‍ നല്‍കിയതുമില്ല.

kerala

മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; തടസ്സങ്ങളുണ്ടാക്കി സര്‍ക്കാര്‍ പകപോക്കുന്നു; പി.എം.എ സലാം

തങ്ങൾക്ക് കഴിയാത്തത് ആരും ചെയ്യണ്ട എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തങ്ങളുടെ കയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.

Published

on

മുസ്ലിം ലീഗിന്റെ വയനാട് പുനരധിവാസം തടസ്സപ്പെടുത്താനും വൈകിപ്പിക്കാനും സർക്കാർ ശ്രമിക്കുകയാണെന്നും സർക്കാറിന് ചെയ്യാൻ കഴിയാത്തത് ലീഗ് ചെയ്യുമ്പോഴുള്ള കണ്ണുകടിയാണിതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. സർക്കാർ മനപ്പൂർവം നിയമ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള നിർദേശ പ്രകാരം വില്ലേജ് ഓഫീസർ തോട്ട ഭൂമിയാണെന്ന് കാണിച്ചു നോട്ടീസ് നൽകി. തങ്ങൾക്ക് കഴിയാത്തത് ആരും ചെയ്യണ്ട എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തങ്ങളുടെ കയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading

kerala

മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി

ആരുമായും ചർച്ചക്കില്ലെന്നും ആരും വിരട്ടാൻ നോക്കേണ്ടെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്.

Published

on

സ്‌കൂൾ സമയമാറ്റ വിഷയത്തിൽ മലക്കംമറിഞ്ഞ് മന്ത്രി. ആരുമായും ചർച്ചക്കില്ലെന്നും ആരും വിരട്ടാൻ നോക്കേണ്ടെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ ആരുമായും ചർച്ച നടത്താമെന്ന നിലപാടുമായാണ് ഇന്ന് രംഗത്ത് വന്നത്. സ്‌കൂൾ സമയമാറ്റത്തിനെതിരെ സമസ്ത ഉൾപ്പെടെ മതസംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് മന്ത്രി മലക്കം മറിഞ്ഞത്.

Continue Reading

kerala

തിരുവനന്തപുരത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു

നെടുമങ്ങാട് വേങ്കവിള നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാനിറങ്ങിയ കൂശര്‍കോട് സ്വദേശികളായ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചത്.

Published

on

തിരുവനന്തപുരം നെടുമങ്ങാട് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. നെടുമങ്ങാട് വേങ്കവിള നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാനിറങ്ങിയ കൂശര്‍കോട് സ്വദേശികളായ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. മൃതദേഹങ്ങള്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നീന്തല്‍ പരിശീലനത്തിന് വേണ്ടി ഉപയോഗിക്കുന്ന ഈ പഞ്ചായത്ത് കുളത്തില്‍ അനുമതിയില്ലാതെയാണ് കുട്ടികള്‍ ഇറങ്ങിയതെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചു.

Continue Reading

Trending