Connect with us

News

നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി; രാഹുല്‍ ഗാന്ധിയുടെ ‘ന്യായ് പദ്ധതിയുടെ ബുദ്ധികേന്ദ്രം

Published

on

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാര ജേതാവായ ഇന്ത്യക്കാരനായ അഭിജിത്ത് വിനായക് ബാനര്‍ജി ാേകണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാമ്പത്തിക ഉപദേഷ്ടാവ്. 2019 ലോക്‌സഭാ തെരഞ്ഞടുപ്പിലെ കോണ്‍ഗ്രസ്സിന്റെ പ്രധാന വാഗ്ദാനമായി രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ച ന്യായ് പദ്ധതിയുടെ ബുദ്ധികേന്ദ്രം കൂടിയാണ് ഈ വര്‍ഷത്തെ നൊബേല്‍ ജേതാവായ അഭിജിത്ത് ബാനര്‍ജി. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രാചരണങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നില്‍ രാഹുല്‍ ഗാന്ധി പ്രതീക്ഷയോടെ വെച്ച വാഗ്ദാനങ്ങളിലൊന്നായിരുന്നു ന്യായ്.

അഭിജിത് ബാനര്‍ജിയും പദ്ധതി തയ്യാറാക്കാന്‍ സഹായിച്ചവരില്‍ പ്രധാന പങ്കാളിയായിരുന്നു. പ്രമുഖ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രൊഫസര്‍ തോമസ് പിക്കെറ്റിയും ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ കോണ്‍ഗ്രസിനെ പദ്ധതി രൂപവത്കരണത്തില്‍ സഹായിച്ചിട്ടുണ്ട്.

രാജ്യത്തെ നിര്‍ധനരായ 20 % ആളുകളുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിവര്‍ഷം 72,000 രൂപ ലഭ്യമാക്കുന്ന അല്ലെങ്കില്‍ പ്രതിമാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്നത പദ്ധതിയായിരുന്നു ന്യൂനതം ആയോജ് യോജന (ന്യായ്). ചുരുങ്ങിയത് 2500 രൂപ പ്രതിമാസം നല്‍കുന്ന രീതിയിലാണ് അഭിജിത്തും സംഘവും പദ്ധതി വിഭാവനം ചെയ്തതെങ്കിലും പ്രതിമാസം ആറായിരം രൂപയാക്കി കോണ്‍ഗ്രസ്സ് വര്‍ധിപ്പിക്കുകയായിരുന്നു.

രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ന്യായ് പദ്ധതിയിലൂടെ പട്ടിണി തുടച്ചുമാറ്റുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്താമക്കിയിരുന്നു.

‘പാവപ്പെട്ടവര്‍ക്കെതിരെ മോദി യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ പട്ടിണിക്കെതിരെയുളള കോണ്‍ഗ്രസിന്റെ യുദ്ധ പ്രഖ്യാപനമാണ് ന്യായ്. പട്ടിണിക്കെതിരെയുളള കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌െ്രെടക്കാണിത്. ഞാന്‍ മോദിയല്ല, ഞാന്‍ കള്ളം പറയില്ല. അദ്ദേഹം പറഞ്ഞത്, നിങ്ങള്‍ക്ക് 15 ലക്ഷം തരുമെന്നാണ്. അതൊരു നുണയായിരുന്നു. അത്രയും പണം ഇന്ത്യാ ഗവണ്‍മെന്റിന് നല്‍കാനാവില്ല. എന്നാല്‍ ഞങ്ങള്‍ പറയുന്നു 72000 രൂപ തരുമെന്ന്. അത് ഇന്ത്യാ ഗവണ്‍മെന്റിന് നല്‍കാനാവും. ഞാനും കോണ്‍ഗ്രസ് പാര്‍ട്ടിയും രാജ്യത്ത് ന്യായ് പദ്ധതി നടപ്പിലാക്കും. തൊഴിലുറപ്പ് പദ്ധതിയും, ധവള വിപ്ലവവും ഹരിത വിപ്ലവവും പോലെയാകും അത്,’ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ന്യായ് പദ്ധതിയെ കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്.

അതേസമയം അമര്‍ത്യ സെന്നിനെപോലെ തന്നെ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനത്തിനെതിരെ അഭിജിത്ത് ബാനര്‍ജിയും ശക്തമായി പ്രതികരിച്ചിരുന്നു. നോട്ടു നിരോധനത്തിന് പിന്നിലെ ലോജിക് തനിക്കൊരിക്കലും മനസിലായിട്ടില്ലെന്നായിരുന്നു അഭിജിത്തിന്റെ പ്രതികരണം. 500, 1000 നോട്ടുകള്‍ നിരോധിച്ച് 2000ത്തിന്റെ നോട്ടുകള്‍ ഇറക്കുന്നതിനോടും അഭിജിത്ത് പ്രതികരിച്ചിരുന്നു. ‘ഒരാള്‍ക്ക് വേണ്ടി എന്തിനാണ് 2000ന്റെ നോട്ട് നല്‍കുന്നതും നോട്ട് നിരോധനം നിലവില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വളരെ വലിയ അപകടമാണെന്നും സംശയിക്കുന്നതായി.’ നോട്ട് നിരോധന കാലത്ത് അഭിജിത്ത് ബാനര്‍ജി വ്യക്തമാക്കിയതാണ്. 2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ്ബാങ്ക് നിര്‍ത്തിവെച്ചതായ വാര്‍ത്ത പുറത്തുവരുന്ന നേരത്താണ് അഭിജിത്ത് സാമ്പത്തിത ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്.

രണ്ടാം ഭാര്യ എസ്തര്‍ ഡഫ്‌ലോയ്ക്കും മൈക്കിള്‍ ക്രെമറിനും ഒപ്പമാണ് അഭിജിത്ത് ഈ വര്‍ഷത്തെ പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പഠനത്തിനാണ് അഭിജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് നൊബേല്‍ ലഭിച്ചത്. രണ്ട് പതിറ്റാണ്ട് കൊണ്ട് അവര്‍ വികസിപ്പിച്ചെടുത്ത പുതിയ പരീക്ഷണങ്ങള്‍ സാമ്പത്തിക വികസനത്തെമാറ്റിമറിച്ചുവെന്നും നോബല്‍ കമ്മിറ്റി പറഞ്ഞു.

അഭിജിത്ത് ബാനര്‍ജിയും ഭാര്യ എസ്തര്‍ ഡഫ്‌ലോയും നോബേല്‍ സമ്മാനം പങ്കിടുന്ന ആറാമത്തെ ദമ്പതിമാരാണ്. ബാല്യകാലസഖി ആയിരുന്ന ഡോ അരുന്ധതി തുലി ബാനര്‍ജിയായുന്നു അഭിജിത്തിന്റെ ആദ്യം ഭാര്യ. എം.ഐ.ടിയില്‍ സാഹിത്യവിഭാഗം ലക്ചറര്‍ ആയിരുന്നു അരുന്ധതിയുമായി പിന്നീട് വാഹമോചിതരായി. ഇവര്‍ക്ക് ഒരു മകനുണ്ട്, കബിര്‍ ബാനര്‍ജി. 2015ലാണ് അഭിജിത്തിന് തനിക്കൊപ്പം നൊബേല്‍ സമ്മാനം പങ്കുവെച്ച എസ്തര്‍ ഡഫ്‌ലോയെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്കും ഒരു കുഞ്ഞുണ്ട്.

കൊല്‍ക്കത്തയിലെ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സോഷ്യല്‍ സയന്‍സസില്‍ പ്രൊഫസര്‍ ആയിരുന്ന നിര്‍മല ബാനര്‍ജിയും കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം തലവന്‍ ആയിരുന്ന ദിപക് ബാനര്‍ജിയുമാണ് മാതാപിതാക്കള്‍. ഝിമ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അഭിജിത്ത് സൗത്ത് പോയിന്റ് സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന്, 1981ല്‍ പ്രസിഡന്‍സി കോളേജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബി എസ് സി ബിരുദം പൂര്‍ത്തിയാക്കി. തുടര്‍ന്ന് 1983ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. തുടര്‍ന്ന്, പി.എച്ച് ഡി കരസ്ഥമാക്കുന്നതിനായി ഹാര്‍വാഡ് സര്‍വകലാശാലയിലേക്ക് പോയി. നിലവില്‍ അമേരിക്കന്‍ പൗരനാണ്. സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് നാല് പ്രധാന പുസ്തകങ്ങള്‍ അഭിജിത്ത് എഴുതിയിട്ടിട്ടുണ്ട്. പുവര്‍ ഇക്കണോമിക്‌സ് എന്ന പുസ്തകത്തിന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ബിസ്സിനസ്സ് ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2015നു ശേഷമുള്ള വികസന അജണ്ട ആധാരമാക്കി യു.എന്‍. സെക്രട്ടറി ജനറല്‍ രൂപീകരിച്ച പ്രശസ്ത വ്യക്തികളുടെ ഉന്നതതല സമിതിയില്‍ അംഗമായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു

Published

on

കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ ഗേറ്റിനു സമീപം വൈകിട്ടോടെയായിരുന്നു അപകടം. ഗാന്ധിധാം എക്‌സ്പ്രസ് തട്ടിയാണ് മരണം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ് അറിയിച്ചു.

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. സമീപവാസികൾ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ‌ മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20ന് തുടങ്ങും: ആദ്യ വിമാനം 21ന് പുലര്‍ച്ചെ

അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും

Published

on

മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് ഈ മാസം 20ന് രാവിലെ പത്തിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. 21ന് പുലര്‍ച്ചെ 12.05ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ്.- 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെടുക. അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും.

മെയ് 26നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നത് ഈ വര്‍ഷമാണ്. കരിപ്പൂരില്‍ നിന്ന് 10,430 ഉം കൊച്ചിയില്‍ നിന്ന് 4273 ഉം കണ്ണൂരില്‍ നിന്ന് 3135 ഉം തീര്‍ത്ഥാടകര്‍ യാത്രതിരിക്കും. ബംഗളൂരൂ, ചെന്നൈ, മുംബൈ എംബാര്‍ക്കേഷനുകളില്‍ നിന്നായി 45 തീര്‍ത്ഥാടകര്‍ സംസ്ഥാന ഹജ്ജ് ക്മിറ്റി മുഖേന യാത്ര തിരിക്കുന്നുണ്ട്.

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 166 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ 9 വരെയുള്ള എല്ലാ സര്‍വീസുകളും ജിദ്ദയിലേക്കാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കായി ആവശ്യമായ അധിക ഷെഡ്യൂകളും ക്രമീകരിക്കും. ജൂലൈ ഒന്നിന് മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.

ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കുന്നത്. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഹജ്ജ് ഹൗസിന്റെ മുറ്റത്ത് പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ജോലി അവസാന ഘട്ടത്തിലാണ്. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. ഹാജിമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്പിലേക്ക് എത്തേണ്ടത്.

Continue Reading

kerala

‘വടകരയില്‍ ‘കാഫിര്‍’ പ്രയോഗം നടത്തിയവരെ കണ്ടെത്തണം’: പി.കെ കുഞ്ഞാലിക്കുട്ടി

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

വടകരയില്‍ കാര്യങ്ങള്‍ വഷളാക്കിയത് കാഫിര്‍ പ്രയോഗമാണെന്നും പൊലീസിനും സര്‍ക്കാരിനും കുറ്റക്കാരെ കണ്ടെത്താന്‍ ബാധ്യത ഉണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ചെയ്തവരെ കണ്ടെത്തണം. നാട്ടില്‍ സമാധാനം വേണം. അതിനുള്ള ശ്രമങ്ങളില്‍ ലീഗ് സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധിയുണ്ട്. ഇത്തവണ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുകയില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പഠിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് പോകും. നല്ല മാര്‍ക്കുള്ള കുട്ടികള്‍ക്കും പഠിക്കാന്‍ സീറ്റില്ല. ഗുരുതരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending