Connect with us

Video Stories

ഫ്രഞ്ച് അംബാസഡറുടെ നേതൃത്വത്തില്‍ വഖ്‌റ കടല്‍ തീരത്ത് ശുചീകരണ യജ്ഞം

Published

on

ദോഹ: ഖത്തറിലെ ഫ്രഞ്ച് അംബാസഡര്‍ എറിക് ഷവലിയറിന്റെ നേതൃത്വത്തില്‍ വഖ്‌റ ഫാമിലി ബീച്ച് ശുചീകരിച്ചു. 150ഓളം വരുന്ന ഖത്തറിലെ ഫ്രഞ്ച് വളണ്ടിയര്‍മാരോടൊപ്പമാണ് ഷവലിയറും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്. അല്‍വഖ്‌റ മുനിസിപ്പാലിറ്റി ഡയരക്ടര്‍ മന്‍സൂര്‍ അജ്‌റന്‍ അല്‍അബുഐനൈന്‍, ഫ്രഞ്ച് എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ശുചീകരണത്തില്‍ പങ്കാളികളായി. പരിസ്ഥിതി ശുചീകരണം എന്നത് നമ്മുടെ നിലനില്‍പ്പിന്റെ ഭാഗമാണെന്നും ചുറ്റുപാടുകള്‍ മാലിന്യ മുക്തമാക്കുക എന്നത് ഏവരുടെയും ബാധ്യതയാണെന്നും ഷവലിയര്‍ ഖത്തര്‍ ട്രൈബ്യൂണിനോട് പറഞ്ഞു.

ചുറ്റുപാടുകള്‍ ശുചിയായി സൂക്ഷിക്കുന്നതോടൊപ്പം കടല്‍തീരങ്ങളും വൃത്തിയായി സൂക്ഷിക്കണം. പരിസ്ഥിതി മാലിന്യ മുക്തമായി നിലനിര്‍ത്തേണ്ടിതിനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നോണമാണ് ഖത്തറിലെ ഫ്രഞ്ച് സമൂഹം ബീച്ച് ക്ലീനിങ് ഡേ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഫ്രഞ്ചുകാരുടെ പ്രവര്‍ത്തനത്തില്‍ താന്‍ അഭിമാനിക്കുന്നു. ബീച്ച് ശുചീകരണത്തിന് അവര്‍ തോളോട് തോളുരുമി വന്നിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാ സമൂഹത്തിനും എത്തിച്ചുകൊടുക്കാന്‍ അവര്‍ക്ക് ഇതിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് എംബസിയും സമൂഹവും നടത്തിയ പ്രവൃത്തിയെ അബു ഐനൈന്‍ പ്രശംസിച്ചു.

അല്‍വഖ്‌റ മുനിസിപ്പാലിറ്റി ഈ ആഴ്ച പദ്ധതിയിട്ട സുസ്ഥിരതാ വാരത്തിലെ നിരവധി പരിപാടികളില്‍ ആദ്യത്തേതാണിതെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് സംഘടനകളില്‍ നിന്നുള്ള പ്രതിനിധികള്‍ സ്ത്രീകള്‍, കുട്ടികള്‍ എന്നിവരെല്ലാം ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു. പ്ലാസ്റ്റിക് ബോട്ടിലുകള്‍, പൊട്ടിയ ഗ്ലാസുകള്‍, ഉപേക്ഷിച്ച ഭക്ഷണാവശിഷ്ടങ്ങള്‍, മീന്‍വല, സിഗരേറ്റ് ബട്‌സ് തുടങ്ങിയ മാലിന്യങ്ങളാണ് ഇവര്‍ ബീച്ചില്‍ നിന്ന് പ്രധാനമായും നീക്കം ചെയ്തത്. ഇത്തരം മാലിന്യങ്ങള്‍ തീരത്ത് ഉപേക്ഷിച്ച് പോകുന്നവരോട് ചെറിയ ദേഷ്യം വൃത്തിയാക്കുന്ന സമയത്ത് തോന്നിയതായി രക്ഷിതാക്കളോടൊപ്പമെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥി പറഞ്ഞു. മാലിന്യങ്ങള്‍ ഇവിടെ ഉപേക്ഷിക്കരുതെന്ന് എല്ലാ ഇടത്തും പോസ്റ്റര്‍ പതിക്കണമെന്നും നിയമ വിരുദ്ധമായി ഇത്തരം പ്രവൃത്തി നടത്തുന്നവിരില്‍ നിന്ന് ചെറിയ തോതില്‍ പിഴ ഈടാക്കണമെന്നും അവര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending