Video Stories
കരള്‍മാറ്റ ശസ്ത്രക്രിയക്ക് ഒരു ലക്ഷമോ? വടക്കാഞ്ചേരിയുടെ പ്രചരണത്തിന്റെ വാസ്തവം
രഞ്ജിത് മാമ്പിള്ളി എഴുതുന്നു:
ഈ അടുത്ത് പിന്നെയും ആരോ ഷെയർ ചെയ്തൊരു ജേക്കബ് വടക്കഞ്ചേരിയുടെ ഒരു വീഢിയൊ കണ്ടു. പല പ്രാവശ്യം ഈ വീഢിയൊ കണ്ടിട്ടുണ്ട്. കേൾക്കുമ്പോളൊക്കെ ചിരി വരുന്ന ഒരു വാചകം ആ വീഢിയോയിലുണ്ട്.
“വെറും ഒരു ലക്ഷം രൂപ പോലും ചിലവില്ലാത്ത കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വാങ്ങുന്നത് വില 30 ലക്ഷം”
മോഢേണ് മെഡിസിൻറെ ചൂഷണമാണ് വടക്കഞ്ചേരി ഉദ്ദേശിക്കുന്നത്. പക്ഷെ, മുപ്പത് ലക്ഷം വാങ്ങുന്ന ആശുപത്രിയും; മുപ്പതു ലക്ഷമില്ല ഒരു ലക്ഷമേ ഉള്ളു എന്നവകാശപ്പെടുന്ന വടക്കഞ്ചേരിയും തത്വത്തിൽ ഒരേ കാര്യമാണ് ചെയ്യുന്നത്. ആതുര ശുശ്രൂഷയെ ഒരു ഫ്രീ മാർക്കെറ്റ് കമ്മോഡിറ്റിയായാണ് രണ്ട് പേരും കാണുന്നത്. പെട്രോൾ, പേന, മേശ, കസേര, കാറ് എന്ന പോലൊരു ചരക്ക് മാത്രമാണ് വൈദ്യ ശുശ്രൂഷ എന്നാണ് രണ്ട് പേരും പറയാതെ പറയുന്നത്.ഇത് കേൾക്കുന്ന ശരാശരി ഒരു ശ്രോതാവിനെ അതിനെ ചൂഷണമായി ധരിപ്പിക്കാനുള്ള പ്രാസംഗ്യ ഗുണം വടക്കഞ്ചേരിക്കുണ്ട്.
ഇവിടെ അമേരിക്കയിൽ ഒരു കഷ്ണം ചക്ക വാങ്ങണമെങ്കിൽ $5 – $12 ആകും. ഞാനൊരു വീഢിയൊ ഇറക്കുന്നു എന്ന് വെയ്ക്കുക. “ഞങ്ങടെ നാട്ടിൽ ചുമ്മാ വീണ് അളിഞ്ഞ് പോകുന്ന ഈ സാധനത്തിനാണോ $12. വെറും 10 സെൻറ് പോലും വിലയില്ലാത്ത സാധനമാണിത്”. ആരും ചിരിച്ചു പോകും. കാരണം ചക്ക എന്നത് കമ്മോഡിറ്റി ആണെന്നും. അതിൻറെ വില മാർക്കെറ്റിൻറെ സപ്ലൈ – ഡിമാൻറ് ഇക്വേഷനിൽ അധിഷ്ഠിതമാണെന്നും, അമേരിക്കയിലെങ്ങും പ്ലാവില്ലാത്തത് കാരണം ചക്ക ഇറക്കുമതി ചെയ്യുന്നതാണെന്നും അതിനാലാണ് അതിന് $12 വില എന്നും എല്ലാവർക്കും അറിയാം.
ഇതാണ് ഒരു കമ്മോഡിറ്റിക്ക് ഞാൻ കാണുന്ന മതിപ്പു വിലയും (Percieved value), മാർക്കെറ്റ് കാണുന്ന വിലയും (Actual Value) തമ്മിലുള്ള വത്യാസം.
ഒരു വാദത്തിന് ജേക്കബ് വടക്കഞ്ചേരി പറയുന്നത് സമ്മതിക്കാം. ആതുര ശുശ്രൂഷ ഒരു കമ്മോഡിറ്റി തന്നെ. വടക്കഞ്ചേരി തൻറെ ശരീരത്തിൽ ചെയ്യുന്ന രണ്ട് “ഓപ്പറേഷനെ” ഉള്ളു. ഒന്ന് രാവിലെ പല്ലു തേയ്ക്കും. രണ്ടാമത് കക്കൂസിൽ പോയാൽ ചന്തി കഴുകും. പുള്ളിയുടെ ബോധത്തിൽ പല്ലു തേപ്പും, ചന്തു കഴുക്കും പോലെ വളരെ എളുപ്പമുള്ള പണിയാണ് കരൾ മാറ്റ ശസ്ത്രക്രിയ എന്നാണ് പുള്ളി പറയുന്നത്. അതിന് പുള്ളി ഒരു ലക്ഷം പോലും കൊടുക്കാൻ ഉദ്ദേശ്ശിക്കുന്നില്ല (വടക്കൻചേരിയുടെ Percieved value), സ്വാഭാവികം. പക്ഷെ, കേരളത്തിൽ കരൾ മാറ്റ ശസ്ത്രക്രിയ നടത്താൻ കെൽപ്പുള്ള ഡോക്ടർമ്മാർ നൂറിൽ താഴെയാണെന്നും. അതിൽ തന്നെ ശസ്ത്രക്രിയ വിജയ ശതമാനം കൂടുതലുള്ള ഡോക്ടർമ്മാർ തുലോം തുച്ഛമാണെന്നും അത് കൊണ്ടാണ് റേറ്റ് കൂടി ഇരിക്കുന്നതെന്നും വടക്കഞ്ചേരി മിണ്ടില്ല (Actual Value). അതും കൂടെ പറഞ്ഞാൽ പുള്ളിക്ക് ചൂഷണത്തിൻറെ ആങ്കിളിൽ കാര്യം ധരിപ്പിക്കാൻ ഒക്കില്ല. അദ്ദേഹത്തിന് തൻറെ പ്രകൄതി ചികിത്സ ബിസ്സിനസ്സ് വിൽക്കാൻ പറ്റില്ല.
വടക്കഞ്ചേരി തത്വത്തിൽ ഊട്ടി ഉറപ്പിക്കുന്നത് നമ്മുടെ പൊതു ബോധമാണ്. ചികിത്സ, അത് പ്രകൄതി ആയാലും, മോഡേണ്‍ മെഡിസിനായാലും ഒരു കമ്മോഡിറ്റി ആണ്. മോഡേണ്‍ മെഡിസിനിൽ അതിന് ഇത്രയാണ് വില, പ്രകൄതി ചികിത്സയിൽ അതിന് പത്തിലൊന്ന് വിലയേ ഉള്ളു. അതിനാൽ നിങ്ങൾ ഞാൻ നടത്തുന്ന ആശുപത്രികളിലേയ്ക്ക് വരൂ എന്നാണ് വടക്കഞ്ചേരി പറയുന്നത്. വടക്കഞ്വേരിയുടെ പ്രസംഗങ്ങൾ പുള്ളിയുടെ സെയിൽസ് പിച്ചാണ്.
ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവയെ ഫ്രീ മാർക്കെറ്റ് ഇക്കണോമിയിൽ കൊണ്ട് കെട്ടാൻ പറ്റില്ല. ആരോഗ്യമുള്ള മനുഷ്യരും, വിദ്യാഭ്യാസമുള്ള പൌരൻമ്മാരുമുണ്ടെങ്കിലെ ഫ്രീ മാർക്കെറ്റ് ഇക്കണോമി വർക് ചെയ്യുകയുള്ളു. അതിനാൽ ഫ്രീ മാർക്കെറ്റ് ഇക്കണോമിയെ പരിപോഷിപ്പിക്കാനുള്ള ഇൻവെസ്റ്റ്മെൻറ് ആയി കണ്ട് വൈദ്യ ചികിത്സയും, വിദ്യഭ്യാസവും അത് നൽകുന്ന പോയിൻറിൽ ഫ്രീ ആയിരിക്കണം. ടാക്സായി അതിനുള്ള ചിലവ് കണ്ടെത്തണം. വടക്കഞ്ചേരിയുടെ വീഢിയൊ ഷെയർ ചെയ്തതിട്ട്, സാധനം വാങ്ങുമ്പൊ ബില്ലടിക്കാതെ വാങ്ങുകയും, ഇൻകം ടാക്സിൻറെ സമയത്ത് കള്ള വാടക ചീട്ട് ഉണ്ടാക്കുകയും ചെയ്താൽ പല്ലെടുക്കുന്നതിന് മുപ്പത് ലക്ഷം കൊടുക്കണ്ട സമയം വരും.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News18 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala20 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

