Connect with us

Video Stories

വനഭൂമിയിലെ മരംമുറിക്കല്‍ അനുമതി, ദുരുപയോഗത്തിന് സാധ്യതയെന്ന് ആശങ്ക

Published

on

 

വനഭൂമിയില്‍ നില്‍ക്കുന്ന മരം മുറിക്കുന്നതിന് ആദിവാസികള്‍ക്ക് നല്‍കിയ അനുമതി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക. വനം, റവന്യുവകുപ്പുകളുടെ സംയുക്ത അനുമതി വേണമെന്ന മുന്‍ഉത്തരവ് റദ്ദാക്കി വനംവകുപ്പിന്റെ മാത്രം അനുമതി മതിയെന്ന് പുതിയ സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തത വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് മരംമുറിക്കുന്നതിന് ബന്ധപ്പെട്ട റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ മാത്രം അനുമതി മതി. പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് റവന്യുവകുപ്പിന്റെ അനുമതി കൂടി വേണമെന്ന വ്യവസ്ഥ നേരത്തെ ഒഴിവാക്കിയെങ്കിലും വനഭൂമിയിലെ മരംമുറി സംബന്ധിച്ച് വ്യക്തതവരുത്തിയിരുന്നില്ല.
ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങള്‍ മുറിക്കാനാണ് ആദിവാസികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇതിന്റെ മറവില്‍ വനംവകുപ്പിനെ സ്വാധീനിച്ച് ടിംബര്‍ ലോബി മരങ്ങള്‍ കടത്തുമോയെന്ന ആശങ്കയാണ് ഉയരുന്നത്. വീട്ടാവശ്യത്തിനല്ലാതെ മരം മുറിച്ച് പുറത്തേക്ക് കൊണ്ടു പോകാന്‍ പാടില്ലെന്നാണ് പുതിയ നിബന്ധന. മുറിക്കുന്ന മരം തടിയാക്കണമെങ്കില്‍ മില്ലില്‍ കൊണ്ടുപോകേണ്ടി വരും. ഇത്തരത്തില്‍ പോകുന്ന മരം തിരികെയെത്തില്ലെന്ന് ഉറപ്പാണ്. സ്വന്തം വീട്ടുനിര്‍മാണത്തിനല്ലാതെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കായി( മകളുടെ വിവാഹം, ചികിത്സ) മരം മുറിക്കേണ്ട സാഹചര്യം വന്നാല്‍ അധികാരപ്പെട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ അനുമതിയോടെ മുറിക്കാം. വ്യാവസായികാവശ്യത്തിന് മരം മുറിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ അനുശാസിക്കുന്നു.
മരം മുറിക്കുന്നതിന് കൈവശരേഖയിലുള്ള വ്യക്തി തന്നെ അപേക്ഷിക്കേണ്ടതാണ്. വ്യക്തമായ കൈവശരേഖയുള്ള ഭൂമിയില്‍ നില്‍ക്കുന്ന ഉണങ്ങിയതോ കേടുപാട് ബാധിച്ചതോ ജീവനും സ്വത്തിനും ഭീഷണിയായതോ ആയ പ്ലാവ്, ആഞ്ഞിലി മരങ്ങള്‍ പരിശോധനക്ക് ശേഷം മാത്രം മുറിക്കാന്‍ അനുമതി നല്‍കും. 75 സെന്റിമീറ്ററില്‍ താഴെ ചുറ്റളവുള്ള മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കില്ല. ഭവനനിര്‍മാണത്തിനാണ് മരം മുറിക്കുന്നതെങ്കില്‍ അപേക്ഷയൊടൊപ്പം ബന്ധപ്പെട്ട പഞ്ചായത്തില്‍ നിന്നുള്ള ബില്‍ഡിംഗ് പെര്‍മിറ്റിന്റെ പകര്‍പ്പ് കൂടി സമര്‍പ്പിക്കണം. മരംമുറിയുമായി ബന്ധപ്പെട്ട ദുരുപയോഗം തടയുന്നതിന് ബന്ധപ്പെട്ട റേഞ്ചിന്റെ ഹാമര്‍മാര്‍ക്ക് പതിപ്പിക്കണം. നെഞ്ചുയരത്തില്‍ 200 സെന്റിമീറ്ററിന് മുകളില്‍ വണ്ണം വരുന്ന ആഞ്ഞിലി. പ്ലാവ് മരങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തിയവയായി കണക്കാക്കി മുറിക്കാന്‍ അനുമതി നല്‍കും. ഇത്തരം മരങ്ങള്‍ മുറിക്കുന്നതിനുള്ള അപേക്ഷ റേഞ്ച് ഓഫീസര്‍ ചെയര്‍മാനായ സമിതിക്കാണ് നല്‍കേണ്ടത്. ഈ സമിതി അപേക്ഷയും സ്ഥലവും മരവും പരിശോധിച്ച് തീരുമാനമെടുക്കും.
മുറിക്കുന്ന മരത്തിന് പകരം അതേ ഇനത്തില്‍പെട്ടതോ അല്ലാത്തതോ ആയ രണ്ട് തൈകള്‍ വളര്‍ത്തി പരിപാലിക്കാമെന്ന സമ്മതപത്രം കൂടി അപേക്ഷകന്‍ നല്‍കണം. മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ടോ എന്ന് റേഞ്ച് ഓഫീസര്‍മാര്‍ പരിശോധിക്കണം. ഒരു തവണ മരം മുറിക്കാന്‍ അനുമതി ലഭിച്ചവര്‍ക്ക് അഞ്ചു വര്‍ഷത്തിന് ശേഷമേ വീണ്ടും മരം മുറിക്കാന്‍ അനുമതി നല്‍കു. ആദിവാസികള്‍ മുറിച്ച് നല്‍കുന്ന മരങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നുണ്ടോ എന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. കൃഷിക്കും മറ്റ് പ്രവൃത്തികള്‍ക്കും വിഘാതമായി നല്‍ക്കുന്ന മരങ്ങള്‍ ചില്ലകള്‍ മുറിക്കാമെങ്കിലും തായ്ത്തടി മുറിക്കരുതെന്നും നിര്‍ദേശമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending