Connect with us

india

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായി ഫോണ്‍ മോഷ്ടിച്ചു; പുതിയ ഫോണ്‍വാങ്ങി നല്‍കി പൊലീസ്

ചോദ്യം ചെയ്യലിനിടെയാണ് തിരുവട്ടിയൂര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ഭുവനേശ്വരി വിദ്യാര്‍ത്ഥിയില്‍ നിന്ന് മോഷണത്തിന്റെ കാര്യങ്ങളറിയുന്നത്. തുടര്‍ന്ന് ക്ലാസുകള്‍ക്കായി ഒരു ഫോണ്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മകള്‍ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ഇന്‍സ്‌പെക്ടര്‍ നീക്കിവച്ച പണമാണ് പുതിയ ഫോണ്‍ വാങ്ങാന്‍ അവര്‍ ഉപയോഗിച്ചത്. മകള്‍ക്ക് ഇനിയും വാങ്ങി നല്‍കാമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ തീരുമാനം.

Published

on

ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായി ഫോണ്‍ മോഷ്ടിച്ച വിദ്യാര്‍ത്ഥിക്ക് പുതിയ ഫോണ്‍വാങ്ങി നില്‍കി പൊലീസ്. ചെന്നെയിലാണ് സംഭവം. കോര്‍പ്പറേഷന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അയല്‍വാസികളായ രണ്ടുപേര്‍ക്കൊപ്പം ഫോണ്‍ മോഷ്ടിക്കാന്‍ പദ്ധതിയിട്ടത്.

വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ ബിസ്‌ക്കറ്റ് കമ്പനിയിലും അമ്മ വീട്ടുജോലിക്കാരിയുമാണ്. ഇവര്‍ക്ക് മകന് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കാനുള്ള സാമ്പത്തികാവസ്ഥയില്ലായിരുന്നു. ഇതിനാലാണ് പതിമൂന്നുകാരന്‍ അയല്‍വാസികള്‍ക്കൊപ്പം ചേര്‍ന്ന് ഫോണ്‍ മോഷ്ടിക്കാന്‍ പദ്ധതിയിട്ടത്. ചെന്നൈയിലെ തിരുവട്ടിയൂരിലെത്തി ഒരു ട്രക്ക് ഡ്രൈവറുടെ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അവരെ ആളുകള്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിനിടെയാണ് തിരുവട്ടിയൂര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ഭുവനേശ്വരി വിദ്യാര്‍ത്ഥിയില്‍ നിന്ന് മോഷണത്തിന്റെ കാര്യങ്ങളറിയുന്നത്. തുടര്‍ന്ന് ക്ലാസുകള്‍ക്കായി ഒരു ഫോണ്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മകള്‍ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ഇന്‍സ്‌പെക്ടര്‍ നീക്കിവച്ച പണമാണ് പുതിയ ഫോണ്‍ വാങ്ങാന്‍ അവര്‍ ഉപയോഗിച്ചത്. മകള്‍ക്ക് ഇനിയും വാങ്ങി നല്‍കാമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ തീരുമാനം.

ഇത് എന്റെ ഭാഗത്തു നിന്നുള്ള ഒരു ചെറിയൊരു സമ്മാനമാണ്. വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുന്നത് വഴിതെറ്റിയ യുവാക്കളുടെ ജീവിതം തലകീഴായി മാറ്റുമെന്നാണ് ഞാന്‍ കരുതുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കുട്ടിയെ ഒരു മുന്നറിയിപ്പോടെ വിട്ടയക്കുകയായിരുന്നു.

അതേസമയം, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള വിദ്യാര്‍ത്ഥികളുടെ ഹാജര്‍ വിദ്യാര്‍ത്ഥികളെ വിലയിരുത്തുന്നതിന് സ്‌കൂളുകള്‍ ഉപയോഗിക്കില്ലെന്ന് തമിഴ്‌നാട് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അക്ബര്‍ ഇനി ‘സൂരജ്’ സീത ഇനി ‘തനായ’; സിലിഗുരിയില്‍ സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് പുതിയ പേര്

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം

Published

on

കൊൽക്കത്ത∙ പേരുവിവാദത്തിൽപ്പെട്ട സിംഹങ്ങൾക്കു പുതിയ പേരുമായി ബംഗാൾ. ‘അക്ബർ’ എന്ന ആൺ സിംഹത്തിനു ‘സൂരജ്’, ‘സീത’ എന്ന പെൺസിംഹത്തിന് ‘തനയ’ എന്നീ പേരുകൾ നൽകാനാണു നീക്കം. ബംഗാള്‍ സൂ അതോറിറ്റിയാണു സെൻട്രൽ സൂ അതോറിറ്റിക്കു നിർദേശം സമർപ്പിച്ചത്.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

 

Continue Reading

india

മുസ്‌ലിം അഭിഭാഷകരോട് മതപരമായ വിവേചനം; ജഡ്ജിയെ വിളിച്ചുവരുത്തി അലഹാബാദ് ഹൈക്കോടതി

‘ഒരു പ്രത്യേക സമുദായത്തിനെതിരെ ജഡ്ജിന്റെ നിരീക്ഷണങ്ങള്‍ അപമര്യാദയോട് കൂടിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.

Published

on

മുസ്‌ലിം  വിഭാഗത്തില്‍ പെട്ട അഭിഭാഷകരോട് മതപരമായ വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് മുതിര്‍ന്ന ജഡ്ജി വിവേകാന്ദ് ശരണ്‍ ത്രിപാഠിയെ അലഹാബാദ് ഹൈക്കോടതി വിളിച്ചുവരുത്തി. ‘ഒരു പ്രത്യേക സമുദായത്തിനെതിരെ ജഡ്ജിന്റെ നിരീക്ഷണങ്ങള്‍ അപമര്യാദയോട് കൂടിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മുസ്‌ലിം പുരോഹിതന്‍മാരായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ആലം ഖാസ്മി എന്നിവര്‍ക്കെതിരെ യുപിയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നല്‍കിയ കേസിന്റെ വിചാരണക്കിടയിലാണ് സംഭവം.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി കോടതി ഇടവേള അനുവദിക്കണമെന്ന മുസ്ലിം അഭിഭാഷകരുടെ അപേക്ഷ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വിവേകാനന്ദ് ശരണ്‍ ത്രിപാഠി മുമ്പ് നിരസിച്ചിരുന്നു. പ്രാര്‍ത്ഥനയ്ക്ക് പോകുന്ന് അഭിഭാഷകര്‍ക്ക് പകരം അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തു. ഇവര്‍ പ്രാര്‍ത്ഥനയ്ക്ക് പോകുന്ന സമയത്ത് കുറ്റാരോപിതരായ വ്യക്തികള്‍ക്കുവേണ്ടി അമിക്കസ് ക്യൂരി ഹജരാകണമെന്നും ഉത്തരവിട്ടു.

പ്രതികളിലൊരാള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ ജസ്റ്റിസ് ഷമീം അഹമ്മദ് കഴിഞ്ഞ മാസം സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരാകാന്‍ വിചാരണക്കോടതി മുസ്ലിം അഭിഭാഷകര്‍ക്ക് അനുമതി നല്‍കി. എന്നാല്‍ ഇലക്ട്രോണിക് തെളിവുകള്‍ക്കായുള്ള അപേക്ഷയില്‍ തീര്‍പ്പാക്കിയില്ല.
വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുകയും സ്റ്റേയുടെ ഗൗരവം മനസ്സിലാക്കുന്നതില്‍ ജഡ്ജി പരാജയപ്പെട്ടുവെന്നും ഏകപക്ഷീയമായ രീതിയിലാണ് മുന്നോട്ട് പോയതെന്നും കോടതി പറഞ്ഞു.

ഒരു പ്രത്യേക മതത്തില്‍ പെട്ടവരായതിനാല്‍ വിചാരണ വേളയില്‍ അപേക്ഷകന്റെ അഭിഭാഷകന്‍ ഹാജരായില്ലെന്ന’ ജഡ്ജിന്റെ നിരീക്ഷണത്തെയും കോടതി വിമര്‍ശിച്ചു. വ്യക്തിപരമായ പെരുമാറ്റത്തിലൂടെ ഒരു ജഡ്ജി മോശമായി പെരുമാറുന്നത് അവരുടെ ജുഡീഷ്യറിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം ഹരജിക്കാരനെതിരായ വിചാരണ തുടരുന്നതില്‍ നിന്ന് വിചാരണക്കോടതിയെ ഹൈക്കോടതി വിലക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ ഓഫീസറെ വിളിച്ചുവരുത്തി കോടതി ഉത്തരവുകള്‍ സംബന്ധിച്ച് വിശദീകരണം തേടുകയും ചെയ്തു.

തിങ്കളാഴ്ച ജഡ്ജി ത്രിപാഠി സിംഗിള്‍ ജഡ്ജിക്ക് മുന്നില്‍ ഹാജരായി മാപ്പ് പറഞ്ഞു. തെറ്റിദ്ധരിപ്പിച്ചാണ് താന്‍ ഉത്തരവുകള്‍ പാസാക്കിയതെന്നും ഭാവിയില്‍ ജാഗ്രത പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടു ദിവസത്തെ സാവകാശം ത്രിപാഠിയുടെ അഭിഷകന്‍ തേടിയതോടെ കേസ് പതിനെട്ടിലേക്കു മാറ്റി.

Continue Reading

india

ബിജെപി എം.എൽ.എ രാജാസിങ്ങിന് രാമനവമി ഘോഷയാത്ര നടത്താൻ അനുമതി നിഷേധിച്ച് പൊലീസ്

എന്തു വിലകൊടുത്തും ശോഭായാത്ര ആകാശ് പുരി ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുമെന്നും ആര്‍ക്കും തടയാനാകില്ലെന്നുമാണ് എം.എല്‍.എയുടെ വാദം.

Published

on

രാമനവമി ദിനത്തില്‍ ഘോഷയാത്ര നടത്താന്‍ വിവാദ ബിജെപി എം.എല്‍.എ ടി രാജാ സിങ്ങിന് സിറ്റി പൊലീസ് അനുമതി നിഷേധിച്ചു. ബുധനാഴ്ച നിശ്ചയിച്ചിരുന്ന ഘോഷയാത്രയ്ക്കാണ് അനുമതി നിഷേധിച്ചത്. അനുമതിക്കായുള്ള രാജാ സിങ്ങിന്റെ അപേക്ഷ തള്ളിയതായി പൊലീസ് അറിയിച്ചു. ഫെബ്രുവരി 14നാണ് രാജാ സിങ് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ സീതാരാംബാഗ് ക്ഷേത്രത്തില്‍ നിന്നുള്ള മറ്റ് പ്രധാന ഘോഷയാത്രകള്‍ പതിവുപോലെ നടക്കും.

2010 മുതല്‍ താന്‍ ശ്രീരാമനവമി ശോഭാ യാത്ര നടത്തുകയാണെന്നും ഈ വര്‍ഷം മാത്രമാണ് അജ്ഞാത കാരണത്താല്‍ പൊലീസ് അനുമതി നിഷേധിച്ചതെന്നും രാജാ സിങ് പ്രതികരിച്ചു. പൊലീസിനെ വെല്ലുവിളിച്ചും രാജാ സിങ് രംഗത്തെത്തി. എന്തു വിലകൊടുത്തും ശോഭായാത്ര ആകാശ് പുരി ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുമെന്നും ആര്‍ക്കും തടയാനാകില്ലെന്നുമാണ് എം.എല്‍.എയുടെ വാദം.

പ്രവാചക നിന്ദയടക്കം നിരവധി മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധനായ ബിജെപി നേതാവാണ് രാജാ സിങ്. വിദ്വേഷ പ്രസംഗം നടത്തിയതിന് രാജാ സിങ്, മഹാരാഷ്ട്ര എം.എല്‍.എ നിതേഷ് റാണെ എന്നീ ബി.ജെ.പി നിയമസഭാംഗങ്ങള്‍ക്കെതിരെ ജനുവരിയില്‍ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരുന്നു. സോലാപൂരില്‍ ‘ഹിന്ദു ജന്‍ ആക്രോശ്’ യാത്രയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലായിരുന്നു നടപടി.

മുസ്ലിം വ്യാപാരികളെ ഹിന്ദുക്കള്‍ ബഹിഷ്‌കരിക്കണമെന്നും രാജാ സിങ് ആവശ്യപ്പെട്ടിരുന്നു. പ്രവാചകനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് നേരത്തെ ബിജെപി ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇയാളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഘോഷാമഹല്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കുകയായിരുന്നു.

അതേസമയം, രാജാ സിങ് നയിക്കുന്ന രാമനവമി ഘോഷയാത്രയ്ക്ക് മുന്നോടിയായി ഹൈദരാബാദില്‍ പള്ളി തുണികൊണ്ട് മറച്ചിരുന്നു. സിദ്ദ്യാംബര്‍ ബസാര്‍ പള്ളിയാണ് മൂടിയത്. റാലിക്കിടെയുള്ള അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

Continue Reading

Trending