Connect with us

Video Stories

കരള്‍മാറ്റ ശസ്ത്രക്രിയക്ക് ഒരു ലക്ഷമോ? വടക്കാഞ്ചേരിയുടെ പ്രചരണത്തിന്റെ വാസ്തവം

Published

on

രഞ്ജിത് മാമ്പിള്ളി എഴുതുന്നു:

ഈ അടുത്ത് പിന്നെയും ആരോ ഷെയർ ചെയ്തൊരു ജേക്കബ് വടക്കഞ്ചേരിയുടെ ഒരു വീഢിയൊ കണ്ടു. പല പ്രാവശ്യം ഈ വീഢിയൊ കണ്ടിട്ടുണ്ട്. കേൾക്കുമ്പോളൊക്കെ ചിരി വരുന്ന ഒരു വാചകം ആ വീഢിയോയിലുണ്ട്.

“വെറും ഒരു ലക്ഷം രൂപ പോലും ചിലവില്ലാത്ത കരൾമാറ്റ ശസ്‌‌ത്രക്രിയയ്‌‌ക്ക് വാങ്ങുന്നത് വില 30 ലക്ഷം”

മോഢേണ് മെഡിസിൻറെ ചൂഷണമാണ് വടക്കഞ്ചേരി ഉദ്ദേശിക്കുന്നത്. പക്ഷെ, മുപ്പത് ലക്ഷം വാങ്ങുന്ന ആശുപത്രിയും; മുപ്പതു ലക്ഷമില്ല ഒരു ലക്ഷമേ ഉള്ളു എന്നവകാശപ്പെടുന്ന വടക്കഞ്ചേരിയും തത്വത്തിൽ ഒരേ കാര്യമാണ് ചെയ്യുന്നത്. ആതുര ശുശ്രൂഷയെ ഒരു ഫ്രീ മാർക്കെറ്റ് കമ്മോഡിറ്റിയായാണ് രണ്ട് പേരും കാണുന്നത്. പെട്രോൾ, പേന, മേശ, കസേര, കാറ് എന്ന പോലൊരു ചരക്ക് മാത്രമാണ് വൈദ്യ ശുശ്രൂഷ എന്നാണ് രണ്ട് പേരും പറയാതെ പറയുന്നത്.ഇത് കേൾക്കുന്ന ശരാശരി ഒരു ശ്രോതാവിനെ അതിനെ ചൂഷണമായി ധരിപ്പിക്കാനുള്ള പ്രാസംഗ്യ ഗുണം വടക്കഞ്ചേരിക്കുണ്ട്.

ഇവിടെ അമേരിക്കയിൽ ഒരു കഷ്ണം ചക്ക വാങ്ങണമെങ്കിൽ $5 – $12 ആകും. ഞാനൊരു വീഢിയൊ ഇറക്കുന്നു എന്ന് വെയ്‌‌ക്കുക. “ഞങ്ങടെ നാട്ടിൽ ചുമ്മാ വീണ് അളിഞ്ഞ് പോകുന്ന ഈ സാധനത്തിനാണോ $12. വെറും 10 സെൻറ് പോലും വിലയില്ലാത്ത സാധനമാണിത്”. ആരും ചിരിച്ചു പോകും. കാരണം ചക്ക എന്നത് കമ്മോഡിറ്റി ആണെന്നും. അതിൻറെ വില മാർക്കെറ്റിൻറെ സപ്ലൈ – ഡിമാൻറ് ഇക്വേഷനിൽ അധിഷ്ഠിതമാണെന്നും, അമേരിക്കയിലെങ്ങും പ്ലാവില്ലാത്തത് കാരണം ചക്ക ഇറക്കുമതി ചെയ്യുന്നതാണെന്നും അതിനാലാണ് അതിന് $12 വില എന്നും എല്ലാവർക്കും അറിയാം.

ഇതാണ് ഒരു കമ്മോഡിറ്റിക്ക് ഞാൻ കാണുന്ന മതിപ്പു വിലയും (Percieved value), മാർക്കെറ്റ് കാണുന്ന വിലയും (Actual Value) തമ്മിലുള്ള വത്യാസം.

ഒരു വാദത്തിന് ജേക്കബ് വടക്കഞ്ചേരി പറയുന്നത് സമ്മതിക്കാം. ആതുര ശുശ്രൂഷ ഒരു കമ്മോഡിറ്റി തന്നെ. വടക്കഞ്ചേരി തൻറെ ശരീരത്തിൽ ചെയ്യുന്ന രണ്ട് “ഓപ്പറേഷനെ” ഉള്ളു. ഒന്ന് രാവിലെ പല്ലു തേയ്‌‌ക്കും. രണ്ടാമത് കക്കൂസിൽ പോയാൽ ചന്തി കഴുകും. പുള്ളിയുടെ ബോധത്തിൽ പല്ലു തേപ്പും, ചന്തു കഴുക്കും പോലെ വളരെ എളുപ്പമുള്ള പണിയാണ് കരൾ മാറ്റ ശസ്‌‌ത്രക്രിയ എന്നാണ് പുള്ളി പറയുന്നത്. അതിന് പുള്ളി ഒരു ലക്ഷം പോലും കൊടുക്കാൻ ഉദ്ദേശ്ശിക്കുന്നില്ല (വടക്കൻചേരിയുടെ Percieved value), സ്വാഭാവികം. പക്ഷെ, കേരളത്തിൽ കരൾ മാറ്റ ശസ്‌‌ത്രക്രിയ നടത്താൻ കെൽപ്പുള്ള ഡോക്ടർമ്മാർ നൂറിൽ താഴെയാണെന്നും. അതിൽ തന്നെ ശസ്ത്രക്രിയ വിജയ ശതമാനം കൂടുതലുള്ള ഡോക്ടർമ്മാർ തുലോം തുച്ഛമാണെന്നും അത് കൊണ്ടാണ് റേറ്റ് കൂടി ഇരിക്കുന്നതെന്നും വടക്കഞ്ചേരി മിണ്ടില്ല (Actual Value). അതും കൂടെ പറഞ്ഞാൽ പുള്ളിക്ക് ചൂഷണത്തിൻറെ ആങ്കിളിൽ കാര്യം ധരിപ്പിക്കാൻ ഒക്കില്ല. അദ്ദേഹത്തിന് തൻറെ പ്രകൄതി ചികിത്സ ബിസ്സിനസ്സ് വിൽക്കാൻ പറ്റില്ല.

വടക്കഞ്ചേരി തത്വത്തിൽ ഊട്ടി ഉറപ്പിക്കുന്നത് നമ്മുടെ പൊതു ബോധമാണ്. ചികിത്സ, അത് പ്രകൄതി ആയാലും, മോഡേണ് മെഡിസിനായാലും ഒരു കമ്മോഡിറ്റി ആണ്. മോഡേണ് മെഡിസിനിൽ അതിന് ഇത്രയാണ് വില, പ്രകൄതി ചികിത്സയിൽ അതിന് പത്തിലൊന്ന് വിലയേ ഉള്ളു. അതിനാൽ നിങ്ങൾ ഞാൻ നടത്തുന്ന ആശുപത്രികളിലേയ്‌‌ക്ക് വരൂ എന്നാണ് വടക്കഞ്ചേരി പറയുന്നത്. വടക്കഞ്വേരിയുടെ പ്രസംഗങ്ങൾ പുള്ളിയുടെ സെയിൽസ് പിച്ചാണ്.

ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവയെ ഫ്രീ മാർക്കെറ്റ് ഇക്കണോമിയിൽ കൊണ്ട് കെട്ടാൻ പറ്റില്ല. ആരോഗ്യമുള്ള മനുഷ്യരും, വിദ്യാഭ്യാസമുള്ള പൌരൻമ്മാരുമുണ്ടെങ്കിലെ ഫ്രീ മാർക്കെറ്റ് ഇക്കണോമി വർക് ചെയ്യുകയുള്ളു. അതിനാൽ ഫ്രീ മാർക്കെറ്റ് ഇക്കണോമിയെ പരിപോഷിപ്പിക്കാനുള്ള ഇൻവെസ്‌‌റ്റ്മെൻറ് ആയി കണ്ട് വൈദ്യ ചികിത്സയും, വിദ്യഭ്യാസവും അത് നൽകുന്ന പോയിൻറിൽ ഫ്രീ ആയിരിക്കണം. ടാക്സായി അതിനുള്ള ചിലവ് കണ്ടെത്തണം. വടക്കഞ്ചേരിയുടെ വീഢിയൊ ഷെയർ ചെയ്തതിട്ട്, സാധനം വാങ്ങുമ്പൊ ബില്ലടിക്കാതെ വാങ്ങുകയും, ഇൻകം ടാക്സിൻറെ സമയത്ത് കള്ള വാടക ചീട്ട് ഉണ്ടാക്കുകയും ചെയ്താൽ പല്ലെടുക്കുന്നതിന് മുപ്പത് ലക്ഷം കൊടുക്കണ്ട സമയം വരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending