Culture
പിതാവിനെ കൊന്ന മകന് ജീവപര്യന്തം കഠിന തടവ്
തൊടുപുഴ: പിതാവിനെ കൊന്ന കേസില്‍ മകന് ജീവപര്യന്തം കഠിന തടവും 25000 രൂപ പിഴയും വിധിച്ച് കോടതി ഉത്തരവായി. സഹകരണ ബാങ്ക് ജീവനക്കാരനും പാറത്തോട് മുണ്ടിയെരുമ ആലുങ്കല്‍ താഴത്ത് അബ്രാഹം എന്ന ജോസ്(45)നെയാണ് ശിക്ഷിച്ചത്. പിതാവ് സ്‌കറിയ(65)യെ 2013 നവംബര്‍ 15ന് കൊലപ്പെടുത്തിയ കേസിലാണ് തൊടുപുഴ നാലാം ക്ലാസ് ജില്ലാ സെക്ഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവി വിധി പ്രസ്താവിച്ചത്.
കുടുംബ വഴക്കിനെ തുടര്‍ന്ന് സ്‌കറിയ കുഞ്ചിത്തണ്ണിയിലെ മുതുവാംകുടിയില്‍ ഒറ്റക്കായിരുന്ന താമസിച്ചിരുന്നത്. കഞ്ഞിക്കുഴിയിലെ തറവാട് വീട് പ്രതിയായ ജോസിനും സഹോദരനും ഭാഗം വച്ച് നല്‍കിയ ശേഷം സ്‌കറിയായും ഭാര്യയും കുഞ്ചിത്തണ്ണിയിലെക്ക് താമസം മാറി. ഇതിനിടെ സ്‌കറിയയുമായി പിണങ്ങി ഭാര്യ മക്കളുടെ കൂടെ പോകുകയും ചെയ്തു. ഭാര്യ തിരിച്ചുവരണമെന്നും തന്നോടൊപ്പം താമസിക്കണമെന്നും ആവശ്യപ്പെട്ട് സ്‌കറിയ തൊടുപുഴയിലെ കുടുംബക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തെങ്കിലും പ്രതി ജോസും
സഹോദരനും സഹോദരിയും മാതാവിനോടൊപ്പം ചേര്‍ന്ന് പിതാവിനെതിരായി നിലകൊണ്ടതോടെ സ്‌കറിയക്ക് അനുകൂലമായ വിധി ഉണ്ടായില്ല. പിന്നീട് ജീവനാംശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം ആര്‍ ഡി ഒയ്ക്ക് സ്‌കറിയ മക്കള്‍ക്കെതിരെ പരാതി നല്‍കി. എന്നാല്‍ മൂത്ത മകളുടെ മേല്‍വിലാസം കൃത്യമായി അറിയാത്തതുകൊണ്ട് അദ്ധ്യാപികയായിരുന്ന മകള്‍ ജോലി ചെയ്തിരുന്ന തൊടുപുഴയിലെ സ്‌കൂളിന് സമീപത്തെത്തി വിവിരങ്ങള്‍ അന്വേഷിച്ച് തിരികെ പോകുകയായിരുന്നു. പിതാവ് മേല്‍വിലാസം തിരക്കിയതായി അറിഞ്ഞ മകള്‍ പ്രതി ജോസിനെ വിവരമറിയിച്ചു. പ്രതി അന്നേദിവസം ജോലികഴിഞ്ഞ് പ്രതിയുടെ വീട്ടിലെത്തിയ ശേഷം ഭാര്യയെ വടംവലി മല്‍സരത്തിനുള്ള പരിശീലത്തിന് പോകുന്നെന്ന് തെറ്റിധരിപ്പിച്ചു. തുടര്‍ന്ന് രാത്രി 9.30ഓടെ ജോസ് ബൈക്കില്‍ കുഞ്ചിത്തണ്ണിയിലെ സ്‌കറിയയുടെ വീട്ടിലെത്തി. ഇതേസമയം സ്‌കറിയ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കറിയ മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ വീടിന് സമീപം പതുങ്ങി നിന്ന പ്രതി കയ്യില്‍ കരുതിയിരുന്ന കമ്പുകൊണ്ട് പിതാവിനെ അടിച്ചു വീഴ്ത്തുകയായിരുന്നു. പിന്നീട് പ്രതി കണ്ണില്‍ മണ്ണ് വാരിയിട്ട ശേഷം സമീപത്തിരുന്ന തൂമ്പക്കൊണ്ട് സ്‌കറിയയുടെ തലക്ക് അടിക്കുകയും വീണുകിടന്ന സ്‌കറിയയുടെ കാലിലേക്ക് വലിയ കല്ലിടുത്ത് ഇടുകയും ചെയ്തു. ഇതേതുടര്‍ന്ന് സ്‌കറിയ കൊല്ലപ്പെടുകയായിരുന്നു. കൃത്യം നിര്‍വ്വഹിച്ച ശേഷം പ്രതി കൃത്യം നടത്തുന്നതിനുപയോഗിച്ച കയ്യുറയും തൂമ്പയും കൊല്ലപ്പെട്ട സ്‌കറിയയുടെ മൊബൈല്‍ ഫോണും ചെങ്കുളം ഡാമില്‍ ഉപേക്ഷിച്ച് തെളിവ് നശിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അന്വേഷണം സംഘം ചെങ്കുളം ഡാമിലെത്തുകയും മുങ്ങല്‍ വിദഗ്ദരുടെ സഹായത്താല്‍ നടത്തിയ പരിശോധനയില്‍ തൂമ്പകണ്ടെടുക്കുകയും
ചെയ്തു. എന്നാല്‍ മറ്റ് തെളിവുകള്‍ അന്വേഷണ സംഘത്തിന് കെണ്ടത്താനായില്ല. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളാണ് നിര്‍ണായകമായത്. കേസില്‍ പ്രോസിക്യൂഷന്‍ 36 സാക്ഷികളെ വിസ്തരിക്കുകയും 54 പ്രമാണങ്ങള്‍ കോടതി തെളിവായി സ്വീകരിച്ചു. ഇവയില്‍ 23 തൊണ്ടി മുതലുകള്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞു. അന്നത്തെ മൂന്നാര്‍ സിഐ എ ആര്‍ ഷാനിഖാന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എബി ഡി കോലോത്ത് ഹാജരായി.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india19 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala17 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports15 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

