Connect with us

Views

റോഹിന്‍ഗ്യന്‍ ദുരിതം: സഹായ സംഘത്തിന് നേരെ ആക്രമണം

Published

on

 

ധാക്ക: ഭരണകൂട ഭീകരതയ്ക്കും ബുദ്ധിസ്റ്റ് അക്രമികളുടെ ക്രൂരതയ്ക്കും പിന്നാലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ലോകത്തിന്റെ ആശ്വാസങ്ങളും നിഷേധിക്കുന്നു. അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മരുന്നും ആഹാരങ്ങളുമായി പോയ സംഘത്തിന് നേരെ ആക്രമണം. രണ്ട് ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ട്രക്കിലും കപ്പലിലും കൊണ്ടുപോയ സംഘത്തെയാണ് അക്രമിച്ചത്. അക്രമത്തിനു പിന്നില്‍ ബുദ്ധിസ്റ്റ് അക്രമി സംഘമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റിയുടെ (ഐസിആര്‍സി)കപ്പലിനു നേരെയാണ് അക്രമണമുണ്ടായത്. റാഖിനെ സ്റ്റേറ്റിലാണ് സംഭവം നടന്നത്. മരുന്നും മറ്റുമായി എത്തിയ ബോട്ട് സ്വിറ്റ്വാ തുറമുഖത്ത് അടുപ്പിച്ചപ്പോഴാണ് ആക്രമണം അരങ്ങേറിയത്. അഭയാര്‍ത്ഥികള്‍ക്കുള്ള സോളാര്‍ പാനല്‍, വസ്ത്രങ്ങള്‍, കൊതുകു വലകള്‍ എന്നീ അവശ്യവസ്തുക്കളായിരുന്നു കപ്പലില്‍. സഹായവുമായി പോകുന്ന സന്നദ്ധ സംഘങ്ങള്‍ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്നു വക്താക്കള്‍ അറിയിച്ചു. മ്യാന്മാര്‍ ഭരണകൂടത്തിന്റെയും ബുദ്ധിസ്റ്റ് അക്രമികളുടെയും ക്രൂരതകളില്‍ പാലായനം ചെയ്തത് 420,000 അഭയാര്‍ത്ഥികളാണ്.
അഭയാര്‍ത്ഥികള്‍ക്കാവശ്യമായ വസ്തുക്കളുമായി പോയ ട്രക്ക് അതിര്‍ത്തിയില്‍ വച്ചാണ് അക്രമിക്കപ്പെട്ടതെന്ന് ബംഗ്ലാദേശിലെ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആങ് സ്വി പ്രൗ പറഞ്ഞു. ബന്ദാരന്‍ ജില്ലയിലെ ദക്ഷിണപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ വച്ചായിരുന്നു ആക്രമണം. ആറ് പേര്‍ സംഭവ സ്ഥലത്തു വച്ചും മൂന്നു പേര്‍ ആസ്പത്രിയിലേക്ക് എത്തിക്കും വഴിയാണ് മരിച്ചത്. 10 പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്.
അഞ്ഞൂറോളം റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നതിനിടെയാണ് അക്രമുണ്ടായതെന്ന് ഐസിആര്‍സി വക്താവ് മിസാദാ സെയ്ഫ് വ്യക്തമാക്കി. ബംഗ്ലാദേശ് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. രണ്ട് ആഴ്ചകളിലായി ഈ പ്രദേശത്ത് സേവന സംഘം പ്രവര്‍ത്തിച്ചു വരികയായിരുന്നു.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending