Connect with us

Views

ശിഹാബ് തങ്ങളുടെ ഗ്രന്ഥശേഖരം ഇനി സബീലിലെ വിദ്യാര്‍ത്ഥികള്‍ക്ക്

Published

on

മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അപൂര്‍വ ഗ്രന്ഥശേഖരം പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജ് ലൈബ്രറിയിലേക്ക് ഇന്ന് കൈമാറും. കോട്ടക്കല്‍ പറപ്പൂര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ സമര്‍പ്പിക്കും.

പാണക്കാട് കൊടപ്പനല്‍ തറവാട്ടില്‍ സൂക്ഷിക്കപ്പെട്ടിരുന്ന ശിഹാബ് തങ്ങളുടെ അതിവിപുലമായ പുസ്തകശേഖരമാണ് സി.എച്ച് കുഞ്ഞീന്‍ മുസ്ലിയാര്‍ മെമ്മോറിയല്‍ ലൈബ്രറിയിലേക്ക് കൈമാറുന്നത്. പഠനകാലയളവിലും തുടര്‍ന്നും ശിഹാബ് തങ്ങള്‍ സമാഹരിച്ച അത്യപൂര്‍വ ഗ്രന്ഥങ്ങളടങ്ങിയതാണ് ഈ ശേഖരം. അറബി, ഇംഗ്ലീഷ്, മലയാളം, തമിഴ്, ഉര്‍ദു ഭാഷകളിലായി മതം, സാഹിത്യം, ചരിത്രം, ശാസ്ത്രം, രാഷ്ട്രീയം, തത്വശാസ്ത്രം, യാത്രാവിവരണം, ജീവചരിത്രം തുടങ്ങി ആയിരത്തില്‍ അധികം പുസ്തങ്ങളുണ്ട്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളായ തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, തസവ്വുഫ് തുടങ്ങിയ ജ്ഞാനശാഖകളിലെ പൗരാണികവും ആധുനികവുമായ ഗ്രന്ഥങ്ങള്‍ക്കു പുറമെ ഇതര മതഗ്രന്ഥങ്ങളും വേദപുരാണങ്ങളും ഇതിഹാസങ്ങളും അടങ്ങിയ ഈ സമാഹാരം ശിഹാബ് തങ്ങളുടെ വായനാലോകത്തിന്റെ വിശാലതയാണ് കാണിക്കുന്നത്. ഈജിപ്ത് പഠനകാലത്ത് അദ്ദേഹം ശേഖരിച്ച വിവിധ അറബ് രാജ്യങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളുടെയും ബൃഹത്തായ ശേഖരമുണ്ട്. പൂര്‍വപിതാക്കളുടെ നാടായ യമനിന്റെയും ഹളര്‍മൌത്തിന്റെയും ചരിത്രം പറയുന്ന ഗ്രന്ഥങ്ങളുടെ അപൂര്‍വ ശേഖരവും ഇതിലുള്‍പെടും.

പാണക്കാട് കുടുംബവും പറപ്പൂര്‍ സബീലുല്‍ ഹിദായയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തിന് ശക്തിപകരുന്നതാണ് പുതിയ ഗ്രന്ഥശേഖര കൈമാറ്റം. മുഹമ്മദലി ശിഹാബ് തങ്ങള്‍ തന്റെ ദേഹവിയോഗത്തിനു മുമ്പ് ഏറ്റവും അവസാനമായി പങ്കെടുത്തത് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ ‘സംസം പറഞ്ഞുതീരാത്ത പുണ്യങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു എന്നതും ഒരു നിമിത്തമായിരിക്കാം. ഇന്ന് നടക്കുന്ന ചടങ്ങില്‍ സബീലുല്‍ ഹിദായ ജനറല്‍ സെക്രട്ടറി സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങും. ലൈബ്രറിയില്‍ ശിഹാബ് തങ്ങളുടെ പേരില്‍ പ്രത്യേക വിഭാഗമായി ഏവര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ ഗ്രന്ഥങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രിന്‍സിപ്പല്‍ മീറാന്‍ സഅദ് ദാരിമി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending