kerala
ജനത്തെ വലച്ച് സ്വകാര്യ ബസ് സമരം മൂന്നാം ദിനത്തില്‍; ഇടപെടാതെ സര്‍ക്കാര്‍
മലപ്പുറം: സ്വകാര്യ ബസ് സമരം രണ്ട് ദിവസം പിന്നിട്ടതോടെ വടക്കന്‍ ജില്ലകളില്‍ യാത്ര ക്ലേശം രൂക്ഷം. സ്കൂളുകളിലെ വാര്‍ഷിക പരീക്ഷയ്ക്കൊപ്പം വിവിധ തസ്തികകളിലേക്കുള്ള പി.എസ്.സി പരീക്ഷളും നടക്കുന്നതിനാല്‍ വിദ്യാര്‍ഥികളും ഉദ്യോഗാര്‍ത്ഥികളും ഒരു പോലെ വലയുകയാണ്. സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിനത്തിലേക്ക് പ്രവേശിച്ചിട്ടും ഇടപെടാതെ സര്‍ക്കാര്‍ നിരുത്തരവാദ സമീപനമാണ് കാണിക്കുന്നത്.
പരീക്ഷകള്‍ നടക്കുന്നതിനിടെയുള്ള ബസ് സമരം വിദ്യാര്‍ഥികളെ വലച്ചിട്ടും ബസുടമകളുമായി ചര്‍ച്ച നടത്താന്‍ ഗതാഗതമന്ത്രി ആന്റണി രാജു തയാറായില്ല. കോളജുകളില്‍ അവസാന വര്‍ഷ പരീക്ഷ ഏപ്രില്‍ ആദ്യവാരത്തില്‍ നടക്കാനിരിക്കെയാണ് ബസ് പണിമുടക്ക് വിദ്യാര്‍ഥികളെ വലച്ചത്. കോവിഡിന് ശേഷം അധ്യയനം പൂര്‍വ സ്ഥിതിയിലായി സ്കൂള്‍ വിദ്യാര്‍ഥികള്‍ വാര്‍ഷിക പരീക്ഷക്കും കോളജുകളില്‍ അവസാന വര്‍ഷ പരീക്ഷക്കും ഒരുങ്ങുമ്പോഴാണ് ബസ് സമരം ഇരുട്ടടിയായത്.
തെക്കന്‍ ജില്ലകളില്‍ സ്വകാര്യ ബസ് പണിമുടക്ക് സാരമായി ബാധിച്ചില്ലെങ്കിലും മലബാറില്‍ യാത്രാ ദുരിതം കടുത്തതാണ്. കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും മലബാറിലെ മിക്ക റൂട്ടുകളിലും കെ.എസ്.ആര്.ടി.സി സര്‍വീസ് തന്നെ ഇല്ലാത്തതിനാല്‍ ടാക്സി വിളിച്ചാണ് പലരും യാത്ര സാധ്യമാക്കുന്നത്. 28, 29 ന് നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്കും പരീക്ഷാ സമയത്ത് ആയതിനാല്‍ ജനത്തിന് ദുരിതം ഇരട്ടിയാകും.
ചാര്‍ജ് വര്‍ധന എടുത്തുചാടി തീരുമാനം എടുക്കേണ്ട കാര്യമല്ലെന്നും നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നുമാണ് മന്ത്രിയുടെ പ്രതികരണം. ഓട്ടോ-ടാക്സി നിരക്കു വര്‍ധനയും പരിഗണനയിലാണ്. ഒരു പാക്കേജ് ആയി മാത്രമേ നിരക്കുവര്‍ധന പ്രഖ്യാപിക്കൂ എന്നും മന്ത്രി പറഞ്ഞു. ചാര്‍ജ്ജ് വര്‍ധനവ് പ്രഖ്യാപിക്കാന്‍ എല്‍.ഡി.എഫ് യോഗം വരെ സമരം നീട്ടിക്കൊണ്ടു പോവുകയാണ് മന്ത്രിയുടെ തന്ത്രമെന്ന് ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം, ഗതാഗതമന്ത്രിയുടെ നിലപാടാണ് സമരത്തിലേക്ക് എത്തിച്ചതെന്ന് ബസുടമകളുടെ സംഘടനകള്‍ പറയുന്നു. ചര്‍ച്ചയ്ക്കു മന്ത്രി തയാറാകുന്നില്ല.
നവംബര്‍ 9ന് സമരം പ്രഖ്യാപിച്ചിരുന്നു. 10 ദിവസത്തിനകം പരിഹാരം ഉണ്ടാക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഡീസല്‍വില 3 ദിവസത്തിനകം 2.30 രൂപ വര്‍ധിച്ചു. കെഎസ്ആര്‍ടിസിക്ക് ഒരു ദിവസം ഒരു കോടിരൂപയാണ് നഷ്ടം. പണിമുടക്കിനു നോട്ടിസ് നല്കിയാല് ചര്‍ച്ച നടത്താന്‍ ക്ഷണിക്കുക എന്നതാണ് സാമാന്യ മര്യാദ. മന്ത്രിയുടേത് ശാഠ്യമാണെന്നും ബസ് ഉടമകള്‍ പറയുന്നു.
kerala
ചൂരല്‍മല ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഇപ്പോഴും സര്‍ക്കാരിനായിട്ടില്ല; UDFന് അനുകൂലമായ വിധിയെഴുത്ത് വയനാട്ടിലുണ്ടാകും; ടി സിദ്ദിഖ് MLA
ശബരിമല വിഷയവും ബ്രഹ്മഗിരി വിഷയവും വലിയ ചര്‍ച്ചയായെന്നും സര്‍ക്കാരിനെതിരായ ജനവിധിയാണ് സംഭവിക്കുകയെന്നും ടി സിദ്ദിഖ് പറഞ്ഞു.
യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് വയനാട്ടില്‍ ഉണ്ടാകുമെന്ന് ടി സിദ്ദിഖ് എംഎല്‍എ. ശബരിമല വിഷയവും ബ്രഹ്മഗിരി വിഷയവും വലിയ ചര്‍ച്ചയായെന്നും സര്‍ക്കാരിനെതിരായ ജനവിധിയാണ് സംഭവിക്കുകയെന്നും ടി സിദ്ദിഖ് പറഞ്ഞു. യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണ്. ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഇപ്പോഴും സഹായം എത്തിക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വയനാട് ദുരന്തബാധിതര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് വീട് നിര്‍മിക്കുന്ന സ്ഥലത്തിന്റെ രജിസ്ട്രേഷന് ഈ മാസം നടത്തുമെന്ന് ടി സിദ്ദിഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥലത്തിന്റെ അഡ്വാന്‍സ് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 28ന് കോണ്‍ഗ്രസ് ജന്മദിനത്തില് വീടുകളുടെ നിര്‍മ്മാണം തുടങ്ങാനാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ ഭൂമി തോട്ടഭൂമിയല്ലെന്നും അക്കാര്യം പാര്‍ട്ടി പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ദുരന്തബാധിതരെയും കോണ്‍ഗ്രസ് ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മഗിരി, ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. സംസ്ഥാന നേതൃത്വം ശബരിമല കൊള്ള നടത്തുമ്പോള്‍ ജില്ല കമ്മിറ്റി ബ്രഹ്മഗിരി കൊള്ള നടത്തുകയാണെന്നും സിദ്ദീഖ് പറഞ്ഞു.
kerala
തൃശൂരില്‍ പോളിങ് സ്റ്റേഷനില്‍ തേനീച്ചാക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
വോട്ട് ചെയ്ത് മടങ്ങാന്‍ നിരയില്‍ നിന്നിരുന്നവര്‍ക്കാണ് തേനീച്ചകള്‍ അക്രമണം നടത്തിയത്.
തൃശൂര്‍: വലക്കാവ് എല്‍പി സ്കൂളിലെ പോളിങ് സ്റ്റേഷനില്‍ വോട്ടെടുപ്പ് സമയത്ത് തേനീച്ചയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വോട്ട് ചെയ്ത് മടങ്ങാന്‍ നിരയില്‍ നിന്നിരുന്നവര്‍ക്കാണ് തേനീച്ചകള്‍ അക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്കയും തിരക്കുപിടിച്ച അവസ്ഥയും നിലനിന്നു.
പരിക്കേറ്റവരെ ഉടന്‍ തന്നെ നടുത്തറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലര്‍ക്കു നേരിയ തോതില്‍ വീര്‍ക്കലും വേദനയും അനുഭവപ്പെട്ടെങ്കിലും ഗുരുതരമല്ലെന്ന് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെ തുടര്‍ന്ന് പോളിങ് സ്റ്റേഷനില്‍ വോട്ടെടുപ്പ് പ്രവര്‍ത്തനം താല്‍ക്കാലികമായി മന്ദഗതിയില്‍ നീങ്ങി. ഉദ്യോഗസ്ഥര്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി വോട്ടിംഗ് സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള നടപടികളും ആരംഭിച്ചു.
kerala
കണ്ണൂരില്‍ വോട്ടു ചെയ്യാന്‍ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
മൊറാഴ സൗത്ത് എല്‍.പി സ്കൂളിലാണ് സംഭവം.
കണ്ണൂരില്‍ വോട്ടു ചെയ്യാന്‍ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മൊറാഴ സ്വദേശി കെ.പി സുധീഷ് ആണ് മരിച്ചത്. മൊറാഴ സൗത്ത് എല്‍.പി സ്കൂളിലാണ് സംഭവം.
അതേസമയം, കണ്ണൂര്‍ പരിയാരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മര്‍ദനമേറ്റു. പതിനാറാംവാര്‍ഡ് സ്ഥാനാര്‍ഥി പി.വി സജീവനാണ് മര്‍ദനമേറ്റത്. പരിയാരം ഹൈസ്ക്കുളിലെ രണ്ടാം ബൂത്തില്‍ വെച്ചാണ് അക്രമം.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

