Connect with us

india

താനൂർ-തെയ്യാല റയിൽവെ മേൽപ്പാലം വീണ്ടും ഹൈക്കോടതിയുടെ ഇടപെടൽ

മേൽപ്പാല നിർമ്മാണം അനിശ്ചിതമായി നീണ്ടു പോകുന്നതിനെതിരെ മുസ്‌ലിം ലീഗ് താനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം. പി. അഷറഫാണ് ഹൈകോടതിയിൽ പൊതു താല്പര്യ ഹരജി ഫയൽ ചെയ്തത്.

Published

on

താനൂർ : താനൂർ-തെയ്യാല മേൽപ്പാല നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ കേരള ഹൈക്കോടതിയുടെ ഇടപെടൽ വീണ്ടും. കേരള റോഡ്സ് അന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷനോട്‌ ഗേറ്റ് ഉൾപ്പെടെയുള്ള പ്രദേശത്തിന്റെ ഫോട്ടോകളും വിശദമായ റിപ്പോർട്ടും നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. അടുത്ത വിചാരണ ദിവസം തന്നെ അർ.ബി.ഡി.സി.കെ. റിപ്പോർട്ട് നൽകണം. റെയിൽവേ ഗേറ്റിന് മുന്നിൽ തൂണുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ മിനി ഗോപിനാഥൻ കോടതിയെ അറിയിച്ചത്.

ഇതേ തുടർന്നാണ് ഹൈക്കോടതി അർ.ബി.ഡി.സി.കെ.യോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. മേൽപ്പാല നിർമ്മാണം അനിശ്ചിതമായി നീണ്ടു പോകുന്നതിനെതിരെ മുസ്‌ലിം ലീഗ് താനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം. പി. അഷറഫാണ് ഹൈകോടതിയിൽ പൊതു താല്പര്യ ഹരജി ഫയൽ ചെയ്തത്. ഹരജിക്കാരന് വേണ്ടി അഡ്വ. പി. പി റഊഫും, അഡ്വ. പി. ടി. ശീജീഷും ഹാജരായി. കേന്ദ്ര സർക്കാരിന് വേണ്ടി ഡെപ്യുട്ടി സോളിസിറ്റർ ജനറൽ എസ്. മനുവും, സംസ്ഥാന സർക്കാരിനും അർ.ബി.ഡി.സി.കെ.ക്കും വേണ്ടി ഗവണ്മെന്റ് പ്ലീഡർ രസ്മിത രാമചന്ദ്രനും ഹാജറായി. ഒക്ടോബർ 5ന് കേസ് വീണ്ടും പരിഗണിക്കും.

മേൽപ്പാല നിർമാണം അനിശ്ചിതമായി നീളുന്നതിനെതിരെ വ്യാപാരികളും പ്രദേശത്തെ ജനങ്ങളും ശക്തമായ സമരത്തിലാണ്. വ്യാപാരികളുടെ നേതൃത്വത്തിൽ ദിവസങ്ങൾക്ക് മുമ്പ് താനൂർ ജങ്ഷൻ ഉപരോധിച്ചിരുന്നു. ചെറു വാഹനങ്ങൾക്ക് കടന്നു പോകാൻ സൗകര്യം ഒരുക്കുമെന്ന് നിയോജക മണ്ഡലം എം. എൽ. എ കൂടിയായ മന്ത്രി വി അബ്ദുറഹിമാൻ പ്രഖ്യാപനം നടത്തിയിട്ട് ഒരു മാസം പിന്നിട്ടു. ഇനിയും നിർമാണം നീണ്ടു പോയാൽ സമരം ശക്തമാക്കുമെന്നാണ് ദുരിതമനുഭവിക്കുന്നവരുടെ പ്രഖ്യാപനം. മേൽപ്പാലത്തിന്റെ നിർമാണം അനിശ്ചിതമായി നീളുന്നതിനാൽ താനൂർ മുനിസിപ്പാലിറ്റിയിലെയും പരിസര പഞ്ചായത്തുക‌ളിലെയും ജനങ്ങളാണ് രണ്ടു വർഷമായി കൊടിയ ദിരിതം അനുഭവിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

Trending