Connect with us

Culture

ട്രംപിന്റെ പ്രഖ്യാപനത്തില്‍ അമര്‍ഷം പുകയുന്നു; യു.എസ് എംബസികള്‍ക്ക് മുന്നില്‍ പ്രതിഷേധം

Published

on

വാഷിങ്ടണ്‍: ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ലോകവ്യാപക പ്രതിഷേധം തുടരുന്നു. വിവിധ രാഷ്ട്രങ്ങളിലെ യു.എസ് എംബസികളിലേക്ക് ഇന്നലെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇന്തൊനേഷ്യന്‍ തലസ്ഥാനമായ ജൊക്കാര്‍ത്തയിലെ യു.എസ് എംബസിയിലേക്ക് നടന്ന പ്രകടനത്തില്‍ ആയിരങ്ങളാണ് അണി നിരന്നത്.
ഖുദിസിന്റെ മണ്ണിലേക്ക് യു.എസ് എംബസി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ജറൂസലേമിനെയും ഫലസ്തീനെയും ഇസ്രാഈലിന്റെ പിടിയില്‍നിന്ന് മോചിതമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ഏന്തിയായിരുന്നു പ്രതിഷേധം. ഇസ്്‌ലാമിക് പ്രോസ്ഫറസ് ജസ്റ്റിസ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ബുധനാഴ്ച ട്രംപ് നടത്തിയ പ്രഖ്യാപനത്തിനു ശേഷം ജസ്റ്റിസ് പാര്‍ട്ടി സംഘടിപ്പിച്ച രണ്ടാമത് കൂറ്റന്‍ പ്രകടനമായിരുന്നു ഇന്നലത്തേത്. യു.എന്‍ പ്രമേയങ്ങളുടെ ലംഘനവും സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്നതുമാണ് ട്രംപിന്റെ നടപടിയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്്‌ലിം ജനസംഖ്യയുള്ള ഇന്തൊനേഷ്യ തികഞ്ഞ ഫലസ്തീന്‍ അനുഭാവ രാഷ്ട്രവും ഇസ്രാഈലുമായി ഒരു തരത്തിലുമുള്ള നയതന്ത്ര ബാന്ധവങ്ങളും ഇല്ലാത്ത രാഷ്ട്രവുമാണ്.
ലബനാനിലെ യു.എസ് എംബസിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയവരെ പിരിച്ചുവിടാന്‍ സുരക്ഷാ സൈന്യം കണ്ണീര്‍ വാതക പ്രയോഗം നടത്തി. നോര്‍ത്ത് ബെയ്‌റൂത്തിലെ അക്‌വാര്‍ ഏരിയയിലുള്ള യു.എസ് എംബസിയിലേക്ക് നടന്ന പ്രകടനത്തില്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്. ലബനാന്റെയും ഫലസ്തീന്റെയും ദേശീയ പതാകകള്‍ ഏന്തിയാണ് പലരും പ്രകടനത്തില്‍ പങ്കെടുത്തത്. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ കോലം കത്തിച്ചും ഇസ്രാഈല്‍, യു.എസ് പതാകകള്‍ക്ക് തീയിട്ടും ജനം പ്രതിഷേധം പ്രകടിപ്പിച്ചു.
ട്രംപിന്റെ നീക്കത്തെ വിമര്‍ശിച്ച് യു.എ.ഇയും രംഗത്തെത്തി. ഭീകരകേന്ദ്രങ്ങളെ സഹായിക്കാന്‍ മാത്രമേ ട്രംപിന്റെ നടപടി ഉപകരിക്കൂവെന്നും വിവാദ തീരുമാനം യു.എസ് ഭരണകൂടം പുനഃപ്പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബുബാദി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ രാജകുമാരന്‍ പറഞ്ഞു.
നിരന്തര ശ്രമങ്ങളിലൂടെ അടിച്ചമര്‍ത്തലിന് വിധേയമായിരിക്കൊണ്ടിരിക്കുന്ന ഭീകര കേന്ദ്രങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നതാണ് ട്രംപിന്റെ തീരുമാനം. മധ്യപൂര്‍വേഷ്യന്‍ സമാധാന ശ്രമങ്ങളില്‍ മധ്യസ്ഥത വഹിക്കാനുള്ള യു.എസിന്റെ സാധ്യതക്ക് ഇതോടെ മങ്ങലേറ്റതെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസിയില്‍നിന്നുള്ള പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് ഭൂരിപക്ഷ കിഴക്കന്‍ ജറൂസലേമിന്റെ നിയന്ത്രണം ഫലസ്തീന് നല്‍കണം. ഈ നിര്‍ദേശത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. ഇതുസംബന്ധിച്ച യു.എന്‍ പ്രമേയങ്ങളുടെ ലംഘനം കൂടിയാണ് ട്രംപ് ഭരണകൂടത്തിന്റെ ഏകപക്ഷീയ നടപടിയെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് കുറ്റപ്പെടുത്തി.
തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പതിനായിരങ്ങളാണ് സംബന്ധിച്ചത്. ഇസ്രാഈല്‍- യു.എസ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ ജനം തൂര്‍ക്കി പതാകക്കൊപ്പം ഫലസ്തീന്‍ പതാക കൂടി ചേര്‍ത്തുപിടിച്ച് പീഡിത ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഫലസ്തീന്‍ ഒറ്റയ്ക്കല്ല, സയണിസം തുലയട്ടെ തുടങ്ങിയ മുദ്രാവാക്യം വിളികളുമായാണ് ആയിരങ്ങള്‍ പ്രതിഷേധ പ്രകടനത്തില്‍ കണ്ണിചേര്‍ന്നത്. ട്രംപിന്റെ പ്രഖ്യാപനം വന്ന ബുധനാഴ്ച മുതല്‍ തുര്‍ക്കിയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്. ട്രംപിന്റെ പ്രഖ്യാപനത്തെ നിശിതമായി വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്

Published

on

കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.

വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.

 

Continue Reading

kerala

പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.

Published

on

പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.

Continue Reading

news

മണിപ്പൂരില്‍ സഞ്ചാര സ്വാതന്ത്രം നിഷേധിക്കപ്പെട്ടതായി പരാതി; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍.

Published

on

ഇംഫാല്‍: മണിപ്പൂരില്‍ സഞ്ചാര സ്വതന്ത്ര്യം നിഷേധിക്കപ്പെട്ടതായ പരാതിയില്‍ റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍. കാങ്പോക്പി ജില്ലയിലെ പൊലീസിനോടും അധികാരികളോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

നേരത്തെയും മനുഷ്യാവകാശ കമ്മീഷന്‍ ഈ പരാതിയില്‍ ഇടപെട്ടിരുന്നു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഓഗസ്റ്റ് 20ന് മനുഷ്യാവകാശ കമ്മീഷന്‍ ഇംഫാല്‍ ജില്ലാ മജിസ്ട്രേറ്റിനോടും കളക്ടറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് ഇംഫാല്‍ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കിയത്. ഇക്കാര്യം തങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നും കാങ്പോക്പി ജില്ലയുടെ അധികാര പരിധിയിലാണ് വരുന്നതെന്നുമായിരുന്നു പൊലീസ് മേധാവിയുടെ മറുപടി.

 

 

Continue Reading

Trending