സ്ത്രീ പീഡകരെ സംരക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തിക്കാനും വ്യന്ദാ കാരാട്ട് തയ്യാറാകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.
സി.പി.ഐ മുകേഷിന്റെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിനിടെയാണ് നടനെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കുന്നത്.
'മുഖ്യമന്ത്രിയും സര്‍ക്കാരും വേട്ടക്കാര്‍ക്ക് ഒപ്പമാണ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചത് മുതല്‍ മൊഴികള്‍ പ്രകാരം നടപടി സ്വീകരിക്കാത്തത് വരെ സര്‍ക്കാരിന്റെ പിഴവാണ് വെളിപ്പെടുത്തുന്നതെന്നും' രമ്യ ഹരിദാസ് പ്രതികരിച്ചു.
ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്നു മാറിനില്‍ക്കേണ്ടി വരുമെന്ന സൂചന മുകേഷിനു പാര്‍ട്ടി നേതൃത്വം നല്‍കിയതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിലെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് പരാതി നേതൃത്വത്തെ അറിയിച്ചത്.
യുഡിഎഫ് കൊല്ലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും ആർവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി.
മുകേഷിനെതിരെ രണ്ട് ലൈംഗിക പീഡന ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്
2008ൽ സിനിമയിൽ അഭിനയിക്കാനായി ഗൾഫിൽ നിന്ന് വന്നതായിരുന്നുവെന്നും നടി പറഞ്ഞു
ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. സ്ഥാനങ്ങളിൽ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടണം. അല്ലെങ്കിൽ അന്വേഷണം സത്യസന്ധമാണോയെന്ന് പൊതുജനങ്ങൾ സംശയിക്കും. അത്തരം സംശയങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം....
വനിതാ അംഗങ്ങളടക്കം ഭൂരിപക്ഷം പേരും മുകേഷിനെതിരെ വിമർശനം ഉന്നയിച്ചു