Connect with us

More

ഉപരോധം കാലങ്ങള്‍ നീണ്ടാലും അതിജീവിക്കാനുള്ള ശേഷി ഖത്തറിനുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക്

Published

on

ദോഹ: ഉപരോധം കാലങ്ങള്‍ നീണ്ടാലും അതിനെ അതിജീവിക്കാനുള്ള സാമ്പത്തികശേഷി രാജ്യത്തിനുണ്ടെന്നു ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുളള ബിന്‍ സഈദ് അല്‍താനി പറഞ്ഞു. രാജ്യത്തിന് ആവശ്യത്തിന് കരുതല്‍ ശേഖരവും പരമാധികാര സാമ്പത്തിക ഫണ്ടും നമുക്കുണ്ട്.
ആഗോള എണ്ണ വിലയില്‍ ഇയ്യിടെ ഉണ്ടായ വര്‍ധന ഖത്തറിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എസ് ഡോളറുമായി ഖത്തറി റിയാലിന്റെ വിനിമയ നിരക്ക് സുസ്ഥിരമാ(പെഗിങ്)ക്കാനുള്ള കാരണം രാജ്യത്തിന്റെ കരുതല്‍ ശേഖരം ശക്തമായത് കൊണ്ടാണ്. ഖത്തര്‍ വിപണിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിദേശ കറന്‍സി ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ കൈവശം ഉണ്ടെന്നും ശൈഖ് അബ്ദുളള വ്യക്തമാക്കി.
റിയാലിനെ ദുര്‍ബലപ്പെടുത്താനുള്ള ഉപരോധ രാജ്യങ്ങളുടെ ശ്രമങ്ങളെ പ്പറ്റി അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഉപരോധം തുടങ്ങിയ ഉടനെ ഞങ്ങള്‍ ബാങ്കുകളെയും മാര്‍കറ്റിനെയും നിരന്തരം നിരീക്ഷിച്ച് ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. ഖത്തറിനെതിരെ വിദേശ സാമ്പത്തിക വിപണികളില്‍ ഉപരോധ രാജ്യങ്ങള്‍ പ്രചരിപ്പിച്ച കള്ളങ്ങളും കിംവദന്തികളും ഞങ്ങള്‍ ശക്തമായി നേരിട്ടുവെന്നും ശൈഖ് അബ്ദ്ദുല്ല പറഞ്ഞു.രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ച് കമ്പനികള്‍ക്ക് ശക്തമായ സാമ്പത്തിക അടിത്തറയുണ്ട്. 2017 അവസാനം അവരുടെ മൂലധനം 1.9 ബില്ല്യന്‍ റിയാലായിരുന്നു. 2016 നെക്കാളും 27 ശതമാനം വളര്‍ച്ചയാണിതില്‍ ഉണ്ടായിരിക്കുന്നതെന്നും ഇനിയും മുന്നേറ്റങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, മസ്‌റഫ് അല്‍ റയ്യാന്‍, ബര്‍വ ബാങ്ക്, ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തര്‍(ഐബിക്യൂ) എന്നീ മൂന്ന് ബാങ്കുകളുടെ ലയനത്തിന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റ പിന്തുണയുണ്ടെന്നും ബാങ്കുകളുടെ ലയനം ഈ വര്‍ഷം തന്നെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശൈഖ് അബ്ദുല്ല ബിന്‍ സഈദ് അല്‍താനി പറഞ്ഞു. ലയനം സംബന്ധിച്ച് ധനകാര്യ ഉപദേഷ്ടാക്കളുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ബാങ്കുകളുടെ ഓഹരിയുടമകളുടെ പിന്തുണ പോലെയുള്ള ഘടകങ്ങള്‍ ലയനത്തില്‍ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി, സാമ്പത്തിക വാണിജ്യ മന്ത്രാലയം, ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് എന്നിവയുടെ കൂട്ടായ അനുമതി ലഭിക്കുന്ന മുറക്കേ ബാങ്കുകളുടെ ലയനം സാധ്യമാകൂ.
ബാങ്കുകളുടെ ലയനം വിജയകരമാകുന്നതോടെ ഖത്തറിലെ ബാങ്കിംഗ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടമായിരിക്കുമെന്നും പുതിയ ബാങ്കിന്റെ ആസ്തി 180 ബില്യന്‍ റിയാല്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

Trending