Connect with us

More

ബി.ജെ.പി അഴിമതി അന്വേഷിക്കണം: യു.ഡി.എഫ്

Published

on

 
ബി.ജെ.പി അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഈ മാസം 31ന് രാജ്ഭവനു മുന്നില്‍ യു.ഡി.എഫ് നേതാക്കളും എം.എല്‍.എമാരും ധര്‍ണ നടത്താന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു.
ബി.ജെ.പിയുടെ അഴിമതിവിരുദ്ധ മുഖം കൃത്രിമമാണെന്നും യഥാര്‍ത്ഥത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണ് ബി.ജെ.പിയെന്നും യോഗം വിലയിരുത്തി. കോളജുകളുടെ കാര്യത്തില്‍ മാത്രമല്ല, തെരഞ്ഞെടുപ്പ് ഫണ്ടില്‍ വരെ അഴിമതി നടത്തി. ഭരണമില്ലാത്ത കേരളത്തില്‍ ഇത്രയും അഴിമതി നടത്തിയെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പി അഴിമതിയില്‍ സ്വാധീനങ്ങള്‍ക്ക് വഴിപ്പെടാതെ നിഷ്പക്ഷമായ അന്വേഷണം വേണം. ഉന്നതതല ഏജന്‍സി അന്വേഷണത്തിന് നേതൃത്വം നല്‍കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണം. പനിമരണം ഗൗരവമായി എടുക്കാനോ ജനപങ്കാളിത്തം ഉറപ്പാക്കി പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേരള ബാങ്ക് രൂപീകരണം സഹകരണ മേഖലയെ തകര്‍ക്കാനെ ഉപകരിക്കൂ. ജില്ലാ സഹകരണബാങ്കുകള്‍ നിലവില്‍ ഭംഗിയായി പോവുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായ പുനഃപരിശോധന നടത്തണം.
യു.ഡി.എഫോ ഘടകകക്ഷികളോ പ്രാദേശിക ഹര്‍ത്താലുകള്‍ ഇനിമുതല്‍ സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയില്ലാതെ നടത്താന്‍ പാടില്ല. ഭരണരംഗത്ത് സര്‍ക്കാര്‍ തീര്‍ത്തും പരാജയമാണ്. ലോക്കപ്പ് മര്‍ദനവും ലാത്തിച്ചാര്‍ജും ഒരുനിയന്ത്രണവുമില്ലാതെ പൊലിസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നു. ആരും നിയന്ത്രിക്കാനില്ലാത്ത നിലയിലാണ് പൊലീസ് മര്‍ദനം അഴിച്ചുവിടുന്നത്. എല്ലാരംഗത്തും ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ട് നേരിടുകയാണ്. സ്വാശ്രയകോളജുകളെ വരുതിയിലാക്കാന്‍ കഴിയുന്നില്ല. സര്‍ക്കാര്‍ രാജിവെക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നില്ല. എന്നാല്‍ പോരായ്മകള്‍ പരിഹരിച്ച് ഭരണം നേരേ കൊണ്ടുപോവണം.
യു.ഡി.എഫില്‍ നിന്നും ഒരു കക്ഷിയും വിട്ടുപോവില്ല. അങ്ങനെയുള്ള ഒരു ധ്വനിയുമില്ല. ഇപ്പോള്‍ പുറത്തുവരുന്നത് എല്‍.ഡി.എഫിന്റെ പ്രചരണം മാത്രമാണ്. ജെ.ഡി.യു നേതാക്കള്‍ യു.ഡി.എഫ് യോഗത്തില്‍ പങ്കെടുത്തു. അവര്‍ യോഗത്തില്‍ പങ്കെടുത്തതാണ് ഏറ്റവും വലിയ ഉറപ്പ്. യു.ഡി.എഫിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. യു.ഡി.എഫ് വിടുമെന്ന് ഏതെങ്കിലും ഭാരവാഹി പറഞ്ഞാല്‍ യു.ഡി.എഫിന് വിശദീകരണം ചോദിക്കാനാവില്ല. അതൊക്കെ അതത് പാര്‍ട്ടികള്‍ ചെയ്യേണ്ടതാണ്. ജെ.ഡി.യുവിന്റെ നേതാവായ വീരേന്ദ്രകുമാര്‍ അത്തരത്തില്‍ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. അദ്ദേഹം എന്തെങ്കിലും പറഞ്ഞാല്‍ യു.ഡി.എഫ് നേതൃത്വത്തിന് വിശദീകരണം തേടാം. വീരേന്ദ്രകുമാറിനോട് എല്‍.ഡി.എഫ് ചെയ്തതു വെച്ചു നോക്കിയാല്‍ അദ്ദേഹം തിരികെപോവില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.

Education

യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

Published

on

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.

ഫലം എങ്ങനെ പരിശോധിക്കാം?

സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

Continue Reading

News

കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ

ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള്‍ കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്.

Published

on

ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള്‍ കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വരുമാനത്തിനായി ഈ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നതിനാല്‍, പ്രത്യേകിച്ച് വീഡിയോ ഉള്ളടക്കത്തിലൂടെ, ഒറിജിനല്‍ മെറ്റീരിയല്‍ അപ്ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന ഉപയോക്താക്കളെയാണ് അടിച്ചമര്‍ത്തല്‍ ലക്ഷ്യമിടുന്നത്. ഇത് നിരവധി സ്രഷ്ടാക്കളുടെ വരുമാനത്തെ സാരമായി ബാധിച്ചേക്കാം.

ഉള്ളടക്കം പകര്‍ത്തി ഒട്ടിക്കുന്നതായി കണ്ടെത്തിയ അക്കൗണ്ടുകള്‍ക്കെതിരെ മെറ്റ കര്‍ശന നടപടി പ്രഖ്യാപിച്ചു. ഉള്ളടക്ക മോഷണത്തെ ചെറുക്കാനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് മെറ്റയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. മറ്റ് സ്രഷ്ടാക്കളില്‍ നിന്നുള്ള ടെക്സ്റ്റോ ഫോട്ടോകളോ വീഡിയോകളോ തുടര്‍ച്ചയായി പകര്‍ത്തുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ അടയ്ക്കാനും ധനസമ്പാദനം നിര്‍ത്താനും സാധ്യതയുണ്ട്. ഇവയുടെ റീച്ചും ഗണ്യമായി കുറയും. ഈ നടപടികള്‍ക്ക് അനുസൃതമായി, പ്രമുഖ ഉള്ളടക്ക സ്രഷ്ടാക്കളില്‍ നിന്ന് പോസ്റ്റുകള്‍ പകര്‍ത്തുന്നതായി കണ്ടെത്തിയ 1 കോടി പ്രൊഫൈലുകള്‍ Meta ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.

സ്പാമുമായി ബന്ധിപ്പിച്ച 5 ലക്ഷം അക്കൗണ്ടുകളും മെറ്റാ അടച്ചുപൂട്ടി. യഥാര്‍ത്ഥ ഉള്ളടക്കം ഇല്ലെങ്കിലും പണം സമ്പാദിക്കുന്ന വ്യാജ പോസ്റ്റുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി.

അദ്വിതീയമായ ഉള്ളടക്കം സൃഷ്ടിക്കാതെ ഉപയോക്താക്കളെ ലാഭത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍, കോപ്പി-പേസ്റ്റിംഗില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നുള്ള കമന്റുകളുടെ ദൃശ്യപരതയും മെറ്റ കുറയ്ക്കുന്നു. ഈ സമീപനം അവരുടെ ധനസമ്പാദന അവസരങ്ങള്‍ തടയാന്‍ ലക്ഷ്യമിടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ YouTube-ന്റെ സമീപകാല നീക്കങ്ങളെ പ്രതിഫലിപ്പിക്കുന്നു, അത് ആവര്‍ത്തിച്ചുള്ളതും AI- ജനറേറ്റുചെയ്തതുമായ വീഡിയോകള്‍ അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാന്‍ തുടങ്ങി.

Continue Reading

kerala

എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍

Published

on

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) അന്തരിച്ചു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30 ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019 ലെ അവാര്‍ഡ് ജേതാവാണ്. ജൂലൈ 13 ന് ആയിരുന്നു വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം മന്ത്രി ആര്‍ ബിന്ദു പ്രകാശനം ചെയ്തത്.

തൃശൂര്‍ പ്രസ്സ്‌ക്ലബില്‍ വച്ചായിരുന്നു പ്രകാശനം. ഭര്‍ത്താവ് മണിത്തറ കാങ്കില്‍ രാജു. ‘നിനക്കായ്…’ എന്ന ഗാനത്തിന്റെ സംഗീത സംവിധായക എന്ന നിലയിലും അവര്‍ പ്രശസ്തി നേടിയിട്ടുണ്ട്.

Continue Reading

Trending