Culture
കിത്താബ് തുറക്കുന്ന എസ്.എഫ്.ഐക്കാരോട് ചില ചോദ്യങ്ങള്‍
ശുഐബുല്‍ ഹൈത്തമി
എസ് എഫ് ഐ നേതാവിന്റെ കുറിപ്പ് കണ്ടപ്പോൾ ചോദിക്കാൻ തോന്നുകയാണ് .
രഹ്നാ മനോജിന്റെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളുമ്പോൾ പറഞ്ഞ ന്യായം നിങ്ങൾക്കറിയുമോ ?
ശബരിമലയിൽ പോയി അയ്യപ്പപ്രതിമയിൽ അശുദ്ധി പുരട്ടിയതിനല്ല അവർ അകത്തായത്.ഷാറോൺ റാണി എന്ന ചിത്രകാരി ശബരിമല വിഷയത്തിൽ വരച്ച അയ്യപ്പ ശാസ്താവ് പൊറുക്കാത്ത ( സംഘിവക്കീൽ പറഞ്ഞത് ) കാർട്ടൂൺ ഫേസ്ബുക്കിൽ ഷയറി എന്ന ന്യായത്തിലാണ് ജാമ്യം നിഷേധിക്കപ്പെടുന്നത്. ആ കാർട്ടൂൺ വഴി രഹ്ന ഹിന്ദു വികാരത്തെ മുറിച്ചുകളഞ്ഞുവെന്നാണ് കേസിലെ പരാതി.
ഷാറോൺ റാണിക്ക് ആ കാർട്ടൂൺ പിൻവലിക്കേണ്ടി വന്നു. കിതാബുമായി ആലപ്പുഴക്ക് പോയവരുടെ ആവിശ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന നിങ്ങൾക്കെന്താ രഹ്നാ മനോജിനോട് ഇത്ര ചതുർത്ഥി ?
അവരുടെ ആവിശ്ക്കാര ദാഹം ഉത്തേജിപ്പിച്ചത് സുപ്രീംകോടതിയോട് പിണറായി വിജയന് പെട്ടെന്നുണ്ടായ അനുസരണ ബോധവുമാണ്! അതായത് പ്രദർശിപ്പിക്കില്ലെന്ന് ഒരാഴ്ച്ച മുമ്പേ തീരുമാനമായ കിതാബുമെടുത്ത് ക്യാമറക്കു മുമ്പിൽ സെന്റിയാവാനായി വടകരയിൽ നിന്നും തെക്കോട്ട് വണ്ടി കയറിയവരേക്കാൾ എസ് എഫ് ഐയുടെ കാവലും കരുതലും അർഹിക്കുന്നത് ലെഫ്റ്റ് ഫെമിനിസ്റ്റായ രഹ്ന തന്നെയാണ്.
പക്ഷെ എസ് എഫ് ഐക്കാരാ ,
നിങ്ങൾ രഹ്നയുടെ ആവിശ്ക്കാരം തിരിഞ്ഞ് നോക്കില്ലെന്ന് നിങ്ങൾക്കും നിങ്ങളെയറിയുന്നവർക്കും നന്നായറിയാം .അതിന് രണ്ട് കാരണങ്ങളുണ്ട്.
ഒന്നാമത് , ഹിന്ദു പൊതുബോധത്തെ വെല്ലുവിളിച്ച രഹ്നയെ സപ്പോർട്ടാനുള്ള ത്രാണിയൊന്നും നിങ്ങൾക്കില്ല. രണ്ടാമത് ,ഇനിയും അവരുടെ പേരിൽ അനർഹമായി ബാക്കിയായ ‘ഫാത്വിമ ‘ എന്ന ഫോബിക് ഫാക്ടർ രഹ്നക്ക് വിക്ടിംഷിപ്പ് കൊടുക്കാതിരിക്കാൻ മാത്രമുള്ള ന്യായമാണ് എസ് എഫ് ഐ യുടെ പക്കൽ .
കിതാബ് പ്രദർശനം നടക്കാതിരിക്കണമെന്ന് ഏറ്റവും ആഗ്രഹിക്കുന്ന വിദ്യാർത്ഥി യൂണിയൻ എസ് എഫ് ഐ ആണ്. പ്രദർശനം മുടങ്ങിയാൽ നേരിട്ട് ലാഭം കൊയ്യാനാവുന്ന ഏക വിഭാഗം അവരാണ്. ഈ രാഷ്ട്രീയ ലാഭം ഉദ്ദേശ്യമില്ലായിരുന്നുവെങ്കിൽ കഴിഞ്ഞയാഴ്ച്ച സ്ക്കൂൾ അധികൃതർ അബദ്ധത്തിന് ക്ഷമാപണം നടത്തി ഇനി പ്രദർശനം ഉണ്ടാവില്ലെന്ന് പറഞ്ഞപ്പോഴേ തന്നെ ഇടപെടണമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇന്ന് ഒരു പക്ഷേ ഈ കണ്ണീർ ഒപ്പിക്കേണ്ടിയോ ഉപ്പിക്കേണ്ടിയോ വരുമായിരുന്നില്ല .
മാത്രമല്ല , ഔദ്യോഗികമായും കലാത്മകമായും വിഷയത്തിൽ ഇടപെട്ട മുസ്ലിം സംഘടനകളെ തീവ്രവാദികൾ എന്ന് വിളിക്കാൻ ഒരവസരം കിട്ടുന്നത് മുതലെടുക്കാനാണ് അവരത് പ്രദർശിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത് എന്ന് അനുമാനിച്ചാലും തെറ്റാവില്ല. കാരണം മുസ്ലിം സംഘടനകൾ ലക്ഷങ്ങളണിനിരന്നിട്ടും തീരുമാനം മാറ്റാത്ത ഇസ്ലാമിക വിരുദ്ധ വിഷയങ്ങൾ സ്ത്രീയുമായി ബന്ധപ്പെട്ടത് തന്നെ ഇവിടെയുണ്ട്. പരാതിപ്പെട്ട ഉണ്ണി ആറിന് തീവ്രവാദക്കുപ്പായം നൽകാതെയാണിത് എന്നുകൂടി നോക്കണം .
കിതാബിലെ വെളിച്ചം കിനാവ് കാണുന്ന മുല്ലമാരുടെ പെൺമക്കളോട് നിങ്ങൾക്കുള്ള സ്നേഹം വഴിതെറ്റിപ്പോയിട്ടെങ്കിലും ഉള്ള്തൊട്ടിട്ടാണെങ്കിൽ വേറെ ചില കാര്യങ്ങൾ കൂടി ചെയ്യാനുണ്ട്. കാലങ്ങളായി കലാമേളയുടെ ഒന്നാം വേദിയിൽ ക്ഷേത്രകലകളാണ്. മാപ്പിള സാംസ്ക്കാരിക സ്പർശിയായ കലാരൂപങ്ങൾ നടക്കുന്ന വേദിയിലേക്ക് അധികവും പ്രധാനവേദിയിൽ നിന്നും ഓട്ടോ കൂട്ടി പോവേണ്ടി വരും .എല്ലാ കാലവും നടന്ന് കുഴയുന്ന കാലുകളെ കുറിച്ചും വേണം ഒരു കിതാബ് . കലവറയിൽ വിളമ്പുന്ന ഭക്ഷണം ബ്രാഹ്മണിക്ക് മെന്യുവാണ് എന്നും .തന്റേടമുണ്ടെങ്കിൽ ഒരു ബീഫ് ഫെസ്റ്റ് അവിടെ നടത്താമോ ? മലപ്പുറം പത്തിരി ,വേണ്ട നിങ്ങളുടെ സ്വന്തം തലശേരി ബിരിയാണി വിളമ്പാമോ നിങ്ങൾക്ക് , നടക്കില്ല .ഒരു എം എൽ എ യെ വെച്ച് വിദ്യാഭ്യാസ മന്ത്രിയെ ഉണ്ടാക്കാം എന്ന് തെളിയിക്കാൻ ബിജെപി യുടെ ഉപകരണമായി പലപ്പോഴും മാറുന്ന വിദ്യാഭ്യാസ മന്ത്രിയുടെ അതേ ലൈനാണ് വിദ്യാർത്ഥി സംഘത്തിനും .
പ്രതിസ്ഥാനത്ത് മാപ്പിള മുസ്ലിംകൾ വരുമ്പോൾ മാത്രം ഉണരുന്നതാണ് കമ്മ്യൂണിസത്തിന്റെ ആവിശ്കാര ജാഗ്രതയെന്നത് ശരീഅത് വിവാദ കാലത്തും തസ്ലീമാനസ്റിൻ – സൽമാൻ റുഷ്ദി കാലത്തുമൊക്കെ വെളുക്കേ എല്ലാവരും കണ്ടതാണ്. അപ്പോൾ പിന്നെ പഴമക്കാരുടെ കിതാബിലെ ആ ചൊല്ലാണ് ശരി , മത്തൻ കുത്തിയാൽ കുമ്പളം പൊടിക്കില്ല.
Film
ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറും ഭാര്യയും കൊല്ലപ്പെട്ടു; മകന്‍ അറസ്റ്റില്‍
പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറിനെയും ഭാര്യ മിഷേല്‍ സിംഗര്‍ റൈനറിനെയും ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറിനെയും ഭാര്യ മിഷേല്‍ സിംഗര്‍ റൈനറിനെയും ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു. മകന്‍ നിക്ക് റൈനറെ (32) ലോസ് ഏഞ്ചല്‍സ് പോലീസ് അറസ്റ്റ് ചെയ്തു. ബ്രെന്റ്വുഡിലാണ് ഇരുവരും താമസിച്ചിരുന്നത്.
ഇവരുടെ മകള്‍ റോമിയാണ് മാതാപിതാക്കളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ ശരീരത്തില്‍ പലതവണ കുത്തേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് പ്രതികരിച്ചു.
എന്നാല്‍ പ്രതി നേരത്തേ ലഹരിക്കടിമപ്പെട്ടിരുന്നതായാണ് വിവരം.
‘വെന്‍ ഹാരി മെറ്റ് സാലി’, ‘ദിസ് ഈസ് സ്‌പൈനല്‍ ടാപ്പ്’, ‘സ്റ്റാന്‍ഡ് ബൈ മീ’, ‘മിസറി’, ‘എ ഫ്യൂ ഗുഡ് മെന്‍’ എന്നീ സിനിമകളാണ് റോബ് റൈനറെ പ്രശസ്തിയിലേക്ക് എത്തിച്ചത്. റോബ് റൈനര്‍ പ്രശസ്ത ഹാസ്യതാരം കാള്‍ റൈനറുടെ മകനാണ്. 1960-കളിലാണ് കരിയര്‍ ആരംഭിച്ചത്. ‘ഓള്‍ ഇന്‍ ദി ഫാമിലി’ എന്ന ടിവി സിറ്റ്‌കോമില്‍ ‘മീറ്റ്‌ഹെഡ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്.
1989ല്‍ നടിയും ഫോട്ടോഗ്രാഫറും നിര്‍മ്മാതാവുമായിരുന്ന മിഷേലിനെ വിവാഹം കഴിക്കുകയായിരുന്നു.
Film
36 വർഷങ്ങൾക്ക് ശേഷം മണിരത്നത്തിന്റെ ‘ഗീതാഞ്ജലി’ വീണ്ടും തിയറ്ററുകളിലേക്ക്
ചെന്നൈ ഒഴികെയുള്ള പ്രദേശങ്ങളിലെ ചിത്രത്തിന്റെ ആഗോള റീ-റിലീസ് അവകാശം ശ്രീ പദ്മിനി സിനിമാസ് ചെയർമാൻ ബൂർലെ ശിവപ്രസാദ് സ്വന്തമാക്കി.
ചെന്നൈ: മണിരത്നം സംവിധാനം ചെയ്ത് നാഗാർജുന അക്കിനേനിയെയും ഗിരിജ ഷെട്ടാറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 1989ൽ പുറത്തിറങ്ങിയ ക്ലാസിക് റൊമാന്റിക് ചിത്രം ‘ഗീതാഞ്ജലി’ 36 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലെത്തുന്നു. ചെന്നൈ ഒഴികെയുള്ള പ്രദേശങ്ങളിലെ ചിത്രത്തിന്റെ ആഗോള റീ-റിലീസ് അവകാശം ശ്രീ പദ്മിനി സിനിമാസ് ചെയർമാൻ ബൂർലെ ശിവപ്രസാദ് സ്വന്തമാക്കി.
‘എനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ഗീതാഞ്ജലി. അതിനാൽ തന്നെ ഈ ചിത്രത്തിന്റെ റീ-റിലീസ് അവകാശം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. പ്രേക്ഷകർ ഈ മനോഹരമായ ചിത്രം വീണ്ടും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,’ ശിവപ്രസാദ് പറഞ്ഞു. ചിത്രം 4K റസ്റ്റോർഡ് പതിപ്പിലാണ് വീണ്ടും പ്രദർശനത്തിനെത്തുന്നത്.
തെലുങ്കിൽ മണിരത്നം സംവിധാനം ചെയ്ത ഒരേയൊരു ചിത്രമാണ് ഗീതാഞ്ജലി. നാഗാർജുനയുമായി മണിരത്നം ഒന്നിച്ച ഏക ചിത്രമെന്ന പ്രത്യേകതയും ഇതിന് ഉണ്ട്. ഭാഗ്യലക്ഷ്മി എന്റർപ്രൈസസ് ബാനറിൽ സി. പദ്മജയും ചിറ്റമൂരു പ്രവീൺ കുമാർ റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമിച്ചത്.
മരണാസന്നരായ രണ്ട് യുവാക്കളുടെ ഹൃദയസ്പർശിയായ പ്രണയകഥയാണ് ചിത്രം പറയുന്നത്. കാൻസർ ബാധിതനായ പ്രകാശ് (നാഗാർജുന) എന്ന യുവാവും ഹൃദ്രോഗിയായ ഗീതാഞ്ജലി (ഗിരിജ ഷെട്ടാർ) എന്ന പെൺകുട്ടിയും ഊട്ടിയിൽ വെച്ച് കണ്ടുമുട്ടുന്നതോടെയാണ് കഥ മുന്നേറുന്നത്. മരണം അടുത്തുണ്ടെന്ന ബോധ്യത്തിനിടയിലും ജീവിതത്തെ സ്നേഹിക്കാനും ആഘോഷിക്കാനും അവർ തീരുമാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ഇളയരാജയുടെ സംഗീതം ചിത്രത്തിന് വേറിട്ട തിളക്കം നൽകി. ‘ഓ പ്രിയാ പ്രിയാ’, ‘ജല്ലന്ത കവിന്ത’ തുടങ്ങിയ ഗാനങ്ങൾ ഇന്നും വലിയ ആരാധകപിന്തുണ നേടുന്നവയാണ്. നാഗാർജുന, ഗിരിജ ഷെട്ടാർ, വിജയകുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം, ആക്ഷൻ ഹീറോ ഇമേജിൽ നിന്നു മാറി നാഗാർജുനയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ചിത്രം മലയാളത്തിലും മൊഴിമാറ്റം ചെയ്ത് പുറത്തിറങ്ങിയിരുന്നു. ഗീതാഞ്ജലി റിലീസ് ചെയ്ത അതേ വർഷം പുറത്തിറങ്ങിയ നാഗാർജുനയുടെ മറ്റൊരു സൂപ്പർഹിറ്റ് ചിത്രം ‘ശിവ’ ഏതാനും ആഴ്ചകൾക്ക് മുൻപ് വിജയകരമായ റീ-റിലീസ് നടത്തിയിരുന്നു.
Film
‘ജയിലര്‍ 2’യില്‍ വിദ്യാ ബാലനും
ലോകമെമ്പാടുമായി ഏകദേശം 650 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന് ശേഷം ‘ജയിലര്‍ 2’ തിയറ്ററുകള്‍ കീഴടക്കാനൊരുങ്ങുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.
നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ രജനീകാന്ത് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ജയിലര്‍’ നേടിയ വന്‍ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ലോകമെമ്പാടുമായി ഏകദേശം 650 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന് ശേഷം ‘ജയിലര്‍ 2’ തിയറ്ററുകള്‍ കീഴടക്കാനൊരുങ്ങുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. ബോളിവുഡ് സൂപ്പര്‍ നായിക വിദ്യാ ബാലന്‍ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.
പിങ്ക് വില്ലയ്ക്ക് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം, ‘വിദ്യാ ബാലന്‍ ജയിലര്‍ 2’യില്‍ അഭിനയിക്കാന്‍ ഒപ്പുവെച്ചിട്ടുണ്ട്. തിരക്കഥയില്‍ പൂര്‍ണ്ണമായി സന്തുഷ്ടയായ താരം ശക്തമായ ഒരു കഥാപാത്രത്തിലൂടെയാണ് എത്തുക. സിനിമയുടെ തീവ്രത വര്‍ധിപ്പിക്കുന്നതില്‍ വിദ്യയുടെ സാന്നിധ്യം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജനീകാന്ത് ‘ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍’ എന്ന തന്റെ ഐക്കണിക് വേഷം വീണ്ടും അവതരിപ്പിക്കും. മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, നന്ദമുരി ബാലകൃഷ്ണ, മിഥുന്‍ ചക്രവര്‍ത്തി എന്നിവരുടെ അതിഥി വേഷങ്ങള്‍ ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ആദ്യഭാഗത്തില്‍ മരിച്ച വിനായകന്റെ കഥാപാത്രം രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്ന പ്രഖ്യാപനവും നേരത്തെ കൗതുകമുണര്‍ത്തിയിരുന്നു.
‘ജയിലര്‍ 2’ 2026 ഓഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും. ആദ്യ ഭാഗം റിലീസ് ചെയ്ത അതേ മാസത്തില്‍ തന്നെ രണ്ടാം ഭാഗവും എത്തുന്നതോടെ സമാന വിജയം പ്രതീക്ഷിക്കുന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.
-
kerala3 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala19 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india12 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala17 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india14 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala17 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india2 days agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
