Connect with us

gulf

ദുബൈയിൽ കുടുങ്ങിയവർക്ക് വേണ്ടി സഊദി കെഎംസിസി ഗൗരവത്തോടെ ഇടപെടുമെന്ന് നോർക്ക സി ഇ ഒ

സഊദിയിലേക്കുള്ള വഴിയിൽ ദുബൈയിൽ കുടുങ്ങിയ പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര കേരള സർക്കാറുകൾ അടിയന്ത്രരമായി ഇടപെടണമെന്ന് സഊദി കെഎംസിസി നാഷണൽ കമ്മിറ്റി

Published

on

റിയാദ് : സഊദിയിലേക്കുള്ള വഴിയിൽ ദുബൈയിൽ കുടുങ്ങിയ പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര കേരള സർക്കാറുകൾ അടിയന്ത്രരമായി ഇടപെടണമെന്ന് സഊദി കെഎംസിസി നാഷണൽ കമ്മിറ്റി. ഇതുമായി ബന്ധപ്പെട്ട് ഇ ടി മുഹമ്മദ് ബഷീർ എം പി മുഖേന
കേന്ദ്ര വിദേശകാര്യമന്ത്രി, സഹമന്ത്രി, എന്നിവർക്ക് കത്തയച്ചു. കൂടാതെ മുഖ്യമന്ത്രി, നോർക്ക സി ഇ ഒ , എന്നിവർക്കും അടിയന്തര സന്ദേശമയച്ചു. ഇതുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാക്കളായ പി കെ കുഞ്ഞാലികുട്ടി, പി വി അബ്ദുൽ വഹാബ് എം പി , കെ പി എ മജീദ് എന്നിവർക്കും കത്തയച്ചതായി കെഎംസിസി സഊദി നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് അറിയിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രിയുമായി ഇ ടി മുഹമ്മദ് ബഷീർ എം പി നേരിൽ കണ്ട് ചർച്ച നടത്തും . ഈ വിഷയം പഠിച്ച് ഗൗരവപൂർവം ഇടപെടുമെന്ന് നോർക്ക സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരിയും അറിയിച്ചു.

കോവിഡ് മുന്കരുതലിന്റെ ഭാഗമായി സഊദി ഇന്ത്യ , യു എ ഇ ഉൾപ്പടെ 20 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഫെബ്രുവരി മൂന്ന് മുതൽ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. താത്കാലികമെന്ന് പറയുന്നുവെങ്കിലും സമയ പരിധിയില്ലാത്ത യാത്ര വിലക്ക് ആയതിനാൽ ഇത് എത്ര ദിവസം നീളുമെന്ന കാര്യത്തിൽ ധാരണയില്ല. ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാനമില്ലാത്ത സാഹചര്യത്തിൽ ദുബായ് വഴി സഊദിയിലെത്താൻ യാത്രതിരിച്ച കുടുംബങ്ങളടക്കം നൂറുകണക്കിന് പ്രവാസികളാണ് ഇതോടെ ദുബായിൽ കുടുങ്ങിയത്. പാക്കേജ് കഴിയുന്നതോടെ പെരുവഴിയിലാകുന്ന ഇവരുടെ താമസ , ഭക്ഷണ, ചികിത്സ കാര്യത്തിൽ കാര്യത്തിൽ ആവശ്യമായത് ഉടൻ ചെയ്യണമെന്നാണ് കെഎംസിസി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സഊദിയിലേക്കുള്ള വഴിയിൽ അപ്രതീക്ഷിത യാത്ര വിലക്കിൽ പെട്ട് ദുരിതത്തിലായ ഇന്ത്യക്കാർക്ക് ദുബായിൽ സൗജന്യ താമസ, ഭക്ഷണ, ചികിത്സാ സൗകര്യങ്ങളൊരുക്കാൻ സർക്കാരിന്റെയും നോർക്കയുടെയും ഭാഗത്ത് നിന്ന് അടിയന്തര നടപടി വേണമെന്നും എംബസിയുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഇവർക്ക് ദുബായിൽ സഊദിയിലേക്കുള്ള താത്കാലിക യാത്രാവിലക്ക് തീരുന്നത് വരെയുള്ള താമസവും മറ്റു സൗകര്യങ്ങളും ഏർപ്പാട് ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടു . യു എ ഇ യിൽ താമസിക്കാനുള്ള വിസിറ്റിംഗ് വിസയുടെ കാലാവധി തീരുന്ന പക്ഷം സൗജന്യമായി നീട്ടി നൽകാനുള്ള നടപടിയുണ്ടാകണം. യാത്രാവിലക്ക് അനിശ്ചിതമായി തുടരുന്ന പക്ഷം ഇത്തരം യാത്രക്കാരെ ദുബായിൽ നിന്ന് നാട്ടിലേക്ക് സൗജന്യമായി തിരിച്ചെത്തിക്കാനുള്ള നീക്കവുമുണ്ടാകണമെന്നുമാണ് കെഎംസിസി ആവശ്യപ്പെട്ടത്. നോർക്ക സി ഇ ഓ ഹരികൃഷ്ണൻ നമ്പൂതിരിയുമായി അഷ്‌റഫ് വേങ്ങാട്ട് , ഷാജി ആലപ്പുഴ എന്നിവർ ബന്ധപെട്ടു.

FOREIGN

ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാര്‍ വിമാനസമയം ഉറപ്പ്‌ വരുത്തണമെന്ന് ഇന്ത്യന്‍ എംബസ്സി

ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്.

Published

on

അബുദാബി: റണ്‍വെയില്‍ മഴവെള്ളം കയറിയതിനെത്തുടര്‍ന്ന് താറുമാറായ വിമാനക്രമീകരണം തുടരുന്നതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ വിമാനസമയം ഉറപ്പ് വരുത്തിയശേഷം മാത്രമെ പുറപ്പെടാവുവെന്ന് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴമൂലം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്തതോതില്‍ വെള്ളം കയറുകയും ഗതാഗത സ്തംഭനം അനുഭവപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമായി ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്. ഇതുമൂലം നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.

ഇപ്പോഴും സാധാരണ നിലയിലേക്ക് വിമാനസര്‍വ്വീസുകള്‍ ആവാത്തതിനെത്തുടര്‍ന്നാണ് എയര്‍പോര്‍്ട്ട് അഥോറിറ്റിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇന്ത്യന്‍ എംബസ്സി പ്രവാസികള്‍ക്ക അറിയിപ്പ നല്‍കിയിട്ടുള്ളത്.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

FOREIGN

കനത്ത മഴ; കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.

Published

on

കനത്ത മഴ മൂലം കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു . ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.റൺവേയിൽ വെള്ളം കയറിയതിനാൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം താൽകാലികമായി നിർത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു.

സ്കൂളുകളിൽ ഇന്നും ഓൺലൈൻപഠനം തുടരും, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. മഴയിൽ വ്യാപകനാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളിൽ വരെ ചോർന്നൊലിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

Trending