Connect with us

kerala

സജനയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റെന്ന് സുഹൃത്തുക്കള്‍

സജ്‌നയും തീര്‍ത്ഥയും തമ്മിലുളള ഫോണ്‍ സംഭാഷണം പുറത്തുവന്നത് ശരിയാണ്. പക്ഷേ, ആ ഓഡിയോ എഡിറ്റ് ചെയ്തിട്ടുണ്ടെന്ന് അന്ന പറയുന്നു. സജനയ്ക്ക് ലഭിക്കുന്ന തുക മറ്റൊരു സുഹൃത്തിന് കൂടി നല്‍കുന്ന കാര്യമാണ് പറയുന്നത്. പക്ഷേ ആ തുക ദ്വയ എന്ന സംഘടന തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്. വളരെ ഉന്നതിയില്‍ സെലിബ്രിറ്റിയായി ജീവിക്കുന്നവരാണ് ദ്വയയിലെ ഭാരവാഹികള്‍. സജ്‌നയും സാമ്പത്തികമായി മുന്നേറാന്‍ ശ്രമം നടത്തിയപ്പോള്‍ അവരെ ഇല്ലായ്മ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും ഇവര്‍ ആരോപിക്കുന്നു

Published

on

കൊച്ചി: ട്രാന്‍സ്‌ജെന്റര്‍ സജ്‌ന ഷാജിയുടെ ആത്മഹത്യ ശ്രമത്തിന് കാരണം ട്രാന്‍സ്‌ജെന്ററായ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റാണെന്ന് സുഹൃത്തുക്കള്‍. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ് ജെന്റര്‍മാരായ അന്നയും രാഗ രഞ്ജിനിയും പറഞ്ഞു.

സജ്‌നയും തീര്‍ത്ഥയും തമ്മിലുളള ഫോണ്‍ സംഭാഷണം പുറത്തുവന്നത് ശരിയാണ്. പക്ഷേ, ആ ഓഡിയോ എഡിറ്റ് ചെയ്തിട്ടുണ്ടെന്ന് അന്ന പറയുന്നു. സജനയ്ക്ക് ലഭിക്കുന്ന തുക മറ്റൊരു സുഹൃത്തിന് കൂടി നല്‍കുന്ന കാര്യമാണ് പറയുന്നത്. പക്ഷേ ആ തുക ദ്വയ എന്ന സംഘടന തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്. വളരെ ഉന്നതിയില്‍ സെലിബ്രിറ്റിയായി ജീവിക്കുന്നവരാണ് ദ്വയയിലെ ഭാരവാഹികള്‍. സജ്‌നയും സാമ്പത്തികമായി മുന്നേറാന്‍ ശ്രമം നടത്തിയപ്പോള്‍ അവരെ ഇല്ലായ്മ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും ഇവര്‍ ആരോപിക്കുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഞങ്ങളേപ്പോലെയുള്ള സ്ഥിതി മറ്റുള്ളവര്‍ അറിയുന്നില്ലെന്നും കുറ്റപ്പെടുത്തുന്നു. പുറത്തു വന്ന ഫോണ്‍ സംഭാഷണം സജ്‌നയുടേത് തന്നെയെന്ന് അവര്‍ സമ്മതിക്കുന്നുണ്ട്. ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ സജനയ്ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതില്‍ മനംമടുത്താണ് സജന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യാഥാര്‍ത്ഥ്യം അറിയാതെയാണ് പലരും തന്നെ അവഹേളിക്കുന്നതെന്ന് സജന ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാശ്രമം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് സജനയിപ്പോള്‍.

 

kerala

വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്

റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു.

Published

on

വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ചീയമ്പം ഉന്നതിയിലെ മാച്ചി(60)ക്കാണ് കാലിന് പരിക്കേറ്റത്. റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. പശുവിനെ മേയ്ച്ച് മാച്ചിയും മകളും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

പരിക്കേറ്റവരെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നേരത്തെ, പൊന്മുടിയില്‍ വോട്ട് ചെയ്യാന്‍ പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന നശിപ്പിച്ചിരുന്നു. കൊമ്പ് കൊണ്ട് കുത്തി നശിപ്പിക്കുകയായിരുന്നു. പൊന്മുടി സ്വദേശി രാഹുലിന്റെ കാറാണ് നശിപ്പിച്ചത്. വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വാഹനം എടുത്തുമാറ്റി.

Continue Reading

kerala

എറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

ജിന്‍സന്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.

Published

on

എറണാകുളം പള്ളുരുത്തിയില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍. ജിന്‍സന്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇതിന് പിന്നാലെ നമ്പ്യാപുരത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കടവരി വാര്‍ഡിലും കള്ളവോട്ടിനെ ചൊല്ലി ബിജെപി സിപിഎം സംഘര്‍ഷം നടന്നിരുന്നു. നേരത്തെ, തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന് ആരോപണമുന്നയിച്ചിരുന്നു.

Continue Reading

kerala

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസിൽ വോട്ട് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്. ഉച്ചക്ക് ഒരുമണിവരെ 47.6 ശതമാനത്തിലേറെ ആളുകള്‍ വോട്ട് രേഖപ്പെടുത്തി. ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസ് എച്ച് എസ് എസിൽ വോട്ട് രേഖപ്പെടുത്തി

ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചരണം അവസാനിക്കും.

ആദ്യ ഘട്ട വോട്ടിങ് നടക്കുന്ന ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് എറണാകുളത്താണ് 49 ശതമാനത്തിലേറെ ആളുകള്‍ എറണാകുളത്ത് വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ്. 41 ശതമാനമാണ് തിരുവനന്തപുരത്തെ പോളിങ്. കൊല്ലത്ത്- 45, പത്തനംതിട്ട- 44.76 , ആലപ്പുഴ -46.77 , കോട്ടയം- 44.68 ശതമാനം, ഇടുക്കി-43.82 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം. തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം പോളിങ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ രാവിലെ മുതല്‍ വലിയ വരിയാണ്.

കേരളത്തിലെത്തിയശേഷമുള്ള ഗവര്‍ണറുടെ ആദ്യവോട്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ , എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ , ശശിതരൂര്‍ എം.പി, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എം.എം ഹസന്‍,പിജെ ജോസഫ്, ജോസ് കെ.മാണി, അടൂര്‍ പ്രകാശ്, വൈക്കം വിശ്വന്‍ ,ജി.സുധാകരന്‍, തുടങ്ങിയ നേതാക്കളും വോട്ട് രേഖപ്പെടുത്തി .

Continue Reading

Trending