Connect with us

Views

ശിഹാബ് തങ്ങളുടെ ഗ്രന്ഥശേഖരം ഇനി സബീലിലെ വിദ്യാര്‍ത്ഥികള്‍ക്ക്

Published

on

മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അപൂര്‍വ ഗ്രന്ഥശേഖരം പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജ് ലൈബ്രറിയിലേക്ക് ഇന്ന് കൈമാറും. കോട്ടക്കല്‍ പറപ്പൂര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ സമര്‍പ്പിക്കും.

പാണക്കാട് കൊടപ്പനല്‍ തറവാട്ടില്‍ സൂക്ഷിക്കപ്പെട്ടിരുന്ന ശിഹാബ് തങ്ങളുടെ അതിവിപുലമായ പുസ്തകശേഖരമാണ് സി.എച്ച് കുഞ്ഞീന്‍ മുസ്ലിയാര്‍ മെമ്മോറിയല്‍ ലൈബ്രറിയിലേക്ക് കൈമാറുന്നത്. പഠനകാലയളവിലും തുടര്‍ന്നും ശിഹാബ് തങ്ങള്‍ സമാഹരിച്ച അത്യപൂര്‍വ ഗ്രന്ഥങ്ങളടങ്ങിയതാണ് ഈ ശേഖരം. അറബി, ഇംഗ്ലീഷ്, മലയാളം, തമിഴ്, ഉര്‍ദു ഭാഷകളിലായി മതം, സാഹിത്യം, ചരിത്രം, ശാസ്ത്രം, രാഷ്ട്രീയം, തത്വശാസ്ത്രം, യാത്രാവിവരണം, ജീവചരിത്രം തുടങ്ങി ആയിരത്തില്‍ അധികം പുസ്തങ്ങളുണ്ട്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളായ തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, തസവ്വുഫ് തുടങ്ങിയ ജ്ഞാനശാഖകളിലെ പൗരാണികവും ആധുനികവുമായ ഗ്രന്ഥങ്ങള്‍ക്കു പുറമെ ഇതര മതഗ്രന്ഥങ്ങളും വേദപുരാണങ്ങളും ഇതിഹാസങ്ങളും അടങ്ങിയ ഈ സമാഹാരം ശിഹാബ് തങ്ങളുടെ വായനാലോകത്തിന്റെ വിശാലതയാണ് കാണിക്കുന്നത്. ഈജിപ്ത് പഠനകാലത്ത് അദ്ദേഹം ശേഖരിച്ച വിവിധ അറബ് രാജ്യങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളുടെയും ബൃഹത്തായ ശേഖരമുണ്ട്. പൂര്‍വപിതാക്കളുടെ നാടായ യമനിന്റെയും ഹളര്‍മൌത്തിന്റെയും ചരിത്രം പറയുന്ന ഗ്രന്ഥങ്ങളുടെ അപൂര്‍വ ശേഖരവും ഇതിലുള്‍പെടും.

പാണക്കാട് കുടുംബവും പറപ്പൂര്‍ സബീലുല്‍ ഹിദായയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തിന് ശക്തിപകരുന്നതാണ് പുതിയ ഗ്രന്ഥശേഖര കൈമാറ്റം. മുഹമ്മദലി ശിഹാബ് തങ്ങള്‍ തന്റെ ദേഹവിയോഗത്തിനു മുമ്പ് ഏറ്റവും അവസാനമായി പങ്കെടുത്തത് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ ‘സംസം പറഞ്ഞുതീരാത്ത പുണ്യങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു എന്നതും ഒരു നിമിത്തമായിരിക്കാം. ഇന്ന് നടക്കുന്ന ചടങ്ങില്‍ സബീലുല്‍ ഹിദായ ജനറല്‍ സെക്രട്ടറി സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങും. ലൈബ്രറിയില്‍ ശിഹാബ് തങ്ങളുടെ പേരില്‍ പ്രത്യേക വിഭാഗമായി ഏവര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ ഗ്രന്ഥങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രിന്‍സിപ്പല്‍ മീറാന്‍ സഅദ് ദാരിമി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Indepth

സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റെന്ന ബഹുമതി കൊച്ചിക്ക്; ഹൈബി ഈഡന്‍

Published

on

സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റെന്ന ബഹുമതി കൊച്ചി ക്യൂന്‍സ് വാക്ക് വേയ്ക്ക് സ്വന്തം. ഹൈബി ഈഡന്‍ എംപിയുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് മുപ്പത് ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. എം പി ഫണ്ടിൽ നിന്നും 31.86 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചതെന്ന് ഹൈബി ഈഡൻ.

ഗോശ്രീ ചാത്യാത്ത് റോഡിലെ വാക് വേയുടെ 1.8 കിലോമീറ്റർ പരിധിയിലാണ് സൗജന്യ വൈഫൈ സേവനം. മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്താല്‍ തുടർച്ചയായി അരമണിക്കൂർ സൗജന്യ വൈഫൈ ലഭിക്കും. 50 MBPS വേഗമുള്ള ഇന്റർനെറ്റാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്.

സൗജന്യ വൈഫൈ പോലെയുള്ള നൂതന പദ്ധതികള്‍ യാഥാര്‍ഥ്യമാകാന്‍ നിയമസഭയിലും ലോകസഭയിലും യുവാക്കളുടെ പ്രാതിനിധ്യം വര്‍ധിക്കണമെന്ന് ശശി തരൂര്‍ കായല്‍ കാറ്റേറ്റ് വിശ്രമിക്കാന്‍ എത്തുന്നവര്‍ക്ക് പുറമെ ജോലി ചെയ്യാനും പഠിക്കാനുമെല്ലാം വാക്ക് വേയിലെ വൈഫൈ പ്രയോജനപ്പെടുത്താം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മിച്ച പൊതു ശുചിമുറിയും ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു.

Continue Reading

FOREIGN

72 കാരനെ 40 മുതലകള്‍ ചേര്‍ന്ന് കടിച്ചു കീറി കൊന്നു

Published

on

നാൽപത് മുതലകൾ ചേർന്ന് 72 കാരനെ കടിച്ചു കീറി കൊന്നു. കമ്പോടിയയിലെ സീം റീപ്പിലെ മുതല ഫാമിലാണ് ദാരുണ സംഭവം നടന്നത്. ഫാമിൽ മുതല മുട്ടയിട്ടതിനെ തുടർന്ന് മുതലയെ കോൽ ഉപയോഗിച്ച് നീക്കാൻ ശ്രമിക്കുന്നതിനിടെ ഇതേ കോൽ ഉപയോഗിച്ച് മുതല വയോധികനെ കൂട്ടിലേക്ക് വലിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് ഫാമിലേക്ക് വീണ വയോധികനെ മുതലകൾ കടിച്ചുകീറി.

വയോധികൻ മരണപ്പെടുന്നത് വരെ ഫാമിലുള്ള 40 മുതലകളും ചേർന്ന് ആക്രമിച്ചുവെന്നാണ് റിപ്പോർട്ട്. അതിലൊരു മുതല വയോധികന്റെ കൈ കടിച്ചെടുത്ത് വിഴുങ്ങുകയും ചെയ്തു.

സീം റീപ്പിൽ നിരവധി മുതല ഫാമുകളാണ് ഉള്ളത്. മുട്ട, തൊലി, ഇറച്ചി എന്നിവയ്ക്കാണ് മുതല ഫാം പ്രവർത്തിക്കുന്നത്.

Continue Reading

india

ഫുഡ് ഇന്‍സ്‌പെക്ടറുടെ മൊബൈല്‍ ഫോണ്‍ ജലസംഭരണിയില്‍ വീണു; 3 ദിവസമെടുത്ത് അടിച്ചൊഴിവാക്കിയത് 41000 ഘനമീറ്റര്‍ വെള്ളം

Published

on

റായ്പൂര്‍: ജലസംഭരണിയില്‍ വീണ ഫുഡ് ഇന്‍സ്‌പെക്ടറുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ അടിച്ചൊഴിവാക്കിയത് 41000 ഘനമീറ്റര്‍ വെള്ളം. ഛത്തിസ്ഗഢിലെ കാങ്കര്‍ ജില്ലയിലാണ് സംഭവം. കോലിബേഡ ബ്ലോക്കിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് ബിശ്വാസിന്റെ 96000 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എസ് 23 മൊബൈല്‍ ഫോണാണ് 15 അടി വെള്ളമുള്ള ജലസംഭരണിയില്‍ വീണത്. ഒഴിവ് ദിവസം ആസ്വദിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഗ്രാമവാസികളും മുങ്ങല്‍ വിദഗ്ധരും ശ്രമിച്ചെങ്കിലും വീണ്ടെടുക്കാനായില്ല. ഇതോടെ ജലസേചന വകുപ്പിനെ അറിയിച്ചു. അതിപ്രധാനമായ പല രേഖകളും ഉള്ളതിനാല്‍ എന്ത് വില കൊലകൊടുത്തും ഫോണ്‍ വീണ്ടെടുക്കണമെന്നായിരുന്നു ബിശ്വാസിന്റെ ആവശ്യം.

പിന്നീട് അഞ്ചടി വെള്ളം ഒഴിവാക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. ആദ്യ ദിവസം 21 ലക്ഷം ലിറ്റര്‍ വെള്ളമാണ് പമ്പ് സെറ്റ് ഉപയോഗിച്ച് ഒഴിവാക്കിയത്. 3 ദിവസത്തെ പരിശ്രത്തിനൊടുവില്‍ ഫോണ്‍ വീണ്ടെടുത്തെങ്കിലും പ്രവര്‍ത്തനരഹിതമായിരുന്നു. 8000 രൂപയോളമാണ് വെള്ളം അടിച്ചൊഴിവാക്കാന്‍ ചെലവിട്ടത്.

സംഭവം വിവാദമായതോടെ ജലസേചന ആവശ്യത്തിന് ഉപയോഗിക്കാന്‍ പറ്റാത്ത മലിനജലമാണ് ഒഴിവാക്കിയതെന്ന വിശദീകരണവുമായി ഇയാള്‍ രംഗത്തെത്തി. ജലസേചന വകുപ്പിന്റെ അനുമതി തേടിയെന്നും കര്‍ഷകരെ ഒരു തരത്തിലും ബാധിക്കില്ലെന്നും ബിശ്വാസ് പറഞ്ഞു.

അതേസമയം, അഞ്ചടി വെള്ളം ഒഴിവാക്കാനാണ് വാക്കാല്‍ അനുമതി നല്‍കിയതെന്നും എന്നാല്‍ പത്തടിയിലധികം അടിച്ചൊഴിവാക്കിയെന്നും ജലസേചന വകുപ്പ് ഡെപ്യൂട്ടി ഓഫിസര്‍ രാംലാല്‍ ദിവാര്‍ പ്രതികരിച്ചു. സംഭവം പുറത്തുവന്നതോടെ വിശ്വാസിനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ല കലക്ടര്‍ ഉത്തരവിട്ടു.

Continue Reading

Trending