Connect with us

Culture

ശാന്തിവനം ജൈവക്യാമ്പസ് നശിപ്പിക്കാനുള്ള കെ.എസ്.ഇ.ബി നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു

Published

on

എറണാകുളം: എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാന്തിവനം ജൈവക്യാമ്പസ് നശിപ്പിക്കാനുള്ള കെ.എസ്.ഇ.ബി അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഒരു അമ്മയും മകളും കരുതലോടെ കൊണ്ട് നടക്കുന്ന വനത്തിന്റെ മുകളിലാണ് കെ.എസ്.ഇ.ബി കത്തിവെക്കാന്‍ ഒരുങ്ങുന്നത്. 200 വര്‍ഷത്തോളം പഴക്കമുള്ള ജൈവ സമ്പത്താണ് ഇവിടെ നശിക്കാന്‍ പോകുന്നത്. നോര്‍ത്ത് പറവൂരില്‍ ദേശീയപാതയോട് ചേര്‍ന്ന് വഴിക്കുളങ്ങര ഭാഗത്താണ് ശാന്തിവനം സ്ഥിതിചെയ്യുന്നത്.

നഗര മദ്ധ്യത്തില്‍ ഏറെ ശാന്തതയോടെ രണ്ടേക്കറോളം വ്യാപിച്ച് കിടക്കുന്നതാണ് ശാന്തിവനം. ഒരു കോണില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ വീടും മുറ്റവും ഒഴിച്ചാല്‍ ബാക്കി മുഴുവന്‍ നിബിഡമായ ജൈവസമ്പത്താണ്. ഇവിടെയാണ്, മന്നത്ത് നിന്ന് ചെറായിലേക്കുള്ള 110 കെ.വി വൈദ്യതി ലൈന്‍ വലിക്കുന്നതിന്റെ ഭാഗമായി ശാന്തിവനത്തിന്റെ ഒത്ത നടുവില്‍ വൈദ്യതി ലൈന്‍ കടത്തിവിടാനുള്ള ടവര്‍ സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി നീക്കം നടത്തുന്നത്. നിലവില്‍ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 50 മീറ്റര്‍ താഴ്ചയില്‍ അഞ്ച് പില്ലറുകള്‍ സ്ഥാപിക്കാനുള്ള പൈലിംഗ് വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മൂന്നു കാവുകളും മൂന്നു കുളങ്ങളും ഉള്ള ശാന്തിവനം വംശനാശ ഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളുടെ ആവാസ സ്ഥലം കൂടിയാണ്. ഇവിടെയാണ് ഇപ്പോള്‍ പൈലിംഗ് ജോലികള്‍ നടക്കുന്നത്. പരിസ്ഥിതി പഠിതാക്കളുടെയും പക്ഷി നിരീക്ഷകരുടെയും പ്രിയ ഭൂമിയാണ് ശാന്തിവനം. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, നാഷണല്‍ മ്യുസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി തുടങ്ങിയവയും പഠനങ്ങള്‍ നടത്തി ശാന്തിവനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സാക്ഷ്യപെടുത്തിയിട്ടുണ്ട്.

നിരവധിയായ മരങ്ങള്‍കൊണ്ടും അപൂര്‍വ്വ ഇനം ജീവികളെ കൊണ്ടും സമ്പന്നമാണ് ശാന്തിവനം. എന്നാല്‍ കെ.എസ്.ഇ.ബി യുടെ ‘വികസന’ പദ്ധതികൊണ്ട് ഈ മരങ്ങളുടെ വേരുകള്‍ അറക്കാന്‍ പോവുകയാണ്. കെ.എസ്.ഇ.ബി വെട്ടാന്‍ 48 മരങ്ങളാണ് വെട്ടാന്‍ വേണ്ടി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ കെ.എസ്.ഇ.ബി പണി തുടങ്ങിയപ്പോഴേക്കും ലിസ്റ്റില്‍ പെടാത്ത 8 മരങ്ങള്‍ ഇതിനോടകം വെട്ടിക്കഴിഞ്ഞു. ഇത്തരത്തില്‍ പണി തുടര്‍ന്നാല്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ശാന്തിവനം ഓര്‍മ്മയാകും.

ശാന്തിവനത്തിനകത്ത് കൂടി വൈദ്യതി ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ കളക്ടര്‍ക്ക് പരാതി കൊടുത്തതിന്റെ ഫലമായി പ്രൊജക്ട് നിര്‍ത്തിവെക്കാനും മറ്റ് വഴികള്‍ കണ്ടത്താനും കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കയിരുന്നു. അങ്ങനെ, കെ.എസ്.ഇ.ബി ഈ പദ്ധതി നടപ്പിലാക്കാന്‍ വേറൊരു റൂട്ട് മുന്നോട്ട് വെക്കുകയും ചെയ്തു. അത് കാമ്പസിന്റെ വശത്തിലൂടെ, ശാന്തിവനത്തിലെ ജൈവ സമ്പത്തിനെ കാര്യമായി ബാധിക്കാത്ത തരത്തില്‍ ഉള്ള ലൈന്‍ ആയിരുന്നു. എന്നാല്‍, പിന്നീട് എ.ഡി.എം തന്നെ ശാന്തിവനത്തിനു നടുവില്‍ കൂടി തന്നെ ലൈന്‍ വലിക്കാനുള്ള ഉത്തരവ് പുറപെടുവിക്കുകയും ചെയ്തു.

മാറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലം ഉടമ കെ.എസ്.ഇ.ബിയുടെ ആള്‍ട്ടര്‍നേറ്റ് പ്രൊപോസല്‍ തള്ളിയതാണ് അതിനു കാരണമെന്നാണ് വിശദീകരണം. എന്നാല്‍, ആള്‍ട്ടര്‍നേറ്റ് പ്രൊപോസല്‍ തള്ളാന്‍ തരത്തില്‍ രേഖാമൂലമോ അല്ലാതെയോ ഒരു ആവശ്യം ഉന്നയിക്കുകയോ ചെയ്തിട്ടില്ല. ഒറിജിനല്‍ പ്ലാന്‍ ആള്‍ട്ടര്‍നേറ്റ് പ്ലാന്‍ വെച്ചു നോക്കുമ്പോള്‍ കെ.എസ്.ഇ.ബിയെ സംബന്ധിച്ചും മികച്ച ഒരു ഓപ്ഷന്‍ അല്ല.

ഈ കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് കെ.എസ്.ഇ.ബിക്ക് നഷ്ടം വരുന്ന തരത്തില്‍ ശാന്തിവനത്തിനുള്ളില്‍ കൂടി തന്നെ ലൈന്‍ കടത്തിവിട്ടാലേ പ്രൊജക്റ്റ് നടത്താന്‍ കഴിയു എന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വാദം. എന്തിന് ഇങ്ങനെ വാദിച്ചു എന്നതിന്റെ ഉത്തരം, അള്‍ടര്‍നേറ്റ് പ്ലാന്‍ വഴി ലൈന്‍ വലിക്കുമ്പോള്‍ അതിന്റെ ക്ലിയറന്‍സ് ഏരിയ ആയ 22 മീറ്റര്‍ ലെ 11മീറ്റര്‍ അടുത്ത പറമ്പില്‍ കൂടിയാണ് എന്നും ആ പറമ്പിന്റെ ഉടമസ്ഥന്‍ പ്രബലനായ ഒരു വ്യവസായിയും കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്റെ മകനും ആണെന്ന ആരോപണവും ഉയരുന്നുണ്ട്.

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Film

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു

Published

on

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

Continue Reading

Trending