Connect with us

More

മീഡിയാവണ്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ സനീഷ് ഇളയടത്ത് രാജിവെച്ചു; വിശദീകരണവുമായി ഫേസ്ബുക്ക് പോസ്റ്റ്

Published

on

മീഡിയാ വണ്‍ ടി.വിയില്‍ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്ന സനീഷ് ഇളയടത്ത് രാജിവെച്ചു. മറ്റൊരു പ്രമുഖ ചാനലിലേക്ക് മാറുന്നതിന്റെ ഭാഗമാണ് രാജി എന്നാണ് സൂചന. രാജിയെപ്പറ്റി സനീഷ് ഫേസ്ബുക്കില്‍ വിശദമായ കുറിപ്പ് പ്രസിദ്ധീകരിച്ചു. ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള മീഡിയാ വണ്‍ മാനേജ്‌മെന്റ് നടപടികളെ പോസ്റ്റില്‍ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മീഡിയാവണ്ണില്‍ നിന്ന് ഇറങ്ങി.

മൂന്ന് വര്‍ഷമാകുന്നു ഇവിടെയെത്തിയിട്ട്. ചെറിയ കാലമാണത്. എന്നാല്‍ അത്രകുറച്ച് കാലം മാത്രം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് ഇറങ്ങും പോലെയല്ല രാജി വെച്ചിറങ്ങുന്നത്. ഉള്ള കാലത്ത് നല്ല സന്തോഷത്തോടെയിരുന്നയിടമാണ്. സഹപ്രവര്‍ത്തകര്‍ സുഹൃത്തുക്കള്‍ കൂടെയായിരുന്നു.സന്തോഷമുള്ള തൊഴിലിടമായിരുന്നു എനിക്ക് ഇത്. അതിനാല്‍ സ്വാഭാവികമായുണ്ടാകുന്ന വിഷമമുണ്ട്.എന്നാല്‍ ചെറിയ വിഷമമാണത്. പല തരം കാരണങ്ങള്‍ കൊണ്ട് അവരവരുടെ സ്ഥാപനങ്ങളില്‍ ഉറച്ചിരുന്ന് ജോലി ചെയ്യാനാകാത്ത സാഹചര്യം ഈ നാട്ടിലെ മാധ്യമമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിലകപ്പെട്ട 42ഓളം സഹപ്രവര്‍ത്തകര്‍ ഇപ്പോള്‍ ഇവിടെത്തന്നെയുമുണ്ട്. മൂന്ന് കൊല്ലം മുമ്പ് അത്തരമൊരു കഷ്ടകാലം താണ്ടിയാണ് ഞാനും ഇവിടത്തെ സൗകര്യങ്ങളിലേക്ക് വന്നിരുന്നത് എന്നത് ഓര്‍ക്കുന്നതിനാല്‍ അവരെ മനസ്സിലാകുന്നുണ്ട്.
രാഷ്ട്രീയബോധ്യങ്ങളോടെ ചെയ്യേണ്ടുന്ന പണിയാണ് ഇത് എന്നാണ് എക്കാലത്തെയും ബോധ്യം. അത് കൊണ്ട് തന്നെ നിഷ്പക്ഷനായിരിക്കണം എന്ന മറ്റുള്ളവരുടെ തീര്‍പ്പുകളെക്കുറിച്ചോര്‍ത്ത് ഒരിക്കലും ബേജാറായിരുന്നിട്ടില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഊരി വെക്കാവുന്ന സംഗതിയല്ല മുതിര്‍ന്ന മനുഷ്യര്‍ക്ക് രാഷ്ട്രീയബോധ്യങ്ങള്‍. ജോലിസ്ഥലമാറ്റം ആളുടെ മാറ്റമാണ് എന്ന് വിചാരിക്കുന്ന അല്‍പ്പബുദ്ധികളെ വകവെയ്ക്കാതിരിക്കാനുള്ള സാത്വികത ഇതിനകം ഉണ്ടാക്കി വെച്ചിട്ടുണ്ട്. അത് കൊണ്ട്, കൂടുതലായും സംഘൂസ്ബുദ്ധിയില്‍ നിന്ന് വരാനിടയുള്ള അത്തരം കമന്റുകളെ മുന്‍കൂറായി തള്ളിയിരിക്കുന്നു.
പത്ത് മുപ്പത്തെട്ട് കൊല്ലക്കാലം ജീവിച്ച ജീവിതം ഉണ്ടാക്കിത്തന്നിട്ടുള്ള രാഷ്ട്രീയബോധ്യങ്ങള്‍ക്കൊപ്പമേ ഈ പണി ഇനിയും ചെയ്യുകയുള്ളൂ എന്ന ഉറപ്പ് പരസ്യപ്പെടുത്തുന്നത് അങ്ങനെയാവില്ലെന്ന് സംശയിക്കുന്നവര്‍ക്കുള്ള മറുപടി മാത്രമായാണ്. മനുഷ്യര്‍ അവരുടെ മുന്‍വിധികളാലും ഉണ്ടാക്കപ്പെട്ടിട്ടുള്ളവരാണ്, ആ മുന്‍വിധിയാണ് അവരുടെ രാഷ്ട്രീയം , ആ അര്‍ത്ഥത്തില്‍ ആരും നിഷ്പക്ഷരല്ല എന്നൊക്കെ ധാരണയുള്ളത് കൊണ്ട് എന്നെക്കുറിച്ചോര്‍ത്ത് എനിക്ക് ആശങ്കയില്ല. ആശങ്കയുള്ളവര്‍ക്ക് മറുപടി തുടരാന്‍ പോകുന്ന ജോലിയിലൂടെയേ തരാനാകൂ…
പിന്തുടരുന്നവര്‍ക്ക് അതിന് നന്ദി. വിമര്‍ശവും പരിഗണനയും ഇനിയും പ്രതീക്ഷിക്കുന്നു. 🙂

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

Published

on

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.

Continue Reading

kerala

പത്തനംതിട്ടയില്‍ 17 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവം: കാമുകന്‍ കുറ്റക്കാരന്‍

നാളെയാണ് ശിക്ഷാവിധി

Published

on

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.

2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.

അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഈ തെളിവ് നിര്‍ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്‍ ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.

Continue Reading

kerala

താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

Published

on

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍.ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 

Continue Reading

Trending