Culture
ബീഹാറിലെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ മറക്കേണ്ട: ബി.ജെ.പിയെ തോല്‍വി ഓര്‍മിപ്പിച്ച് തേജസ്വി യാദവ്

പാറ്റ്ന: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സാധ്യത കല്‍പിച്ചുള്ള എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കെ പ്രവചനങ്ങളെ തള്ളി ലാലുവിന്റെ മകനും ആര്‍.ജെ.ഡി നേതാവുമായ തേജസ്വിയാദവ് രംഗത്ത്. 2015 ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ്‌പോള്‍ ഫലം ബി.ജെ.പിക്കായിരുന്നു സാധ്യത കല്‍പ്പിച്ചിരുന്നത് എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം മറിച്ചായിരുന്നുവെന്നും തേജസ്വിയാദവ് പറഞ്ഞു.
2015ലെ ടൈംസ് നൗ, ദൈനിക് ജാഗരണ്‍, ഇന്ത്യാ ടുഡേ, ന്യൂസ് എക്സ്, ടുഡേയ്സ് ചാണക്യ അടക്കമുള്ള എക്സിറ്റ്പോള്‍ ഫലങ്ങള്‍ ട്വീറ്റ് ചെയ്താണ് തേജസ്വിയാദവ് ബി.ജെ.പിയെ ഓര്‍മ്മപ്പെടുത്തുന്നത്. ബീഹാറില്‍ തെരഞ്ഞെടുപ്പില്‍ വിശാലമതേതര സഖ്യത്തോട് ബി.ജെ.പി പരാജയപ്പെടുകയായിരുന്നു.
Remember #ExitPoll predictions for Bihar Elections- 2015
Today’s Chanakya: BJP-155 GA-83
NewsX/CNX: BJP- 95 GA -135
Times Now-CVoter: BJP-111 GA-122
Dainik Jagran: BJP-130 GA – 97 ABP/ Nielsen: BJP-130 GA- 108
India Today-Cicero:BJP-120 GA- 117बाक़ी जो है वह हईय है।
— Tejashwi Yadav (@yadavtejashwi) December 14, 2017
ഗുജറാത്തില്‍ ഇന്നലെ വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കെ പുറത്തുവന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ ബി.ജെ.പി അനൂകുല സാഹചര്യമാണ് ഇരു സംസ്ഥാനങ്ങളിലും പ്രവചിക്കുന്നത്. പ്രതേകിച്ച് 22 വര്‍ഷമായി ഭരിക്കുന്ന ഗുജറാത്തില്‍ വോട്ടുശതമാനം കുറയുമെങ്കിലും ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലം. അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലിലും ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടുമെന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്. അതേ സമയം മറിച്ചും വിലയിരുത്തലുകള്‍ വന്നിട്ടുണ്ട്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ പരാജയമെന്ന് ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധനുമായ യോഗേന്ദ്ര യാദവ് പ്രവചിച്ചിരുന്നു.
രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച അറിയാം. ഗുജറാത്തില്‍ രണ്ടു ഘട്ടങ്ങളിലായി 182 സീറ്റുകളിലും ഹിമാചലില്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പിന്റെ ഫലം
എക്സിറ്റ്പോള്‍ ഫലങ്ങള്‍
ഗുജറാത്ത് ഇന്ത്യ ടുഡേ: ബിജെപി-113, കോണ്‍ഗ്രസ് 68-82 സഹാറ സമയ്: ബിജെപി-110-120, കോണ്‍ഗ്രസ് 65-75 ന്യൂസ് 18: ബിജെപി 108, കോണ്‍ഗ്രസ് 74
റിപ്പബ്ലിക് ടിവി: ബിജെപി 115, കോണ്‍ഗ്രസ് 65 എബിപി ന്യൂസ്: ബിജെപി 117, കോണ്‍ഗ്രസ് 64 സീ ന്യൂസ്: 99-113, കോണ്‍ഗ്രസ് 68-82
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india3 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Football3 days ago
യുവേഫ നേഷന്‍സ് ലീഗ്; സ്പെയിന് യുവനിരയെ വീഴ്ത്തി; കപ്പുയര്‍ത്തി പോര്‍ചുഗല്‍
-
kerala3 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍
-
kerala3 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്