Connect with us

kerala

സില്‍വര്‍ ലൈന്‍ പദ്ധതി; ഡിപിആര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തള്ളി

സാങ്കേതിക പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി

Published

on

കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ സംബന്ധിച്ച് സമര്‍പ്പിച്ച ഡിപിആര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തള്ളി. സാങ്കേതിക പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. റെയില്‍വേ മാനദണ്ഡപ്രകാരം പുതുക്കിയ ഡിപിആര്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലവിലുള്ള റെയില്‍വേ ട്രാക്കുമായി ഇന്റഗ്രേറ്റ് ചെയ്താവണം പുതിയ ട്രാക്കുകള്‍ വരാന്‍. ബ്രോഡ്‌ഗേജ് സംവിധാനത്തില്‍ ആയിരിക്കണം ട്രാക്ക്. സംസ്ഥാനത്തിന് സ്വയം പാത നിശ്ചയിക്കാന്‍ ആകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. പാതകള്‍ പരമാവധി റെയില്‍വേ ട്രാക്കിന് സമാന്തരമായിരിക്കണം. കോച്ചുകളില്‍ കൂട്ടിമുട്ടല്‍ ഒഴിവാക്കാന്‍ കവച് സേഫ്റ്റി സെക്യൂരിറ്റിക്ക് ആവശ്യമായ പ്രൊപ്പോസല്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം

കൃത്യമായ പാരിസ്ഥിതിക അനുമതി പദ്ധതിക്ക് വേണം. നിര്‍മ്മാണ ഘട്ടത്തിലും പ്രവര്‍ത്തനശേഷവും പൂര്‍ണ്ണമായ ഡ്രൈനേജ് സംവിധാനം വേണം. നിലവിലെ പദ്ധതിയുടെ റിപ്പോര്‍ട്ട് തൃപ്തികരമില്ലെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. കെ റെയില്‍ നടപ്പാക്കുന്നതില്‍ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. ആ തടസങ്ങള്‍ പരിഹരിച്ചു പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണെങ്കില്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൂത്തുറയില്‍ മീന്‍പിടിക്കാന്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കാണാതായി

കടക്കാവൂര്‍ തെക്കുംഭാഗം സ്വദേശി സിജു(42)വിനെയാണ് വര്‍ക്കല ഭാഗത്തു കടലില്‍ കാണാതായത്

Published

on

ചിറയിന്‍കീഴ്: പൂത്തുറ തീരത്തു നിന്നും മീന്‍പിടിക്കുന്നതിനായി കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായി. കടക്കാവൂര്‍ തെക്കുംഭാഗം സ്വദേശി സിജു(42)വിനെയാണ് വര്‍ക്കല ഭാഗത്തു കടലില്‍ കാണാതായത്. വല വിരിക്കുന്നതിനിടെയായിരുന്നു അപകടം.

മുതലപ്പൊഴി അഴിമുഖം വഴി മീന്‍പിടിത്തത്തിനായി 32 തൊഴിലാളികളുമായി പോയ വള്ളത്തിലൊരാളാണ് സിജു. ചിറയിന്‍കീഴ് അരയത്തുരുത്തി സ്വദേശി വിബു സെബാസ്റ്റ്യന്റെ ഉടമസ്തയിലുള്ള വള്ളത്തിലാണ് പോയത്. ശനിയാഴ്ച പുലര്‍ച്ചെ 1:30-നാണ് സംഘം കടയിലേക്ക് പോയത്. അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റ്ഉം തിരച്ചില്‍ നടത്തിവരുന്നു.

Continue Reading

kerala

മകനെ തിരിച്ചറിയാത്ത തരത്തിലേക്ക് രൂപംമാറ്റി; ആരോപണവുമായി യൂട്യൂബര്‍ മണവാളന്റെ കുടുംബം

ജയില്‍ അധികൃതര്‍ ബലം പ്രയോഗിച്ചാണ് മകന്റെ മുടി മുറിച്ചുമാറ്റിയതെന്നും ബന്ധുക്കള്‍ പറയുന്നു.

Published

on

മകനെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലേക്ക് മുടിയും താടിയും മുറിച്ച് രൂപമാറ്റം വരുത്തിയെന്ന് യൂട്യൂബര്‍ മണവാളന്റെ (മുഹമ്മദ് ഷഹീന്‍ ഷാ) കുടുംബം. ജയിലിലെ പ്രതികളെ കൊണ്ട് മകനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ പ്രതികള്‍ സ്വമേധയാ പിന്മാറിയെന്നും കുടുംബം ആരോപിച്ചു. ജയില്‍ അധികൃതര്‍ ബലം പ്രയോഗിച്ചാണ് മകന്റെ മുടി മുറിച്ചുമാറ്റിയതെന്നും ഒരാള്‍ കഴുത്തിനു കുത്തിപ്പിടിച്ചും രണ്ടുപേര്‍ ശരീരത്തില്‍ ബലമായും പിടിച്ച് മുടിയും താടിയും മുറിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

അതേസമയം തനിക്ക് സിനിമയില്‍ അഭിനയിക്കാനുണ്ടെന്നും കല്യാണം കഴിക്കാനുണ്ടെന്നും അതിനാല്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്ന് മണവാളന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ സമ്മതിച്ചില്ലെന്നും പറയുന്നു. ഷഹീന്‍ ഷായെ ജയിലില്‍ എത്തിച്ച ദിവസം തന്നെ മുടി വെട്ടാന്‍ ആളെ കൊണ്ടുവന്നെങ്കിലും അയാള്‍ സ്വയം പിന്‍വാങ്ങി.

എന്നാല്‍ അടുത്തദിവസം സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം എത്തി മുടിയും താടിയും മുറിച്ചുമാറ്റുകയായിരുന്നു. അതേസമയം ഡ്രിമ്മര്‍ തെറ്റിക്കയറിയതാണ് രൂപം തന്നെ മാറാന്‍ ഇടയാക്കാന്‍ കാരണമെന്ന വിചിത്രവാദമാണ് ജയില്‍ ഉദ്യോഗസ്ഥരുടെതെന്ന് കുടുംബം ആരോപിച്ചു.

ഭ്രാന്തനായി ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ പൊലീസ് മകനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.

 

Continue Reading

kerala

‘കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ’; പഞ്ചാരക്കൊല്ലിയില്‍ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം

വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ എന്തുകൊണ്ട് സ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാര്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു

Published

on

കടുവയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം. വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിക്കുമ്പോള്‍ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക് വ്യക്തമായ മുന്നറിയിപ്പോ നിര്‍ദ്ദേശങ്ങളൊ നല്‍കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാര്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടു. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ എന്തുകൊണ്ട് സ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാര്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു.

‘കടുവയെ നേരില്‍ കണ്ടാല്‍ നിങ്ങള്‍ക്ക് കൊല്ലാനാകുമോ, കടുവയെ കണ്ടുപിടിക്കാനാകുമോ, എന്തുകൊണ്ടാണ് ബോധവല്‍ക്കരണം നടത്താത്തത്, എന്തുകൊണ്ട് ഇവിടുത്തെ പഞ്ചായത്തും മുനിസിപ്പാലിറ്റിയുമായി നിങ്ങള്‍ ബന്ധപ്പെടുന്നില്ല, കടുവയെ കൊലപ്പെടുത്താന്‍ നിങ്ങള്‍ക്ക് ലഭിച്ച ഉത്തരവില്‍ ഞങ്ങള്‍ക്ക് വ്യക്തത വേണം. ജനങ്ങളുടെ ആശങ്കകള്‍ക്ക് മറുപടി വേണം. കടുവയെ കൊല്ലാനാകില്ലെങ്കില്‍ തങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

ബോധവല്‍ക്കരണം നടത്തുന്നതുമായി സംബന്ധിച്ച് തങ്ങള്‍ക്ക് നിര്‍ദ്ദേശം ഉണ്ടായിരുന്നുവെന്നും വനവിഭവ ശേഖരണം നടത്തുന്നവരില്‍ തങ്ങള്‍ ബോധവല്‍ക്കരണം നടത്തിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരോട് പറഞ്ഞു. കടുവയെ കണ്ടെത്താനും വെടിവെക്കാനുമാണ് ഉത്തരവ് ലഭിച്ചത് കടുവ കൂട്ടില്‍ കയറിയാല്‍ വെടിവെയ്ക്കാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടുവയെ പിടികൂടി കൊല്ലുന്നതുവരെ തങ്ങള്‍ പിന്‍മാറില്ലെന്ന് പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending